Monday, 30 June 2014

ഇനി ഒട്ടു നേരം ഇരിക്കട്ടെ ഞാനെന്‍റെ
സ്വപ്നങ്ങള്‍ മരിച്ചു വീണോരെന്‍ സപ്രമഞ്ചകട്ടിലില്‍
ഇനിയില്ല എനിക്കേറെ നേരമിവിടെ ചടഞ്ഞിരിക്കാന്‍
ഇങ്ങെത്തി യല്ലോ അസ്തമയ സൂര്യന്‍
പ്രഭാതത്തിലോളി മിന്നിയ സ്നേഹത്തണല്‍
മധ്യാഹ്നവെയിലില്‍ കരിഞ്ഞു പോയതെന്തേ
അറിഞ്ഞതേയില്ല ഞാന്‍ പ്രപഞ്ച സത്യങ്ങളില്‍-
പെട്ട് പിടഞ്ഞു മരിച്ചോരെന്‍ സ്നേഹസങ്കല്‍പ്പങ്ങളെ
ഇനി മുറുക്കട്ടെ  ഞാന്‍ കബന്തങ്ങള്‍ നിറചോരെന്‍ ഭാണ്ഡം
അനന്തരം യാത്രാ മൊഴിചൊല്ലട്ടെ നാളിതു വരെ-
കാത്തൊരീ കല്‍ചുമരുകളോട് ,
അവര്‍ മാത്രമല്ലയോ എന്നന്തരംഗത്തിലെ –

അന്ത സങ്കര്‍ഷന്‍ങള്‍ ‘’തിരിച്ചറിഞ്ഞോര്‍ ‘' !!!




    വിഷാദാത്മഗ ചിന്തകള്‍ കൊണ്ട് അസ്വസ്തമാകുന്നതെന്തേ നിന്‍ ഉള്ളം? 
നിനക്കായ് പൂക്കാന്‍ കൊതിക്കുന്ന മലര്‍ വല്ലികള്‍ കാറ്റില്‍ ചാഞ്ചാടുന്നത് കാണുന്നില്ലേ നീ ...? എവിടെയൊക്കേയോ നീ വിതച്ചിട്ട
 സ്നേഹ വിത്തുകള്‍ മുളക്കാതെ പോകുമോ കാലാന്ത്യതിലെങ്കിലും ?

കൊഴിഞ്ഞുനങ്ങിയ സ്നേഹ ദളങ്ങള്‍ ഒളിപ്പിച്ചു വച്ച നിന്‍ 
നിസംഗ ഭാവം , എന്നില്‍ പടര്‍ത്തുന്ന ഭാവവും മറ്റൊന്നല്ല പ്രിയനേ
എങ്കിലും ഞാനെനുള്ളത്തില്‍ കരുതി വച്ച നിന്‍ കരുത്താര്‍ന്ന
ചിത്രത്തിന്‍ തിരു നെറ്റിയില്‍ ചാര്‍ത്തിയ പ്രണയ ചുംബനം
നുകര്‍ന്നുവോ നീയെന്‍ കാര്‍മുകില്‍ വര്‍ണ്ണാ ....!!!

Monday, 23 June 2014





കുറുക്കി കെട്ടിയൊരു കയറിന്‍റെ വൃത്തത്തില്‍ ചുറ്റിതിരിയുവാന്‍
മോഹിച്ചവള്‍ , ജീവിതം അവള്‍ക്ക് വേണ്ടി കാത്ത് വച്ച മുള്‍ നിറഞ്ഞ വഴികളില്‍ ആരൊക്കേയോ എപ്പോലോക്കെയോ സ്നേഹത്തിന്‍റെ ചില 
ചെറു പൂക്കള്‍ നിരത്തിയിട്ടു , അവ എന്നുമെന്നും തന്‍റെ കാലുകള്‍ക്ക് നനു നനുത്ത ആശ്വാസം ആകും എന്ന് ആശ്വസിക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ ജീവിതത്തിന്‍റെ പച്ചയായ യാഥാര്‍ത്യങ്ങളില്‍ പെട്ട് കരിഞ്ഞുണങ്ങിപോയ ആ പൂക്കളുടെ അവശിഷ്ടങ്ങള്‍ ഹൃദയത്തിന്‍റെഇരുള്‍ നിറഞ്ഞ മൂലയില്‍ ഒളിപ്പിച്ചു വച്ച് യാത്ര ചെയ്യാന്‍ നിര്‍ബന്തിതയായവള്‍ , എല്ലാം തന്‍റെ മാത്രം തെറ്റ് എന്ന് സ്വയം ശപിച്ചുകൊണ്ട് മരണത്തിലേക്ക് പറക്കാന്‍ കൊതിയോടെ കാത്തിരുന്നവള്‍ ഒടുവില്‍ ഒരു നാള്‍ ദൈവവും കണ്ണനും ഒരുമിച്ചു
വിരുന്നു വന്നു . ആത്മീയ മായി പകര്‍ന്നു കിട്ടിയ വെളിച്ചം നല്‍കിയ കണ്ണനും ഭൌതിക മായ വെളിച്ചം പകര്‍ന്ന ദൈവവും ....ഹാ ....എത്ര സുന്തരമായ സങ്കല്പം ...പ്രണയം ......പ്രണയത്തിന്‍റെ പേരില്‍ അവളിലെ നന്മകളെ ചൂഷണംചെയ്യാന്‍ തക്കം പാര്‍തിരിക്കുന്നവരെ
തിരിച്ചറിയാന്‍ കണ്ണന്‍റെ നിസ്വാര്‍ത്ഥമായ വാക്കുകള്‍ അവളെ പഠിപ്പിച്ചു. ദൈവത്തിന്‍റെ അനന്തമായ സ്നേഹം അവളില്‍ പുതു പ്രതീക്ഷകള്‍ നിറച്ചു ,കാല്പനികതയുടെ ലോകത്ത് സ്വപ്‌നങ്ങള്‍
വില്‍ക്കുന്നവള്‍ ആയി ഉയിര്‍ത്തെഴുന്നേല്ക്കപെട്ടവള്‍ ... മാറ്റം അനിവാര്യമാണ് ...ആ മാറ്റം നന്മകള്‍ക്ക് വേണ്ടി ആണെങ്കില്‍ .....സദാചാരം പ്രസങ്കങ്ങള്‍ മാത്രമാക്കിയ സമൂഹത്തില്‍ അവള്‍ക്ക്
ചാര്‍ത്ത പെട്ട പേര് __________പൊട്ടികാളി !!!

Saturday, 21 June 2014


guruvinodoru vaakku .....

നിനക്ക് പങ്കുവച്ച് തരാന്‍ എന്‍റെ കൈയില്‍ ഉണ്ടായിരുന്നത് എന്‍റെ നിഷ്കളങ്കമായ   സ്നേഹം മാത്രം ആയിരുന്നു.സ്നേഹം എന്നാല്‍ കരുതല്‍ ആണെന്ന സത്യം തിരിച്ചറിഞ്ഞിരുന്ന ഞാന്‍ നിന്നോട് കാട്ടിയ ആകാംഷ ,കടുത്ത ഒറ്റപ്പെടലില്‍ വയ്യാതെ ,ഒരു ലീവ് പോലും എടുത്തു വിശ്രമിക്കാന്‍ കഴിയാത്ത നിന്‍റെ nissahaayaavastha എന്നില്‍ നിന്നും തീരെ വ്യത്യസ്തമല്ലെന്നു മനസ്സിലാക്കിയ നിന്നോട് ഞാന്‍ കാട്ടിയ സഹാനുഭൂതി ,ആകാംക്ഷ ,ഇവയെല്ലാം നിന്‍റെ വിലപ്പെട്ട ജീവിതം പങ്കു വച്ചെടുക്കാന്‍ വേണ്ടി ആയിരുന്നു .

