Saturday, 7 June 2014





                       അവള്‍             

അക്ഷരങ്ങള്‍ എന്‍റെ മനസ്സില്‍ ഇരുന്നു യുദ്ധം ചെയ്തു തുടങ്ങിയിട്ട് ദിവസങ്ങള്‍ ഏറെ ആയി .എങ്കിലും എവിടെനിന്ന് തുടങ്ങണം എന്ന് തിരിച്ചറിയാത്ത ഒരു വേവലാതി ,വ്യക്തമായ ധാരണകള്‍ ഒന്നും ഇല്ലാതെ പോകുന്ന ജീവിത വഴികള്‍ പോലെ തന്നെ ആയി എന്‍റെ തൂലികയും എന്ന് തോന്നുന്നു.
നാട്ടില്‍ ഇപ്പോള്‍ ഇടവ പാതി തിമര്‍ത്തു പെയ്യുകയയിരിക്കും .ഇവിടെ ഈ കൊണ്ഗ്രീറ്റ് കാടിനുള്ളില്‍ കാലം തെറ്റി പെയ്യുന്ന മഴയെ കാത്ത് എത്രയോ നാളുകള്‍ ആയി ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് !പുറത്തു സൂര്യതാപത്താല്‍ കരിഞ്ഞുണങ്ങിയ കൊച്ചു ചെടികളും പുല്ലും ,അകത്തു ജീവിത ചൂടിനാല്‍ കരിഞ്ഞുണങ്ങിയ സ്വപ്നങ്ങളും ഒരേ പോലെ എന്നെ നോക്കി പല്ലിളിക്കുന്നു .
ഇന്നലേയും ചിന്തിച്ചതാണ് മോഹനേട്ടനെ ഒന്ന് വിളിക്കണമെന്ന് ,പക്ഷേ അത്രയൊന്നും അടുപ്പമില്ലാത്ത അദ്ധേഹത്തെ വിളിച്ച് എന്താണ് ചോദിക്കുക ? ഇത്രയും നാളുകള്‍ക്കുശേഷം വിളിച്ചിട്ട് അവളെ കുറിച്ച് ചോദിച്ചാല്‍ അദ്ദേഹം എങ്ങനെയായിരിക്കും പ്രതികരിക്കുക ?എന്നൊക്കെ ഓര്‍ത്തപ്പോള്‍ ഉണ്ടായ സങ്കോചം കാരണം അതിനു കഴിയുന്നില്ല.
ഒരു ജീവിതകാലതിനിടക്ക് എത്രയോപേര്‍ കടന്നുപോയിട്ടുണ്ട്‌ എന്‍റെ മനസ്സിലൂടെ ,അവര്‍ക്കൊന്നും കാണാത്ത എന്തൊക്കെയോ പ്രത്യേകതകള്‍ അവള്‍ക്കുണ്ട് ,ഓരോ വാക്കുകളിലും നിറഞ്ഞുനിന്ന വേദനയുടെ ചീളുകള്‍ .മറച്ചുകെട്ടലുകള്‍ ഇല്ലാത്ത വെട്ടിത്തുറന്ന സംസാരം. വിശ്വസിച്ച് കൂടെ നിന്നജീവിത പങ്കാളി പോലും ഒരു സുപ്രഭാതത്തില്‍ വിലപെട്ടതെല്ലാം എടുത്തു നാട് വിട്ടതും, ഇപ്പോള്‍ മറ്റൊരുവളുമൊത്തു ജീവിതം നയിക്കുന്നതിനെ കുറിച്ചും ഒക്കെ വളരെ നിസ്സാരതയോടെ തന്നോട് തുറന്നു പറഞ്ഞപ്പോള്‍ മനസ്സിനുള്ളില്‍ പെട്ടെന്നെന്തോ കല്ലുകടിച്ചു .മറ്റു പലരേയുംപോലെ സ്വന്തം ജീവിതപങ്കാളിയുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞ് മറ്റുള്ളവരുടെ മനസ്സില്‍ ഇടം നേടാന്‍ ശ്രമിക്കുന്നവരെ കുറിച്ച് എന്തുകൊണ്ടോ എന്‍റെ മനസ്സില്‍ ഒട്ടും സ്ഥാനമില്ലായിരുന്നു .എന്നാല്‍ ദിവസങ്ങള്‍ കടന്നുപോയപ്പോള്‍ ഒരുകാര്യം അമ്പരപ്പോടെ ഞാന്‍ മനസിലാക്കി .ഇത്രയൊക്കെ ദ്രോഹം ചെയ്തു കടന്നു പോയവനെങ്കിലും ഭര്‍ത്താവിനെക്കുറിച്ച് പറയുമ്പോള്‍ മാത്രം ആയിരം നാവുണ്ടെന്നു തോന്നും . തന്നെവിട്ടു കടന്നുപോയി രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവന്റെ തിരിച്ച്വരവും പ്രതീക്ഷിച്ച് കണ്ണുനീരോടെ കാത്തിരിക്കുന്ന അവള്‍ മനസ്സില്‍ അത്ഭുതങ്ങളുടെ കെട്ടഴിച്ചിട്ടു.
