Tuesday, 25 November 2014

യുദ്ധഭൂമിയില്‍ മരിച്ചു വീഴുന്ന എന്‍റെ ഓരോ മക്കളുടേയും നിലവിളിശബ്ദം എന്‍റെ ഹൃദയ ഭിത്തികള്‍ തകര്‍ത്ത തേങ്ങലുകള്‍ ആയി പുറത്തേക്ക് ഒഴുകി ,നൂറ്റി ഒന്ന് പുത്രന്‍ മാര്‍ ഉണ്ടായിട്ടും തന്‍റെ മരണാനന്തര കര്‍മ്മം നിറവേറ്റാന്‍ പോലും ഒരുവനെ പോലും നല്‍കാതിരുന്ന ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ നീതിയോടു യോജിക്കാന്‍ എന്‍റെ അമ്മ മനസ്സിന് കഴിയുന്നില്ല ,
ഹേ കൃഷ്ണാ ദീന ബന്ദോ? ഭര്‍ത്താവിനോടുള്ള പാതിവ്രത്യത്താല്‍ സ്വന്തം ആഗ്രഹങ്ങള്‍ക്ക് മേലെ വിജയം വരിക്കാന്‍ വേണ്ടി കണ്ണ് കാണാത്ത അദേഹത്തോടൊപ്പം തന്നെ എന്‍റെ കണ്ണുകള്‍ക്ക്‌ മീതെ ഞാന്‍ കെട്ടിയ കറുത്ത തുണി.ലോകനിയമങ്ങള്‍ നിലനില്‍ക്കും വരേയ്ക്കും പ്രകീര്‍ത്തിക്ക പെടേണ്ടതല്ലേ? എന്നിട്ടും അവിടന്ന് എന്തേ ഈ ഗാന്ദാരിയോടു നീതി നടപ്പാക്കഞ്ഞത് ?
ഒരമ്മയുടെ ഹൃദയം തകര്‍ന്നുള്ള നിലവിളിയില്‍ നിസന്ഗതയോടെ ഇരിക്കാന്‍ ഭഗവാന് കഴിഞ്ഞില്ല ,അദേഹം അളവറ്റ വാത്സല്യം ഉള്ളില്‍ ഒതുക്കി കൊണ്ട് ഇപ്രകാരം മൊഴിഞ്ഞു ,
മകളേ ഗാന്ദാരീ മനുഷ്യന്‍റെ ആത്യന്തിക മായ വിധിയെ മാറ്റി മറിക്കാന്‍ എനിക്ക് കഴിയുകയില്ല എന്ന് അറിയുക ,എങ്കിലും പുത്രദുഖം കൊണ്ട് നീറുന്ന നിന്നെ മുന്‍നിര്‍ത്തി വരും തലമുറകള്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയുന്ന ഒരു സന്ദേശം ,അതിന്‍റെ അനന്തര സാധ്യതകള്‍ ഇതാ ഞാന്‍ നിനക്ക് കാട്ടി ത്തരാം!
അത്രയും പറഞ്ഞ ഭഗവാന്‍ ഭൂമിയില്‍ അനേക വര്‍ഷങ്ങള്‍ക്കു ശേഷം പിറക്കാന്‍ ഇരിക്കുന്ന ചില മനുഷ്യരിലേക്ക് ഗാന്ദാരിയുടെ ശ്രദ്ധയെ തിരിച്ചു .
അവിടെ ,സന്തോഷമായി ജീവിക്കുന്ന ഒരു കുടുംബം !മനുഷ്യ സ്നേഹം കൊണ്ട് പുണ്യ പ്രവര്‍ത്തികള്‍ മാത്രം ചെയ്ത് ജീവിക്കുന്ന ഗൃഹനാഥന്‍ ,അവന്‍റെ കാലടികള്‍ അണുവിട തെറ്റാതെ ചലിക്കുന്ന സുന്തരിയും സിശീലയും ആയ ഭാര്യ.
എതൊരു കാര്യത്തിലും അവള്‍ക്കു സ്വന്തം താല്പര്യങ്ങള്‍ ഇല്ലെന്നു തോന്നുന്നു ,ഭര്‍ത്താവ് ഭഗവാന് തുല്യമായി പാദപൂജകള്‍ അര്‍പ്പിച്ചു കഴിയുന്നതിനിടയില്‍ അവര്‍ക്ക് മൂന്നു മക്കള്‍ ജനിച്ചു.
രണ്ടു പെണ്ണും ഒരാണും !