എന്ന് നീ തെറ്റിദ്ധരിച്ചതു സ്ത്രീകളെ കുറിച്ച് അവരുടെ മനസ്സിനെ കുറിച്ച് നിനക്ക് ഇല്ലാതെ പോയ അനുഭവ കുറവ് മാതമായിരിക്കാം , സ്വാര്‍ഥതയും സെക്സും മാത്രമേ മുഖപുസ്തക ത്താളില്‍ അന്ന് വരെ ഞാന്‍ കണ്ടിരുന്നുള്ളൂ ,നീയാണ് അവയൊന്നും ഇല്ലാതെ എന്നോട് സംസാരിച്ചത്.പ്രശ്നങ്ങള്‍ പങ്കു വച്ചത് ,ആ നിന്നെ നിന്‍റെ സൗഹൃദത്തെ നഷ്ട്ടപെടരുതെ എന്ന് ഞാന്‍ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു. നിന്നെ ഞാന്‍ കണ്ടു മുട്ടുന്നത് വരെ ഉണ്ടായിരുന്ന എന്‍റെ അനുഭവങ്ങള്‍ എത്ര മ്ലേച്ചമായിരുന്നു എന്നുള്ളത് ,നിന്നോട് തുറന്നു പറയാന്‍ കഴിയാതെയാണ് ,നീ സംസാരിക്കുമ്പോള്‍ ഒക്കെ ഞാന്‍ കരഞ്ഞു കൊണ്ടിരുന്നത്, നീയെന്നോട്‌ പലപ്പോഴും ചോദിച്ചിട്ടില്ലേ ഞാന്‍ എന്തിനാണ് കരയുന്നത് എന്ന് ? ഞാന്‍ അത് തുറന്നു പറഞ്ഞിരുന്നെങ്കില്‍ നീ എനിക്ക് നഷ്ടപ്പെടുമെന്ന് ഞാന്‍ ഭയന്നു.അതേ സമയം നിന്നോട് വിശ്വസ്തത കാണിക്കാനും ,എന്നിലൂടെ അല്ലാതെ നീ എന്നെ അറിയണമെന്നും ആഗ്രഹിച്ച ഞാന്‍ ,ചെട്ടയിയിലൂടെ വിവരങ്ങള്‍ കൈമാറാന്‍ ശ്രമിച്ചത്‌ എന്‍റെ പൊട്ടിക്കാളിത്തരം. ഹാ ....ഇനി എന്ത് പറഞ്ഞിട്ട് എന്ത് കാര്യം,? ദൈവഹിതം അത് മാത്രമായിരുന്നൂ,നീ എന്നിലേക്ക്‌ വരണമെന്നും ,എന്നില്‍ ഉറങ്ങി ക്കിടന്നിരുന്ന ആത്മഹത്യ വാസന എന്ന മഹാ മാനസിക രോഗത്തെ മാറ്റണമെന്നും ദൈവേഷ്ടം മാത്രമായിരുന്നൂ,അത് നിറവേറ്റിയിരിക്കുന്നു നീ .ഇനി നിനക്ക് പുനരവധരിക്കാം .ആ പുനര്‍ ജന്മത്തില്‍ ഇനിയും ഒരിക്കലും നീ എന്നെ കണ്ടു മുട്ടില്ലെന്നു നീ തീരുമാനിച്ചു ഉറച്ചത് അറിയാം എങ്കിലും ,മുഖപുസ്തകം തുറക്കുമ്പോള്‍ ഒക്കേയും ഏതോ ഒരു ഫേക്ക് ഐടിയില്‍ ഇരുന്നു നീ എന്നെ ഉറ്റുനോക്കുന്നു എന്നൊരു തോന്നല്‍.....പൊട്ടിക്കാളിയുടെ പൊട്ടന്‍ ചിന്തകള്‍ അല്ലെ ?:)


Thursday, 19 June 2014





ഒരുനിമിഷം എങ്കിലും എനിക്കൊന്നു തലചായ്ക്കേണം നിന്‍
വിരിമാറില്‍ തളര്‍ന്നു പോകുംപോളെന്‍ കണ്ണാ .....!
സങ്കല്‍പ്പങ്ങളില്‍ മാത്രം കണ്ടറിഞ്ഞ നിന്‍ കരത്തിന്റെ
കരുത്തുറ്റ സംരക്ഷണത്തില്‍ തളര്‍ന്നുറങ്ങിയ രാത്രികളിലോന്നും
നിന്‍റെ വിരലുകള്‍ പോലും എന്നെ ഒന്ന് ആലോസരപെടുതിയിട്ടില്ലെന്ന
അറിവ് തന്നേ അല്ലേ നീയെനിക്കേകിയ പ്രണയ സമ്മാനം .....!
ഉറക്കം വരാത്ത രാത്രികളില്‍ തകര്‍ന്നു പോയ വിശ്വാസങ്ങളുടെ
അവശിഷ്ടങ്ങളില്‍ നിന്ന് പെറുക്കിയെടുക്കാന്‍ ശ്രമിക്കുന്ന നിന്നോര്‍മ്മകളില്‍ ,നീ എന്നില്‍ പകര്‍ന്നു തന്ന ആത്മ വിശ്വാസത്തിന്റെ
ജ്വാലകള്‍ അണയാതെ സൂക്ഷിക്കാന്‍ വേണ്ടി നിന്നിലേക്കെന്നും എത്തി നോക്കുന്നോരെന്‍ കണ്ണുകളില്‍ നോക്കി എന്നാണു നീ എന്നോട് ''മന്ത്രിക്കുക '' സ്നേഹം ദാനം ആണ് പ്രിയേ ...കൊടുത്ത് കഴിഞ്ഞാല്‍ തിരിച്ചു കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാതെ ...കൊടുത്തുകൊണ്ടേ ഇരിക്കേണ്ട അമൂല്യ ''ദാനം '' !!!
                    മുഖങ്ങള്‍
________________________________________________________________________________

