Monday, 29 December 2014

രണ്ടായിരത്തി പതിനാല്............വര്‍ഷാരംഭത്തില്‍ ഞാന്‍ ഏറ്റവും അധികം ബഹുമാനിക്കുകയും ,സ്നേഹിക്കുകയും ചെയ്ത,ഞാന്‍ ഗുരു എന്ന് നിങ്ങള്ക്ക് പരിജയപ്പെടുത്തിയ  എന്‍റെ ശിക്ഷ്യന്‍ ,മുഖപുസ്തകത്തില്‍ ഞാന്‍ ഇട്ട ഒരു ചിത്രത്തിന് ചില മാറ്റങ്ങള്‍ ഒക്കെ വരുത്തി ,എന്‍റെ വാള്ളില്‍ പോസ്റ്റ്‌ ചെയ്തു.പച്ച ടോപ്‌ ഇട്ടു കണ്ണുകളില്‍ കുസൃതി ചിരിയുമായി ,ചുണ്ടില്‍ പൂശിയ ചായത്തിന്റെ  സഹായത്തോടെ ഞാന്‍ നില്‍ക്കുന്ന ആ നില്‍പ്പ് ,അതാണത്രേ അവനെ എന്നിലേക്ക്‌ ഒരു പാട് ആകര്‍ഷിച്ചത് .അന്നുവരെ ആ ചിത്രത്തെ ഞാന്‍ ഒരു പാട് വെറുത്തിരുന്നു .കാരണം ,എനിക്ക് ഒരു പാട് സഹതാപവും സ്നേഹവും തോന്നിയ ഒരു ചെറുപ്പക്കാരന്‍ ,അവനോട് ഞാന്‍ കുറച്ചു നാള്‍ സംസാരിച്ചതിന്റെ മാത്രം അടിസ്ഥാനത്തില്‍ എന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ,അത് എന്നോട് തുറന്നു പറയുകയും ചെയ്തപ്പോള്‍ ,അവനെ കളിയാക്കി ചരിച്ച എന്നോട് അകന്നു പോകുകയും,പിന്നീട് എന്‍റെ പേരും കൂടി ചേര്‍ത്ത് അവനൊരു പുതിയ ഐ ഡി ഉണ്ടാക്കുകയും ചെയ്തത് ,എന്നെ പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രമാണ് എന്ന് ഞാന്‍ വിശ്വസിച്ചിരുന്നത്,ആ ഫോട്ടോക്ക് അവന്‍ എന്നോട് നേരിട്ട് പറഞ്ഞ ഒരു കമെന്റ് ആണ് .
‘’നീ മുഖപുസ്തകത്തിലെ ചെക്കന്മാരെ കൊതിപ്പിക്കാന്ആണോ പെണ്ണെ ഇങ്ങനെയൊരു ബോറന് വേഷം കെട്ടി നില്ക്കുന്നത് എന്ന് ചോദിച്ചത്,എന്നെ കുറിച്ചുള്ള അവന്റെ അറിവുകേടുകള്മാത്രമാണ് ,എങ്കിലും,ഞാന്ഏറെ ബഹുമാനിച്ചിരുന്ന ഒരാള്അത് ഇട്ടപ്പോള് അന്നുമുതല്ഞാന് ഫോട്ടോയെ അമിതമായി സ്നേഹിക്കാന്തുടങ്ങി.സ്നേഹം എന്നാല്അതിനു യഥാര്ത്ഥത്തില്എന്താണ് അര്ത്ഥം എന്ന് തിരിച്ചറിയാതിരുന്ന ശിക്ഷ്യന്‍,തന്റെ ജീവിതത്തില്അന്നോളം കടന്നു പോയിട്ടുള്ള സ്ത്രീകളുടെ പെരുമാറ്റങ്ങള്മനസ്സിലിട്ടു കൊണ്ട് എന്നോട് പെരുമാറിയത്, ‘’സ്നേഹം എന്ന വാക്കിനു അമൂല്യമായ അര്ത്ഥവും വ്യാപ്തിയും കല്പ്പിക്കുന്ന എനിക്ക്,അദേഹത്തിന്റെ തന്ത്രപരമായ വാക്കുകളെ ഉള്കൊള്ളാന്കഴിഞ്ഞില്ല.  .അതോടെ പോസ്റ്റ്ഇട്ട മനുഷ്യന്പറയുന്നതു എന്തും ദൈവ വാക്യങ്ങള്പോലെ, വിശ്വസിക്കുകയും ചെയ്തത് കൊണ്ടായിരിക്കാം ,എല്ലാവരേയും സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തതിന്റെ പേരില്‍ അദേഹം എന്നെ ‘’പൊട്ടികാളി’’ എന്ന് വിളിച്ചത്,( നിഷ്പ്രയാസം പറഞ്ഞു പറ്റിക്കാന്‍ കഴിയുന്നവര്‍ ആണ് സ്ത്രീകള്‍ എന്ന തിരിച്ചറിവ് അവനു പകര്‍ന്നു കൊടുത്തത് ,അവന്‍ വളര്‍ന്ന ചുറ്റുപാടുകള്‍ ആയിരിക്കാം ,അതുകൊണ്ടായിരുന്നുവല്ലോ എന്നോട് പറഞ്ഞ പല കാര്യങ്ങളും പിന്നീട് മറ്റുള്ളവരോട് മാറ്റി പറയാന്‍ അദേഹത്തിന് കഴിഞ്ഞത് )അപ്പോള്‍ പിന്നെ പലരാല്‍ പറ്റിക്കപ്പെട്ട എനിക്ക് പൊട്ടികാളി ,എന്ന പേര് സ്വയം സ്വീകരിക്കാനെ നിര്‍വാഹമുണ്ടായിരുന്നുള്ളൂ.അതിനെ എതിര്‍ത്ത കൃഷ്ണ എന്നോട് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഞാന്‍ ഇപ്പോളും ഉറച്ചു തന്നെ നില്‍ക്കുന്നത് ,ആ വാക്കിന്റെ അര്‍ത്ഥം ,അതിനു ശേഷം മറ്റൊരു ശിക്ഷ്യന്‍ എനിക്ക് മനസ്സിലാക്കി തരികയും ചെയ്ത് ,അവന്‍ മറ്റാരും അല്ല ,
സാക്ഷാല്‍ അന്ത്രപ്പേര്‍ !!!
എന്നുവച്ചാല്‍ അന്നുവരെ ഉണ്ടായിരുന്ന അര്‍ത്ഥമല്ല ആ വാക്കിനു അവന്‍ എനിക്ക് കുറിച്ച് തന്ന അര്‍ത്ഥം !

അതായത് ..പൊട്ടി എന്നാല്‍ സ്നേഹത്തില്‍ അന്ധമായി വിശ്വസിക്കുന്നവള്‍,കര്‍മ്മത്തില്‍ കാളിയെ പോലെ ആയിരിക്കുകയും ചെയുന്നവര്‍ ആണത്രേ യഥാര്‍ത്ഥത്തില്‍ ദൈവമക്കള്‍ ,അത് കൊണ്ടാണ് എന്‍റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഞാന്‍ സ്നേഹിക്കുന്ന എന്‍റെ ദൈവത്തിന്‍റെ ആഗ്രഹ പൂര്‍ത്തീകരനങ്ങള്‍ക്ക് വേണ്ടി മാറ്റി വക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് ,അതിനു വേണ്ടി അനു നിമിഷം ദൈവത്തിനോട് ഇടതടവില്ലാതെ,പ്രാര്‍ഥിക്കുകയും  പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് !

