Friday, 12 September 2014

രാത്രിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഒരു കാലന്‍ കോഴിയുടെ കൂവല്‍ കേട്ട അവള്‍ ഞെട്ടി ഉണര്ന്നു ! തൊട്ടടുത്ത്‌ കിടന്ന മകളുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകള്‍ മാടി ഒതുക്കി വക്കുമ്പോള്‍ അറിയാതെ മനസ്സ് ഒന്ന് തേങ്ങി,എത്ര സുഖമായും സന്തോഷമായും ജീവിച്ചിരുന്നവര്‍ ആണ് തങ്ങള്‍,ആകസ്മികമായ ഒരപകടത്തില്‍ പെട്ട് അദേഹം തങ്ങളെ വിട്ടു പോയതോടെ ജീവിതത്തിലെ വസന്തകാലങ്ങള്‍ ഒക്കേയും അവസാനിക്കുകയായിരുന്നു. അന്യജാതിയില്‍ പെട്ട പെണ്ണിനെ സ്നേഹിച്ചു കൂടെ കൂട്ടിയതുകൊണ്ട് വാടകവീടിന്റെ തണലില്‍ ആയിരുന്നു ജീവിതം .അച്ഛന്റെ മരണശേഷം വന്നുപെട്ട പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഴിയാത്ത മകന്‍ നാടുവിട്ടു പോയതോടെ ആ നാടു ഉപേക്ഷിച്ചു ഒരു പരിചയക്കാരിയുടെ സഹായത്താല്‍ വന്നതാണ് ഈ ചേരിയില്‍,ചെറിയ വാടകയും മറ്റു ജീവിത ചിലവുകള്ക്കും വേണ്ടി വീട്ടുജോലിക്ക് പോകുമായിരുന്നു എങ്കിലും തുടര്ച്ചിയായുണ്ടായ അസുഖങ്ങള്‍ മൂലം ഒരു മാസമായി ജോലിക്ക് പോകാന്‍ കഴിഞ്ഞില്ല. ,നാളെ ഫീസ് കൊടുക്കേണ്ട അവസാന ദിവസമാണ് ,ഇല്ലെങ്കില്‍ അവളുടെ പഠിത്തം മുടങ്ങി പോകും ,പരീക്ഷ എഴുതാന്‍ കഴിയാതെ വന്നാല്‍ ഇതുവരെ അവളും താനും നെയ്തു കൂട്ടിയ സ്വപ്‌നങ്ങള്‍ ഒക്കേയും വൃധാവിലാകും. പലരോടും ചോദിച്ചു എങ്കിലും അത്താഴ പട്ടിണിക്കാര്‍ ആയ തന്റെ അയല്കാരില്‍ ആര്ക്കും എഴുന്നൂറ് രൂപ തന്ന് തന്നെ സഹായിക്കാന്‍ കഴിയുമായിരുന്നില്ല. ഇനി ഒരേ ഒരു വാതിലേ മുട്ടാന്‍ ഉള്ളൂ. തൊട്ടടുത്ത പുരയിടത്തിലെ മാണിക്കോത്ത് വീട് .താനും മക്കളും ഇവിടെ വന്നു താമസിച്ചിട്ട് രണ്ടു മൂന്നു വര്ഷ്ങ്ങള്‍ ആയെങ്കിലും ആ മനയില്‍ ആരൊക്കെ ഉണ്ടെന്നോ എന്താണ് അവരുടെ ജീവിതമെന്നോ ഒന്നും അറിയാന്‍ പറ്റാത്ത വിധം ഉയര്ത്തി കെട്ടിയ ചുറ്റു മതിലുകള്ക്കപ്പുറം തലയുയര്ത്തി പ്പിടിച്ച് നില്ക്കുന്ന ആ മാളിക വീടിനെ കുറിച്ച് വലിയ അറിവുകള്‍ ഒന്നും അവള്ക്കു ഇല്ലായിരുന്നു .വര്ഷാവര്ഷം ഓണത്തിന് മാത്രം മലര്ക്കെ തുറന്നിട്ട ഗൈറ്റിനു മുന്പി‍ല്‍ നീണ്ടു പോകുന്ന മനുഷ്യ നിരകളില്‍ ഒരുവളായി അവളും പോയി നിന്ന് അവര്‍ കൊടുക്കുന്ന ഓണ സദ്യയും ഓണക്കോടിയും വാങ്ങി തിരിച്ചു പോരുമ്പോള്‍ മാണിക്കോത് ക്കാരെ പറ്റി പുകഴ്ത്തി പറയുന്ന മറ്റു മനുഷ്യരോടൊപ്പം അവളുടെ മനസ്സും അനുകൂലിക്കും !അത്രയും വിശാല മനസ്ക്കതയോടെ ചെയ്യുന്ന ആ സല്ക്കാരത്തില്‍ പങ്കെടുക്കാന്‍ അയല്‍ ഗ്രാമങ്ങളില്‍ നിന്ന് പോലും ആളുകള്‍ വന്നിരുന്നു. അങ്ങിനെയുള്ള അവരോടു, തന്നെ പോലെ ദരിദ്രയായ ഒരു വിധവ ,തന്റെ മകളെ പഠിപ്പിക്കാന്‍ ഒരു സഹായം ചോദിക്കാതിരുന്നത് തെറ്റായി പോയി എന്നും ചോദിച്ചാല്‍ തീര്ച്ചയായും അവര്‍ തരാതിരിക്കില്ല എന്നൊരു വിശ്വാസവും ഇന്ന് ത്രിസന്ദ്യക്കാണ് ഒരു വെളിപാട് പോലെ അവളുടെ മനസ്സില്‍ കയറി കൂടിയത്. അതിനുശേഷം കടന്നു പോയ ഓരോ നിമിഷവും ഓരോ യുഗങ്ങള്‍ പോലെ തോന്നിയത് കൊണ്ടാവാം ഉറക്കം മുറിയുന്ന ഇടവേളകളില്‍ ഒക്കെ അവള്‍ ഇരുട്ടില്‍ മുങ്ങി കിടക്കുന്ന ആ മാളിക വീട്ടിലേക്കു കണ്ണുകള്‍ പായിക്കുന്നത്‌ .നേരം പുലരാന്‍ ഇനിയും എത്ര നാഴിക ഉണ്ട് എന്ന് അവള്‍ തന്റെ പഴകിയ മൊബൈല്‍ ഫോണ്‍ എടുത്തു നോക്കി .മണി മൂന്നു കഴിഞ്ഞതേയുള്ളൂ,ഒന്നുകൂടി മയങ്ങി ഉണരുംപോളെക്കും നേരം പുലരും .