നിര്‍ത്താതെ അടിക്കുന്ന ഫോണ്‍ ശബ്ദം കേട്ടാണ് ഉറക്കം ഞെട്ടി ഉണര്‍ന്നത്.ഉറക്കം നഷ്ടപെട്ട ഈര്‍ഷ്യയോടെ ക്ലോക്കിലേക്ക് നോക്കിയപ്പോള്‍ മണി അഞ്ചര കഴിഞ്ഞതേയുള്ളൂ . ആരായിരിക്കും ഈ നേരത്ത് എന്ന ചിന്തയോടെ മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ ഏതോ അപരിചിതമായ നമ്പര്‍ ആണ് ,’’ഹലോ ‘’
എടുത്തയുടന്‍ മറുതലക്കല്‍ നിന്ന് കേട്ട സ്ത്രീശബ്ദം ഒരു പെണ്‍കുട്ടിയുടെ കരച്ചിലിന്‍റെ അകമ്പടിയോടെ ആയിരുന്നു .
‘’ഹലോ ആരാ ?
‘’മാഡം ഞാന്‍ ആണ് ഗീത ‘’
മങ്ങി തുടങ്ങിയ ഓര്‍മകളില്‍ നിന്ന് ആ ശബ്ദത്തിന്റെ ഉടമയെ തപ്പിയെടുക്കാന്‍ കുറച്ചു നിമിഷങ്ങള്‍ വേണ്ടി വന്നു .എങ്കിലും ആളെ തിരിച്ചറിഞ്ഞപ്പോള്‍ മനസ്സില്‍ എന്തെന്നറിയാത്ത ഒരു കുളിര് കോരിയിട്ട പോലെ തോന്നി .പക്ഷേ ഈ നേരത്ത് ഇവള്‍ ഇതെവിടെ നിന്നാണ് കരച്ചിലോളം എത്തിയ ഈ വിളി എന്ന് ചിന്തിച്ചു കൊണ്ട് കാര്യം തിരക്കിയപ്പോള്‍ ആണ് അവള്‍ വിളിക്കുന്നത്‌ ഇതേ നഗരത്തില്‍ നിന്ന് ആണ് എന്ന് അറിഞ്ഞത് .
‘’മാഡം എനിക്ക് അത്യാവശ്യമായി മാഡത്തിനെ ഒന്ന് കാണണം ,ഞാന്‍ എവിടെ യാണ് വരേണ്ടത് ?’’
‘’ഞാന്‍ ഇപ്പോഴും പഴയ സ്ഥലത്ത് തന്നെയാണ് ,പക്ഷേ നിനക്ക് ഇങ്ങോട്ട് വരാന്‍ വഴി അറിയാമോ മോളെ ?
അതൊക്കെ ഞാന്‍ വന്നോളാം മാഡം അഡ്രെസ്സ് പറയൂ ഞാന്‍ ഒരു മണിക്കൂറിനുള്ളില്‍ അവിടെയെത്തിക്കൊള്ളാം
വിലാസം പറഞ്ഞുകൊടുത്തു ഫോണ്‍ വച്ച് നേരെ ദിനചര്യകളിലേക്ക് കടന്നു .കുളിയും വിളക്കുവപ്പും കഴിഞ്ഞു വന്ന് പത്രം എടുത്ത് അന്നത്തെ വാര്‍ത്തകളിലേക്ക് കണ്‍ തിരിച്ചപ്പോളെക്കും കേട്ടു ഗേറ്റ് തുറക്കുന്ന സ്വരം .തുറന്നിട്ട വാതിലിലൂടെ അകത്തേക്ക് വന്ന രൂപത്തെ കണ്ടു അകഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി .കത്തിച്ചു വച്ച നിലവിളക്ക് പോലെ ,തിളങ്ങി നിന്നിരുന്ന ആ പഴയ ഗീത ,തന്നെ ശുശ്രൂഷിക്കാന്‍ വന്ന അനേക ഹോം നര്‍സ് മാരില്‍ പെരുമാറ്റം കൊണ്ടും സൗന്തര്യം കൊണ്ടും തന്നെ  വിസ്മയിപ്പിച്ചവള്‍ ,തന്‍റെ സേവന കാലത്തിനു ശേഷവും പലപ്പോഴും എന്‍റെ കൂടെ വന്നു താമസിക്കുവാനും ഇടയ്ക്കിടെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുവാനും ഒക്കെ സ്വാതന്ത്ര്യം കിട്ടിയ വളരെ കുറച്ചു പേരില്‍ ഒരുവള്‍ .ഒടുവില്‍ അഞ്ചു  വര്‍ഷം മുന്‍പ് അവളുടെ വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനേയും കൂട്ടി തന്നെ കാണാന്‍ വന്നു ,മടങ്ങുമ്പോള്‍ പ്രസരിപ്പോടെ യാത്ര പറഞ്ഞ് ഇറങ്ങിപോയ ആ പെണ്‍കുട്ടി ആണോ അസ്ഥിപഞ്ജരം പോലെ വളഞ്ഞു കുത്തി ,ആരും കണ്ടാല്‍ അറക്കുന്ന രൂപ ഭാവത്തോടെ തന്‍റെ മുന്‍പില്‍ നില്‍ക്കുന്നത് ?
അന്ന് വന്നു പോയതിനു ശേഷവും രണ്ടുമൂന്നു വട്ടം അവള്‍ തന്നെ വിളിക്കുകയും സംസാരിക്കുകയും ചെയ്തതാണല്ലോ ,അപ്പോളൊന്നും അവള്‍ക്കു എന്തെങ്കിലും പ്രശ്നമുള്ളതായി അവള്‍ പറഞ്ഞതുമില്ലല്ലോ എന്ന് ചിന്തിച്ചപോളെക്കും അവള്‍ ഒരു തേങ്ങലോടെ തന്‍റെ നെഞ്ചിലേക്ക് വീണിരുന്നു .ദിവസങ്ങള്‍ ആയി കുളിക്കതതിന്റെയും വസ്ത്രങ്ങള്‍ മാറാത്തത്തിന്റെയും ദുര്‍ഗന്തം അവളില്‍ നിന്ന് പുരപെടുന്നുണ്ടായിരുന്നു എങ്കിലും ആ സമയത്ത് അവള്‍ക്കു വേണ്ടത് ഒരമ്മയുടെ മാറിലെ ചൂടും സ്നേഹവും ആണെന്ന തിരിച്ചറിവില്‍ എല്ലാ ദുര്‍ഗന്തങ്ങളെയും അതിജീവിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
എത്രനേരം അങ്ങിനെ നിന്നു എന്നറിയില്ല ,കുറെ കഴിഞ്ഞപ്പോള്‍ അവള്‍ തന്നെ കരച്ചില്‍ അടക്കി തന്നില്‍ നിന്നും അകന്നു മാറി പുഞ്ചിരിക്കാന്‍ ഉള്ള ഒരു വിഫല ശ്രമം നടത്തികൊണ്ട് ക്ഷമാപണത്തോടെ പറഞ്ഞു ,
‘’സോറി മാഡം എന്‍റെ ദേഹം മുഴുവന്‍ അഴുക്കാണ് കുളിച്ചിട്ടു രണ്ടു ദിവസം ആയി ,അതോര്‍ക്കാതെ ഞാന്‍ ........
‘’സാരമില്ലെടി കൊച്ചേ  നിന്‍റെ ശരീരത്തില്‍ അല്ലേ അഴുക്കും ദുര്‍ഗന്തവും ഉള്ളൂ ,ഇവിടെ എന്‍റെ മനസ്സ് മുഴുവന്‍ ദുര്‍ഗന്തം പിടിച്ച് കിടക്കുകയാണ്
മരിച്ചുണങ്ങിയ സ്വപ്നങ്ങളുടെ ,പ്രതീക്ഷകളുടെ വിശ്വാസങ്ങളുടെ ഒക്കെ ദുര്‍ഗന്തത്താല്‍ എനിക്ക് എന്നെ  നാറി തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി !
തന്‍റെ വാക്കുകളുടെ അര്‍ഥം മനസിലാകാതെഎന്നോണം അവള്‍ തന്നെ മിഴിച്ചു നോക്കിയപ്പോള്‍ ഞാനും എന്‍റെ സ്വതസിദ്ധമായ കുസൃതിയോടെ ഒരു കണ്ണടച്ച് കാട്ടി .
ഒറ്റപെടലിന്റെ തീച്ചൂളയിലേക്ക് ഒരു കാല്‍ മാത്രം ബാക്കി വച്ച് എന്നെ ഈ ഭൂമിയില്‍ ജീവിതം പഠിപ്പിക്കാന്‍ വിട്ട് ദൈവത്തിന്റെ സേവ ചെയ്യാന്‍ വേണ്ടി പോയ തന്‍റെ പ്രിയപെട്ടവന്റേയും മക്കളുടേയും  ഓര്‍മ്മകളില്‍ വര്‍ഷങ്ങള്‍ ആയി മറ്റുള്ളവരുടെ സഹായത്തോടെ മാത്രം ജീവിക്കാന്‍ വിധിക്കപെട്ട എനിക്ക് പിന്നീട് കാണേണ്ടി വന്ന ഒരുപാട് മുഖങ്ങള്‍ക്കു പിറകിലും ഒളിച്ചിരുന്ന പ്രത്യേക താല്‍പര്യങ്ങളെ തിരിച്ചറിയാന്‍ കുറച്ചേറെ സമയമെടുത്തു. ശമ്പളം മോഹിച്ചും സഹതാപം നടിച്ചും വന്ന പലര്‍ക്കും അവരവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍പില്‍ നിസ്സഹായയും ഒറ്റകാലിയും ആയ ഒരു വിധവയുടെ കണ്ണുനീരിനേക്കാള്‍ വില അവളുടെ പണത്തിലും  ശരീരത്തിലും മാത്രമാണെന്ന വേദനിപ്പിക്കുന്ന സത്യത്തിനു നേരെ ഒരു കുസൃതി ചിരിയോടെ കണ്ണടക്കാന്‍ പഠിപ്പിച്ചു തന്ന ദൈവങ്ങള്‍ക്കൊപ്പം തന്നെ ആണ് തന്നോട് നീതികേട്‌ കാട്ടിയ മനുഷ്യര്‍ക്കും ഇന്ന് എന്‍റെ മനസ്സില്‍ ഉള്ള സ്ഥാനം ,കാരണം ആ തിക്താനുഭവങ്ങള്‍ ആണ് ആരേയും ആശ്രയിക്കാതെ രണ്ടു കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ ,അതുവഴി എന്നിലേക്ക്‌ വന്നിരുന്ന അനാവശ്യ സങ്കടങ്ങളെ ഒഴിവാക്കാന്‍ ഞാന്‍ പഠിച്ചത് എന്ന് ഒറ്റവാക്കില്‍ അവളോട്‌ പറയാന്‍ ഞാന്‍ ആഗ്രഹിച്ചെങ്കിലും അപ്പോളത്തെ അവസ്ഥയില്‍ അവള്‍ക്കു വേണ്ടത് ഭക്ഷണവും വിശ്രമവും ആണെന്ന ബോധം എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു .വളരെനാളുകള്‍ക്ക് ശേഷമാണ് തനിക്കു ഒരു അധിതി വരുന്നത് ,അതും ഒരുകാലത്ത് തന്നെ ശുശ്രൂക്ഷിക്കാന്‍ വന്ന് സ്നേഹം കൊണ്ടും ആത്മവിശ്വാസം കൊണ്ടും തനിക്ക് ആശ്വാസമായിരുന്ന ഒരു പെണ്‍കുട്ടി ,അന്നത്തെ തന്‍റെ അവസ്ഥയില്‍ തന്‍റെ സ്നേഹവും ആത്മ വിശ്വാസവും അവള്‍ക്കു പകര്‍ന്നുകൊടുത്ത്‌ അവളേയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടത് ഇപ്പോള്‍ തന്‍റെ കടമയാണ് എന്ന ചിന്തയില്‍ അവളെ കുളിക്കാന്‍ വിട്ട് അടുക്കളയിലേക്കു കയറിയ എന്‍റെ മനസ്സില്‍ അപ്പോള്‍ അവള്‍ മൂലം എനിക്ക് വന്നേക്കാവുന്ന ചെറുതും വലുതുമായ ഒരുപാട് പ്രശ്നങ്ങളെ കുറിച്ചുള്ള യാതൊരു വേവലാതിയും ഇല്ലായിരുന്നു !