Saturday, 27 December 2014

26/12/2014

ഒരു ഗ്രാമത്തില്‍ രണ്ടു കൂട്ടുകാര്‍ ഉണ്ടായിരുന്നു .രണ്ടാളും ജീവിതനിലവാരത്തില്‍ രണ്ടു തട്ടില്‍ നില്‍ക്കുന്നവര്‍ എങ്കിലും ചെറുപ്പം മുതല്‍ ഉള്ള സംപര്‍ക്കതാല്‍ ഇരുവരുടേയും  കുടുംബങ്ങളും വളരെ അടുത്ത ആത്മബന്ധം ഉള്ളവരായി ,മറ്റു മനുഷ്യരുടെ ഇടയില്‍ അസൂയ ഉളവാക്കി കൊണ്ട് ജീവിച്ചു പോന്നു ,
അവര്‍ക്ക് രണ്ടു പേര്‍ക്കും ,മൂന്നും അഞ്ചും വീതം എട്ട് കുട്ടികള്‍ പിറന്നു.
ലോകം ആണെങ്കില്‍ അനുനിമിഷം ഭീകരമായ സാമൂഹ്യതകര്‍ച്ചയില്‍ നശിച്ചുകൊണ്ടിരിക്കുകയായിരുന്നു. എവിടെ നോക്കിയാലും കൊള്ളയും ,കൊലയും ,പ്രകൃതി ക്ഷോഭവും, തട്ടിക്കൊണ്ടു പോകല്‍ ബലാത്സംഗം ,അന്യനെ കുറ്റം പറച്ചില്‍ ,പരസ്പരം സ്നേഹമില്ലാത്ത മനുഷ്യര്‍ സ്വന്തം കാര്യസാധ്യങ്ങള്‍ക്ക് വേണ്ടി ആരെ വേണമെങ്കിലും കൊലക്ക് കൊടുക്കുന്നു .ജീവിത വിജയങ്ങള്‍ പലതും നേടിക്കൊടുത്ത മാതാപിതാക്കളെ പോലും സ്വത്തും സുഖങ്ങളും കവര്‍ന്നെടുത്തു.വൃദ്ധസദനങ്ങള്‍ എന്ന പേരില്‍ നടത്തപ്പെടുന്ന  അനാഥാലയങ്ങളില്‍ ഉപേക്ഷിക്കുന്നു. അനാഥാലയങ്ങള്‍ നടത്തിപ്പുകാര്‍ ആവട്ടെ അതൊരു കച്ചവട സ്ഥാപങ്ങള്‍ ആക്കി ,ആ പാവം മനുഷ്യ ജീവികളെ സ്നേഹത്തിന്‍റെ കണിക പോലും ഇല്ലാതെ ,സ്വന്തം കീശകള്‍ വീര്‍പ്പിക്കാന്‍ വില്‍പ്പന ചരക്കുകള്‍ ആക്കുന്നു.വിദ്യാലയങ്ങളില്‍ പോലും ഗുരുനാഥന്മാര്‍ തങ്ങളുടെ ശിക്ഷ്യകളെ ,ചെറിയ വയസ്സില്‍ തന്നെ സ്വന്തം കാമപൂര്‍ത്തീകരണത്തിനു ഉപയോഗിക്കുന്നതായുള്ള വാര്‍ത്തകള്‍........ഇവയൊക്കെ കൊട്ടിഘോഷിച്ചു വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ കുടുംബത്തിലെ കായുന്ന വയറുകള്‍ക്ക്‌ അന്നം നല്‍കുന്നതിനു വേണ്ടിയാണ് വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് എന്ന് തിരിച്ചറിയാത്ത ജനം അവയൊക്കെ വായിച്ചു മൂക്കത്ത് വിരല്‍ ചേര്‍ക്കുന്നു. അന്യോന്യം സമര്‍പ്പണ ഭാവത്തോടെ ജീവിക്കേണ്ട ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ പോലും സ്വന്തം സുഖങ്ങള്‍ തേടി മറ്റു പലരിലേക്കും പടര്‍ന്നു കയറുമ്പോള്‍ അത് കണ്ടു വളരുന്ന കുട്ടികളും സ്വന്തം തെറ്റുകള്‍ തിരുത്താന്‍ കഴിയാതെ നാശത്തില്‍ നിന്നും നാശത്തിലേക്ക് കൂപ്പു കുത്തുമ്പോള്‍ ദേവാലയങ്ങളില്‍ ഉറങ്ങുന്ന ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ പോലും മോഷ്ടിച്ചു ,മനുഷ്യന്‍ സ്വന്തം സ്വപ്നങ്ങളുടെ പൂര്‍ത്തീകരണം നടത്തുന്നു ...........എന്തിനേറെ ഇനിയും ഇനിയും എണ്ണിയാല്‍ ഒടുങ്ങാത്ത തിന്മകള്‍ കൊണ്ട് നശിച്ചു കൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ തങ്ങളുടെ കുഞ്ഞുങ്ങളെ നീതിമാന്മാരായി വളര്‍ത്താന്‍ എന്താണ് പോംവഴി  എന്ന് ചിന്തിച്ചു കൊണ്ട് അവര്‍ ദിവസങ്ങള്‍ ചര്‍ച്ചകള്‍ നടത്തി, വിശ്വാസപൂര്‍വം പ്രാര്‍ഥനകള്‍ നടത്തി. ഒരേ മനസ്സോടെ ,വളരെ നാളുകള്‍ ചര്‍ച്ചകള്‍ നടത്തിയപ്പോള്‍ നന്മ നിറഞ്ഞ ആ മനുഷ്യര്‍ രണ്ടു പേരും ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ആയിത്തീര്‍ന്നു ,ഒപ്പം അവരുടെ കുടുംബാംഗങ്ങളും ....! എങ്ങിനെയെന്നല്ലേ.......?
തങ്ങളുടെ മക്കളെ ഗുരുകുല വിദ്യാഭ്യാസത്തിനു വേണ്ടി മറ്റുള്ള സ്കൂളുകളില്‍ പറഞ്ഞയക്കാതെ ,തങ്ങള്‍ തന്നെ വിദ്യ അഭ്യസിപ്പിക്കുന്ന രീതി, അതിനു വേണ്ടി ഇപ്പോള്‍ നിലവില്‍ ഉള്ള പഠന വിഷയങ്ങളോടൊപ്പം തങ്ങള്‍ തന്നെ തയാര്‍ ആക്കിയ ഒരു വിഷയം കൂടി തങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടി അവര്‍ തയ്യാര്‍ ആക്കി.അതാണ്‌ ...നന്മ നിറഞ്ഞ ചുറ്റുപാടുകളില്‍ ജനിച്ച തങ്ങളുടെ മക്കള്‍ മോശമായ ചുറ്റുപാടുകളില്‍ വളരുന്നത്‌ അവരുടെ ഭാവി ജീവിതത്തില്‍ മോശമായ ജീവിത വീക്ഷങ്ങള്‍ ഉണ്ടാക്കും എന്ന അവരുടെ ആകുലതകള്‍ക്കു അവര്‍ തന്നെ കണ്ടു പിടിച്ച ഉപായം.അതാണത്രേ ......!
‘’ശരിയായ ലൈംഗീക വിദ്യാഭ്യാസം ,അഥവാ മെച്ചമായ വ്യക്തിത്വ വികസനം ‘’
അതിനു വേണ്ടി ആദ്യം തന്നെ അവര്‍ ചെയ്തത് എന്തെന്നോ ? തങ്ങളുടെ വീടിനു ചുറ്റും വളരെ ഉയരത്തില്‍ ചുമരുകള്‍ കെട്ടി ,മോശമായ കാഴ്ചകളില്‍ നിന്ന് തങ്ങളുടെ കുട്ടികളുടെ കണ്ണുകളേയും ,കാതുകളെയും രക്ഷിച്ചു.അത്തരം കാഴ്ചകള്‍ നല്‍കുന്ന ടെലിവിഷന്‍ മാതിരിയുള്ള മാധ്യമങ്ങളെ വീട്ടില്‍ നിന്നും ഒഴിവാക്കി.തങ്ങളുടെ ജോലി സമയങ്ങള്‍ ക്രമീകരിച്ചു,ധാരാളം സമയം ചിലവഴിച്ചു ഓരോ പാഠഭാഗങ്ങളും സ്വയം അഭ്യസിച്ചു ,പിന്നീട് തങ്ങളുടെ മക്കള്‍ക്ക്‌ വേണ്ടി അധ്യാപക വേഷം കെട്ടാനും അവര്‍ തീരുമാനിച്ചു.ആദ്യമൊക്കെ അവരുടെ ഭാര്യമാര്‍ അവരെ എതിര്‍ക്കാന്‍ ശ്രമിച്ചു എങ്കിലും ,നിരന്തരമായ ചര്‍ച്ചകള്‍ നടത്തി ഭാര്യമാരേയും കാര്യങ്ങള്‍ പറഞ്ഞു ബോധിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.എങ്കിലും ഉന്നത വിധ്യാഭ്യസങ്ങങ്ങള്‍ നേടിയതിന്‍റെ  സര്‍ക്കാര്‍വക സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വന്നാല്‍ തങ്ങളുടെ മകള്‍ക്ക് ലഭിച്ചേക്കാവുന്ന ഉയര്‍ന്ന ജോലിസാധ്യതകളെ കുറിച്ചോര്‍ത്ത് ,ആ പാവം സ്ത്രീകള്‍ ചില്ലറ സമയം പാഴാക്കി ,എന്നതൊഴിച്ചാല്‍ വേറെ യാതൊരു തടസങ്ങളും ഇല്ലാതെ ആ കുഞ്ഞുങ്ങള്‍ ഓരോന്നും വിദ്യാഭ്യാസത്തിനു ഒരുങ്ങി.എട്ടുപേരില്‍ അഞ്ചു വയസ്സും അതിനു മേലും ഉള്ള അഞ്ചു കുട്ടികള്‍ .......സ്വന്തം പിതാക്കന്മാര്‍ തയാര്‍ ആക്കിയ വിഷയങ്ങള്‍ അഭ്യസിക്കാന്‍ തുടങ്ങുകയാണ്.
എന്തൊരു വിരോധാഭാസം എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത് .....?ഹ ഹ ഹ ....കഥയില്‍ ചോദ്യമില്ല ട്ടോ ......അതുകൊണ്ട് തന്നെ ചോദ്യങ്ങള്‍ ഒന്നും ചോദിക്കാതെ ,വായന ഇഷ്ടമാണ് എങ്കില്‍ മാത്രം ഈ കഥയുടെ ഭാക്കി ഭാഗം കൂടി വായിക്കാന്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുക........പൊട്ടികാളി !!!(ചാരിത്ര്യത്തിന്റെ നീക്കുപോക്കുകള്‍ )



23/12/2014 left facebook
                                                                          
ഉണര്‍ന്നപ്പോള്‍ തന്നെ മുഖപുസ്തകത്തില്‍  കേറി നോക്കി ,ആരുടെയൊക്കെയോ കമെന്റ്സും ,മെസേജും ഒക്കെ കിടപ്പുണ്ട് ,എങ്കിലും ഒന്നും ശ്രദ്ധിക്കാന്‍ പോയില്ല .ഇടയ്ക്കു കൃഷ്ണ  വിളിച്ചപ്പോള്‍ സരസ്വതി ചേച്ചി എന്നെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയ കാര്യം പറഞ്ഞു .സത്യത്തില്‍ വല്ലാത്ത സങ്കടം തോന്നി .കാരണങ്ങള്‍ ഇല്ലാതെ പലരും പിരിഞ്ഞു പോയിട്ടുണ്ട് എങ്കിലും അവരെ കുറിച്ച് അങ്ങനെയൊരു ധാരണ എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നില്ല .പക്വതയുള്ള ഒരു സഹോദരി എന്ന ചിന്തയെ ഉണ്ടായിരുന്നുള്ളൂ .എന്നിട്ടും........?
ങാ .....സാരമില്ല .അല്ലെങ്കിലും പണമുള്ളവന് ,ഒരു പാവപ്പെട്ട കൂട്ടുകാരിയെ കൊണ്ട് നഷ്ടമല്ലാതെ ലാഭങ്ങള്‍ ഒന്നും തന്നെ ഇല്ലല്ലോ ?പോട്ടെ ...അല്ലെങ്കിലും ആത്മാര്‍ത്ഥതക്കും ,സ്നേഹത്തിനും ഒന്നും ഇവിടെ ഒട്ടും വിലയില്ലല്ലോ ? എന്തായാലും മുഖപുസ്തകത്തിലെ കുരുക്കുകള്‍ ഒഴിവാക്കി സ്വസ്തമായൊരു ജീവിതം എനിക്ക് ആവശ്യമായിരിക്കുന്നു ,ഇല്ലെങ്കില്‍ ഹരീഷിനെ പോലെ ഹൃദയം പൊട്ടി മരിച്ചുപോകും.അത്രയേറെ മാനസീക പ്രയാസങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു മുഖപുസ്തകതിലൂടെ .
എല്ലാം ഒരു മായകാഴ്ച പോലെ മറക്കണം ,ആത്മാര്‍ത്ഥതയുടെ കണിക പോലും ഇല്ലാത്ത കുറേ മനുഷ്യരുടെ പൊള്ളയായ വാക്കുകള്‍, തൊണ്ണൂറ്റി ഒന്‍പത് ശതമാനം മനുഷ്യര്‍ക്കും പ്രത്യേക അജണ്ടയോടെ മാത്രമേ മറ്റൊരാളോട് മിണ്ടാന്‍ താല്പര്യമുള്ളൂ, സ്വവര്‍ഗത്തില്‍ പെട്ടവരോട് പോലും ആരും മിണ്ടുന്നില്ല .അഥവാ മിണ്ടിയാല്‍ തന്നെ അതിലും നല്ലൊരു ശതമാനം സ്വര്‍ഗാനുരാഗികള്‍ !
ആണും പെണ്ണും വ്യത്യാസമില്ലാതെ ഒന്നില്‍ നിന്നും ഒന്നിലേക്ക് പടര്‍ന്നു പോകുന്ന സൗഹൃദങ്ങള്‍ ,പരസ്പരം സ്നേഹിക്കുകയല്ല മറിച്ച് ,മറ്റുള്ളവരുടെ ദോഷവശങ്ങള്‍ മാത്രം കണ്ടെത്തി ചര്‍ച്ചകള്‍ നടത്തുന്ന വെറുമൊരു നാല്‍കവലയിലെവിശാലമായൊരു  ചായ കടപോലെ മുഖപുസ്തകം ഇങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്നു. കഥകളും കവിതകളും മാത്രമല്ല ,പോണോഗ്രാഫി,  ഭക്തി ,മതം ഹെല്‍ത്ത്‌ എന്ന് വേണ്ടാ ഓരോ പ്രൊഫൈലിനും പിന്നില്‍ മുഖങ്ങള്‍ മറച്ച ആരൊക്കെയോ ...?

അവര്‍ക്കൊക്കെ നന്മയുടെ മാത്രം  മുഖമുള്ള ഐ ഡി കള്‍ക്ക് പുറമേ ,ചീഞ്ഞു നാറിയ മുഖമുള്ള മറ്റു ഐ ഡി കളും ഉണ്ടെന്ന തിരിച്ചറിവ്.ഇവയൊന്നും അറിയാതെ മുഖപുസ്തകത്തിലേക്കു വരുന്ന പാവം മനുഷ്യര്‍, അവരേ ആണല്ലോ ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത വിധം കുരുക്കുകള്‍ മുറുക്കുന്നത് ,സരസ്വതി ചേച്ചി,ശങ്കര്‍ ജി ,കൃഷ്ണ എന്നിങ്ങനെ എന്‍റെ നിഷ്കളങ്കരായ കൂട്ടുകാര്‍. അവരോടൊന്നും ഞാന്‍ ഇക്കാര്യങ്ങളുടെ ഭീകരതയെ കുറിച്ച് പറഞ്ഞാല്‍ അവര്‍ ചിരിച്ചു തള്ളും, അത് കൊണ്ടാണ് ഞാന്‍ മുഖപുസ്തകം ഉപേക്ഷിക്കാന്‍ തയാറായത്.എന്തായാലും അതിനു ശേഷം ഹൃദയം വളരെ ശാന്തമാണ്.രാത്രിയില്‍ ഞാന്‍  ശാന്തമായി ഉറങ്ങി !(തുടരും )

