Tuesday, 9 December 2014

ഇരുന്ന ഇരുപ്പില്‍ ഉറങ്ങി പോയത് അറിഞ്ഞതേയില്ല ,സമയം എത്രയായി ?
ഞാന്‍ അടുത്തുകിടന്ന മൊബൈല്‍ എടുത്തു നോക്കി .സൈലെന്റ് മോഡില്‍ വച്ചിരുന്ന മൊബൈല്‍ എപ്പോള്‍ ആണാവോ റിംഗ് ആയതു ?
രാവിലെ വിളിച്ചതാണ് ഒരു കൂട്ടുകാരിയെ .ഒരു ജോലി കാര്യത്തിനു വേണ്ടി.അവള്‍ എടുത്തതെയില്ല.ദിവസങ്ങള്‍ പോകുന്തോറും മനസ്സില്‍ സങ്കട പ്പെരുമഴ ആര്‍ത്തു പെയ്യുകയാണ് .ജോലി കിട്ടാന്‍ വൈകുന്ന ഓരോ ദിവസവും ,അങ്ങകലെ ഗ്രാമത്തില്‍ അമ്മയുടെ ആയുസ്സിന്‍റെ നീളം കുറഞ്ഞു കുറഞ്ഞു വരുന്നത് എനിക്ക് കാണാം.എത്ര ഏറെ പ്രതീക്ഷകളോടെയാണ് ഞാന്‍ ഗ്രാമത്തില്‍ നിന്ന് വണ്ടി കയറിയത് ,രോഗിയായ അമ്മയെ ശുശ്രൂഷിക്കാന്‍ കൂടെ ഉണ്ടാവണം എന്ന് മോഹമുണ്ടായിരുന്നെങ്കിലും ,അച്ഛന്റേയും സഹോദരന്റെയും അനാസ്ഥ മൂലം മരുന്ന് പോലും വാങ്ങികൊടുത്തു അമ്മയുടെ തീരാത്ത വയറുവേദനയില്‍ നിന്ന് താല്‍കാലിക ശാന്തി പോലും നല്‍കാന്‍ കഴിയാതിരുന്നു കരഞ്ഞു കൊണ്ടിരുന്ന എനിക്ക് ദൈവശബ്ദം പോലെ വീണു കിട്ടിയ ഫോണ്‍ കാള്‍ ,അറിയാത്ത നമ്പര്‍ ആയിരുന്നിട്ടു കൂടി മറുവശത്തെ ആളുടെ സംസാരത്തിന്റെ മാസ്മരിക ശക്തിയില്‍ എല്ലാം തുറന്നു പറഞ്ഞപ്പോള്‍ കിട്ടിയ ആശ്വാസം !
വാക്കുകളിലൂടെ പകരുന്ന ദൈവ ശബ്ദം ശ്രവിച്ചു ,അദേഹം പറഞ്ഞു തന്ന വഴികളിലൂടെ സഞ്ചരിച്ചു വന്നതാണ് ഞാന്‍ ഇവിടെ .
വരാനുള്ള പണം സങ്കടിപ്പികാന്‍ രണ്ടു മൂന്നു ദിവസം എടുത്തു.
എന്തായാലും അതിനിടയില്‍ അദേഹത്തിന്റെ സ്നേഹം എന്‍റെ ഹൃദയത്തെ സദാ സമയവും ഉരുക്കി കൊണ്ടിരുന്നു ,വല്ലാത്തൊരു തീക്ഷ്ണത ,കേട്ടാലും കേട്ടാലും മതി വരാത്തത്ര ഈണമുള്ള ആ ശബ്ദം എന്‍റെ മനോവിഷമങ്ങളെ ഇല്ലായ്മ ചെയ്ത് കളഞ്ഞു .എന്‍റെ കഥകളുടെ നിഷ്കളങ്കത കൊണ്ട് അദേഹം എന്നെ വിവാഹം കഴിക്കാന്‍ വരെ തയ്യാര്‍ ആയിരിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ആ സ്നേഹം എത്രയും പെട്ടെന്ന് സ്വന്തമാക്കാന്‍ ഓടി വന്നതാണ് ഞാന്‍!

