Monday, 15 December 2014

 സുലേഖ (ഒന്ന്



ഇന്ന് സന്ദ്യക്ക് അവള്‍ വിളിച്ചിരുന്നു.കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി വാട്സ് ആപ്പില്‍ കൂടി ഞാന്‍ അയച്ച സന്ദേശങ്ങള്‍ ഹൃദയം പിളര്ക്കു ന്നതായിരുന്നിട്ടുകൂടി അവള്‍ ഇത് വരെയും എന്നെ വിളിക്കാത്തത് തിരക്കുകള്‍ കൊണ്ടായിരിക്കും എന്ന് എനിക്ക് അറിയാമായിരുന്നു, എങ്കിലും വെറുതേ  ഒരു പരിഭവം എപ്പോളും മനസ്സില്‍ തങ്ങി നിന്നിരുന്നു.  സ്വന്തം അമ്മയുടെ എല്ലാ സ്വഭാവ വിശേഷങ്ങളും ഉണ്ടെന്നു പറഞ്ഞു കടുത്ത ഒറ്റപ്പെടല്‍ അനുഭവിക്കുമ്പോള്‍ ഒക്കേയും എന്നെ തേടി ഓടിയെത്തുന്ന എന്റെു പ്രിയ പുത്രി. എന്നെക്കാള്‍ ഒരു വയസ്സ് കുറവേ ഉള്ളൂ എങ്കിലും അവള്‍ എനിക്കെന്നും ഒരു മകള്‍ ആയിരുന്നത് അവളുടെ ജീവിതത്തിലെ ചില കറുത്ത അദ്ധ്യായങ്ങള്‍ കേട്ട് എന്റെ ഉറക്കം നഷ്ടപ്പെട്ട രാവുകളില്‍ ആയിരുന്നു.
സുന്തരിയും പണക്കാരിയും ആയിരുന്ന അവള്ക്കു  കൂട്ടുകൂടാന്‍ പറ്റിയ ഒരു പാട് പേര്‍ ഉണ്ടായിട്ടും അവള്‍ എന്നെ മാത്രം സ്നേഹിക്കുന്നത് എന്ത് എന്ന് ഞാന്‍ ആശ്ചര്യത്തോടെ ഓര്ക്കു കയും ,അവളോട്‌ ചോദിക്കുകയും ചെയ്യും.
അപ്പോളൊക്കെയും സ്വതസിദ്ധമായ പൊട്ടിച്ചിരിയോടെ അവള്‍ പറയും ,’’എനിക്ക് അറിയില്ലെടാ ‘’!
അത് കേട്ട് ഞാനും ചിരിക്കും .മനുവേട്ടന്‍ പോയതിനു ശേഷം എന്റെ ചുണ്ടില്‍ ചിരി വരുത്താന്‍ വേണ്ടി മാത്രം ആണല്ലോ അവളെ എനിക്ക് ദൈവം കൊണ്ട് വന്നു തന്നത് .ഇല്ലായിരുന്നെങ്കില്‍ ശരീരത്തിലെ ജലാംശമത്രയും കണ്ണുനീരായി പ്രവഹിച്ചു ഞാന്‍ വല്ല ചിത്തഭ്രഹ്മത്തിനും അടിമപെട്ടേനെ.
ദരിദ്രകുടുംബത്തിലെ സ്ത്രീകള്‍ വേശ്യാവൃത്തി ചെയ്യുന്നത് ചെറിയ ചെറിയ ആവശ്യങ്ങള്‍ നിറവേറ്റ പ്പെടുവാന്‍ വേണ്ടിയാണ് എന്ന് എനിക്കറിയാമായിരുന്നു ,പക്ഷേ........?ആവശ്യത്തിനു പണവും ജീവിതത്തിലെ എല്ലാ സുഖസൌകര്യങ്ങളും ഉണ്ടായിട്ടും അവളെ പോലുള്ളവര്‍ പിന്നേയും പിന്നേയും അഴുക്കു ചാലില്‍ നിന്നു കരകയറാന്‍ ശ്രമിക്കാത്തത് എന്ത് കൊണ്ടായിരിക്കാം എന്ന് ആലോചിച് ഞാന്‍ എത്രയോ ദിവസങ്ങള്‍ തലപുണ്ണാക്കിയിട്ടുണ്ടെന്നോ?