Friday, 26 December 2014

എന്‍റെ സ്വപ്‌നങ്ങള്‍ ......
ഒരിക്കല്‍ സംസാരമധ്യേ അവന്‍ എന്നോട് ചോദിച്ചു ,എന്താണ് നിന്‍റെ സ്വപ്‌നങ്ങള്‍ എന്ന്.
 ഒട്ടും ആലോചിക്കാനില്ലാതെ ഞാന്‍ മറുപടി പറഞ്ഞു, ‘’ലോകാസമാസ്തോ സുഖിനോ ഭവന്തു;!’’
‘’എന്നുവച്ചാല്‍ ? അവന്‍ !
‘’എന്നുവച്ചാല്‍  ഭൂമിയിലെ എല്ലാ ജീവജാലങ്ങളും സുഖമായും സന്തോഷമായും ജീവിക്കുന്നത് കാണണം !
‘’ഹ ഹ ...ഹ ..നല്ല തമാശ .....നീയൊരു സ്വപ്നജീവി തന്നെ, വേറെ പണിയൊന്നും ഇല്ലാ ല്ലേ?    അവന്‍റെ മറുപടി കേട്ട് അവള്‍ക്കു വല്ലാത്ത സങ്കടം തോന്നി .
മനുഷ്യന്‍ എപ്പോളും അങ്ങനെതന്നെ ,മറ്റൊരാളുടെ എതൊരു നല്ല പ്രവര്‍ത്തിയേയും മുന്‍വിധിയോടെ കാണുന്നവര്‍ ,ആരെയും നന്മ ചെയ്യാന്‍ വിടുന്നില്ല എന്ന് മാത്രമല്ല,മറിച്ച് ആരെങ്കിലും എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചാല്‍ തന്നെ ഇത്തരം കളിയാക്കല്‍ മൂലം അവരെ മാനസികമായി തളര്‍ത്തികളയും.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു അവള്‍ അവനോടു അതേ ചോദ്യം തിരിച്ചു ചോദിച്ചു.
സുഖലോലുപതയില്‍ ജീവിച്ചു ശീലിച്ച അവനു ,ഏറ്റവും അസഹ്യമായത് വിശപ്പ്‌ ആണത്രേ ,ആ കാരണം കൊണ്ട് അവന്‍റെ ശരീരത്തിന് സാമാന്യത്തില്‍ അധികം ഭാരമുണ്ട്,ആ മനുഷ്യന്‍ മറ്റു ഒരുപാട് പ്രശ്നങ്ങള്‍ക്ക് നടുവില്‍ ആണെങ്കില്‍ പോലും വളരെ ലാഖവത്തോടെ പറഞ്ഞ ആ വാക്കുകള്‍ കേട്ട് അവള്‍ വെറുതെ പുഞ്ചിരിച്ചു.എന്നിട്ട് പറഞ്ഞു .
‘’ശരി  ആ വിഷയം നടക്കാന്‍ വേണ്ടി ഇന്ന് മുതല്‍ ഞാന്‍ പ്രാര്‍ഥിക്കാം കേട്ടോ ‘’
പിറ്റേന്ന് തന്നെ അവള്‍ തന്‍റെ പാര്‍ത്ഥന ആരംഭിച്ചു.ഇല്ലായ്മയുടെ നിലയില്ലാ ക്കയത്തില്‍ ആയിരുന്നു എങ്കിലും വീട്ടില്‍ ആകെയുണ്ടായിരുന്ന അരിയും ,പരിപ്പും ഒക്കെ ഉപയോഗിച്ചു ,പത്തു പേര്‍ക്ക് ഭക്ഷണമുണ്ടാക്കി തെരുവിലേക്ക് ഇറങ്ങി, കാരണം ....വിശക്കുന്ന മനുഷ്യനില്‍ ദൈവം ഉണ്ട് എന്ന് അവള്‍ വിശ്വസിക്കുന്നു.ആ ദൈവത്തിന്‍റെ വിശപ്പ്‌ അടക്കാന്‍ കഴിഞ്ഞാല്‍ ...........കാലചക്രം തിരിഞ്ഞു സഞ്ചരിക്കുമ്പോള്‍ മറ്റു പലര്‍ക്കും സംഭവിച്ചപോലെ ,രോഗക്കിടക്കയില്‍ ഭക്ഷണം കിട്ടാതെ വന്നാല്‍ ആ മനസ്‌ വല്ലാതെ വിഷമിക്കും എന്നും, അന്ന് ചിലപ്പോള്‍ അവനെ ആശ്വസിപ്പിക്കാന്‍ താന്‍ ഉണ്ടായില്ലെങ്കിലോ എന്നുള്ള ആശങ്കയില്‍ ദൈവത്തിന്‍റെ കൈയില്‍ അവനുള്ള ഭക്ഷണം ഏല്‍പ്പിക്കാന്‍ ആണത്രേ അവള്‍ അങ്ങനെ ചെയ്തത്,
ഭക്ഷണം കൊണ്ട് പുറത്തേക്കു പോകുന്നതിനു മുന്‍പ് ,ഈ വിഷയം അവള്‍ അവനെ വിളിച്ചു അറിയിക്കുകയും,ആത്മാര്‍ഥമായ ഹൃദയത്തോടെ അതിനു വേണ്ടി ദൈവതിരുമുന്പില്‍ പ്രാര്‍ഥിക്കുകയും ചെയ്തു.
അന്ന് ഏറ്റവും അര്‍ഹരായ ചില മനുഷ്യരുടെ എങ്കിലും വിശപ്പടക്കാന്‍ അവള്‍ക്കു കഴിഞ്ഞത്രേ ......!
അതിനു വേണ്ടി തെരുവില്‍ ഉറങ്ങുന്ന മൂന്നു ദൈവങ്ങളെ അവള്‍ വീട്ടിലേക്കു കൂട്ടികൊണ്ട് വന്നു ,അവര്‍ക്ക് വേണ്ടുന്നതൊക്കെ ചെയ്ത് കൊടുക്കുമ്പോള്‍ ,ഹൃദയം നിറഞ്ഞ പ്രാര്‍ഥനയോടെ അവള്‍ ദൈവത്തോട് ചോദിക്കുന്നതും അവന്‍റെ, ആ  സ്വപ്ന സാക്ഷാല്‍കാരത്തിനു വേണ്ടിയത്രെ......!
എന്നിട്ടും അവന്‍ അവളുടെ വിശുദ്ധമായ സ്നേഹത്തെ വല്ലാതെ സംശയിക്കുന്നു. അവളെ വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കുന്നു.അലസമായ ചിന്തകളോടെ ചടഞ്ഞിരുന്നു മറ്റുള്ളവരുടെ മുന്‍പില്‍ അവളെ മോശമായി ചിത്രീകരിക്കുന്നു.
കഥയറിയാത്ത പാവം മനുഷ്യര്‍ തങ്ങളുടെ വിരസമായ സമയങ്ങളെ ചിലവഴിക്കാന്‍ അവനോടു അവള്‍ ചെയ്തിരിക്കാന്‍ ഇടയുള്ള കൊടും ചതികളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തി ആനന്ദം കൊണ്ടാടുന്നു. അവള്‍ മാത്രം തന്‍റെ സ്നേഹത്തില്‍ ,വിശ്വാസത്തില്‍ ഉറച്ചു നിന്ന് കൊണ്ട് ദൈവസന്നിധിയില്‍ സ്വയം സമര്‍പ്പണത്തോടെ പ്രാര്‍ഥിക്കുന്നു ,

‘’ലോകാസമസ്തോ സുഖിനോ ഭവന്തു ‘’!!!22/12.2014

Sunday, 21 December 2014

ആരേയും കണ്ണുമടച്ചു വിശ്വസിക്കരുത് ,പ്രത്യേകിച്ചും മുഖപുസ്തകത്തില്‍ ,നിങ്ങള്‍ തേടുന്ന നിസ്സ്വാര്‍ത്ഥ സ്നേഹം നല്‍കാന്‍ പറ്റിയ ആരും ബുദ്ധിമുട്ടുകയില്ല.കാരണം അവരുടെ പ്രത്യേകമായ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് നാം പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഒരു പക്ഷേ കുറച്ചു കാലത്തേക്ക് അവര്‍ നമ്മോടൊപ്പം ഉണ്ടാവുമായിരിക്കാം ,അത് സ്നേഹമാണെന്ന് തെറ്റിദ്ധരിക്കുന്ന നമ്മള്‍ ,അതിനു വേണ്ടി നഷ്ട്ടപ്പെടുതുന്നത് മാനസീകവും സാമ്പത്തീകവും ആയ വന്‍ വീഴ്ചകള്‍ ആയിരിക്കാം ,പല പുരുഷ സുഹൃത്തുക്കളും തങ്ങളുടെ കുടുംബത്തില്‍ ചിലവാക്കേണ്ട പണം ,സ്നേഹത്തിന്റേയും പ്രണയത്തിന്റേയും ഒക്കെ പേരുകള്‍ പറഞ്ഞു തട്ടിയെടുക്കുന്നവര്‍ ,സത്യത്തില്‍ ചെയ്യുന്നത് അവരുടെ നിവര്‍ത്തി കേടുകള്‍ കൊണ്ടായിരിക്കാം ,എങ്കിലും ശരാശരി വരുമാനമുള്ള ഒരു സുഹൃത്ത്‌ ,അവനു കുടുംബവും ,കുട്ടികളുമൊക്കെ ഉണ്ടെങ്കില്‍ ,അവരെ പിഴിഞ്ഞ് വാങ്ങുന്ന ആ പണം കൊണ്ട് താല്‍കാലിക ആവശ്യം നടക്കും എന്നല്ലാതെ ,അതിന്‍റെ പേരില്‍ അവന്‍റെ ജീവിതത്തില്‍ വന്നേക്കാവുന്ന പ്രശ്നങ്ങളെ പറ്റി ചിന്തിക്കാന്‍ എന്തേ നമ്മുടെ സഹോദരികള്‍ തയ്യാറാവാത്തത് ,അങ്ങനെ ജീവന്‍ വെടിഞ്ഞ ഒരു കൂട്ടുകാരനെ കുറിച്ച് ഇന്നലെ അവിചാരിതമായി കേള്‍ക്കാന്‍ ഇടയായി ,മുഖപുസ്തകത്തിന്റെ വൃത്തി കെട്ട ഒരു മുഖം .എന്തേ നമ്മുടെ യുവതലമുറ ഇങ്ങനെ അലസരായി പോയി ?സ്വന്തം ആവശ്യങ്ങള്‍ക്ക് പോലും ഉള്ള പണം ഉണ്ടാക്കാന്‍ കഴിയാത്ത ഒരവസ്ഥ ,തൊഴില് സ്ഥാപനങ്ങള്‍ മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് നിറയുമ്പോള്‍ നമ്മുടെ കുട്ടികള്‍ മുഖപുസ്തകം പോലുള്ള പബ്ലിക് മീഡിയകളില്‍
ഇരുന്നു കവിതയും കഥകളും എഴുതി കൂട്ടുമ്പോള്‍ ,അവരെ മാത്രം വിശ്വസിച്ചു കഴിയുന്ന കുടുംബാംഗങ്ങള്‍ ,നിത്യവൃത്തിക്ക് വേണ്ടി മറ്റുള്ളവര്‍ വിരിക്കുന്ന വലകളില്‍ വീഴുന്നു.കുടുംബങ്ങളില്‍ നിന്ന് കുടുംബങ്ങളിലേക്ക്‌ കാന്‍സര്‍ പോലെ വ്യാപിക്കുന്ന ഈ രോഗം നമ്മുടെ നാട്ടിലെ മനസമാധാനം കെടുത്തുന്നു ,കുടുംബങ്ങള്‍ ഇല്ലാതാവുന്നു .ഇതിനു എന്താണ് പരിഹാരം ...? ആരെങ്കിലും എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?എന്‍റെ പെണ്‍കുട്ടികളെ ..നിങ്ങള്‍ ആരുമായികൊള്ളട്ടെ ,നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ദൈവത്തിനു 
    • akshmi: Rajesh  Edi penne, Ninne ennil ninnum adarthimattanalla ennu aadhyam manassilakkula. Ooro karyangal, ooro vazhikal ellavarilum undu. Ennal manassu, athu chilappol nammude saahachryagalkkanusrichu,.....guruveee.....nama ;

