Sunday, 21 September 2014


മുഖപുസ്തകത്തിന്റെ പേജുകള്‍ക്കുള്ളിലൂടെ വെറുതെ ഒന്ന് സഞ്ചരിക്കുകയായിരുന്നു ഞാന്‍. പഠിത്തം കഴിഞ്ഞു ജോലി തേടിയുള്ള യാത്രകളുടെ ഇടവേളകളില്‍ തുടങ്ങിയ വെറുമൊരു നേരം പോക്ക്. അത്രക്കൊന്നും സുന്തരമല്ലാത്ത സ്വന്തം ഫോട്ടോ ഇട്ട്‌ തുടങ്ങിയ എക്കൌണ്ടില്‍ നിന്ന് ഞാന്‍ അയക്കുന്ന സൗഹൃദ അപേക്ഷകള്‍ക്ക് ഒന്നും വേണ്ടത്ര പ്രതികരണം കിട്ടാതായപ്പോള്‍ ആണ് ഞാന്‍ ബന്തുവായ സുഹൃത്തിന്‍റെ സുന്തരമായ മുഖം കടം കൊണ്ടത്‌. ആദ്യമൊക്കെ സഹപാടികളെയും ബന്തുക്കളെയും കൂട്ടി ആരംഭിച്ച അക്കൊണ്ട് ,മുഖം മാറ്റത്തിലൂടെ കിട്ടിയ പുതിയ സൌഹൃദങ്ങള്‍ക്കിടയിലെ വൈ വിധ്യങ്ങള്‍ ക്കിടയില്‍ നിന്ന് ഞാന്‍ പതുക്കെപ്പതുക്കെ അവരെയൊക്കെ ഒഴിവാക്കി .