സമയം എട്ടുമണി കഴിഞ്ഞ സമയത്താണ് അവള്‍ പൂട്ടിയിട്ടിരുന്ന ഗേറ്റിനുമുന്പില്‍ പരുങ്ങലോടെ നിന്നത്.അകത്തുള്ളവരെ കാണേണ്ടതും തന്റെന ആവശ്യങ്ങള്‍ അറിയിക്കേണ്ടതും ചുരുങ്ങിയ സമയങ്ങള്ക്കു ള്ളില്‍ വേണ്ടിയിരുന്നതുകൊണ്ട് ആ വലിയ ഗേറ്റ് മേലെകയറി ഇറങ്ങിയാണ്‌ അവള്‍ ആ മുറ്റത്തേക്ക് പ്രവേശിക്കുന്നത്.അപരിചിതത്വവും ജാള്യതയും കൊണ്ട് അവള്ക്കു കാലുകള്ക്ക്ന ഭാരം അനുഭവപ്പെടുന്നുണ്ടായിരുന്നു. ആരോട് എങ്ങനെയാണ് താന്‍ തന്റെു ആവശ്യം തുറന്നു പറയേണ്ടത് എന്നറിയാത്ത അവസ്ഥയില്‍ ചുറ്റും കണ്ണുകള്‍ പായിച്ചു കൊണ്ട് നടന്നുചെന്ന അവള്‍ വീടിനു പിന്നാമ്പുറത്തേക്കുള്ള ഭാഗത്ത്‌ തുറന്നു കിടന്ന ഒരു ജനലിലൂടെ അകത്തോട്ട് ഒന്നെത്തി നോക്കി. അവിടെ കണ്ട കാഴ്ച അവളുടെ ഹൃദയത്തില്‍ നിന്നോരാര്ത്ത നാദം അലയടിച്ചു പുറത്തേക്കു ഒഴുകി. ഒരു വലിയ മേശക്കുമുകളില്‍ കയറിനിന്നു മുകളിലെ ഫാനില്‍ കെട്ടിയ കുരുക്കില്‍ ഒരു സ്ത്രീ ശരീരം കെട്ടി തൂക്കാന്‍ ശ്രമിക്കുന്ന ഒരു പുരുഷരൂപം പുറം തിരിഞ്ഞു നില്ക്കുന്ന കാഴ്ചയായിരുന്നു അത്.
പ്രതീഷിക്കാത്ത നേരത്ത് പുറത്തു നിന്ന് കേട്ട ആ ആര്ത്തനാദത്തിന്റെ ആഘാതത്തില്‍ ഞെട്ടിത്തിരിഞ്ഞ അയാളുടെ കൈകളില്‍ നിന്ന് ആ ശരീരം നിലത്തേക്ക് ഊര്‍ന്നു വീണു. അപ്പോളേക്കും സ്ഥലകാലബോധം വീണ്ടെടുത്ത അവള്‍ പുറത്തേക്കു കുതിച്ചു പാഞ്ഞിരുന്നു.
ആ കാഴ്ച്ചയുടെ ആഘാതം തളര്ത്തി യ മനസോടെ തളര്ന്നു കിടന്ന അവള്ക്കു മകളുടെ ആവലാതികള്ക്കൊ ന്നും ചെവികൊടുക്കാന്‍ പറ്റിയതെയില്ല.
കണ്ട കാഴ്ചയെപറ്റി ആരോടും പറയാനോ പരാതിപെടാനോ കഴിയാത്ത വണ്ണം അവളുടെ ബുദ്ധി മരവിച്ചു പോയിരുന്നു. മൂന്നാം ദിവസം പുലര്ച്ചേ തൊട്ടടുത്ത്‌ ഒഴിഞ്ഞു കിടക്കുന്ന പീടിക തിണ്ണയില്‍ പൂര്ണ നഗ്നയായി മൃഗീയമായി കൊലചെയ്യപെട്ട നിലയില്‍ അവളുടെ ശരീരം കിടക്കുന്നത് കണ്ടാണ്‌ ഗ്രാമം ഉണര്ന്നത് !.

No comments:

Post a Comment