Thursday, 18 December 2014

കലികാലത്ത് ജനങ്ങള്‍ പൊതുവേ കൃഷ്ണന്‍റെ ബാഹ്യ ശക്തിയില്‍ ഭ്രഹ്മിക്കുകയും ,ഭൌതികസൌകര്യങ്ങള്‍ വര്‍ദ്ധിച്ചാല്‍ സന്തോഷമുണ്ടാകും എന്ന് തെറ്റായി ചിന്തിക്കുകയും ചെയ്യുന്നു , ഈ ബാഹ്യപ്രകൃതി അഥവാ ഭൌതിക പ്രകൃതി വളരെ ശക്തമാണെന്നും അതിന്‍റെ കര്‍ക്കശമായ നിയമങ്ങളാല്‍ എല്ലാവരും ശക്തമായി ബന്ധിക്കപ്പെട്ടിട്ടുണ്ടെന്നും അവരറിയുന്നില്ല. ജീവസത്ത ഭഗവാന്‍റെ വിഭിന്നാംശമാണ്.അതുകൊണ്ടുതന്നെ ഭഗവാനെ സദാ സേവിക്കുക എന്നത് അതിന്‍റെ നൈസര്‍ഗിക ധര്‍മ്മമത്രേ.സ്വന്തം ഇന്ദ്രിയങ്ങളെ തൃപ്തി പെടുത്തുന്നതിന് പകരം ഭഗവദിന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കണം. ജീവിതത്തിന്‍റെ ഏറ്റവും ഉന്നതമായ സമ്പൂര്‍ണത ഇതാണ്. ഭഗവാന്‍ ഇതാഗ്രഹിക്കുന്നു ,ആവശ്യപ്പെടുന്നു ,ഭഗവദ് ഗീതയുടെ ഈ പൊരുള്‍ ഒരാള്‍ അറിഞ്ഞേ മതിയാകൂ ,,ഭഗവദ്ഗീത തത്വങ്ങള്‍ നാം മലിനീകരിക്കാത്തതിനാല്‍ ഗീതാപഠനം വഴി എന്തെങ്കിലും ഗുണമുണ്ടാവനംഎന്നാഗ്രഹിക്കുന്നവര്‍ ,കൃഷ്ണാവബോദത്തിന്റെ സമിതിയുടെ സഹായത്താല്‍ ഭഗവാനില്‍ നിന്ന് നേരിട്ട്   മാര്‍ഗനിര്‍ദേശം സ്വീകരിച്ചു ഭഗവദ്ഗീതയിലെ ജ്ഞാനം നേടാന്‍ ശ്രമിക്കണം !    ഹരേ രാമ ,ഹരേകൃഷ്ണ !!!
ഓര്‍മ്മകള്‍........നീണ്ട ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ,വന്നിരങ്ങിയതാണ് കോട്ടയത്ത്‌ ,കുട്ടികാലത്തിന്റെ നീറുന്ന ഓര്‍മകളിലേക്ക് വര്‍ഷങ്ങള്‍ നീണ്ട പലായാനങ്ങളുടെ ....പിടിച്ചുനില്കാന്‍ വേണ്ടുന്ന ഊര്‍ജ്ജം തേടിയുള്ള ആദ്യ യാത്ര ,ലക്ഷ്യം വളരെ ധൂരെയാണ്‌ എന്നറിയാതെ ഇറങ്ങി പുറപെട്ട ആ പഴയ പതിമൂന്നുകാരി ,കാത്ത് സൂക്ഷികേണ്ട കൈകളാല്‍ തന്നെ സംഹാരവും നടന്നെക്കുമായിരുന്ന പേടിപെടുത്തുന്ന ഓര്‍മ്മകള്‍ ....വര്‍ഷങ്ങള്‍ക്കു ശേഷവും കണ്ണുകള്‍ നിറക്കുന്നുവോ ? പാടില്ല,ഇന്ന് ഞാന്‍ ആ പഴയ പച്ചപാവാടകാരി പെണ്‍കുട്ടിയല്ല, ജീവിതത്തിന്റെ പരുക്കന്‍ മുഖങ്ങള്‍ കണ്ടു ,മനസു കല്ലാക്കാന്‍ വിധിക്കപെട്ടവള്‍ ,സ്വയം തീര്‍ത്ത അരക്കില്ലതിനുള്ളില്‍ എരിഞ്ഞുതീരാന്‍ ശപഥമെടുത്തവള്‍ ,കൈക്കുന്ന ഓര്‍മ്മകള്‍ക്ക് ഇന്ന് എന്‍റെ മനസ്സില്‍ സ്ഥാനമില്ല, വഴിതെറ്റി അലയുന്ന എന്‍റെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ വേണ്ടിയുള്ള അനേക പാഠങ്ങള്‍ നിറച്ചു ,ഈ ധരണിയില്‍ എന്നെ ഒരുക്കി വക്കുകയായിരുന്നു അവിടന്ന്, എന്നെ ഞാനായി കാണാന്‍ ആഗ്രഹിക്കുന്ന എന്‍റെ പ്രിയപെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയാണെന്റെ ശിഷ്ടജീവിതം!എല്ലാതെറ്റിലും ഒരു ശരിയുണ്ട് എന്ന് ചൊല്ലി തന്ന ഗുരുവിനെ മനസാ നമിച്ചുകൊണ്ട്  ആ ജീവിതം ധന്യമാക്കുവാന്‍ വേണ്ടുന്ന എല്ലാ അനുഗ്രഹങ്ങളും ചൊരിയാന്‍, കൃഷ്ണനോടും ,ക്രിസ്തുവിനോടും അകമഴിഞ്ഞ് പ്രാര്‍ഥിച്ചു കൊണ്ട് ,ഭൂതകാലത്തിന്റെ കൈപ്പും മധുരവും  എല്ലാം മറവിയുടെ പാതാളത്തില്‍ ഒളിപിച്ചു വക്കട്ടെ,,,നിദ്ര ദേവി ....അനുഗ്രഹിച്ചാലും !!!

Wednesday, 17 December 2014

ഞാന്‍ ലക്ഷ്മി എന്ന ലക്ഷ്മി മനോജ്‌ .വയസ്സ് നല്പ്തതി മൂന്നു.
ജീവിതത്തിലെ പല തിക്തമായ അനുഭവങ്ങളും കഥയോ കവിതയോ ഒക്കെ ആക്കി എഴുതി കൊണ്ട്    ശിഷ്ട്ട ജീവിതം ചിലവഴിക്കാം എന്ന ചിന്തയോടെ എഫ്ബിയില്‍ വന്നതാണ്  ഞാന്‍ ,അതിനും കാരണം ഒരു കൂട്ടുകാരിയുടെ തെറ്റായ ഉപദേശവും !
അതായത് ഓരോ  മനുഷ്യനും കര്‍മ്മം ചെയ്യുന്നത് ,സ്വന്തം സ്വപ്നങ്ങളുടെ സാക്ഷാല്കാരത്തിന് വേണ്ടിയത്രെ ,അത് എന്തുമാവാം .
സ്വന്തം ആവശ്യങ്ങളോ,കുടുംബകാരുടെ ആവശ്യങ്ങളോ  ആവാം ,അതാണ്‌ അവരുടെ സ്വപ്‌നങ്ങള്‍ ,ദാരിദ്ര്യത്തിന്‍റെ  കൊടുമുടിയില്‍ ജീവിച്ചിരുന്ന എനിക്കും എന്‍റെ കുടുംബത്തിനും സുരക്ഷിതമായി ജീവിക്കാനും ,വിധവയായ ചേച്ചിയേയും,കുഞ്ഞുങ്ങളേയും സംരക്ഷിക്കുവാനും ,ഓര്‍മ്മകള്‍ നഷ്ടപ്പെട്ട അമ്മയേയും ,രണ്ടര വയസ്സ് മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിന്‍റെ ഭാവി സംരക്ഷിക്കുവാനും വേണ്ടിയുള്ള നെട്ടോട്ടത്തില്‍ ആയിരുന്നു ഞാന്‍ ,ആദ്യകാലങ്ങളില്‍ കൂലിപ്പണിയും മറ്റും ചെയ്തിരുന്ന എനിക്ക് ആവശ്യങ്ങള്‍ കൂടി കൂടി വരാന്‍ തുടങ്ങിയപ്പോള്‍ കൂടുതല്‍  വരുമാനം കിട്ടുന്ന ജോലികള്‍ തേടേണ്ടി വന്നൂ ,അങ്ങിനെയാണ്  ഞാന്‍ തൊണ്ണൂറ്റിഅഞ്ചില്‍ പ്രൈവറ്റ് ആയി ചൈല്‍ഡ് കെയര്‍ എന്ന ഹോം നര്‍സിംഗ്  ഡ്യൂട്ടിക്ക് അങ്കമാലി സ്വദേശികളോടോപ്പം മുംബയില്‍ പോകാന്‍ ഇടയാകുന്നത് ,അതിനു പിന്നില്‍ ഉണ്ടായിരുന്ന പ്രത്യേക അജണ്ട സുരക്ഷിതമായ താമസവും ,ഭക്ഷണവും ,പോരാത്തതിന് ,മനസ്സിനിഷ്ടടപ്പെട്ട ജോലിയും !
കുഞ്ഞുങ്ങളെ പരിചരിക്കല്‍ !രണ്ടര വര്‍ഷത്തെ ഡ്യൂട്ടി .
അപ്പോളേക്കും അവര്‍ എനിക്ക്  മനസ്സിലാക്കി തന്ന അനവധി കാര്യങ്ങള്‍ .....!
സ്നേഹത്തിന്റേയും ക്ഷമയുടേയും ,മൂര്‍ത്തീമദ് ഭാവങ്ങള്‍ ആയിരുന്നു ,അന്നത്തെ എന്‍റെ യജ മാന്‍ മാര്‍,അവര്‍ ആണ് ആദ്യമായി എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ചത് ,എണ്ണിയാല്‍ തീരാത്ത കൊച്ചു കൊച്ചു സ്വപ്നങ്ങളുമായി കോമ്പ്രമൈസ് ചെയ്ത് കഴിയുകയായിരുന്നു ,അന്നോളം ഞാന്‍ ,അവരുടെ മുന്‍പില്‍ എന്‍റെ എല്ലാ സ്വപ്നങ്ങളേയും  ,ഞാന്‍ അനുഭവിക്കേണ്ടി വന്ന അടിച്ചമര്‍ത്തലുകളേയും കുറിചു ,തുറന്നു സംസാരിക്കാന്‍ കഴിഞ്ഞത് കൊണ്ട് മാത്രമാണ് ,എനിക്ക് ഒരിക്കലും സാധ്യമല്ല എന്ന് ഞാന്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന പലതും നേടാന്‍ എനിക്ക് കഴിഞ്ഞത് ,
ഉദാഹരണത്തിന് ,അത്രയും വര്‍ഷങ്ങള്‍  കണ്ണുകളുടെ ദൂരകാഴ്ചഇല്ലായ്മ,തയ്യല്‍ പഠിക്കണം എന്ന ചെറുപ്പം മുതലുള്ള ആശ ,സ്വന്തമായി ഒരു ടേപ്പ് റിക്കാര്‍ഡ് വേണം എന്ന മോഹം ,ഒപ്പം എന്‍റെ ബന്ധുക്കള്‍ക്കും ,അമ്മയ്ക്കും ഒക്കെ എന്നെക്കൊണ്ട് കഴിയുന്ന വിധം ,പണം അയച്ചു കൊടുത്ത് അവരുടെ പട്ടിണികള്‍ അകറ്റാനും ഒക്കേയും എനിക്ക് സാധിച്ചു ,അന്ന് അവര്‍ എനിക്ക് എത്ര ശമ്പളമാണ് നിശ്ചയിച്ചിരുന്നത് എന്നുപോലും എനിക്ക് അറിയില്ലായിരുന്നു,കാരണം അഞ്ചാം തരം മാത്രം പഠിച്ച എനിക്ക് സുരക്ഷിതമായി താമസിച്ചു കൊണ്ട് ഒരു ജോലി കിട്ടുക എന്നത് എന്നെ സംബന്തിച്ചു അപ്രാപ്യ              മായിരുന്നു,അതുകൊണ്ടുതന്നെ എനിക്ക് കിട്ടുന്ന വേദനത്തെ കുറിച്ച് ഞാന്‍ ചിന്തിക്കുകയോ ,അവരോടു കണക്കു പറയുകയോ ചെയ്തില്ല .
അതിനിടയില്‍ മകള്‍ക്ക്  സ്കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുകയും ,കൂടുതല്‍ വരുമാനം ഉള്ള ജോലി തേടാന്‍ ഞാന്‍ നിര്‍ബന്ധിതയും ആയി ,
അങ്ങിനെയാണ് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിഎഴില്‍ ഞാന്‍  തൃശൂര്‍ ലൈഫ്ലൈനുമായി സഹകരിച്ചു ഹോം നര്‍സ് ഡ്യൂട്ടിആരംഭിക്കുന്നത്,ആ കാലത്ത് ഇന്ത്യയിലെ പല നഗരങ്ങളിലും ഡ്യൂട്ടി ചെയ്യാന്‍ എനിക്ക് കഴിഞ്ഞത് എന്‍റെ ബോംബെ ജീവിതത്തിനിടക്ക് പഠിച്ച ഹിന്ദി പ്രാവീണ്യം ഒന്ന് കൊണ്ട് മാത്രം,രണ്ടായിരം ജൂണ്‍....അപ്പോള്‍ ആണ് ഞാന്‍ ബംഗ്ലൂരില്‍ എത്തുന്നത്‌ ,അതുവരെ സ്വച്ഛമായി ശാന്തമായി ഒഴുകിയിരുന്ന എന്‍റെ ഹോം നഴ്സിംഗ് ജീവിതത്തിനെ തകിടം മറിക്കുന്ന പല സംഭവങ്ങളും ,മോശമായ ജീവിത അനുഭവങ്ങളും കൊണ്ട് ഞാന്‍ വളരെ അധികം വിഷമിച്ച കാലഘട്ടം,
കഠിനമായ ജോലികള്‍ ,ആവശ്യത്തിനു ഭക്ഷണമോ ,വിശ്രമമോ ഇല്ലായ്മ ,പോരാത്തതിന് ജോലിസ്ഥലത്തെ ലൈങ്കീകമായ ചൂഷണം ചെയ്യല്‍.
ആദ്യമൊക്കെ എതിര്‍ത്ത് നില്‍ക്കാന്‍ ശ്രമിച്ച എനിക്ക് മോഷണം പോലുള്ള കുറ്റം ആരോപിച്ച് മാനസീകമായി തളര്‍ത്തുകയും,പിന്നീട് അവരുടെ തന്നെ ഇടയില്‍ ഉള്ള മറ്റൊരാള്‍ എന്നെ വിശ്വസിക്കുന്നതായി വരുത്തി തീര്‍ത്തു,എന്നില്‍ വിശ്വാസം നേടിയെടുക്കുകയും ,അയാളുടെ ശാരീരികമായ ആവശ്യങ്ങള്‍ക്ക് എന്നെ ഉപയോഗിക്കുകയും ചെയ്യുക,അതിനു വഴങ്ങി കഴിഞ്ഞപ്പോള്‍ പിന്നെ മൂന്നുമാസകാലം യാതൊരു പ്രശ്നങ്ങളും ഇല്ലാതെ അവിടെ ജോലിചെയ്തു,ആ രോഗിയെ വിജയകരമായി സുഖം പ്രാപിച്ച ശേഷം തിരിച്ചു പോരുവാനും സാധിച്ചു.
പിന്നേയും വര്‍ഷങ്ങള്‍ ,എല്ലായിടത്തും സമാന അനുഭവങ്ങള്‍,ആവശ്യങ്ങളുടെ പട്ടിക കൂടി കൂടി വരുംതോറും ഒന്നില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കഴിയാത്തത്ര നിവര്‍ത്തി കേടുകള്‍,

