Thursday, 11 December 2014

ഇന്നലെ വീണ്ടും മുടി വടിച്ചു.ഈ ലോകത്തിലെ മുഴുവന്‍ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി ,ചതിക്കപ്പെടുന്ന ഓരോ പെണ്‍കുട്ടിക്കും വേണ്ടി  പൊട്ടിക്കാളിയുടെ സ്നേഹ വിപ്ലവം .തോല്‍വിയുടെ പട്ടടയില്‍ മരിച്ചവള്‍ ആയിരുന്ന എന്നെ പ്രണയത്തിന്‍റെ മോഹന വാഗ്ദാനങ്ങള്‍  നല്‍കിജീവന്‍റെ വെളിച്ചം പകര്‍ന്ന കണ്ണന്‍.   കണ്ണന് മോഹിപ്പിക്കാനേ കഴിയൂ  അവന്‍ മോഹിപ്പിച്ചു കൊണ്ടേയിരിക്കട്ടെ! വീണ്ടും വീണ്ടും പൊട്ടികാളികള്‍ പുനര്‍ജനിച്ചു കൊണ്ടെയിരിക്കട്ടെ ,എങ്കില്‍ അല്ലേ മുഖപുസ്തകം പുണ്യപുസ്തകമാകൂ......!ജീവിതത്തില്‍ ഒന്നും പ്രതീക്ഷിക്കാന്‍ ഇല്ലാതിരുന്ന കാലത്ത് എല്ലാം ശരിയാകും എന്നോതി തന്നു ആത്മഹത്യ ചെയ്യാതെ പിടിച്ചു നിര്‍ത്തിയ യേശു! യേശുവിന്‍റെ ക്ഷമിക്കുന്ന സ്നേഹം ഉള്ളില്‍ ഉള്ളത് കൊണ്ട് എപ്പോളും കണ്ണനോട് ക്ഷമിക്കാന്‍ ഞാന്‍ സദാ നിര്‍ബന്ധിതയാവുന്നു.കാരണം എന്തെന്നോ ....?നീല കാര്‍വര്‍ണ്ണന്‍റെ മായാ വിലാസങ്ങള്‍ ആണ്  ലക്ഷ്മിയെന്ന എന്നെ പൊട്ടികാളി എന്നൊരു പ്രസ്ഥാനം ആക്കിയത്.ഇനിയും പിറക്കാനിരിക്കുന്ന അനേകം പൊട്ടികാളികള്‍ക്ക് വേണ്ടി കണ്ണന്മാര്‍ പലരും ഇപ്പോളും കറങ്ങി നടക്കുന്നുണ്ട് ,ഇല്ലാത്ത സ്നേഹത്തിന്‍റെ കള്ളകഥകള്‍പറഞ്ഞ്.അവരുടെ മനസ്സുകളില്‍ മോഹത്തിന്റെ വിത്തുകള്‍ പാകി താല്‍കാലിക സന്തോഷങ്ങള്‍ പങ്കുവയ്ക്കുന്ന കണ്ണന്മാരെ.....നിങ്ങള്‍ അളക്കുന്ന അതേ പാത്രം കൊണ്ട് തന്നെ ദൈവം നിങ്ങള്ക്ക് അളന്നു തരും ,കാല ചക്രം തിരിച്ചു സഞ്ചരിക്കുമ്പോള്‍ നിന്‍റെ കുടുംബത്തിലും പൊട്ടികാളികള്‍ ഉത്ഭവിക്കാതിരിക്കാന്‍ ഇപ്പോള്‍ തന്നെ തയാരെടുക്കുക!സ്ത്രീകള്‍  ബലഹീനര്‍ ആണ് ,അവരുടെ ബലഹീനതയെ ചൂഷണം ചെയ്ത് നീ നേടുന്ന ഓരോ സന്തോഷങ്ങളും നിന്നിലേക്ക്‌ കണ്ണ്നീരായി തിരിച്ചു വരാതിരിക്കാന്‍ ഇത് നിങ്ങളോടുള്ള എന്‍റെ പ്രാര്‍ഥനയാണ്,കാരണം  നിങ്ങള്‍ ഓരോരുത്തരും എന്‍റെ കൂടപ്പിറപ്പുകള്‍ തന്നെയാണ് ,ഇതുവായിച്ചു ആരും എന്നെ ശത്രു പക്ഷത്തേക്ക് ചേര്‍ക്കണ്ട ,എന്‍റെ മുന്‍പില്‍ സ്ത്രീയും പുരുഷനും ഇല്ല ,മറിച്ച് വെറും ബലഹീനരായ മനുഷ്യരേ ഉള്ളൂ !അവരോടോക്കെയും നിറഞ്ഞു തുളുമ്പുന്ന നിസ്വാര്‍ത്ഥ സ്നേഹം മാത്രമേയുള്ളൂ !