പരിചയപെട്ട്‌ വളരെ നാള്‍ കഴിഞ്ഞതിനു ശേഷമാണ് താന്‍ ഒരു എഴുത്തുകാരന്‍ ആണെന്ന് അവള്‍ മനസിലാക്കിയത് .ഏതോ പത്രതാളുകളില്‍ അടിച്ചുവന്ന തന്‍റെ ചിത്രം ആയിരുന്നു അതിനുകാരണം.
പിന്നീട് കണ്ടുമുട്ടിയ ചുരുക്കം ദിവസങ്ങളില്‍ അവള്‍ തമാശയോടെ പറയുമായിരുന്നു, താങ്കള്കൊരു നോവല്‍ എഴുതാനുള്ള കഥ ഞാന്‍ തരട്ടെയോ എന്ന്?
നോവല്‍ എന്നാല്‍ അത്രയും നിസ്സരമാനെന്നാണോ നീ മനസിലാക്കി വച്ചിരിക്കുന്നത് ?എന്ന തന്‍റെ ചോദ്യത്തിലെ കളിയാക്കല്‍ അവള്‍ മനസ്സിലാക്കിയോ ആവോ ,അന്നവള്‍ വളരെ മൂകയായി കാണപെട്ടു.പിന്നീടുള്ള ദിവസങ്ങളില്‍ ഒന്നും തന്‍റെ തിരക്കുകള്‍ കാരണം അവളെ നേരിട്ടുകാണാന്‍ തനിക്കു സാധിച്ചതുമില്ല. ഗ്രാമത്തിലെ അന്തരീക്ഷത്തില്‍ സ്വസ്ഥമായിരുന്നു ഒരു നോവല്‍ രചിക്കാന്‍ പോയ തനിക്ക് അയലത്തെ ആ കൂട്ടുകാരി ഒരാശ്വാസം തന്നെ ആയിരുന്നു. എന്നിട്ടും പോരുമ്പോള്‍ ഒന്ന് യാത്ര പറയാന്‍ പോലും പറ്റിയില്ല .
ദിവസങ്ങള്‍ക്കു ശേഷം തന്‍റെ മൊബൈലില്‍ വന്ന ഒരു മിസ്സ്ഡ് കാളിന്റെഉറവിടം അവളാണ് എന്നറിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നിയത് എന്തിനാണാവോ? മനസ്സിന്റെ ഓരോ ചെയ്തികളെപ്പറ്റി ആലോചിച്ചാല്‍ ഉത്തരം കണ്ടെതാനുമാവില്ലല്ലോ .