മൂന്നു ദിവസം ....ഹാ .....സ്നേഹത്തിനു കയ്പ്പും മധുരവും നോവും സുഖവും ഒക്കെ ഉണ്ടെന്നു തിരിച്ചരിയിപ്പിച്ചു അദേഹം !രാവേറെ വെളുക്കുവോളം എന്‍റെ കന്യകാത്വതിനു മേല്‍ സ്നേഹത്തോടെ ആധിപത്യം ശ്രമിക്കാന്‍ ഉണ്ടായിരുന്ന ശ്രമങ്ങള്‍,എല്ലാം വിവാഹശേഷം മതി എന്ന് പറഞ്ഞു ഞാന്‍ തടസപ്പെടുത്തിയത്,നീണ്ട ചുമ്പനങ്ങള്‍ കൊണ്ടും മാറിടത്തിലെ തലോടല്‍ കൊണ്ടും ചേതനയെ മരവിപ്പിച്ചു കൊണ്ട് അദേഹം എന്നിലേക്ക്‌ പടര്‍ന്നു കയറിയപ്പോള്‍ ലോകത്തിലെ ഈരേഴു സ്വര്‍ഗങ്ങളും കണ്ടു മയങ്ങിയ വെറുമൊരു അപ്പൂപ്പന്‍ താടിയായ് ആ മാറില്‍ ഒട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ അമ്മയുടെ നോവും ,ഗ്രാമത്തിലെ കൂരയും എല്ലാം എല്ലാം ഞാന്‍ മറന്നിരുന്നു.അതിനിടയില്‍ സിനിമ ,പാര്‍ക്ക് ഐസ് ക്രീം ,ചുരിദാര്‍ ഒരിക്കലും ഇത്രയേറെ സ്നേഹം ഒരുമിച്ചു അനുഭവിക്കാന്‍ കഴിയുമെന്ന് ഞാന്‍ സ്വപ്നം പോലും കണ്ടിരുന്നില്ല. ഓരോ രാത്രിയിലും ഓരോ മുറകള്‍ ,സ്ത്രീയും പുരുഷനും ചേര്‍ന്നാല്‍ ഇത്രയേറെ സുഖങ്ങള്‍ ഉണ്ടാവും എന്ന് ഞാന്‍ അറിഞ്ഞ ആ ദിവസങ്ങള്‍......ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ഞാന്‍ ആണെന്ന് ചിന്തിച്ചു അദേഹത്തെ പുണര്‍ന്നു കിടന്ന മൂന്നാം ദിവസം പുലര്‍ച്ചേ മൊബൈല്‍ തുടര്‍ച്ചയായി അടിക്കുന്നത് കേട്ട് കണ്ണ് തുറക്കുംപോലേക്കും അദേഹം അതും എടുത്തുകൊണ്ടു പുറത്തേക്കു പോയിരുന്നു.ഞാനോ അദേഹം ഊരിയിട്ട ഷര്‍ട്ടിന്റെ സുഗന്തവും നുകര്‍ന്ന് ആനന്ത ലഹരിയില്‍ ഒന്ന് കൂടി മയങ്ങി !പിന്നെ കണ്ണുതുറക്കുമ്പോള്‍ ഞാന്‍ മാത്രം ,എന്‍റെ മുഖത്ത് കിടന്നിരുന്ന അദേഹത്തിന്റെ ഷര്‍ട്ട് ,എനിക്ക് വാങ്ങിതന്ന ചുരിദാര്‍ , എന്‍റെ സ്വപ്നങ്ങളുടെ താക്കോല്‍ക്കൂട്ടം ആയിരുന്ന സ്കൂള്‍ സര്‍ടി ഫികറ്റ് അടങ്ങിയിരുന്ന ആ ബാഗ് അതിനെ കുറിച്ച് ഓര്‍മവന്നപ്പോളെക്കും ഞാന്‍ ഒരു ഭ്രാന്തിയെ പോലെ അലറിവിളിച്ചു കൊണ്ട് പുറത്തേക്കു ഓടി !!!

No comments:

Post a Comment