Saturday, 7 June 2014





                       അവള്‍             

അക്ഷരങ്ങള്‍ എന്‍റെ മനസ്സില്‍ ഇരുന്നു യുദ്ധം ചെയ്തു തുടങ്ങിയിട്ട് ദിവസങ്ങള്‍ ഏറെ ആയി .എങ്കിലും എവിടെനിന്ന് തുടങ്ങണം എന്ന് തിരിച്ചറിയാത്ത ഒരു വേവലാതി ,വ്യക്തമായ ധാരണകള്‍ ഒന്നും ഇല്ലാതെ പോകുന്ന ജീവിത വഴികള്‍ പോലെ തന്നെ ആയി എന്‍റെ തൂലികയും എന്ന് തോന്നുന്നു.
നാട്ടില്‍ ഇപ്പോള്‍ ഇടവ പാതി തിമര്‍ത്തു പെയ്യുകയയിരിക്കും .ഇവിടെ ഈ കൊണ്ഗ്രീറ്റ് കാടിനുള്ളില്‍ കാലം തെറ്റി പെയ്യുന്ന മഴയെ കാത്ത് എത്രയോ നാളുകള്‍ ആയി ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് !പുറത്തു സൂര്യതാപത്താല്‍ കരിഞ്ഞുണങ്ങിയ കൊച്ചു ചെടികളും പുല്ലും ,അകത്തു ജീവിത ചൂടിനാല്‍ കരിഞ്ഞുണങ്ങിയ സ്വപ്നങ്ങളും ഒരേ പോലെ എന്നെ നോക്കി പല്ലിളിക്കുന്നു .
ഇന്നലേയും ചിന്തിച്ചതാണ് മോഹനേട്ടനെ ഒന്ന് വിളിക്കണമെന്ന് ,പക്ഷേ അത്രയൊന്നും അടുപ്പമില്ലാത്ത അദ്ധേഹത്തെ വിളിച്ച് എന്താണ് ചോദിക്കുക ? ഇത്രയും നാളുകള്‍ക്കുശേഷം വിളിച്ചിട്ട് അവളെ കുറിച്ച് ചോദിച്ചാല്‍ അദ്ദേഹം എങ്ങനെയായിരിക്കും പ്രതികരിക്കുക ?എന്നൊക്കെ ഓര്‍ത്തപ്പോള്‍ ഉണ്ടായ സങ്കോചം കാരണം അതിനു കഴിയുന്നില്ല.
ഒരു ജീവിതകാലതിനിടക്ക് എത്രയോപേര്‍ കടന്നുപോയിട്ടുണ്ട്‌ എന്‍റെ മനസ്സിലൂടെ ,അവര്‍ക്കൊന്നും കാണാത്ത എന്തൊക്കെയോ പ്രത്യേകതകള്‍ അവള്‍ക്കുണ്ട് ,ഓരോ വാക്കുകളിലും നിറഞ്ഞുനിന്ന വേദനയുടെ ചീളുകള്‍ .മറച്ചുകെട്ടലുകള്‍ ഇല്ലാത്ത വെട്ടിത്തുറന്ന സംസാരം. വിശ്വസിച്ച് കൂടെ നിന്നജീവിത പങ്കാളി പോലും ഒരു സുപ്രഭാതത്തില്‍ വിലപെട്ടതെല്ലാം എടുത്തു നാട് വിട്ടതും, ഇപ്പോള്‍ മറ്റൊരുവളുമൊത്തു ജീവിതം നയിക്കുന്നതിനെ കുറിച്ചും ഒക്കെ വളരെ നിസ്സാരതയോടെ തന്നോട് തുറന്നു പറഞ്ഞപ്പോള്‍ മനസ്സിനുള്ളില്‍ പെട്ടെന്നെന്തോ കല്ലുകടിച്ചു .മറ്റു പലരേയുംപോലെ സ്വന്തം ജീവിതപങ്കാളിയുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞ് മറ്റുള്ളവരുടെ മനസ്സില്‍ ഇടം നേടാന്‍ ശ്രമിക്കുന്നവരെ കുറിച്ച് എന്തുകൊണ്ടോ എന്‍റെ മനസ്സില്‍ ഒട്ടും സ്ഥാനമില്ലായിരുന്നു .എന്നാല്‍ ദിവസങ്ങള്‍ കടന്നുപോയപ്പോള്‍ ഒരുകാര്യം അമ്പരപ്പോടെ ഞാന്‍ മനസിലാക്കി .ഇത്രയൊക്കെ ദ്രോഹം ചെയ്തു കടന്നു പോയവനെങ്കിലും ഭര്‍ത്താവിനെക്കുറിച്ച് പറയുമ്പോള്‍ മാത്രം ആയിരം നാവുണ്ടെന്നു തോന്നും . തന്നെവിട്ടു കടന്നുപോയി രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവന്റെ തിരിച്ച്വരവും പ്രതീക്ഷിച്ച് കണ്ണുനീരോടെ കാത്തിരിക്കുന്ന അവള്‍ മനസ്സില്‍ അത്ഭുതങ്ങളുടെ കെട്ടഴിച്ചിട്ടു.
പരിചയപെട്ട്‌ വളരെ നാള്‍ കഴിഞ്ഞതിനു ശേഷമാണ് താന്‍ ഒരു എഴുത്തുകാരന്‍ ആണെന്ന് അവള്‍ മനസിലാക്കിയത് .ഏതോ പത്രതാളുകളില്‍ അടിച്ചുവന്ന തന്‍റെ ചിത്രം ആയിരുന്നു അതിനുകാരണം.
പിന്നീട് കണ്ടുമുട്ടിയ ചുരുക്കം ദിവസങ്ങളില്‍ അവള്‍ തമാശയോടെ പറയുമായിരുന്നു, താങ്കള്കൊരു നോവല്‍ എഴുതാനുള്ള കഥ ഞാന്‍ തരട്ടെയോ എന്ന്?
നോവല്‍ എന്നാല്‍ അത്രയും നിസ്സരമാനെന്നാണോ നീ മനസിലാക്കി വച്ചിരിക്കുന്നത് ?എന്ന തന്‍റെ ചോദ്യത്തിലെ കളിയാക്കല്‍ അവള്‍ മനസ്സിലാക്കിയോ ആവോ ,അന്നവള്‍ വളരെ മൂകയായി കാണപെട്ടു.പിന്നീടുള്ള ദിവസങ്ങളില്‍ ഒന്നും തന്‍റെ തിരക്കുകള്‍ കാരണം അവളെ നേരിട്ടുകാണാന്‍ തനിക്കു സാധിച്ചതുമില്ല. ഗ്രാമത്തിലെ അന്തരീക്ഷത്തില്‍ സ്വസ്ഥമായിരുന്നു ഒരു നോവല്‍ രചിക്കാന്‍ പോയ തനിക്ക് അയലത്തെ ആ കൂട്ടുകാരി ഒരാശ്വാസം തന്നെ ആയിരുന്നു. എന്നിട്ടും പോരുമ്പോള്‍ ഒന്ന് യാത്ര പറയാന്‍ പോലും പറ്റിയില്ല .