പണക്കാരന്റേയും പാവപെട്ടവളുടെയും സ്വപ്നങ്ങളുടെ നിറങ്ങള്‍ക്ക് വ്യത്യാസമുണ്ടെന്നു തിരിച്ചറിഞ്ഞ നാളുകള്‍.
അതിനിടയില്‍ നല്ലവരായ മനുഷ്യരും ഉണ്ടായിരുന്നു എന്നുള്ളത് തെല്ലൊരാശ്വാസം നല്‍കി എങ്കിലും ,അത്തരം സ്ഥലങ്ങളില്‍ ഒന്നും നീണ്ട കാലയളവ്‌ ജോലി ചെയ്യാന്‍ കഴിഞ്ഞതും ഇല്ല, അങ്ങനെയുള്ളവരാന് കോവൈ ,ഷാര്‍പ്പ് ഇന്ട്രസ്ടി ഓണര്‍ ,രാജ് ,ഇന്‍ഫോസിസ് തലവന്‍ മാരില്‍ ഒരാളായ കെ.ദിനേശ് ആന്‍ഡ്‌ ഫാമിലി ,മധുര ത്യാഗരാജര്‍ മില്‍ ഉടമകള്‍ ആയ കണ്ണന്‍ ആന്‍ഡ്‌ ഫാമിലി ,എന്നീ എടുത്തു പറയത്തക്ക പ്രമുഖര്‍,
ഇവരുടെയൊക്കെ സ്നേഹത്തിനും ,ബഹുമാനത്തിനും പാത്രമാകുവാന്‍ കഴിഞ്ഞു എന്നുള്ളത് എന്‍റെ ആജീവനാന്ത കാലത്തേയും അനവധി നഷ്ടങ്ങളുടെ മേല്‍ ഉള്ള നേട്ടങ്ങള്‍ ആണ്,കെ  ദിനേഷ് സാറിന്റെ ഭാര്യ ഇന്നും എന്‍റെ നല്ല സുഹൃത്തുക്കളില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം വഹിക്കുന്നവര്‍ ആണ് എന്നത് നന്ദിയോടെ ഓര്‍ക്കുന്നത് ,അവരുടെ ലളിതമായ ജീവിത ചര്യയും ,സ്നേഹത്തോടെയുള്ള ഇടപെടലും,ആവ്വശ്യങ്ങള്‍ അറിഞ്ഞുള്ള സഹായം ചെയ്യലും ആണ്,എനിക്ക് വേണ്ടി അവര്ചെയ്ത അനേകം ഉപകാരങ്ങളില്‍ എടുത്തു പറയത്തക്കത്,അവര്‍ എനിക്ക് വാങ്ങി തന്ന വീടും ,എന്‍റെ മകളുടെ വിദ്യാഭ്യാസത്തിനു രണ്ടുവര്‍ഷം ചെയ്ത സ്പോണ്‍സര്‍ഷിപ്പ്,മകളുടെ കല്യാണാവശ്യത്തിലേക്ക് തന്ന വലിയ തുകയും,എല്ലാം ഒന്നുമൊന്നും ഞാന്‍ ആവശ്യപ്പെടാതെയാണ് എന്നുള്ളത് എടുത്തു പറയേണ്ടല്ലോ ?
ഇതിനടയില്‍ ഡ്യൂട്ടിക്കു ചെന്നുപെട്ട മലയാളിയായ ക്യാന്‍സര്‍ രോഗിയായ തിരുവനന്തപുരം സ്വദേശിയായ രമചെചിയിലൂടെ  ഈ ലോകത്തിന്‍റെ യഥാര്‍ത്ഥമുഖം കാണുവാനും മനസ്സിലാക്കുവാനും എനിക്ക് കഴിഞ്ഞു ,സുഖലോലുപതക്ക് വേണ്ടി മനുഷ്യര്‍ നടത്തുന്ന പേക്കൂത്തുകള്‍ ,അതിനു വേണ്ടി ചിലവഴിക്കുന്ന പതിനായിരങ്ങള്‍ ,പണം ലഭിക്കുന്നതിനു വേണ്ടി സ്വന്തം മക്കളേയും ,ഭാര്യയേയും വരെ കൊണ്ട് വന്നു വില്‍ക്കുന്ന ബന്ധുക്കള്‍ !അതായിരുന്നു ആ വീട്,അന്നോളം സിനിമയില്‍ മാത്രം കണ്ടുപോന്ന പല കാര്യങ്ങളും നേരിട്ട് കണ്ട എനിക്ക് അവരെ വിട്ടു പോരാന്‍ കഴിയാതിരുന്നതിന് രണ്ടു കാരണങ്ങള്‍ ,ഒന്ന് ...സ്നേഹവും സഹാനുഭൂതിയും അര്‍ഹിക്കുന്ന നിരാലബയായ ഒരു വൃദ്ധയായ രോഗി ,പോരാത്തതിന് എന്നെ അവിടെ കീഴ്പ്പെടുത്തുന്ന ആരും ഉണ്ടായിരുന്നില്ല എന്നതും ആണ് കാരണം,പോരാത്തതിന് എന്‍റെ ഡ്യൂട്ടി കുള്ള ശമ്പളത്തിന് പുറമേ ,ഇവിടെ ജോലി ചെയ്യുന്ന കുട്ടികളുടെ തുണി കഴുകല്‍ ,ഭക്ഷണമുണ്ടാക്കി കൊടുക്കല്‍ എന്ന ജോലികള്‍ ചെയ്യുന്നതിലൂടെ കിട്ടുന്ന അധിക വരുമാനം ,
ഇവയിലൂടെ ഞാന്‍ ആ വീട്ടിലെ എല്ലാവരുടേയും  സ്നേഹത്തിനു പാത്രമാവുകയും ,മൂന്നര വര്‍ഷത്തിനുള്ളില്‍ രമചെചിയുടെ എല്ലാ ബിസ്സിനെസ് ബന്ധങ്ങളുടേയും സൂക്ഷിപ്പുകാരി ആയിത്തീരുകയും ചെയ്തു ഞാന്‍, പിന്നീട് അവര്‍ രോഗം മൂര്‍ച്ചിച്ചു മരണാസന്നയായി അവരുടെ ഏക മകന്‍ അവരെ വന്നു കൂട്ടി കൊണ്ട് പോകുമ്പോള്‍ എന്നോടപേക്ഷിച്ചത് മറ്റൊന്നുമല്ല ,
‘’മോളേ ...ഇത് ഒരു തൊഴില്‍ ആണ് ,ഇതിലൂടെ ഞാന്‍ കോടികള്‍ ഉണ്ടാക്കി എങ്കിലും എല്ലാം എന്‍റെ മകന്‍റെ പേരില്‍ ആണ് ,ഈ അവസ്ഥയില്‍ ഞാന്‍ നാട്ടില്‍ പോയാലും അവന്‍റെ ഭാര്യവീട്ടുകാര്‍,അവര്‍ക്ക് കിട്ടികൊണ്ടിരുന്ന പല ഗുണങ്ങളും ഇല്ലാതാവുമ്പോള്‍ എന്നെ കാട്ടി കളയും ,അപ്പോള്‍ നീ മാത്രമേ ഉള്ളൂ എന്നെ നോക്കാന്‍ ...ഈ ബിസ്സിനെസ് നീ നോക്കി നടത്തി എനിക്ക് മാസം ഒരു തുക എത്തിച്ചു തന്നാല്‍ എനിക്ക് ഒരു സഹായമാകും എന്ന് പറഞ്ഞു എന്നെ കെട്ടി പിടിച്ചു കരഞ്ഞ രമചേച്ചി ,മാസം അവര്‍ക്ക് മരുന്നിനു വേണ്ട മുപ്പത്തി അഞ്ചായിരം രൂപ കിട്ടിയില്ലെങ്കില്‍ അവര്‍ മരിച്ചുപോകും,പോരാത്തതിന് അവരെ വിശ്വസിച്ചു ജോലിക്കുവന്ന അഞ്ചോളം പെണ്‍കുട്ടികള്‍ ,ചെയ്ത ജോലിക്ക് ശമ്പളം പോലും കിട്ടിയിട്ടില്ല എന്ന പൊട്ടികരചിലുകള്‍ ,എല്ലാത്തിനും മേലെ വര്‍ധിച്ചു വരുന്ന എന്‍റെ കുടുംബകാരുടെ ആവശ്യങ്ങള്‍ .................!കൂട്ടുകാരുടെ തെറ്റായ ഉപദേശങ്ങള്‍ എല്ലാം കൂടിചേര്‍ന്നപ്പോള്‍, ഞാനുമൊരു പെണ് വാണിഭകാരിയായി!!!
ദൈവത്തിന്റെയോ ,സാത്താന്റെയോഇടപെടല്‍ .....അതായിരുന്നു അന്ന് നടന്നത്,പിന്നീട് രമ ചേച്ചി,മരിക്കുന്നതുവരെ  ആ ബിസ്സിനെസ് നോക്കി നടത്തി അവര്‍ക്ക് പണം അയച്ചു കൊടുക്കുംപോളും  നാട്ടില്‍ അവരുടെ ബന്ധുക്കള്‍ അവരെ പുഴുവരിച്ചു മരിക്കാന്‍ ഇടയാക്കി എന്ന് പലരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു, അതോടെ എന്‍റെ ജീവിതത്തില്‍ ഞാന്‍ പഠിക്കേണ്ടിയിരുന്ന ഒരു പാട് പാഠങ്ങള്‍ ഞാന്‍ പഠിച്ചു.
അതില്‍ പ്രധാനം ,ദാരിദ്ര്യത്തിന് മേലുള്ള അടിച്ചമര്‍ത്തലുകള്‍ ,ആണ് ഓരോ ലങ്കീക തൊഴിലാളികളുടേയും ജനനം ,
രണ്ടു,ഒരു ജീവിത കാലം മുഴുവന്‍ മറ്റു പലരുടേയും സ്വപ്നങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്ന ഈ കുട്ടികള്‍ക്ക്  സ്വന്തം സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ഒരിക്കലും ,കഴിയുകയില്ല ,
മൂന്നു ,തെറ്റായ കൂട്ടുകെട്ടുകള്‍ ,കുടുംബത്തിലെ ദാരിദ്ര്യം ,അരക്ഷിതാവസ്ഥ പ്രേമബന്ദങ്ങളില്‍ കുടുങ്ങിയുള്ള നാടുവിടല്‍,ജോലിവാഗ്ദാനം ,സിനിമാഭിനയം എന്നീ മോഹങ്ങള്‍ കാട്ടി കൊതിപ്പിക്കല്‍,ഇവയിലൂടെ ഒക്കെ ആണ് ഓരോ കുട്ടികളും സ്വയം അറിയാതെ ഈ തൊഴിലില്‍ എത്തിപ്പെടുന്നത് എങ്കില്‍  ചെറിയൊരു വിഭാഗം ആളുകള്‍ സ്വന്തം മാതാപിതാക്കള്‍ തന്നെ നിര്‍ബന്ധിച്ചു കൊണ്ട് വന്നു വില്‍ക്കുന്നു ,എല്ലാത്തിനും അടിസ്ഥാനപരമായ കാരണങ്ങള്‍ ,തങ്ങളുടെ ദാരിദ്ര്യത്തില്‍ തങ്ങള്‍ക്കു ലഭിക്കാനിടയില്ലാത്ത പല ചെറുതും വലുതും ആയ സ്വപ്‌നങ്ങള്‍ കാട്ടി കൊതിപ്പിക്കുന്ന ചുറ്റിനും ഉള്ള ജനം !
അവരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍!
പക്ഷേ.....സമൂഹം ശിക്ഷിക്കുന്നതോ ..പാവം  ഈ പെണ്‍കുട്ടികളെ .
ഒരു ജീവിതകാലം മുഴുവന്‍ എണ്ണിയാലൊടുങ്ങാത്ത യാദനകള്‍ സഹിച്ച് സമ്പാദിക്കുന്ന പണമൊക്കെ ബന്ധുക്കള്‍ക്കും ,കാമുക ന്മാര്‍ക്കും കൊടുത്തു അവരുടെ സ്നേഹം പിടച്ചു വാങ്ങാന്‍ ശ്രമിക്കുന്ന പാവം പെണ്‍കുട്ടികള്‍ .....!
വയ്യ എങ്കില്‍ പോലും ഒരു ദിവസം വിശ്രമിക്കാന്‍ പോലും കഴിയാത്തത്രയും അടിച്ചമാര്തലുകള്‍ ,വിശപ്പ്‌ മാറാന്‍ പോലും ആഹാരം കൊടുക്കാതെ തങ്ങളെ കൊണ്ട് പോയി നാലുംഅഞ്ചും പേര്‍ ഉപയോഗിച്ച ശേഷം അവര്‍ക്ക് ഉറങ്ങാന്‍ നേരമാവുമ്പോള്‍    അര്‍ദ്ധ രാത്രിക്കുശേഷം നടുറോഡില്‍ ഇറക്കി വിട്ടു പോകുന്ന കസ്ടമെര്സ് ,പിറ്റേന്ന് ആ ഉപേക്ഷിക്കലിനെ കുറിച്ച് വിളിച്ചു ചോദിക്കുമ്പോള്‍ അവള്‍ ‘’വലിയ മുറ്റ്’’ആണെന്നും സഹകരിചില്ലെന്നും ഒക്കെ പറഞ്ഞു രക്ഷപ്പെടുമ്പോള്‍ തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി അവര്‍ ചെയ്ത കാര്യങ്ങള്‍ എണ്ണി എണ്ണി പറഞ്ഞു കരയുന്ന നിഷ്കളങ്കരായ പെണ്‍കുട്ടികള്‍,അങ്ങനെ ഉപേക്ഷിക്കപ്പെട്ട രാത്രികളില്‍ സാമൂഹ്യ ദ്രോഹികള്‍ തട്ടി കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊന്നു കളഞ്ഞ സീമ എന്ന പെണ്‍കുട്ടി,ഇവരുടെയൊക്കെ കഥനകഥകള്‍ കേട്ട് ഒന്നും ചെയ്യാന്‍ കഴിയാതെ കഴിച്ചു കൂട്ടിയ ആറു വര്‍ഷങ്ങള്‍  ............!
എല്ലാ   നിവര്‍ത്തി കേടുകള്‍ക്കും കാരണമായ ,എന്‍റെ മകളുടെ വിദ്യാഭ്യാസം ,ചേച്ചിക്ക് അടിച്ചുരപ്പുള്ള ഒരു വീട്,ഇവ രണ്ടും പൂര്‍ത്തിയാകാന്‍ എടുത്ത കാലതാമസം ,അതിനിടയില്‍ നാട്ടിലെ ബന്ധുക്കളുടെ എണ്ണമില്ലാത്ത ആവശ്യങ്ങള്‍ ,അമ്മയുടേയും സഹോദരങ്ങുടെയും ,രോഗങ്ങള്‍ ,മരണം ,കല്യാണം,ജീവിതത്തില്‍ തുണയായി വന്നവന്റെ അരാജകത്വം അതായിരുന്നു ആ  ആറു വര്‍ഷങ്ങള്‍ ......
ഉണ്ടാക്കിയത് ഒന്നും സ്വന്തമായി നീക്കിവക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ചിലവാക്കി കൊണ്ടിരുന്ന എതൊരു സാധാരണ പെണ്ണിനേയും പോലെ ഞാനും !
ഒടുവില്‍ ആര്‍ക്കും വേണ്ടാതവളായി തീര്‍ന്നത് ആ തൊഴിലില്‍ നിന്ന് സ്വയം പിന്മാറാന്‍ തീരുമാനിച്ചപ്പോള്‍ മാത്രമാണ് എന്ന തിരിച്ചറിവ്,എല്ലായ്പോഴും എന്‍റെ മക്കളും ,സഹോദരിയും മാത്രം എന്നോടൊപ്പം നിന്നൂ.കാരണം അവര്‍  മാത്രമേ  അറിഞ്ഞിരുന്നുള്ളൂ യഥാര്‍ത്ഥത്തില്‍ ഞാന്‍ ആരായിരുന്നു ,എന്നും ,അവര്‍ക്ക് വേണ്ടി ഞാന്‍ അനുഭവിച്ച സങ്കടങ്ങളുടെയും ത്യാഗങ്ങളുടെയും എണ്ണം എത്രയെന്നും ,അതുകൊണ്ട് തന്നെ എല്ലാവരും പിണങ്ങി പിരിഞ്ഞപ്പോളും അവര്‍ മാത്രം എന്‍റെ കൂടെ ഉണ്ട് .

