Tuesday, 16 December 2014

തത്വമസി .............................................

അഗ്നിച്ചി റകുള്ള  തുമ്പികള്‍  നാം അറിയുന്നീലൊരു നാളും തന്‍ബലത്തെ ...
ആരോ പറഞ്ഞു  നാം അബലരരെന്ന് ,ആരോ വിധിച്ചു  നാം  ചപലരെന്നു
അന്ന് തൊട്ടിന്നോളം ഉഴാറൂവോളായ് ഉമിത്തീ പോലെ  നാം ഉതിര്‍ത്ത പുക ,
ആകാശ മദ്ധ്യേ ഉയരുകയായ് ആരും കാണാത്തൊരഗ്നി കുട

ഒരുനാള്‍ അമ്മതന്‍ നിലവിളിയില്‍ ആര്‍ത്തു കരഞ്ഞു ഞാന്‍ വെളിയില്‍ വന്നൂ ,
ആകാംഷയോടമ്മ ആരായുന്നു ,ആണോ പെണ്ണോ  പിറന്നതെന്ന്,
ആണ്ടോടാണ്ടാവള്‍  ആവര്‍ത്തിച്ചു.ആര്‍ത്തിയോടന്നും കാത്തിരുന്നു ,
ആരോ ശപിച്ചപോല്‍ ആ ഉദരത്തില്‍ നിന്നന്നും പിറന്നത്‌ അഞ്ചാം പെണ്ണ് ,
അമ്മായിയമ്മതന്‍ ശാപ വാക്കോ ,നാത്തൂന്‍ മാരുടെ കുത്തുവാക്കോ
ആ നേരം അവള്‍ മനം നീറ്റിയില്ല,തന്‍ പ്രിയനുടെ കുപിതമാം മുഖമല്ലാതെ,

ഇനിയെങ്ങു പോകും ഞാന്‍ എന്‍ ദൈവമേ ....ഹൃദയം തകര്‍ന്നമ്മ കേണീടവേ
കഥയേതും അറിയാതെ അലറൂന്നു ഞാന്‍ ,ഒരുതുടം അമ്മിഞ്ഞ പാലിനായി
ആരോ  വിധിക്കുന്നു അരുതരുത്  ,ആരോ വരുമത്രേ കൊണ്ട് പോകാന്‍
ആയിരം ആയിരം നാവോടെ ഞാന്‍ അലറി കരയുന്നു അരുതരുതേ...
അമ്മതന്‍ ചൂടില്‍ നിന്നകറ്റരുതേ ,ആലമ്പമില്ലാത്ത പൈതലല്ലേ...?

ആരുണ്ട്‌ കേള്‍ക്കാന്‍ ,ആകുല ചിത്തയായ് ഞാന്‍ കണ്‍ചിമ്മവേ...
ആരോ പറയുന്നു അമ്മ പോയി ,ആരെയും പേടിക്കാത്തിടം തേടി....
ആര്‍ത്തു കരയുന്നു ആരൊക്കെയോ ,ആരോ ശപിക്കുന്നതെന്നെയല്ലേ ...
ആരോ പറയുന്നു നാലുണ്ടത്രേ അമ്മതന്‍ ഉദരത്തില്‍ പിറന്നവരായ്
ആര്‍ക്കും വേണ്ടാത്തോര്‍ പെണ്‍കുഞ്ഞുങ്ങള്‍ ....
ഓരോ പ്രസവവും വേണ്ടെന്നോതുമത്രേ  ,അമ്മാവിയമ്മതന്‍ കാല്പിടിച്ചു
ആണ്കുഞ്ഞില്ലെങ്കില്‍ കുലം മുടിയും ,ആക്രോശമോടവര്‍ ഓതുമത്രേ.
അന്നുതൊട്ടിന്നോളം ആവര്‍ത്തിച്ചു ,ആ ജീവന്‍ പൊഴിയുവാന്‍ കാരണമായ്.

ഈ നല്ല നാളില്‍ ഞാന്‍ ആരവമായ് ആമോദമോടെ ഓതിടട്ടെ
ആ പെണ് കുഞ്ഞു ഞാന്‍'' തത്വമസി '' പേരിന്നര്‍ത്ഥംചൊല്ലിതന്നു
പെറ്റമ്മയെപോല്‍ വളര്‍ത്തിയവള്‍ ,...മാലാഘയെപോല്‍ വന്നോരമ്മ
ആയിരം ആയിരം നാവോടെ ഒതിടട്ടെ, ഇന്ന്ഞാന്‍  ഇന്ത്യന്‍ രാഷ്ട്രപതി
എന്‍ കഥ ചൊല്ലുന്നു നിന്‍ മുന്‍പാകെ ,അബലയല്ലൊരു പെണ്ണും അറിയുക നീ ..
അഗ്നി ചിറകു വിടര്‍ത്തുക നീ ആരവമോടുയിര്‍ത്തെഴുന്നേല്‍ക്കുക നീ ,
ഭൂത കാലത്തിന്‍റെ കയ്പ്പും മധുരവും ,ആയുധമായ് തന്നെ ധരിക്കുക നീ !!!




No comments:

Post a Comment