അല്ലെങ്കിലും കുറച്ചു നാളത്തെ ഉപയോഗം കൊണ്ട് തന്നെ മുഖപുസ്തകത്തിന്റെ ഒഴുക്ക് ഞാന്‍ മനസ്സിലാക്കിയിരുന്നു വല്ലോ ?
പരിചയമുള്ള കൂട്ടുകാരുടെ ഒക്കെ സൗഹൃദം ദൃഡ പെടുത്താം എന്ന എന്‍റെ വ്യാമോഹങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവരൊക്കെ എനിക്ക് അപരിചിതരായി തീര്‍ന്നത് എന്ത് കൊണ്ടാണ് എന്ന് എത്ര ആലോചിട്ടും എനിക്ക് പിടികിട്ടിയില്ലായിരുന്നു. ആണും പെണ്ണും അടക്കം എല്ലാവരും തേടുന്നത് അപരിചിതരുടെ സൗഹൃദങ്ങള്‍ ആണെന്ന് മനസ്സിലാക്കിയ അന്നാണ് ഞാനും സുഹൃത്തുക്കളുടെ മ്യുച്ചല്‍ ഫ്രണ്ട്സിനെ ഒക്കെ എന്‍റെ ലിസ്റ്റില്‍ ആക്കാന്‍ തുടങ്ങിയത്. കോളേജില്‍നിന്ന് കിട്ടിയ ചില്ലറ കലാ വാസന കൂടി ചേര്‍ത്തപ്പോള്‍ അധികം താമസിയാതെ ഞാനൊരു സ്റാര്‍ ആയി മാറി. എന്‍റെ സൗഹൃദത്തിനു കൊതിച്ചു വട്ടമിട്ടു പറക്കുന്നതില്‍ അധികവും സ്ത്രീകള്‍ ആയിരുന്നു എന്നുള്ളത് എന്നില്‍ അത്ഭുതങ്ങള്‍ ഉളവാക്കി. പടിത്തത്തിനിടയില്‍ പ്രണയം നിഷിദ്ധമായിരുന്ന എന്‍റെ മനസ്സിലേക്ക് പ്രണയത്തിന്‍റെ വിത്തുകള്‍ വാരി എറിഞ്ഞു കൊണ്ട് കടന്നു വന്ന സുന്തരിയായ പെണ്‍കുട്ടിയുടെ വാക്കുകള്‍ ,ആദ്യമൊക്കെ കണ്ടില്ലെന്ന് നടിചെങ്കിലും നിരന്തരമായ സന്ദേശങ്ങളിലൂടെ ഞാന്‍ പോലും അറിയാതെ എന്‍റെ മനസ്സില്‍ കടന്നു കൂടി. പ്രണയിക്കുന്നവര്‍ തമ്മില്‍ വിവാഹം കഴിക്കണമെന്ന വിശ്വാസത്തില്‍ അടിയുറച്ചു നിന്ന എന്നില്‍ അവളെ കുറിച്ചുള്ള സുന്തരമായ സ്വപ്നങ്ങളും പ്രതീക്ഷകളും വന്നു നിറയാന്‍ തുടങ്ങിയപ്പോള്‍ ജീവിതത്തിന് പുതിയ അര്‍ത്ഥങ്ങള്‍ കൈവന്ന പോലെ തോന്നി എനിക്ക്.അത്രക്ക്‌ മനോഹരമായിരുന്നു അവള്‍ക്കു എന്നോടുള്ള പ്രണയവും ,ഒരുമിച്ചുള്ള ജീവിത സങ്കല്പങ്ങളും. അവളുടെ പേജില്‍ ആരാധകരുടെ കമെന്റുകള്‍ കൊണ്ട് നിറയുന്നത് കാണുമ്പോള്‍ അല്പമൊക്കെ അസൂയ തോന്നുമെങ്കിലും എന്നോടുള്ള അവളുടെ പ്രണയം എത്ര കടുത്തതാണ് എന്ന് അവളുടെ അക്ഷരങ്ങളിലൂടെ ഞാന്‍ മനസ്സിലാക്കിയിരുന്നത് കൊണ്ടും ,വിവാഹ ശേഷം എല്ലാം നിര്‍ത്താം എന്ന അവളുടെ വാക്കുകളുടെ വിശ്വാസത്തിലും എല്ലാം നിസ്സാരമായി കാണാന്‍ എനിക്ക് കഴിഞ്ഞു.ഇടയ്ക്കിടെ അവള്‍ അയച്ചു തരുന്ന ഫോട്ടോകളില്‍ നോക്കി ഇരുന്നു ദിവാസ്വപ്നങ്ങള്‍ കാണുന്നതിനിടയില്‍ ആണ് എനിക്കൊരു ജോലി കിട്ടിയത്. ദൂരെയുള്ള നഗരത്തില്‍. ഐ ട്ടി കമ്പനിയില്‍. കിട്ടാന്‍ സാധ്യതയുള്ള ഭീമമായ ശമ്പളതുകയെ കുറിച്ച് ഒക്കെ വിവരിച്ചു കൂട്ടുകാര്‍ അസൂയ പ്പെടുന്നതിനിടയില്‍ എന്നെ അലട്ടിയിരുന്നത് എന്‍റെ പ്രിയപെട്ടവളെ ഇത്രയും നാള്‍ ഞാന്‍ പറ്റിക്കുകയായിരുന്നു എന്നുള്ള ചിന്തയായിരുന്നു.