ഭര്ത്താ്വും കുടുംബവും ,ഒക്കെ ഉള്ള എന്റെ ആ കൂട്ടുകാരിയിലൂടെ ലോകത്തിലെ സമ്പന്ന വര്‍ഗത്തിനിടയിലെ അമിത ലൈങ്കീക തൃഷ്ണയുടെ നേര്‍ കാഴ്ചകള്‍ കാട്ടി തരാന്‍ വേണ്ടി മാത്രമാണ് ദൈവം പറഞ്ഞു വിട്ടത് എന്ന് ഞാന്‍ മനസ്സിലാക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ ചോദ്യങ്ങള്ക്കുള്ള ഉത്തരവും ലഭിച്ചു .
ഞങ്ങള്‍ തമ്മിലുള്ള സ്നേഹവും അടുപ്പവും തുടര്ന്ന്യ കൊണ്ടിരിക്കുന്നതിനിടയില്‍ ഞങ്ങള്‍ ചിലവഴിച്ച അനേക ദിവസങ്ങള്‍ അവള്‍ എന്റെ വീട്ടില്‍ ആണ് അധികവുംതങ്ങിയിരുന്നത്.പട്ടുമെത്തയില്‍ കിടന്നുറങ്ങിയിരുന്ന അവള്‍ കെ എഫ്സിയും ബര്ഗറും മാത്രം കഴിച്ചിരുന്ന അവള്‍ എന്റെ വീട്ടിലെ മൂന്നു നാള്‍ പഴക്കം ചെന്ന ചോറും കറിയും ഭക്ഷിച്ച്‌ എന്റെെ കല്ലുപോലെ ദൃഡമായ കിടക്കയില്‍ എന്നോടൊട്ടി ചേര്ന്നു  കിടക്കുമ്പോള്‍ ഞാന്‍ അരുമയോടെ അവളുടെ നെറ്റിയില്‍ ചുമ്പിക്കും ,ഒരമ്മയുടെ അതേ വാത്സല്യത്തോടെ !!!
അവള്‍ ഉറങ്ങി കഴിയുമ്പോള്‍ ഞാന്‍ ഉണര്ന്നി രുന്നു കരയും ,അവളുടെ അറിവില്ലായ്മകള്ക്ക്് വേണ്ടി. അത് കൊണ്ട് ശിക്ഷിക്കപ്പെടാന്‍ സാധ്യതയുള്ള അവളുടെ വളര്ന്നു് വരുന്ന പെണ്കു്ഞ്ഞുങ്ങള്ക്കുെ വേണ്ടി .ഒരമ്മ എന്ന നിലക്ക് അവള്ക്കു  വേണ്ടി ചെയ്യാന്‍ എനിക്ക് അത്രയേ കഴിയുമായിരുന്നുള്ളൂ.   കാരണം അവളുടെ ഹൃദയത്തിലെ മുറിവുകളുടെ ആരംഭം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ,ഏഴാം വയസ്സില്‍ തന്നെ പഠിപ്പിച്ച മദ്രസയിലെ വാധ്യാരില്‍ നിന്ന് തുടങ്ങിയതാണ്‌ എന്നും അവളുടെ വാക്കുകളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു.അത് കൊണ്ട് തന്നെ അവളെ ഉപദേശിക്കാനോ ,കുറ്റപ്പെടുത്താനോ  ശ്രമിക്കാതെ ഇടതടവില്ലാത്ത  പ്രാര്‍ത്ഥന യാല്‍ അവളുടെ ഭാവി ജീവിതം എങ്കിലും ശോഭനമാക്കണേ എന്നു സര്‍വ ശക്തനോട് ഞാന്‍ പ്രാര്ത്ഥിക്കും.   (തുടരും )

No comments:

Post a Comment