മിക്കവാറും ദിവസങ്ങളില്‍ അവളുടെ കാള്‍ ഉണ്ടാവും. ജോലിയെകുറിച്ചും ആരോഗ്യത്തെ കുറിച്ചും എഴുതിനെകുറിച്ചും ഒക്കെ ഉള്ള സംസാരങ്ങലുമായി സമയം പോകുന്നത് അറിയുകയേയില്ല . സത്യത്തില്‍ ഇരുപത്തിനാല് മണിക്കൂറും മലമൂത്രങ്ങള്‍ക്കിടയില്‍ കഴിച്ചു കൂട്ടുന്ന ഒരു ഹോം നര്സിന്‍റെ ജീവിതത്തെ കുറിച്ച് അടുത്തറിയാന്‍ കഴിഞ്ഞപ്പോള്‍ വല്ലാതെ നാണക്കേട്‌ തോന്നി. തങ്ങലെപോലുള്ളവര്‍ സ്വന്തം മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ ഉപേക്ഷിച്ച് കടന്നുപോകുന്നത് എത്ര നിസ്സാരതയോടെയാണ് .തങ്ങളുടെ ആരുമല്ലാത്ത ആര്‍ക്കോവേണ്ടി ദിനരാത്രങ്ങള്‍ സേവന സന്നദ്ധരായി ജോലിക്ക് വരുന്ന ഇത്തരം സ്ത്രീകള്‍ വെറും പണം മാത്രം കണക്കാകി മാത്രമായിരിക്കുമോ വരുന്നത് എന്ന് ഉള്ള തന്‍റെ ആകാംഷക്ക് ഉത്തരം തേടി അലഞ്ഞ തന്നിലേക്ക് പിന്നീടുള്ള ദിവസങ്ങളില്‍ അവള്‍ ഉത്തരമായ് പെയ്തിറങ്ങി. ഒരിക്കല്‍ അവളുടെ മൊബൈലില്‍ വിളിച്ചിട്ടു കിട്ടാതിരുന്നപ്പോള്‍ അവള്‍ തന്ന ലാന്‍ഡ്ലൈനിലേക്ക് വിളിച്ചപ്പോള്‍ കേട്ട പുരുഷ ശബ്ദം തന്നെ ഒരു നിമിഷം മൌനത്തില്‍ ആക്കിയെങ്കിലും അവളെ കുറിച്ച് ചോദിക്കാതിരിക്കാന്‍ തനിക്ക് കഴിഞ്ഞില്ല.  ചോദിച്ച ഉടന്‍ മറു തലക്കല്‍ നിന്ന് ചോദ്യം വന്നു ,’’ആദിത്യന്‍ ആണോ ‘’ എന്ന് .ചോദ്യം കേട്ട് താന്‍ ഒന്ന് അമ്പരന്നു. അപ്പോള്‍ മറുതലക്കല്‍ നിന്ന് ചിരിയോടെയുള്ള മറുപടി . ‘’തന്നെ കുറിച്ച് സിനി പറഞ്ഞു ഞങ്ങള്‍ക്കൊക്കെ അറിയാമെടോ , താന്‍ വലിയ എഴുത്തുകാരന്‍ ആണെന്നും തന്‍റെ സൌഹൃതം അവള്‍ക്കു വളരെ ആശ്വാസമാനെന്നും ഒക്കെ തോന്നിയതുകൊണ്ടാണ് അവള്‍ക്ക്‌ മൊബൈല്‍ ഉപയോഗിക്കാനുള്ള പെര്‍മിഷന്‍ ഞാന്‍ കൊടുത്തത്. അവള്‍ ഒരു പാവമാണ.അവരുടെ കാര്യങ്ങള്‍ ഒക്കെ അറിയാമോ തനിക്ക്? സരസമായ സമ്പാക്ഷനതിലൂടെ മോഹനേട്ടന്‍ എന്ന ആ മനുഷ്യന്‍ അവളെ കുറിച്ച് കോറിയിട്ട വാക്കുകള്‍ കേട്ടപ്പോള്‍ ശരിക്കും താന്‍ അമ്പരന്നുപോയി. അത്രയേറെ നൊമ്പരങ്ങള്‍ നിറഞ്ഞ ഒരു ജീവിതമായിരുന്നു അവളുടേത്‌ എന്ന് ഒരിക്കലും അവള്‍ തന്നെ അറിയിച്ചിരുന്നില്ല എന്ന് ആശ്ചര്യത്തോടെ താന്‍ ഓര്‍ത്തു. പതിമൂന്നാം വയസ്സുമുതല്‍ ആരംഭിച്ച അവളുടെ ജീവിതയാത്രയില്‍ അവള്‍ അവസാനമായി വന്നെത്തി നില്‍ക്കുന്നത് മോഹനേട്ടന്‍ എന്ന വ്യവസായിയുടെ വീട്ടില്‍ വര്‍ഷങ്ങളായി തളര്‍ന്നു കിടക്കുന്ന ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് സ്വന്തം മലമൂത്രങ്ങള്‍ പോലും കണ്ണ് തെറ്റിയാല്‍ വാരി വിഴുങ്ങുന്ന അനുജന്റെ മുറിയില്‍ ആണ് . ആണും പെണ്ണുമായി പല ഹോം നര്സുമാര്‍ ഓരോ ദിവസത്തെ സേവനം മതിയാക്കി ഓടി പോയിരുന്ന അവസ്ഥയില്‍ ആണ് ഒരു നിമിത്തം പോലെ അവര്‍ വരുന്നത്.