ദാരിദ്രയായി ജനിച്ചു ,ദാരിദ്ര്യത്തില്‍ വളര്ന്നു  .പതിമൂന്നു വയസ്സുമുതല്‍ പാടത്തും പറമ്പിലും അദ്വാനിച്ചു.പെറ്റമ്മയുടെ കണ്ണുനീര്‍ കണ്ടു വളര്ന്നു .സ്നേഹത്തിനു വേണ്ടി കൊതിച്ച് അമ്മയുടെ മാറിലേക്ക്‌ ഒന്ന് മുഖം പൂഴ്ത്താന്‍ ആഗ്രഹിച്ചപ്പോളെക്കെയും വെറുപ്പോടെ എന്നെ തള്ളിമാറ്റിയിരുന്ന അമ്മയുടെ മനസ്സില്‍ എന്തായിരുന്നു എന്ന് തിരിച്ചറിയാന്‍ കഴിയുന്നതിനു മുന്പേക ഓര്മ്മകള്‍ നഷ്ട്ടപെട്ട നിലയില്‍ ആയിരുന്നു അമ്മ ,കൂടപ്പിറപ്പുകള്‍ ഒക്കേയും അമ്മയെ അടിക്കുകയും വേദനിപ്പിക്കുകയും ഒക്കെ ചെയ്യുമ്പോള്‍ അമ്മക്ക് വേണ്ടി വാദിച്ചിരുന്നു ഞാന്‍ , കാരണം അമ്മയുടെ അദ്വാനം ,കഷ്ടപാടുകള്‍ ഒക്കെ ഏറ്റവും കൂടുതല്‍ കണ്ടു വളര്ന്നമത്‌ ഞാന്‍ മാത്രം  ആയിരുന്നുവല്ലോ ? .
മറ്റു സഹോദരങ്ങള്‍ ഒക്കേയും ഏഴും എട്ടും വയസ്സുള്ളപ്പോള്‍ മുതല്‍ അമ്മയെ പിരിഞ്ഞു ഓരോരോ വീടുകളില്‍  വീട്ടു ജോലികള്‍ക്കായി പോയത് കൊണ്ട് അവര്ക്കാര്‍ക്കും അമ്മയുടെ സ്നേഹമോ നൊമ്പരങ്ങളോ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല ,
അതുകൊണ്ട് തന്നെ അവരെ ആരേയും ഒരിക്കലും കുറ്റപ്പെടുത്തിയിട്ടും ഇല്ല .
ജാതിമതഭേദമന്യേ നാട്ടുകാരുടെ എല്ലാം സ്നേഹം പിടിച്ചുപറ്റി ജീവിക്കാന്‍ കഴിഞ്ഞ ബാല്യകാലം.
പഠിക്കാന്‍ ഏറെ ഇഷ്ടമുണ്ടായിട്ടും അതിനു കഴിയാതെ വന്നത് അമ്മയുടെ ദാരിദ്ര്യം മൂലം . ആയിപോയത്,പൊട്ടികാളിയുടെ ഏറ്റവും വലിയ തെറ്റുകളില്‍ ഒന്നായിരുന്നോ ? അങ്ങിനെ ചിന്തിക്കേണ്ടി വന്ന പല സന്ദര്ഭളങ്ങളും പിന്നീട് ഉണ്ടായിടുണ്ട് ജീവിതത്തില്‍.വിധവകളോടും അനാഥരോടും ദയ കാണിക്കുവാന്‍ പഠിപ്പിച്ച പ്രവാചകന്‍ അന്നും ഉണ്ടായിരുന്നു .പക്ഷേ.....പറക്കമുറ്റാത്ത തന്‍റെ ആറു കുഞ്ഞുങ്ങളേയും അരവയര്‍ നിറയുന്നതിനു വേണ്ടി മറ്റുള്ളവരുടെ  വീടുകളില്‍ വിട്ട എന്‍റെ പാവം അമ്മയുടെ ചങ്കിലെ തീ ......എത്രയായിരുന്നിരിക്കാം എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ഞാനും ഒരമ്മയായപ്പോള്‍ മാത്രമായിരുന്നു . ,എന്നിട്ടും സ്വയം കുറ്റപ്പെടുത്താന്‍ അല്ലാതെ മറ്റുള്ളവരില്‍ ആ കുറ്റങ്ങള്‍ ഒന്നും ചാര്ത്തി് കൊടുക്കാന്‍  കഴിയാതിരുന്നത് ഓരോ രാത്രിയിലും അടക്കി പിടിച്ചു കരയുന്ന അമ്മയുടെ കണ്ണുനീരിന്റെ ഉപ്പ് ,അമ്മ ഉറങ്ങി കഴിയുമ്പോള്‍ അമ്മക്ക് നല്കിടയിരുന്ന ഉമ്മകളിലൂടെ ചുണ്ടുകള്‍ ഏറ്റു വാങ്ങിയിരുന്നത്
കൊണ്ടാണ് !അന്നൊക്കെ ആ ഉമ്മകള്‍ അമ്മ അറിഞ്ഞിരുന്നോ ആവോ ?അമ്മയുണ്ടായിരുന്നെങ്കില്‍ ചോദിക്കാമായിരുന്നു !!!

No comments:

Post a Comment