പോകുന്നതിനു മുന്‍പ് എല്ലാം തുറന്നു പറയണം എന്നു തീരുമാനിച്ച ഞാന്‍ അന്ന് അവളോട്‌ എനിക്ക് കിട്ടിയ ജോലിയെകുറിച്ചും ഞങ്ങള്‍ക്ക് വരാന്‍ പോകുന്ന ഭാവിജീവിതത്തെ കുറിച്ചും ഒക്കെ വിശദമായി എഴുതിയ ഞാന്‍ പോകുന്നതിനു മുന്‍പ് അവളെ ഒന്ന് നേരിട്ട് കാണണം എന്നുകൂടി ആവശ്യപെട്ടു. പതിവായി മുഖപുസ്തകത്തില്‍ കാണാറുണ്ടായിരുന്ന അവളെ മൂന്നു ദിവസം ആയി കാണാത്തപ്പോള്‍ എന്‍റെ ഹൃദയം പൊട്ടി ഞാന്‍ മരിച്ചു പോകുമെന്ന് വരെ ഞാന്‍ ഭയപ്പെട്ടു . അപ്പോള്‍ മാത്രമാണ് എനിക്ക് അവളോടുള്ള പ്രണയത്തിന്‍റെ തീക്ഷ്ണത എത്ര വലുതായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയത് .അവളുടെ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നെങ്കില്‍ ഈ അവസരത്തില്‍ ഉപയോഗിക്കാമായിരുന്നു എന്നാലോചിച്ചു ഊണും ഉറക്കവും നഷ്ടപെട്ട ഞാന്‍  ദിവസങ്ങള്‍ മുഴുവന്‍ മുഖപുസ്തകത്തിനു മുന്‍പില്‍ കഴിച്ചു കൂട്ടി. ഇന്നലെ ഉറക്കത്തിനും ഉണര്‍വിനും ഇടയിലെപ്പോഴോ അവളുടെ മെസേജ് എന്നെ തേടിയെത്തി .കാണാതിരുന്നതില്‍ ക്ഷമാപണം ചോദിച്ചുകൊണ്ട്,ഒപ്പം അവളുടെ അമ്മ അത്യാസന്നനിലയില്‍ ആശുപത്രിയില്‍ ആണെന്നും.ആശുപതിയുടെ പേരും വാര്‍ഡും കൂട്ടത്തില്‍ ഉള്ള കുഞ്ഞനിയന്റെ നമ്പറും വച്ച് അവള്‍ എഴുതിയ സന്ദേശത്തില്‍ ,എത്രയും പെട്ടെന്ന് അമ്മക്ക് നടത്തേണ്ടുന്ന ഓപ്പരേഷനെ കുറിച്ചും ,അതിനു വേണ്ടുന്ന അമ്പതിനായിരം രൂപയെ കുറിച്ചും ഒക്കെ വിശദമാക്കിയിരുന്നു . പാവം എന്‍റെ പെണ്ണ് ,അമ്മയെ രക്ഷിക്കാന്‍ ഉള്ള നെട്ടോട്ടത്തിനിടയിലും എന്നോട് അവള്‍ പണം ചോദിക്കാതിരുന്നതില്‍ എനിക്ക് അവളോട്‌ ഉണ്ടായിരുന്ന സ്നേഹത്തിന്‍റെ അളവ് വീണ്ടും കൂടി.  ആറുമാസം പരസ്പരം ജീവന് തുല്യം പ്രണയിച്ചിട്ടും ഒരിക്കല്‍ പോലും ശബ്ദം പോലും കേട്ടിട്ടില്ലാത്ത,എന്‍റെ പ്രിയപെട്ടവള്‍ ,അവളുടെ അമ്മയുടെ ജീവന്‍ രക്ഷിക്കാനുള്ള പണവുമായി ചെല്ലുന്ന എന്നെ കാണുമ്പോള്‍ അവള്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക ? ഇത്രയും നാള്‍ മറ്റൊരാളുടെ ഫോട്ടോ ഇട്ടുകൊണ്ട്‌ ഞാന്‍ അവളെ പറ്റിക്കുകയായിരുന്നു എന്നറിയുമ്പോള്‍ അവള്‍ എന്നെ വെറുക്കുമോ ?ബസ്സില്‍ കയറുന്നതിനു മുന്‍പ് അവള്‍ക്കു ഞാനൊരു സന്ദേശം അയച്ചിരുന്നു .ഞാന്‍ വരികയാണെന്നും ഓപ്പെരേഷനുള്ള പണത്തെ കുറിച്ച് ഓര്‍ത്തു വിഷമിക്കെണ്ടെന്നും ആശുപത്രിയുടെ പുറത്തു വന്നു ഫോണ്‍ ചെയ്യാമെന്നും അറിയിച്ചു കൊണ്ട്.
ഡയല്‍ ചെയ്തു ചെവിയോടു ചേര്‍ത്ത് പിടിച്ച ഫോണിനു മറുതലക്കല്‍ ആദ്യമായി കേള്‍ക്കാന്‍ പോകുന്ന അവളുടെ ശബ്ദത്തെ കുറിച്ച് സങ്കല്പിച്ച എന്നെ വരവേറ്റത് ഒരു പുരുഷ ശബ്ദമാണ്.
ഞാന്‍ വിനീത് ആണെന്നും സുശീലയെ ലൈനില്‍ വേണമെന്നും ആശുപത്രി മുന്‍പില്‍ വെയിറ്റ് ചെയ്യുകയാണ് എന്നും പറഞ്ഞ എന്നോട് ഒരു മിനിറ്റ് എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു . ഇവിടെ കാത്ത് നില്ക്കാന്‍ തുടങ്ങിയിട്ട് അരമണിക്കൂര്‍ ആയി ,എവിടെ അവള്‍ ?
‘’ഹെലോ അളിയാ !
പിന്നില്‍ നിന്നും കേട്ട ശബ്ദത്തിനു നേരെ മുഖം തിരിച്ച എന്നെ എതിരേറ്റത് ഊന്നുവടി ഊന്നിയ ഒരു ചെറുപ്പകാരന്റെ പുഞ്ചിരിക്കുന്ന മുഖമാണ് .