മറ്റാരോ വരേണ്ടിയിരുന്ന ഇടത്തേക്ക് അവരുടെ അഭാവത്തില്‍ വെറും ഒരാഴ്ചത്തേക്ക് മാത്രം അവരെ അയക്കുകയായിരുന്നു എന്നും ,എന്നാല്‍ അവര്‍ രോഗിയെ കൈകാര്യംചെയ്യുന്ന രീതി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തംമാണ് എന്ന്  മോഹനേട്ടന്റെ തിരിച്ചറിവ് പിന്നീട് അവരെ തന്നെ മതി എന്ന് തീരുമാനിക്കുകയയിരുന്നത്രേ.കഴിഞ്ഞ എട്ടൊമ്പത് മാസത്തിനിടക്ക് തന്‍റെ അനുജന്റെ രോഗാവസ്ഥയില്‍ വന്ന മാറ്റങ്ങളെകുറിച്ചും അതിനു അവര്‍ സഹിച്ച ത്യാഗങ്ങളെ കുറിച്ചും ഒക്കെ ആരാധനയോടെ പറയുന്ന മോഹനേട്ടന്റെ വാക്കുകളിലൂടെ അവള്‍ ആരാണ് എന്ന് താനും തിരിച്ചറിയുകയായിരുന്നു .ആദ്യമായി സംസാരിക്കുന്ന തന്നോട് ഇത്രയധികം അടുപ്പത്തോടെ അവളെക്കുറിച്ച് പറയുന്ന ആ മനുഷ്യന്റെ മനസ്സിലും അവള്‍ ഒരു ആശ്ചര്യ ചിഹ്നമാണ് കുറിച്ചിട്ടിരിക്കുന്നത്‌ എന്ന് എന്നിലെ പുരുഷന്‍ ആയ എഴുത്തുകാരന്‍ വേഗം തിരിച്ചറിഞ്ഞു.
പിന്നീടെപോഴോ അവളെക്കുറിച്ച് എഴുതാന്‍ തീരുമാനിക്കുമ്പോളും അത് അവള്‍ അറിയാതെ തന്നെ വേണം എന്ന പിടിവാശിയോടെ മോഹനെട്ടനോട് തന്നെ അവളെ കുറിച്ച് കൂടുതല്‍ ചോദിച്ചറിയുകയും ചെയ്തത് അവള്‍ക്ക് ഒരിക്കലും തന്നെപോലൊരു സുഹൃത്തിനു മുന്‍പില്‍ തന്നെ തുറന്നു കാട്ടാന്‍ ആഗ്രഹിക്കുന്നില്ല എന്ന തിരിച്ചറിവ് തന്നെയാണ് .
മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം താന്‍ എഴുതി തീര്‍ത്ത ‘’അവള്‍’’ എന്ന നോവലിന്‍റെ കയെഴുത്ത് പ്രതി വായിച്ച തന്‍റെ എഴുത്തുകാരിയായ കൂട്ടുകാരി നിറഞ്ഞ സന്തോഷത്തോടെ തന്നെ കെട്ടിപിടിച്ചു കൊണ്ട് തന്‍റെ കവിളില്‍ തന്ന ചുമ്പനത്തിന് പതിവിലേറെ മധുരം ഉണ്ടായിരുന്നെന്ന് തോന്നുന്നു . തന്‍റെ സിരകളില്‍ കേട്ട് പിണയുന്ന ചിന്തകളില്‍ ലഹരിയായ് വന്നു നിറയുന്ന തന്‍റെ കൂട്ടുകാരികളില്‍ ഏറെ പ്രിയപെട്ടവള്‍ ആണ് ‘’ചിന്ത ‘’എന്ന പേരുള്ള ആ കൂട്ടുകാരി .സെക്സ് എന്നാല്‍ പരസ്പരം ഉള്ള സ്നേഹം പങ്കുവയ്ക്കല്‍ മാത്രമായിരിക്കണം എന്ന് ശാട്യം പിടിക്കുന്നവള്‍, മധുര തരമായ അനുഭൂതികളില്‍ മുങ്ങിപൊങ്ങി തളര്‍ന്ന് തന്‍റെ വിയര്‍പ്പില്‍ കുതിര്‍ന്ന മാറില്‍ തലവച്ച് കിടക്കവേ പെട്ടെന്നൊരു നിമിഷത്തില്‍ അവള്‍ ചോദിച്ചു.