ധനാഢ്യനായ അദേഹം മേല്‍ക്കുമേല്‍ ധനം സംബാധിക്കുന്നതില്‍ വ്യാപൃതനായി സ്വന്തം ആരോഗ്യം പോലും നോക്കാതെ കഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു .അദേഹത്തിന് വേണ്ടുന്ന ഓരോ കാര്യങ്ങളും ചെയ്ത് ഭാര്യയും വര്‍ധിച്ച ഭക്തിയിലും ഭര്‍തൃ സ്നേഹത്തിലും മറ്റു സ്ത്രീ ഹൃദയങ്ങളില്‍ അസൂയ ജനിപ്പിച്ചു കൊണ്ടിരിക്കുന്നു .
മക്കളോട് വളരെ സരസമായി ഇടപഴകുന്ന അദേഹം അവരുടെ എതൊരു ഇഷ്ട്ടങ്ങളും നിറവേറ്റി കൊടുക്കാന്‍ സദാ സന്നഥന്‍ ആയിരുന്നു .
പാഠശാലയില്‍ നിന്ന് എത്തുന്ന മക്കള്‍ അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആഹാരങ്ങള്‍ കഴിച്ചു ,ഓരോരുത്തര്‍ക്കും മനസ്സിന് ഇഷ്ട്ടപെട്ട വിനോദങ്ങളില്‍ മുഴുകി വളര്‍ന്നു വന്നൂ.
എങ്കിലും എല്ലാ ഗുണങ്ങള്‍ക്ക് നടുവിലും അവര്‍ക്ക് ലഭിക്കാതിരുന്ന എന്തോ ഒന്നിന്‍റെ കുറവ് അവരെ മധിച്ചു കൊണ്ടിരുന്നു .
വളരും തോറും അവരുടെ ഹൃദയങ്ങളില്‍ ആ കുറവ് എന്താണ് എന്ന് അറിയാതെ അവര്‍ കൂട്ടുകാരുടെ ഒക്കെ ജീവിതങ്ങളില്ലേക്ക് എത്തി നോക്കി കൊണ്ട് ദിവസങ്ങള്‍ തള്ളി നീക്കി കൊണ്ടിരുന്നു .
അതൃപ്തി നിറഞ്ഞ ആ മക്കളുടെ ഹൃദയ വ്യഥകള്‍ മുതലെടുക്കാന്‍ അവരുടെ കൂട്ടുകാര്‍ സദാ അവരോടൊപ്പം തന്നെ ഉണ്ടായിരുന്നു .
അതിന്‍റെ ഫലമായി മൂന്നു മക്കളും സ്വന്തം ഇഷ്ട്ടപ്രകാരം തങ്ങളുടെ ജീവിതങ്ങളെ പാപ വഴികളിലൂടെ കൊണ്ട് പോകാന്‍ തുടങ്ങി .
മദ്യപാനവും ,ആണ്‍ പെണ് വ്യത്യാസ മില്ലാത്ത കൂട്ടുകെട്ടുകളും കൊണ്ട് സ്വന്തം കുടുംബത്തിന്‍റെ സല്‍പ്പേര് നഷ്ട്ടപ്പെടുത്തി ജീവിച്ചു കൊണ്ടിരുന്ന അവര്‍ ,അതികം താമസിയാതെ തങ്ങളുടെ ജീവിത പങ്കാളികളെ കൂടി കണ്ടെത്തി .
മൂത്തവന്‍ തനിക്കു കിട്ടിയ ഹീന ജാതിക്കാരിയായ പെണ്‍കുട്ടിയുമായി വിദേശത്തേക്ക് യാത്രയായി . പെണ്‍കുട്ടികള്‍ രണ്ടും തങ്ങളുടെ പങ്കാളികള്‍ക്കൊപ്പം .സുഖദുഖസമ്മിസ്രങ്ങള്‍ ആയ ജീവിതങ്ങള്‍ ജീവിച്ചു മുന്നോട്ടു പോകുന്നു .
തങ്ങള്‍ക്കു പിതാവില്‍ നിന്ന് കിട്ടേണ്ടുന്ന അവകാശങ്ങള്‍ ഒക്കേയും ലഭിക്കുന്നത് വരെ സ്നേഹ നിധിയായ ആ പിതാവിന്‍റെ എല്ലാ വാക്കുകളേയും അവര്‍ അനുസരിച്ച് പോന്നു .