ഇനി തെറ്റുകള്‍ തിരുത്തപ്പെടണം .......!കാരണം ,തെറ്റുകള്‍ ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്ന യാതൊന്നും ഇന്നെന്റെ ജീവിതത്തില്‍ ഇല്ല ,കുറ്റബോധം തോന്നത്തക്ക മാരകമായ തെറ്റുകള്‍ ഒന്നും അല്ല ഞാന്‍ ചെയ്തിരുന്നത് എന്നും ,ഇവയൊക്കെ ചെയ്യുന്ന ധാരാളം പേരുണ്ട് എന്നും ,മറ്റുള്ളവര്‍ക്ക് ചെയ്യാമെങ്കില്‍ നിനക്ക് ചെയ്തൂടെ എന്നൊക്കെ ഉപദേശിച്ചു തന്നു എന്നെ മുതലെടുത്തിരുന്ന ആരും തന്നെ എന്‍റെ ജീവിതത്തില്‍ ഇല്ല,
അവിടെനിന്നാണ് ഞാന്‍ യാത്ര ആരംഭിക്കുന്നത്,
പൊട്ടികാളി അസോസിയേഷന്‍റെ മഹത്തായ കാരുണ്യ പ്രവര്‍ത്തങ്ങളുമായി, അനുഭവങ്ങളില്‍ നിന്ന് ഉള്‍കൊണ്ട ഊര്‍ജവുമായി!
സമ്പാദ്യമായി ഒരു ചില്ലി കാശുപോലും ഇല്ല ,ആത്മാര്‍ഥമായി അദ്വാനിക്കാനുള്ള മനസ്സും ,ശരിയായ ദിശയില്‍ സഞ്ചരിക്കുമ്പോള്‍ ദൈവം ഒരിക്കലും കൈവിടില്ല എന്ന ആത്മവിശ്വാസവും മാത്രമേ കൈമുതലായുള്ളൂ,ഒപ്പം എന്നിലെ നന്മകളെ തിരിച്ചറിഞ്ഞിട്ടുള്ള ഒരു കൂട്ടം ദാരിദ്ര്യം പിടിച്ച മനുഷ്യരും ,പിന്നെ ചില കൂട്ടുകാരും,ഇവരുടെയൊക്കെ പ്രാര്‍ഥനകളും!
ഇവയൊക്കെ ഉണ്ടെങ്കില്‍ എന്‍റെ യീ മഹത്തായ ആശയങ്ങള്‍ നിറവേറ്റപ്പെടും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.അവശരായി ഉപേക്ഷിക്കപ്പെട്ട രോഗികളായ ലൈങ്കീക തൊഴിലാളികളുടെ തുടര്‍ന്നുള്ള സംരക്ഷണം ,എച് ഐ വി പോലുള്ള മാരക രോഗങ്ങള്‍ പിടിപ്പെട്ടു റോഡ്‌വക്കിലും മറ്റും കഴിയുന്ന ഇത്തരക്കാരെനിര്‍ബന്തിച്ചും ബലം പ്രയോഗിച്ചും പ്രാപിക്കുന്ന പുരുഷന്മാര്‍ക്കും അവരുടെ കുടുംബാങ്ങങ്ങള്‍ക്കും വേണ്ടിയുള്ള ബോധവല്‍ക്കരണം,പണമില്ലാത്ത കാരണങ്ങളാല്‍ സ്വയം തൊഴില്‍ ചെയ്യണം എന്ന ആഗ്രഹങ്ങള്‍ മനസ്സിലൊതുക്കി കഴിയുന്ന പെണ്‍കുട്ടികളെ കണ്ടെത്തി ,അവരുടെ സ്വപ്നങ്ങള്‍ക്ക് അനുസൃതമായ തൊഴില്‍ ആരംഭിക്കാന്‍ വേണ്ടുന്ന സഹായങ്ങള്‍ ,ലൈങ്കീക തൊഴില്‍ ചെയ്യുമ്പോള്‍ ആക്രമങ്ങളിലും ,മറ്റും കൊല്ലപ്പെട്ട സ്ത്രീകളുടെ മക്കള്‍ക്ക്‌,അവരുടെ ഇപ്പോള്‍ ഉള്ള സാഹചര്യങ്ങള്‍ വിലയിരുത്തി ,അവര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ ചെയ്ത്കൊടുക്കല്‍ ,വീട്ടുതടങ്കലിലും മറ്റും വച്ച് വര്‍ഷങ്ങളോളം തൊഴില്‍ ചെയ്യിപ്പിച്ചു ഒരു പൈസ പോലും വേതനം കൊടുക്കാതെ നിഷ്കരുണം ഉപേക്ഷിക്കപ്പെട്ട ഒരുപാട് പെണ്‍കുട്ടികള്‍ ഉണ്ട് ,അവര്‍ക്ക് കിട്ടേണ്ടുന്ന ന്യായമായ തുക വാങ്ങികൊടുക്കാന്‍ വേണ്ടുന്ന നിയമയുധങ്ങള്‍,സ്ത്രീകളിലും കുട്ടികളിലും ശരിയായ ലൈങ്കീക വിദ്യാഭ്യാസം കൊടുത്തു സമൂഹത്തിലെ ചൂഷണങ്ങള്‍ തിരിച്ചറിയാന്‍ സഹായകമാവുന്ന എണ്ണമറ്റ അനുഭവങ്ങള്‍ പങ്കുവക്കപ്പെടുവാന്‍ ഫേസ് ബുക്ക്‌ മീറ്റുകള്‍ സ്വന്തം ചിലവില്‍ സങ്കടിപ്പിക്കല്‍ ,എന്നീ മഹത്തായ ലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടുന്ന എല്ലാ അനുഗ്രഹങ്ങളും പകര്‍ന്നു തരാന്‍ സര്‍വശക്തനായ ദൈവം അനുഗ്രഹിക്കുന്നതിനു വേണ്ടി എല്ലാ കൂട്ടുകാരുടേയും ,പ്രാര്‍ഥനകളും ,സഹകരണങ്ങളും ക്ഷണിച്ചു കൊള്ളുന്നു .
 എന്ന് ...കണ്ണന്റെയും യേശുവിന്റെയും സ്വന്തം ദാസി   പൊട്ടികാളി !!!,


Tuesday, 16 December 2014

തത്വമസി .............................................