ദിവസങ്ങള്‍ക്കു ശേഷം തന്‍റെ മൊബൈലില്‍ വന്ന ഒരു മിസ്സ്ഡ് കാളിന്റെഉറവിടം അവളാണ് എന്നറിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നിയത് എന്തിനാണാവോ? മനസ്സിന്റെ ഓരോ ചെയ്തികളെപ്പറ്റി ആലോചിച്ചാല്‍ ഉത്തരം കണ്ടെതാനുമാവില്ലല്ലോ .
മിക്കവാറും ദിവസങ്ങളില്‍ അവളുടെ കാള്‍ ഉണ്ടാവും. ജോലിയെകുറിച്ചും ആരോഗ്യത്തെ കുറിച്ചും എഴുതിനെകുറിച്ചും ഒക്കെ ഉള്ള സംസാരങ്ങലുമായി സമയം പോകുന്നത് അറിയുകയേയില്ല . സത്യത്തില്‍ ഇരുപത്തിനാല് മണിക്കൂറും മലമൂത്രങ്ങള്‍ക്കിടയില്‍ കഴിച്ചു കൂട്ടുന്ന ഒരു ഹോം നര്സിന്‍റെ ജീവിതത്തെ കുറിച്ച് അടുത്തറിയാന്‍ കഴിഞ്ഞപ്പോള്‍ വല്ലാതെ നാണക്കേട്‌ തോന്നി. തങ്ങലെപോലുള്ളവര്‍ സ്വന്തം മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ ഉപേക്ഷിച്ച് കടന്നുപോകുന്നത് എത്ര നിസ്സാരതയോടെയാണ് .തങ്ങളുടെ ആരുമല്ലാത്ത ആര്‍ക്കോവേണ്ടി ദിനരാത്രങ്ങള്‍ സേവന സന്നദ്ധരായി ജോലിക്ക് വരുന്ന ഇത്തരം സ്ത്രീകള്‍ വെറും പണം മാത്രം കണക്കാകി മാത്രമായിരിക്കുമോ വരുന്നത് എന്ന് ഉള്ള തന്‍റെ ആകാംഷക്ക് ഉത്തരം തേടി അലഞ്ഞ തന്നിലേക്ക് പിന്നീടുള്ള ദിവസങ്ങളില്‍ അവള്‍ ഉത്തരമായ് പെയ്തിറങ്ങി. ഒരിക്കല്‍ അവളുടെ മൊബൈലില്‍ വിളിച്ചിട്ടു കിട്ടാതിരുന്നപ്പോള്‍ അവള്‍ തന്ന ലാന്‍ഡ്ലൈനിലേക്ക് വിളിച്ചപ്പോള്‍ കേട്ട പുരുഷ ശബ്ദം തന്നെ ഒരു നിമിഷം മൌനത്തില്‍ ആക്കിയെങ്കിലും അവളെ കുറിച്ച് ചോദിക്കാതിരിക്കാന്‍ തനിക്ക് കഴിഞ്ഞില്ല.  ചോദിച്ച ഉടന്‍ മറു തലക്കല്‍ നിന്ന് ചോദ്യം വന്നു ,’’ആദിത്യന്‍ ആണോ ‘’ എന്ന് .ചോദ്യം കേട്ട് താന്‍ ഒന്ന് അമ്പരന്നു. അപ്പോള്‍ മറുതലക്കല്‍ നിന്ന് ചിരിയോടെയുള്ള മറുപടി . ‘’തന്നെ കുറിച്ച് സിനി പറഞ്ഞു ഞങ്ങള്‍ക്കൊക്കെ അറിയാമെടോ , താന്‍ വലിയ എഴുത്തുകാരന്‍ ആണെന്നും തന്‍റെ സൌഹൃതം അവള്‍ക്കു വളരെ ആശ്വാസമാനെന്നും ഒക്കെ തോന്നിയതുകൊണ്ടാണ് അവള്‍ക്ക്‌ മൊബൈല്‍ ഉപയോഗിക്കാനുള്ള പെര്‍മിഷന്‍ ഞാന്‍ കൊടുത്തത്. അവള്‍ ഒരു പാവമാണ.അവരുടെ കാര്യങ്ങള്‍ ഒക്കെ അറിയാമോ തനിക്ക്? സരസമായ സമ്പാക്ഷനതിലൂടെ മോഹനേട്ടന്‍ എന്ന ആ മനുഷ്യന്‍ അവളെ കുറിച്ച് കോറിയിട്ട വാക്കുകള്‍ കേട്ടപ്പോള്‍ ശരിക്കും താന്‍ അമ്പരന്നുപോയി. അത്രയേറെ നൊമ്പരങ്ങള്‍ നിറഞ്ഞ ഒരു ജീവിതമായിരുന്നു അവളുടേത്‌ എന്ന് ഒരിക്കലും അവള്‍ തന്നെ അറിയിച്ചിരുന്നില്ല എന്ന് ആശ്ചര്യത്തോടെ താന്‍ ഓര്‍ത്തു. പതിമൂന്നാം വയസ്സുമുതല്‍ ആരംഭിച്ച അവളുടെ ജീവിതയാത്രയില്‍ അവള്‍ അവസാനമായി വന്നെത്തി നില്‍ക്കുന്നത് മോഹനേട്ടന്‍ എന്ന വ്യവസായിയുടെ വീട്ടില്‍ വര്‍ഷങ്ങളായി തളര്‍ന്നു കിടക്കുന്ന ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് സ്വന്തം മലമൂത്രങ്ങള്‍ പോലും കണ്ണ് തെറ്റിയാല്‍ വാരി വിഴുങ്ങുന്ന അനുജന്റെ മുറിയില്‍ ആണ് . ആണും പെണ്ണുമായി പല ഹോം നര്സുമാര്‍ ഓരോ ദിവസത്തെ സേവനം മതിയാക്കി ഓടി പോയിരുന്ന അവസ്ഥയില്‍ ആണ് ഒരു നിമിത്തം പോലെ അവര്‍ വരുന്നത്.മറ്റാരോ വരേണ്ടിയിരുന്ന ഇടത്തേക്ക് അവരുടെ അഭാവത്തില്‍ വെറും ഒരാഴ്ചത്തേക്ക് മാത്രം അവരെ അയക്കുകയായിരുന്നു എന്നും ,എന്നാല്‍ അവര്‍ രോഗിയെ കൈകാര്യംചെയ്യുന്ന രീതി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തംമാണ് എന്ന്  മോഹനേട്ടന്റെ തിരിച്ചറിവ് പിന്നീട് അവരെ തന്നെ മതി എന്ന് തീരുമാനിക്കുകയയിരുന്നത്രേ.കഴിഞ്ഞ എട്ടൊമ്പത് മാസത്തിനിടക്ക് തന്‍റെ അനുജന്റെ രോഗാവസ്ഥയില്‍ വന്ന മാറ്റങ്ങളെകുറിച്ചും അതിനു അവര്‍ സഹിച്ച ത്യാഗങ്ങളെ കുറിച്ചും ഒക്കെ ആരാധനയോടെ പറയുന്ന മോഹനേട്ടന്റെ വാക്കുകളിലൂടെ അവള്‍ ആരാണ് എന്ന് താനും തിരിച്ചറിയുകയായിരുന്നു .ആദ്യമായി സംസാരിക്കുന്ന തന്നോട് ഇത്രയധികം അടുപ്പത്തോടെ അവളെക്കുറിച്ച് പറയുന്ന ആ മനുഷ്യന്റെ മനസ്സിലും അവള്‍ ഒരു ആശ്ചര്യ ചിഹ്നമാണ് കുറിച്ചിട്ടിരിക്കുന്നത്‌ എന്ന് എന്നിലെ പുരുഷന്‍ ആയ എഴുത്തുകാരന്‍ വേഗം തിരിച്ചറിഞ്ഞു.