‘’സംശയിക്കേണ്ട അളിയനെ തന്നെ യാണ് ,ഞാന്‍ സനൂപ്, സുശീലയുടെ അനുജന്‍ ,എന്നെ കുറിച്ച് ഒന്നും ചേച്ചി പറഞ്ഞിട്ടില്ല അല്ലേ?

‘’ഇല്ല ‘’ എന്ന മറുപടിയോടെ ഞാന്‍ അവന്‍റെ ഊന്നുവടിയിലേക്ക് നോക്കി .
‘’ഒരു അപകടം പറ്റിയതാ ‘’ രണ്ടു വര്‍ഷമായി ,ഇവയൊക്കെ പറഞ്ഞാല്‍ അളിയന്‍ ചേച്ചിയെ വെറുക്കും എന്ന് പേടിച്ചത് കൊണ്ട് മാത്രമാണ് ചേച്ചി ഇവയൊന്നും പറയാതിരുന്നത് .എന്നോട് അവള്‍ എല്ലാം പറയാറുണ്ട്‌ .പാവം ചേച്ചി അളിയനെ ഒരു പാട് സ്നേഹിക്കുന്നുണ്ട്.വീട്ടിലെ കഷ്ടപ്പാടുകള്‍ക്കിടയില്‍ സ്വന്തമായി ഒരു ജീവിതം ഉണ്ടാക്കാന്‍ ഇനി എന്നാണാവോ അതിനു കഴിയുക ‘’
അവന്‍റെ വാക്കുകളിലെ നനവ്‌ എന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചു .
‘’എല്ലാം നേരെയാകും സനൂപ് ,ആദ്യം അമ്മയുടെ അസുഖം മാറട്ടെ.ഞങ്ങളുടെ വിവാഹം കഴിയുന്നതോടെ ചേച്ചിയുടെ എല്ലാ കഷ്ടപാടുകളും മാറും ‘’
എന്‍റെ വാക്കുകള്‍ അവന്‍ ആശ്വാസം നല്‍കിയോ ആവോ ,ഒരു നെടുവീര്‍പ്പ് ഇട്ടു കൊണ്ട് അവന്‍ എന്‍റെ കൈകളില്‍ പിടിച്ചു.

‘’അമ്മ കിടക്കുന്ന വാര്‍ഡ്‌ മൂന്നാം നിലയില്‍ ആണ് ,അളിയന്‍ പണം കൊണ്ട് വരാം എന്ന് പറഞ്ഞ സന്തോഷത്തില്‍ അപ്പോള്‍ തന്നെ ഒപെരെഷന് ഉള്ള ഒരുക്കങ്ങള്‍ നടക്കുകയാണ് ,പണം കെട്ടിയ രെശീതി കാണിച്ചാല്‍ ഉടന്‍ ഒപെരെഷന് കേറ്റും ,അപ്പോള്‍ മാത്രമേ ചേച്ചി ഫ്രീ ആകൂ അതുവരെ അളിയന്‍ ഇവിടെ വെയിറ്റ് ചെയ്യേണ്ടി വരും ,എന്താ കുഴപ്പം ഉണ്ടോ’’ ?
‘’ഹേയ് ഇല്ല , ഇതാ പണം കൊണ്ട് പോയി കേട്ടൂ ‘’
‘’ഈ ഉപകാരം ഞാനും എന്‍റെ കുടുംബവും ഒരിക്കലും മറക്കില്ല അളിയാ ,അളിയനെ ദൈവം രക്ഷിക്കും ‘’
 പണം വാങ്ങി ഏന്തി വലിഞ്ഞു,റിസപ്ഷന് മുന്നിലേക്ക്‌  നടന്നു നീങ്ങുന്ന ചെരുപ്പകാരനെ നോക്കി ഇരുന്നപ്പോള്‍ കുടുംബത്തിനു വേണ്ടി കഷ്ടപെടുന്ന എന്‍റെ പ്രിയപെട്ടവളും അവളുടെ കുഞ്ഞനിയനും അമ്മയും എനിക്ക് കൂടുതല്‍ അടുപ്പമുള്ളവര്‍  ആകുകയായിരുന്നു.

കുറച്ചു അപ്പുറത്ത് മാറിനിന്നു എന്നെ വീക്ഷിച്ചിരുന്ന ചെരുപ്പകാരനടുത്തു ചെന്ന് ഊന്നുവടി അവനെ ഏല്പിച്ചു ബൈക്കില്‍ കേറി ഒരു പുച്ച ചിരിയോടെ എന്നെ നോക്കി ഓടിച്ചു പോയ ചെരുപ്പകാരനെ ഞാന്‍ കണ്ടതേയില്ല ,എന്‍റെ കണ്ണുകള്‍ അപ്പോളും പ്രധാന വാതില്‍ക്കല്‍ പ്രത്യക്ഷപ്പെടുന്ന എന്‍റെ പ്രിയതമയെ തേടുകയായിരുന്നു വല്ലോ ?




No comments:

Post a Comment