അഗ്നിച്ചി റകുള്ള  തുമ്പികള്‍  നാം അറിയുന്നീലൊരു നാളും തന്‍ബലത്തെ ...
ആരോ പറഞ്ഞു  നാം അബലരരെന്ന് ,ആരോ വിധിച്ചു  നാം  ചപലരെന്നു
അന്ന് തൊട്ടിന്നോളം ഉഴാറൂവോളായ് ഉമിത്തീ പോലെ  നാം ഉതിര്‍ത്ത പുക ,
ആകാശ മദ്ധ്യേ ഉയരുകയായ് ആരും കാണാത്തൊരഗ്നി കുട

ഒരുനാള്‍ അമ്മതന്‍ നിലവിളിയില്‍ ആര്‍ത്തു കരഞ്ഞു ഞാന്‍ വെളിയില്‍ വന്നൂ ,
ആകാംഷയോടമ്മ ആരായുന്നു ,ആണോ പെണ്ണോ  പിറന്നതെന്ന്,
ആണ്ടോടാണ്ടാവള്‍  ആവര്‍ത്തിച്ചു.ആര്‍ത്തിയോടന്നും കാത്തിരുന്നു ,
ആരോ ശപിച്ചപോല്‍ ആ ഉദരത്തില്‍ നിന്നന്നും പിറന്നത്‌ അഞ്ചാം പെണ്ണ് ,
അമ്മായിയമ്മതന്‍ ശാപ വാക്കോ ,നാത്തൂന്‍ മാരുടെ കുത്തുവാക്കോ
ആ നേരം അവള്‍ മനം നീറ്റിയില്ല,തന്‍ പ്രിയനുടെ കുപിതമാം മുഖമല്ലാതെ,

ഇനിയെങ്ങു പോകും ഞാന്‍ എന്‍ ദൈവമേ ....ഹൃദയം തകര്‍ന്നമ്മ കേണീടവേ
കഥയേതും അറിയാതെ അലറൂന്നു ഞാന്‍ ,ഒരുതുടം അമ്മിഞ്ഞ പാലിനായി
ആരോ  വിധിക്കുന്നു അരുതരുത്  ,ആരോ വരുമത്രേ കൊണ്ട് പോകാന്‍
ആയിരം ആയിരം നാവോടെ ഞാന്‍ അലറി കരയുന്നു അരുതരുതേ...
അമ്മതന്‍ ചൂടില്‍ നിന്നകറ്റരുതേ ,ആലമ്പമില്ലാത്ത പൈതലല്ലേ...?

ആരുണ്ട്‌ കേള്‍ക്കാന്‍ ,ആകുല ചിത്തയായ് ഞാന്‍ കണ്‍ചിമ്മവേ...
ആരോ പറയുന്നു അമ്മ പോയി ,ആരെയും പേടിക്കാത്തിടം തേടി....
ആര്‍ത്തു കരയുന്നു ആരൊക്കെയോ ,ആരോ ശപിക്കുന്നതെന്നെയല്ലേ ...
ആരോ പറയുന്നു നാലുണ്ടത്രേ അമ്മതന്‍ ഉദരത്തില്‍ പിറന്നവരായ്
ആര്‍ക്കും വേണ്ടാത്തോര്‍ പെണ്‍കുഞ്ഞുങ്ങള്‍ ....
ഓരോ പ്രസവവും വേണ്ടെന്നോതുമത്രേ  ,അമ്മാവിയമ്മതന്‍ കാല്പിടിച്ചു
ആണ്കുഞ്ഞില്ലെങ്കില്‍ കുലം മുടിയും ,ആക്രോശമോടവര്‍ ഓതുമത്രേ.
അന്നുതൊട്ടിന്നോളം ആവര്‍ത്തിച്ചു ,ആ ജീവന്‍ പൊഴിയുവാന്‍ കാരണമായ്.

ഈ നല്ല നാളില്‍ ഞാന്‍ ആരവമായ് ആമോദമോടെ ഓതിടട്ടെ
ആ പെണ് കുഞ്ഞു ഞാന്‍'' തത്വമസി '' പേരിന്നര്‍ത്ഥംചൊല്ലിതന്നു
പെറ്റമ്മയെപോല്‍ വളര്‍ത്തിയവള്‍ ,...മാലാഘയെപോല്‍ വന്നോരമ്മ
ആയിരം ആയിരം നാവോടെ ഒതിടട്ടെ, ഇന്ന്ഞാന്‍  ഇന്ത്യന്‍ രാഷ്ട്രപതി
എന്‍ കഥ ചൊല്ലുന്നു നിന്‍ മുന്‍പാകെ ,അബലയല്ലൊരു പെണ്ണും അറിയുക നീ ..
അഗ്നി ചിറകു വിടര്‍ത്തുക നീ ആരവമോടുയിര്‍ത്തെഴുന്നേല്‍ക്കുക നീ ,
ഭൂത കാലത്തിന്‍റെ കയ്പ്പും മധുരവും ,ആയുധമായ് തന്നെ ധരിക്കുക നീ !!!




     ഭ്രാന്ത്
അന്ന് രാത്രിയില്‍ അത്താഴം കഴിഞ്ഞു ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള്‍ മുത്തശിയോട് ചോദിച്ചു.
‘’മുത്തശി പറഞ്ഞില്ലേ മുമ്പൊരു ദിവസം ....പണ്ടൊക്കെ ഒരു സ്ത്രീക്ക് മൂന്നും നാലും ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നെന്ന് ,.’’
‘’ഉവ്വല്ലോ ‘’
അപ്പൊ ഒരു സ്ത്രീക്ക് നാലഞ്ചു പേരെ ഒരേ സമയത്ത് സ്നേഹിക്കാന്‍ പറ്റുമോ ?’’
‘’ഒരമ്മ ഒരേ സമയത്ത് നാലഞ്ചു കുട്ടികളെ സ്നേഹിക്കുന്നില്ലേ ‘’?
അത് പോലെയാ ഇത് ?
‘’പിന്നല്ലാണ്ടേ ?ഈ സ്നേഹത്തിനു എന്‍റെ കുട്ട്യേ ഉറുപ്പിക മാറും പോലെ എത്ര ചില്വാനംന്നു കണക്കൊന്നുമില്ല ,ഒരേ സമയത്ത് അഞ്ചാറു ദേവന്‍ മാരെ പൂജിക്കുന്നില്ലേ നമ്മള് .അതുപോലെ ഒരു തരം പുരുഷപൂജയായിരുന്നു ,പണ്ടൊക്കെ സ്ത്രീകള്‍ക്ക് ,ദേവന്മാരെ പൂജിക്കും പോലെ തന്കാര്യത്തിനു വേണ്ടീട്ടെന്നല്ലാതെ അതിലും ഉണ്ടായിരുന്നില്ല ആത്മാര്തതയോന്നും ‘’
‘’മുത്തശിക്കുണ്ടായിരുന്നില്ലേ മൂന്നാല് പേര് ,മുത്തശിയും അവരെയൊക്കെ ഒരുപോലെ സ്നേഹിചിരുന്നൂന്നാ പറയുന്നേ ?’’
ഈ സ്നേഹം സ്നേഹംന്നു പറേണ കൊണ്ട് നീ എന്താ ഉധേശിക്കുന്നെ?എനിക്കത് ഇനീം അങ്ങട് പിടികിട്ടീട്ടില്ല ,എനിക്കുംണ്ടായിരുന്നു  മൂന്നുപേര് അത് ശരിയാ ,.ആദ്യമൊക്കെ രണ്ടാളേം എന്‍റെ വലിയമ്മാമ എന്‍റെ പൊടമുറി കഴിഞ്ഞു രണ്ടുമാസം തികയുന്നതിനു മുന്‍പേ ആട്ടി പൊറത്താക്കി.വെറുതെ യെങ്കിലും അതുമിതും പറഞ്ഞു വക്കാനത്തിനു ചെന്നിട്ട്,ഒടുക്കത്തെ ആളാ സ്ഥിരായത് ,എന്നിട്ടെന്താ എനിക്കാരോടും വിരോധംല്യ.’’
മാത്രോമല്ല പിണങ്ങി പോയവരും എടക്കും മോറക്കും ഒക്കെ അമ്മാമ്മ ഇല്ലാത്തപ്പോള്‍ വന്നു കണ്ടീര്‍ന്നു .മനുഷ്യസ്നേഹമല്ലേ ,അത് മരക്കൊമ്പ് മുറിച്ചുമാറ്റും പോലെ പെട്ടെന്നങ്ങട് വെട്ടിമാറ്റാന്‍ വയ്ക്കോ  ന്‍റെ കുട്ട്യേ ?
മുത്തശി സത്യം പറയണം ട്ടോ ,അവള്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു കൊണ്ട് ചോദിച്ചു.ഞാന്‍ ചോദിക്കട്ടെ ?മുത്തശി യുടെ അഭിപ്രായത്തില്‍ എന്താ ഈ സ്നേഹംന്നു പറയണ സാധനം –മുത്തശി അതില്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നുണ്ടോ ?’’
‘’പിന്നേ വിശ്വസിക്കാണ്ടേ..?അതില്‍   മാത്രമേ എനിക്ക് വിശ്വാസമുള്ളൂ ,സ്നേഹിക്കാന്‍ ഒന്നും ഇല്ലാച്ചാല്‍ പിന്നെങ്ങനെയാ ജീവിക്കുക ?എന്തിനാ ജീവിക്കണേ?ഒന്നുകില്‍ മനുഷ്യനെ ,അല്ലെങ്കില്‍ ദൈവത്തെ ,അതുമല്ലാച്ചാല്‍  പണത്തെ അങ്ങനെ ഓരോരുത്തര്‍ക്കും ഓരോന്നിനോട് പ്രത്യേകം സ്നേഹംണ്ടാവും ,അതില്ലാത്തവര്  ജീവിക്കാനാവാതെ ആത്മഹത്യചെയ്യും !
അവള്‍ക്കതിശയം തോന്നി ,എട്ടുംപൊട്ടും തിരിയാത്ത തന്‍റെ മുത്തശിയാണോ ഈ പറയുന്നത് ?
‘’അപ്പോള്‍ മുത്തശി യെ ആത്മഹത്യ ചെയ്യാതെ പിടിച്ചു നിര്‍ത്തിയത് ആരോടുള്ള സ്നേഹാ  ?
കൂരിരുട്ടത് കിടന്നു പല്ലില്ലാത്ത മോണകള്‍ പുറത്തു കാട്ടി മുത്തശി ചിരിച്ചൂ ,.....അവളുടെ ചോദ്യത്തിന് എന്താണ് മറുപടി പറയുക,താന്‍ ആര്‍ക്കു വേണ്ടിയാണ് ജീവിക്കുന്നത് ?ആരോടുള്ള സ്നേഹമാണ് തന്നെ ഈ ജീവിതവുമായി ബന്ധിപ്പിച്ചു നിര്‍ത്തിയിരിക്കുന്നത് ,അങ്ങനെ ചിന്തിച്ചപ്പോള്‍ മുത്തശിയുടെ വരണ്ട ചുണ്ടുകള്‍ അടഞ്ഞു ചേര്‍ന്നു ,
‘’എന്താ മുത്തശി ഞാന്‍ ചോദിച്ചത് കേട്ടില്ലാന്നുണ്ടോ ?
എന്തിനു വേണ്ടീട്ടാ ഞാന്‍ ജീവിക്കണേ ന്നല്ലേ നെന്‍റെ ചോദ്യം ‘’?
ആരോടുള്ള ,എന്തിനോടുള്ള സ്നേഹമാണ് എന്നെ ജീവിപ്പിക്കുന്നത്‌ എന്ന് ...?സത്യം പറഞ്ഞാല്‍ എന്നോട് തന്നെ ,!
‘’എന്ത് ?
‘അതാ സത്യം !അവള്‍ക്കു അതിന്‍റെ പൊരുള്‍ പിടി കിട്ടിയില്ല ,


(പമ്മന്‍ )
നിങ്ങള്‍ക്ക്  ആര്‍ക്കെങ്കിലും പിടി കിട്ടിയോ ...?


ഹി ഹി ഹി ...........?