പിന്നീടെപോഴോ അവളെക്കുറിച്ച് എഴുതാന്‍ തീരുമാനിക്കുമ്പോളും അത് അവള്‍ അറിയാതെ തന്നെ വേണം എന്ന പിടിവാശിയോടെ മോഹനെട്ടനോട് തന്നെ അവളെ കുറിച്ച് കൂടുതല്‍ ചോദിച്ചറിയുകയും ചെയ്തത് അവള്‍ക്ക് ഒരിക്കലും തന്നെപോലൊരു സുഹൃത്തിനു മുന്‍പില്‍ തന്നെ തുറന്നു കാട്ടാന്‍ ആഗ്രഹിക്കുന്നില്ല എന്ന തിരിച്ചറിവ് തന്നെയാണ് .
മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം താന്‍ എഴുതി തീര്‍ത്ത ‘’അവള്‍’’ എന്ന നോവലിന്‍റെ കയെഴുത്ത് പ്രതി വായിച്ച തന്‍റെ എഴുത്തുകാരിയായ കൂട്ടുകാരി നിറഞ്ഞ സന്തോഷത്തോടെ തന്നെ കെട്ടിപിടിച്ചു കൊണ്ട് തന്‍റെ കവിളില്‍ തന്ന ചുമ്പനത്തിന് പതിവിലേറെ മധുരം ഉണ്ടായിരുന്നെന്ന് തോന്നുന്നു . തന്‍റെ സിരകളില്‍ കേട്ട് പിണയുന്ന ചിന്തകളില്‍ ലഹരിയായ് വന്നു നിറയുന്ന തന്‍റെ കൂട്ടുകാരികളില്‍ ഏറെ പ്രിയപെട്ടവള്‍ ആണ് ‘’ചിന്ത ‘’എന്ന പേരുള്ള ആ കൂട്ടുകാരി .സെക്സ് എന്നാല്‍ പരസ്പരം ഉള്ള സ്നേഹം പങ്കുവയ്ക്കല്‍ മാത്രമായിരിക്കണം എന്ന് ശാട്യം പിടിക്കുന്നവള്‍, മധുര തരമായ അനുഭൂതികളില്‍ മുങ്ങിപൊങ്ങി തളര്‍ന്ന് തന്‍റെ വിയര്‍പ്പില്‍ കുതിര്‍ന്ന മാറില്‍ തലവച്ച് കിടക്കവേ പെട്ടെന്നൊരു നിമിഷത്തില്‍ അവള്‍ ചോദിച്ചു.
‘’ ആദി നീ ആരേയെങ്കിലും പ്രണയിക്കുന്നുണ്ടോ ‘’
‘’അതെന്താടി നീ അങ്ങനെ ചോദിച്ചത് ‘’ ?
ഒന്ന് പോടി ഈ വയസ്സ് കാലത്ത് ഇനിയിപ്പോ അതിന്റെ കുറവേ ഉള്ളോ ‘’?
‘’പ്രണയം എന്ന വികാരം ഒരു മനുഷ്യന്റെ ചേതനയില്‍ ഉണര്‍ത്തുന്ന മാസ്മരികത ,തളര്‍ച്ച ,ചിന്താഭാരം ഇവയൊക്കെ നിന്‍റെ പെരുമാറ്റത്തില്‍ ഞാന്‍ അനുഭവിച്ചുതുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയി ‘’ ഒരുകാര്യം ഞാന്‍ പറയാം ആദി ,അങ്ങിനെ ഒരു തിരിച്ചറിവ് നിനക്കുണ്ടായിട്ടുണ്ട് എങ്കില്‍ അത് ഒരിക്കലും മറച്ചുവക്കപെടാനുള്ളതല്ല. അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ അതിനൊരുത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍
എന്നെപോലെ നീയും സ്നേഹം കൊതിക്കുന്ന മനസോടെ അലഞ്ഞു തിരിയേണ്ടി വരും ‘’
അവളുടെ ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം കൊടുക്കാന്‍ തനിക്കു കഴിയുമായിരുന്നില്ല . കാരണം ചില തുറന്നു പറച്ചിലുകള്‍ ബന്ധങ്ങളെ നാം പ്രതീക്ഷിക്കാത്ത രീതിയില്‍ പിടിച്ചുലക്കും എന്ന് അനുഭവത്തിലൂടെ താന്‍ മനസിലാക്കിയിരുന്നു.
വായനക്കാരുടെ മനസ്സില്‍ സന്തോഷങ്ങളുടെയും ചിരിയുടേയും അലയൊലികള്‍ തീര്‍ത്തു എഴുതുന്ന തന്‍റെ കഥകളില്‍ ഉള്ള സന്തോഷങ്ങള്‍ ഒന്നും തന്നെ തനിക്കൊരിക്കലും സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ലല്ലോ ....?
നീണ്ട ചിന്തകള്‍ക്കും കൂട്ടികുറക്കലുകള്‍ക്കും ഒടുവില്‍ ആണ് അവള്‍ക്കൊരു നീണ്ട കത്തെഴുതാമെന്നും തന്നെകുറിച്ചും  അവളുടെ കഥയായ നോവലിനെ കുറിച്ചും തനിക്കു അവളോടുള്ള ആരാധനയെ കുറിച്ചും ,കൂടപിറപ്പുകള്‍ക്ക് വേണ്ടി ജീവിച്ചു ഒരു ആയുഷ്കാലം മുഴുവന്‍ പ്രവാസ ജീവിതം കഴിച്ച് ഒടുവില്‍ ഒരുനാള്‍ സ്വത്തിന് കണക്കു പറഞ്ഞ് അതേ കൂടപിറപ്പുകളാല്‍ തിരസ്കരിക്കപ്പെട്ടു എഴുത്തിന്‍റെ ലോകത്ത് നിര്‍വ്രുതികള്‍ കണ്ടെത്തിയ തന്നില്‍ ,ആദ്യമായി പൊട്ടിമുളച്ച പ്രണയം ,അവളോട്‌ മാത്രമായിരുന്നു എന്ന ഞെട്ടിക്കുന്ന 
ഉത്തരം കണ്ടെത്താന്‍ കഴിയാതെ ആദി എന്ന ഞാന്‍ .........!!!
     