‘’ ആദി നീ ആരേയെങ്കിലും പ്രണയിക്കുന്നുണ്ടോ ‘’
‘’അതെന്താടി നീ അങ്ങനെ ചോദിച്ചത് ‘’ ?
ഒന്ന് പോടി ഈ വയസ്സ് കാലത്ത് ഇനിയിപ്പോ അതിന്റെ കുറവേ ഉള്ളോ ‘’?
‘’പ്രണയം എന്ന വികാരം ഒരു മനുഷ്യന്റെ ചേതനയില്‍ ഉണര്‍ത്തുന്ന മാസ്മരികത ,തളര്‍ച്ച ,ചിന്താഭാരം ഇവയൊക്കെ നിന്‍റെ പെരുമാറ്റത്തില്‍ ഞാന്‍ അനുഭവിച്ചുതുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയി ‘’ ഒരുകാര്യം ഞാന്‍ പറയാം ആദി ,അങ്ങിനെ ഒരു തിരിച്ചറിവ് നിനക്കുണ്ടായിട്ടുണ്ട് എങ്കില്‍ അത് ഒരിക്കലും മറച്ചുവക്കപെടാനുള്ളതല്ല. അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ അതിനൊരുത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍
എന്നെപോലെ നീയും സ്നേഹം കൊതിക്കുന്ന മനസോടെ അലഞ്ഞു തിരിയേണ്ടി വരും ‘’
അവളുടെ ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം കൊടുക്കാന്‍ തനിക്കു കഴിയുമായിരുന്നില്ല . കാരണം ചില തുറന്നു പറച്ചിലുകള്‍ ബന്ധങ്ങളെ നാം പ്രതീക്ഷിക്കാത്ത രീതിയില്‍ പിടിച്ചുലക്കും എന്ന് അനുഭവത്തിലൂടെ താന്‍ മനസിലാക്കിയിരുന്നു.
വായനക്കാരുടെ മനസ്സില്‍ സന്തോഷങ്ങളുടെയും ചിരിയുടേയും അലയൊലികള്‍ തീര്‍ത്തു എഴുതുന്ന തന്‍റെ കഥകളില്‍ ഉള്ള സന്തോഷങ്ങള്‍ ഒന്നും തന്നെ തനിക്കൊരിക്കലും സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ലല്ലോ ....?
നീണ്ട ചിന്തകള്‍ക്കും കൂട്ടികുറക്കലുകള്‍ക്കും ഒടുവില്‍ ആണ് അവള്‍ക്കൊരു നീണ്ട കത്തെഴുതാമെന്നും തന്നെകുറിച്ചും  അവളുടെ കഥയായ നോവലിനെ കുറിച്ചും തനിക്കു അവളോടുള്ള ആരാധനയെ കുറിച്ചും ,കൂടപിറപ്പുകള്‍ക്ക് വേണ്ടി ജീവിച്ചു ഒരു ആയുഷ്കാലം മുഴുവന്‍ പ്രവാസ ജീവിതം കഴിച്ച് ഒടുവില്‍ ഒരുനാള്‍ സ്വത്തിന് കണക്കു പറഞ്ഞ് അതേ കൂടപിറപ്പുകളാല്‍ തിരസ്കരിക്കപ്പെട്ടു എഴുത്തിന്‍റെ ലോകത്ത് നിര്‍വ്രുതികള്‍ കണ്ടെത്തിയ തന്നില്‍ ,ആദ്യമായി പൊട്ടിമുളച്ച പ്രണയം ,അവളോട്‌ മാത്രമായിരുന്നു എന്ന ഞെട്ടിക്കുന്ന 
ഉത്തരം കണ്ടെത്താന്‍ കഴിയാതെ ആദി എന്ന ഞാന്‍ .........!!!
     

No comments:

Post a Comment