Monday, 15 December 2014





 ഞാന്‍  രോഗിയായിരുന്നു ,എന്നെ നിങ്ങള്‍ ശുശ്രുഷിച്ചില്ല. കാരണം ഞാന്‍ വൃദ്ധനായിരുന്നു .
ഞാന്‍ കിടപ്പാടം ഇല്ലാത്തവനും ,അന്നം ഇല്ലാതെ പട്ടിണിയാല്‍ വലയുന്നവനും ആയിരുന്നു ,നീയെന്നെ തിരിഞ്ഞു നോക്കിയില്ല ,കാരണം
നിനക്ക് ആനന്ദം നല്കുന്നതൊന്നും എന്‍റെ ശരീരത്തില്‍   ഒന്നും അവശേഷിച്ചിരുന്നില്ല .

ഒടുവില്‍ ........................................ഞാന്‍ പട്ടുടയാടയുടുത്തു വിലയേറിയ കാറില്‍ നിന്‍റെ മുന്‍പില്‍ മദാലസയായി വന്നപ്പോള്‍ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ നിങ്ങളെന്നെ പ്രകീര്‍ത്തിച്ചു.എനിക്ക് ആവശ്യമില്ലെങ്കിലും പൊന്നും പണവും നല്‍കി ആദരിച്ചു. കാരണം ഞാന്‍ സമ്പന്നതയുടെ നടുവില്‍ നില്‍ക്കുന്ന യുവസുന്തരിയയിരുന്നു.ആ നിമിഷം ഞാന്‍ എന്‍റെ തൃക്കണ്ണ്‍ തുറന്നു ,നിങ്ങളെ ചാമ്പലാക്കി!!!   (പൊട്ടികാളിയുടെ ആയിരത്തൊന്നു അറിവുകേടുകള്‍ )
·         വളരെയധികം വര്‍ഷങ്ങള്‍ ആയി ഞാന്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകയാണ് ,ഒരു പെണ്ണും വഴിതെറ്റി തെരുവില്‍ എത്തരുത് എന്ന ലക്ഷ്യത്തോടെയുള്ള ,പ്രാര്‍ഥനാ നിര്‍ഭരമായ ജീവിതം .അതിനു എന്നെ ഇടയാക്കിയത് ബാല്യകാലത്ത്‌ ഞാന്‍ അനുഭവികെണ്ടി വന്ന ചില തിക്താനുഭവങ്ങളും , മുന്‍പൊക്കെ പല കാര്യത്തിനും സപ്പോര്‍ട്ട് തരാന്‍ എന്‍റെ ചുറ്റിനും ആളുകള്‍ ഉണ്ടായിരുന്നു .എന്നാല്‍ ജീവിതത്തില്‍ വന്ന സാമ്പത്തീക തകര്‍ച്ചകള്‍ മൂലം കൂടെയുണ്ടായിരുന്നവര്‍ ഒക്കെ പിരിഞ്ഞു പോകുകയും ,കഴിഞ്ഞ രണ്ടു വര്‍ഷത്തിനു മീതെയായി തികച്ചും ഒറ്റപ്പെട്ട ഒരു ജീവിതം നയിക്കുകയും ചെയ്തിരുന്ന എനിക്ക് പുറം ലോകവുമായി ആകെയുള്ള ബന്ധം മുഖപുസ്തകം മാത്രമാണ് .പത്രം ,ടിവി മുതലായവ പോലും ഇല്ലെന്നു സാരം )ഇതിനടയില്‍ ,തകര്‍ച്ചകളില്‍ നിന്ന് തകര്ച്ചകളിലേക്ക് നയിക്കുന്ന തരത്തില്‍ ഉണ്ടായ ശാരീരിക അസുഖങ്ങളും ,ഒടുവില്‍ ആഹാരത്തിനും ,വാടക കൊടുക്കാനും പോലും കഴിയില്ല എന്ന ഘട്ടം വരെ വന്നപ്പോള്‍ ആണ് എല്ലാം ഉപേക്ഷിച്ചു ഏതെങ്കിലും ക്ഷേത്രനടയില്‍ പോയി ഭജനമിരിക്കാം ,എന്നതീരുമാനത്തോടെ മുടി കളയാന്‍ തീരുമാനിച്ചത് .മുന്‍പൊക്കെ ഇത്തരം ഒരു ഘട്ടം വന്നപ്പോള്‍ ഒക്കെ ,ആത്മഹത്യയെക്കുറിച്ച് മാത്രമേ ചിന്തിക്കുമായിരുന്നുള്ളൂ ,കാരണം എന്തെങ്കിലും കാര്യസാധ്യങ്ങള്‍ക്ക് വേണ്ടി ആരുടേയും മുന്നില്‍ തലകുനിച്ചു നില്‍ക്കുവാന്‍ എനിക്ക് കഴിയുമായിരുന്നില്ല ,അത് കൊണ്ടായിരിക്കാം 35വയസ്സിനുള്ളില്‍ ഒന്‍പത് പ്രാവശ്യം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്‌ ,എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറി ,ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഒക്കേയും മുന്‍പ് ഉണ്ടായിട്ടുള്ള തോല്‍വികളെ കുറിച്ച് ഓര്‍മവരും ,അന്നൊക്കെ ആശുപത്രിയില്‍ കിടന്നാല്‍ നോക്കാന്‍ ആരെങ്കിലും ഒക്കെ ഉണ്ടായിരുന്നു ,എന്നാല്‍ ഇന്നത്തെ സ്ഥിതിഗതികള്‍ അതല്ലല്ലോ ? മുടി മുണ്ഡനം ചെയ്ത് കാവി ഉടുത്താല്‍ അമ്പല നടയില്‍ എന്‍റെ ശരീരം കൊത്തിപ്പറിക്കാന്‍ ആരും ശ്രമിക്കില്ലെന്നൊരു മൂഡവിശ്വാസം എനിക്കുണ്ടായി ,അതിനു പോകുന്നതിനു ഞാന്‍ തിരഞ്ഞെടുത്ത ദിവസമോ എന്‍റെ നാല്പത്തി മൂന്നാമത് പിറന്നാള്‍ ദിവസവും ,പോകുന്നതിനു മുന്‍പ് വീട്ടില്‍ ഉള്ള അരിയും സാധങ്ങളും കൊണ്ട് ഭക്ഷണമുണ്ടാക്കി റോഡരുകില്‍ ഉള്ള പാവങ്ങള്‍ക്ക് അന്നദാനം ചെയ്യാമെന്നുള്ള ഉദേശത്തോടെ ആദ്യദിവസം പത്ത് പേര്‍ക്കുള്ള ആഹാരവും ,പാകം ചെയ്ത് ഞാന്‍ പുറപ്പെട്ടു ,(നവ;ഒന്നിന് )അന്ന് ബാക്കി വന്ന രണ്ടു പൊതി ചോറുമായി വീട്ടിലേക്കു തിരിച്ചു പോരുന്നതിനടയില്‍ ,വഴിയരുകില്‍ ഭിക്ഷക്കാര്‍ക്കിടയില്‍ കണ്ട രണ്ടു സ്ത്രീകളും ,ഒരു കുട്ടിയും ,എനിക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പ് പരിചയമുണ്ടായിരുന്ന ഒരു മലയാളി കുടുംബത്തിലെ (ഇടുക്കി സ്വദേശികള്‍ )ആയിരുന്നു .അവര്‍ വാടകപോലും കൊടുക്കാന്‍ ഇല്ലാത്ത അവസ്ഥയില്‍ മൂന്നര മാസമായി അതെ ബസ്സ്‌ സ്റ്റോപ്പില്‍ അന്തിയുരങ്ങുകയയിരുന്നത്രേ !!! അവിടെ നിന്നാണ് അവര്‍ കുഞ്ഞിനെ സ്കൂളില്‍ വിടുന്നതും മറ്റും ,കാണാന്‍ വലിയ സൌന്തര്യമോന്നും ഇല്ലെങ്കിലും രാവിന്‍റെ മറവില്‍ അവരെ തേടി വന്നിരുന്ന വിപത്തുകള്‍ എന്തൊക്കെയായിരിക്കും എന്ന് ഞാന്‍ പറയാതെ തന്നെ നമുക്ക് ഊഹിക്കാമല്ലോ ? പോരാത്തതിന് കൊടും തണുപ്പും ,ഇവരെ പറ്റി ഞാന്‍ എനിക്ക് പരിചയമുള്ള പലരോടും പറഞ്ഞു ,ഒരു കൈ സഹായിക്കാന്‍ ,പക്ഷേ...കപട സദാചാരം പ്രസംഗിക്കുന്ന മനുഷ്യര്‍ക്ക്‌ സ്വന്തം സന്തോഷങ്ങള്‍ അല്ലാതെ മറ്റൊന്നും ഇല്ലല്ലോ കുഞ്ഞേ ...?അതുകൊണ്ട് ഞാന്‍ തന്നെ അവര്‍ക്ക് താല്‍കാലിക അഭയം കൊടുത്തിരിക്കുകയാണ് ,കിടക്കാന്‍ ഇടവും ,കഴിക്കാന്‍ ഭക്ഷണവും ,ഉടുക്കാന്‍ എന്‍റെ പഴയ തുണികളും ,(ഞാന്‍ കാവി ഉടുത്തപ്പോള്‍ എന്‍റെ പ്രിയപ്പെട്ട വസ്ത്രങ്ങള്‍ ഒക്കേയും അനാഥമായി പോകുമല്ലോ എന്ന സങ്കടം അതോടെ തീര്‍ന്നു ട്ടോ )എന്നാല്‍ അത് മാത്രം പോരല്ലോ ഡിയര്‍ ,അവര്‍ക്ക് എന്തെങ്കിലും ഒരു വഴി കാണിച്ചു കൊടുക്കണ്ടേ ?ഇല്ലെങ്കില്‍ കുറച്ചു കഴിയുമ്പോള്‍ എനിക്ക് അവരെ സംരക്ഷിക്കാന്‍ കഴിയാതെ വരും ,അതിനു വേണ്ടി ഉള്ള അന്വേഷണത്തിനൊടുവില്‍ ആണ് ,ഇവരെ പോലെ ഒരു പാട് പേര്‍ ഇനിയും ഉണ്ടെന്നും ,മിക്കവരും രോഗികളും മറ്റും ആയി ആരും നോക്കാന്‍ ഇല്ലാത്ത അവസ്ഥയില്‍ പലടിടതും തെണ്ടി നടക്കുകയാണ് എന്നും ,എച് ഐ വി പോലുള്ള മാരക രോഗം ഉണ്ടായിരുന്നിട്ടു കൂടി രാത്രിയില്‍ കിടന്നുറങ്ങാന്‍ വേണ്ടി മാത്രം അവര്‍ ആരുടെയെങ്കിലും കൂടെ പോകുന്നു എന്ന് ,അതായത് ഫ്രീ ഓഫ് കോസ്റ്റ് രോഗങ്ങള്‍ പങ്കുവച്ചു കൊടുക്കുന്ന ഭീകരാവസ്ഥ , ഇത് കേട്ട എന്നില്‍ ഉണ്ടായേക്കാവുന്ന ഞെട്ടലും കണ്ണീരും എത്രയാണ് എന്ന് ഊഹിക്കാന്‍ തികച്ചും അപരിചിതന്‍ ആയ താങ്കളെ പോലുള്ളവര്‍ക്ക് കഴിയില്ല ,എങ്കിലും അവസാന പിടിവള്ളിയായി അവര്‍ക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ് ,പക്ഷേ......എങ്ങനെ ...?ആ ചോദ്യവുമായി ആണ് ഞാന്‍ നിയമം അറിയുന്ന ആളുകളുടെ മുന്‍പില്‍ നില്‍ക്കുന്നത് ,ആവശ്യമായ ഫണ്ട് ,നിയമത്തിന്‍റെ സംരക്ഷണം എന്നിവ ലഭിക്കാന്‍ ഞാന്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ ,എന്ത് തന്നെ വന്നാലും ഇവരെ വീണ്ടും തെരുവിലേക്ക് ഇറക്കി വിടാന്‍ കഴിയില്ല എന്ന ദൃഡ നിശ്ചയം മാത്രമേ ഉള്ളൂ എനിക്ക് കൈമുതല്‍ ,എന്തെങ്കിലും വിധത്തില്‍ രെജിസ്റെര്‍ ചെയ്യപ്പെട്ട ഒരു സ്ഥാപനം ഉണ്ടായാല്‍ ആവശ്യമായ ഫണ്ട് സ്വരൂപിക്കാന്‍ എനിക്ക് അറിയാം ,അതിനാണ് എനിക്ക് ഒരു വക്കീലിന്‍റെ സഹായം വേണ്ടത് , ആരെങ്കിലും ഉണ്ടോ ഇവിടെ എന്നെ സഹായിക്കാന്‍ ....?