Wednesday, 4 June 2014

കിഴക്ക് ചക്രവാ
ളത്തില്‍ പ്രഭാത സൂര്യന്‍ എത്തിനോക്കാന്‍ തുടങ്ങിയിരിക്കുന്നു .മണി അഞ്ചര കഴിഞ്ഞതേയുള്ളൂ ,അപ്പോളേക്കും വെളിച്ചം പടര്‍ന്നു തുടങ്ങിയിരിക്കുന്നു .അവള്‍ ‘’മീര ‘’ ചാടി എഴുന്നേറ്റു.ഇന്ന് അവളുടെ വിവാഹമാണ് .സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങിയ പ്രായം മുതല്‍ ഓരോ പെണ്‍കുട്ടിയുടേയും മനസ്സിലെ കോണില്‍ നിറഞ്ഞു നില്‍ക്കുന്ന സ്വപ്നം തന്‍റെ വിവാഹത്തെ കുറിച്ച് മാത്രമായിരിക്കും എന്നാല്‍ തന്നെ പോലെ നിര്‍ദ്ധനരായ മാതാപിതാക്കള്‍ക്ക് ജനിക്കുന്ന മക്കള്‍ക്ക്‌ അത്തരം സ്വപ്‌നങ്ങള്‍ എല്ലാം നിഷിദ്ധങ്ങള്‍ ആയിരുന്നിട്ടും പെട്ടെന്നുണ്ടായ ഒരു മാഹാഭാഗ്യതിന്റെ തിര തള്ളല്‍ പോലെ വന്നു കൂടിയ സ്വപ്നം .വിധവയും രോഗിയുമായ തന്‍റെ അമ്മയുടെ ദിവസങ്ങള്‍ എന്നപെട്ടു തുടങ്ങിയിട്ട് കുറച്ചു നാളുകള്‍ ആയി .ആ സത്യം അറിഞ്ഞത് മുതല്‍ ആ അമ്മക്ക് ഒരേ ഒരു പ്രാര്‍ഥനയെ ഉണ്ടായിരുന്നുള്ളൂ. തന്‍റെ കണ്ണുകള്‍ അടയുന്നതിനു മുന്‍പ് തന്‍റെ മകളെ ഒരു നല്ല പയ്യന് വിവാഹം കഴിച്ചു അയക്കണമെന്ന് .പക്ഷേ അതിനു വേണ്ടുന്ന ഭാരിച്ച തുകയെ കുറിച്ച് അറിയാവുന്ന അവര്‍ കണ്ണീരോടെ പലരോടും ഇക്കാര്യം പറയുമായിരുന്നു. അത് കേള്‍ക്കുമ്പോള്‍ മീരയുടെ മനസ്സിലും എന്തെന്നില്ലാത്ത വിഷമങ്ങള്‍ നിറയും .അമ്മയുടെ കാലശേഷം ബന്ധുക്കള്‍ ആരും ഇല്ലാത്ത തന്‍റെ ജീവിതം എന്തായി തീരുമെന്ന് ഓര്ത്തപ്പോള്‍ ഒക്കെ ,പഠിക്കാന്‍ മിടുക്കിയായിരുന്ന അവള്‍ക്ക് പഠിക്കാനുള്ള ആവേശം പോലും നഷ്ടപെട്ടു. വളരെ അധികം കഷ്ടപ്പെട്ട് ആണ് അവളെ പത്താംക്ലാസ് വരെ പഠിപ്പിക്കാന്‍ അമ്മക്ക് കഴിഞ്ഞത്.
അങ്ങിനെ യിരിക്കെയാണ് അവളുടെ ജീവിതത്തിലെ  അത്ഭുതസംഭവമായ ഈ വിവാഹത്തിന് ഉള്ള നറുക്ക് വീഴാനുള്ള സംഭവങ്ങള്‍ നടക്കുന്നത്.

ഏതോ ഒരു സന്ധ്യക്ക്‌ അമ്പലത്തില്‍ പോയി മടങ്ങുന്ന മീരയും കൂട്ടുകാരിയേയും കാണാന്‍ ഇടയായ ഈ നാട്ടിലെ വമ്പന്മാരില്‍ ഒരാള്‍ ആയ മാധവന്‍ നായര്‍ അവളെ കാണുന്നത് .നിറം മങ്ങിയതെങ്കിലും അവളുടെ മനോഹരമായ അംഗ ലാവണ്യം അയാളുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയപ്പോള്‍ അയാള്‍ അവളെകുറിച്ച് അന്വേഷിച്ചറിഞ്ഞു
വെറുമൊരു കൌതുകത്തിന് വേണ്ടി ഉണ്ടായ ആ അന്വേഷണം ,അവളുടെ ഇപ്പോളത്തെ അവസ്ഥയില്‍ അയാള്‍ക്കുണ്ടായ മനോവിഷമം അയാളെ വലിയൊരു തീരുമാനത്തില്‍ എത്തിച്ചു. നാല്പത്തി അഞ്ചു വയസ്സുവരെ വിവാഹമേ വേണ്ട എന്ന തീരുമാനത്തില്‍ ജീവിച്ച അയാളില്‍ ഉണ്ടായ മാറ്റം ,വളരെ പെട്ടെന്ന് ആയിരുന്നു. അതിന്റെ കാരണം എത്ര ആലോചിച്ചിട്ടും അയാള്‍ക്കും പിടികിട്ടിയില്ല. അങ്ങിനെ പത്തൊന്‍പതു കാരിയായ മീരയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് അയാള്‍ ആളെ അയച്ചു.

. വയസ്സില്‍ അല്‍പ്പം മുതിര്‍ന്നവന്‍ എങ്കിലും നാട്ടുകാര്‍ക്ക് അയാളിലുള്ള മതിപ്പും  അയാളുടെ അളവറ്റ സ്വത്തുക്കളെ കുറിച്ചും ഒക്കെ കേട്ടപ്പോള്‍ അയല്‍ക്കാരും അമ്മയും കൂടി അവളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി .ആദ്യമൊക്കെ ഒരുപാട് എതിര്‍ത്തെങ്കിലും തന്നെപോലോരു പെണ്‍കുട്ടിക്ക് സ്വപ്നം കാണാന്‍ പോലും അര്‍ഹതയില്ലാത്ത സ്വത്തുക്കളെ കുറിച്ചും ,അവിടെ തനിക്കു കിട്ടിയേക്കാവുന്ന സ്ഥാന മാനങ്ങളെ കുറിച്ചും ഒക്കെ ഓര്‍ത്തപ്പോള്‍ അവളും സമ്മതിക്കുകയായിരുന്നു.