ചിലപ്പോള്‍ ഒക്കെ തങ്ങള്‍ക്കു മാതാവില്‍ നിന്ന് ലഭിക്കാതെ പോയ കറ കളഞ്ഞ സ്നേഹത്തെ ചൊല്ലി ആ പെണ്‍കുട്ടികള്‍ ആ അമ്മയെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു.
അതുകൊണ്ടാണ് തങ്ങള്‍ തങ്ങള്‍ക്കു പുറത്തു നിന്ന് ലഭിച്ച സ്വാര്‍ഥമായ സ്നേഹങ്ങളെ നേരാണ് എന്ന് വിശ്വസിച്ച് സ്വയം കുഴപ്പങ്ങളില്‍ വീണു പോയത് എന്ന് പറഞ്ഞു കുറ്റപ്പെടുത്തി കൊണ്ടിരുന്നു .
അപ്പോള്‍ മാത്രമാണ് ആ അമ്മ തന്‍റെ കുറവുകള്‍ എത്രമാത്രം വലുതായിരുന്നു എന്ന് മനസ്സിലാക്കിയത് ,
തിരുത്തപ്പെടാന്‍ കഴിയാത്ത ആ വലിയ തെറ്റുകള്‍ ഓര്‍ത്തു നീറി നീറി കഴിഞ്ഞ അവള്‍ കാലക്രമേണ സ്വയം ശപിച്ചു കഴിയുന്ന ,ഒരവസ്ഥയിലേക്കു ചെന്നെത്തി.
ഭര്‍തൃ പൂജയില്‍ മാത്രം സന്തോഷം കണ്ടെത്തികൊണ്ടിരുന്ന പഴയ ആ വീട്ടമ്മ ,ഇന്ന് ഭര്‍ത്താവിനോട് എന്തിനും ഏതിനും പൊട്ടി തെറിക്കുന്ന ഒരവസ്ഥയിലേക്കു എത്തി ചേര്‍ന്നത്‌ ആ ഭര്‍ത്താവിന്റെ ഹൃദയത്തെ മുറിപ്പെടുത്തി കൊണ്ടിരുന്നു.
നാള്‍ക്കുനാള്‍ കൂടി വന്ന ഈ മുറിവുകള്‍ സഹിക്കാന്‍ കഴിയാഞ്ഞ അദേഹം തന്‍റെ സന്തോഷങ്ങള്‍ തേടി വീടിനു വെളിയിലേക്ക് യാത്രയായി .അവിടെ അദേഹം കണ്ട പുതിയൊരു ലോകം ,വിവിധങ്ങളായ ജീവിത പ്രയാസങ്ങളിലും മറ്റുള്ളവര്‍ തന്നോട് കാണിക്കുന്ന സ്നേഹാദരങ്ങള്‍ വിശ്വസിച്ച അദേഹം തനിക്കുള്ള തെല്ലാം ഒന്നൊന്നായി നശിപ്പിച്ചു ആ സ്നേഹങ്ങളെ നില നിര്‍ത്താന്‍ വൃഥാ പണി പെട്ട് കൊണ്ടിരുന്നു .
വര്‍ഷങ്ങള്‍ കഴിയവേ തന്‍റെ സമ്പാദ്യങ്ങള്‍ക്കൊപ്പം നഷ്ട്ടപെട്ട സ്വന്തം കുടുംബ സമാധാനം തിരിച്ചു പിടിക്കാന്‍ കഴിയാതെ കഷ്ട്ടപെടുന്ന അവസ്ഥയില്‍ ഒരിറ്റു മനസമാധാനം തേടി അങ്കലാപ്പോടെ ഓടി നടക്കുന്നു .
പല വിധ രോഗങ്ങളാല്‍ ബുദ്ധി മുട്ടുന്നു എങ്കിലും അവയ്ക്ക് വേണ്ടുന്ന ശരിയായ ചികിത്സകള്‍ എടുക്കാന്‍ പോലും പറ്റാതെ പോയ തന്‍റെ കാലിയായ പോക്കറ്റിലേക്കു നോക്കി കണ്ണുകള്‍ നിറക്കുന്നു .
ഇവയെല്ലാം കണ്ടു മനസ് കലങ്ങിയ  എന്‍റെ (ഗാന്ധാരി ) കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നു ,ഭഗവാന്‍ ശ്രീകൃഷ്ണന്‍ മാത്രം അപ്പോളും തന്‍റെ പ്രണയാര്‍ദ്ര മായ പുഞ്ചിരിയോടെ തന്‍റെ ഓടകുഴല്‍ ചുണ്ടോടു ചേര്‍ക്കുന്നു .


No comments:

Post a Comment