ആ വിവാഹമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. അകന്ന ബന്ധത്തില്‍ പെട്ട ചിലരും,അയല്‍ക്കാരും മാത്രം ഉള്ള വിവാഹപാര്‍ട്ടി വളരെ നേരത്തെ തന്നെ അവളെയും കൂട്ടി മണ്ഡപത്തില്‍ എത്തി . വിവാഹത്തിന് വേണ്ടുന്ന എല്ലാ ആടയാഭരണങ്ങളും തലേ ദിവസം തന്നെ അയാള്‍ അവളുടെ വീട്ടില്‍ എത്തിച്ചിരുന്നു. അവയെല്ലാം അണിഞ്ഞു നില്‍ക്കുന്ന തന്‍റെ മകളെ കണ്‍ നിറച്ചു നോക്കി നിന്ന അമ്മയുടെ കണ്ണുകള്‍ സ്വയമറിയാതെ നിറഞ്ഞൊഴുകി.കഷ്ടപ്പാടുകള്‍ക്കും കണ്ണുനീരിനും ഒടുവില്‍ ദൈവം തങ്ങള്‍ക്കു തന്ന മഹാഭാഗ്യത്തെ ഓര്‍ത്തപ്പോള്‍ അവര്‍ ദൈവത്തിനു ഒരായിരം നന്ദി പറഞ്ഞു. പത്തിനും ,പത്തരക്കും ആണ്  മുഹൂര്‍ത്തം.മണി പതിനൊന്നു ആയിട്ടും അയാള്‍ വരാതെ ആയപ്പോള്‍ എല്ലാവരുടെ മനസ്സിലും ആധി പെരുകാന്‍ തുടങ്ങി ,വന്നവരില്‍ ചിലര്‍ അയാളുടെ വീട് തിരക്കി പോയി. . എല്ലാവരുടേയും ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ ആ വാര്‍ത്ത അവരെ തേടിയെത്തി ,വിവാഹ സദ്യക്കുള്ള എല്ലാ കാര്യങ്ങളും ഏര്‍പ്പാടാക്കി ,ബന്തുക്കളുമൊത്തുള്ള സല്കാരവും കഴിഞ്ഞ് വരാനിരിക്കുന്ന വിവാഹത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമായി ഉറങ്ങാന്‍ കിടന്ന അയാള്‍ ഇനിയൊരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് വഴുതി വീണത്‌ നേരം നന്നേ പുലര്‍ന്നാണ് എല്ലാവരും അറിഞ്ഞത്........വിവരം കേട്ടറിഞ്ഞ മാത്രയില്‍ കൂടെവന്ന ബന്ധുക്കളും അയല്‍ക്കാരും ഒക്കേയും അയാളുടെ വീട്ടിലേക്കു പാഞ്ഞു. ഉറക്കത്തില്‍ കണ്ട മനോഹരമായ ഒരു സ്വപ്നത്തിനോടുവില്‍ വിളിച്ചുണര്‍ത്തപെട്ട കുട്ടിയുടെ നിസന്ഗതയോടെ അവള്‍ .......!!! 

Tuesday, 3 June 2014




ജീവിതം പരമാവധി ആസ്വദിച്ച് ജീവിക്കുന്നതിനിടയിലാണ് ദൈവം
അവനോട് ഒരു കണക്ക് ചോദിച്ചത് .ജനന മരണങ്ങള്‍ക്ക് ഇടയ്ക്കു
കിട്ടുന്ന വിലപെട്ട സമയങ്ങളെ തിന്നും കുടിച്ചും മറ്റുള്ളവരെ വിധിച്ചും ഇണചേര്‍ന്നും നടക്കുന്നതിനിടയില്‍ സഹായം അര്‍ഹിക്കുന്ന പലരും അവന്‍റെ മുന്നിലൂടെ കടന്നു പോയി . വിശക്കുന്ന പല വയറുകളും രോഗത്താല്‍ ദൈന്യത ബാധിച്ച മുഖങ്ങളും അവയില്‍ ചിലത് മാത്രം .
അനന്തമായ ജീവിത യാത്രയില്‍ പണവും പ്രശസ്തിയും കൂടെ ഉണ്ടായിരുന്നത് കൊണ്ട് അവയൊക്കെ പങ്കുവക്കാന്‍ ഒരുപാട് കൂട്ടുകാരും
ആണ്‍ പെണ്‍ വ്യത്യാസങ്ങള്‍ ഇല്ലാതെ അവനോടൊപ്പമുണ്ടായിരുന്നു . അന്നൊക്കെ ആരെങ്കിലും എന്തങ്കിലും വിധത്തില്‍ ഉള്ള സഹായങ്ങള്‍ ചോദിച്ചു വന്നാല്‍ അവന്‍ അവരെ ശകാര വാക്കുകള്‍ പറഞ്ഞ് 
ഓടിക്കും .ഉള്ളത് പറയണമല്ലോ ,അവനെ പുകഴ്ത്തി പറയുന്നവര്‍ക്കും സ്ത്രീകള്‍ക്കും മാത്രം ഒരിക്കലും അവന്‍ പലതും കൊടുക്കാന്‍ മറന്നിരുന്നില്ല . അവന്‍റെ ഈ പ്രത്യേക സ്വഭാവം അറിയാവുന്നവരൊക്കെ
ആകാവുന്ന രീതിയില്‍ ഒക്കെ അവനെ ഉപയോഗിച്ചു.പലതും തട്ടിയെടുത്തു .കിട്ടിയവരൊക്കെ തക്കം പാര്‍ത്തിരുന്നു അവനെ കുറ്റം പറഞ്ഞത് ,കുതികാല്‍ വെട്ടാന്‍ ശ്രമിച്ചത്‌ ഒന്നും അവന്‍ അറിഞ്ഞതേയില്ല . അതിനിടയില്‍ കെട്ടിഉയര്‍ത്തിയ ബിസ്സിനെസ്സ് സാമ്രാജ്യങ്ങള്‍ ഒക്കെ ഒന്നൊന്നായി തകര്‍ന്നു
വീഴാന്‍ തുടങ്ങി .പണം ഇന്‍വെസ്റ്റ്‌ ചെയ്ത പല പ്രോജെക്റ്സും വിചാരിച്ച സമയത്ത് നടപ്പിലാക്കാന്‍ കഴിയാതെ ഭീമ മായ നഷ്ടങ്ങള്‍ അവന്‍റെ സ്വസ്ഥത നശിപ്പിച്ചു .കൈപിടിയില്‍ വാരിപിടിച്ച മണല്‍ തരികള്‍ പോലെ ജീവിതം  ഊര്‍ന്നു പോകുന്നത് കണ്ടിട്ടും നിശ്ചേഷ്ടനായി നിന്ന അവനിലേക്ക്‌ തീമഴ പോലെ വന്നു പതിച്ച
വാര്‍ത്ത , തലച്ചോറിനെ കാര്‍ന്നുതിന്നുന്ന അല്സിമെര്സ് എന്ന രോഗത്തിന്‍റെ പിടിയില്‍ അമര്‍ന്നു കഴിഞ്ഞിരുന്നു അപ്പോളേക്കും അവന്‍. .
പലപോഴായി സംഭവിചിരുന്ന കൊച്ചു കൊച്ചു മറവികള്‍ സ്വാഭാവികമാണെന്ന് എഴുതി തള്ളിയ കൂട്ടുകാരുടെ വാക്കുകള്‍ വിശ്വസിച്ച അവന്‍ നഷ്ടപെടുത്തി കളഞ്ഞ പല വര്‍ഷങ്ങള്‍. ചെയ്തു തീര്‍ക്കാന്‍ കഴിയാതെ പോയ പല നന്മകള്‍ ,നഷ്ടപെട്ട ബിസ്സിനെസ്സ് സാമ്രാജ്യം, ഭാര്യയുടേയും മക്കളുടേയും സ്നേഹവും വിശ്വാസവും എല്ലാമെല്ലാം നേടിയെടുക്കാന്‍ വേണ്ടി,കഠിനാധ്വാനം ചെയ്യുകയാണ് അവന്‍.  മറവി തന്നെ പൂര്‍ണമായും കീഴ്പെടുതുന്നതിനുമുന്‍പ് ,വിജയിക്കാന്‍  ഉള്ള നെട്ടോട്ടത്തിനിടയില്‍    ശപിക്കപെട്ട തന്‍റെ ഭൂതകാലത്തെ പിറകിലുപേക്ഷിച്ചുകൊണ്ട് ....മുന്നോട്ട്...മുന്നോട്ട് !!!