Friday, 9 January 2015

മനുഷ്യനില്‍ ആത്യന്തികമായി നിറഞ്ഞു നില്‍ക്കുന്ന ഭാവം ''ഞാന്‍ '' എന്ന ഭാവമാണ് .അതുകൊണ്ടായിരിക്കാം ശരീരത്തിന്‍റെ മരണത്തെക്കുറിച്ച് ചിന്തിച്ചു ഓരോരുത്തരും വൃഥാശ്രമം നടത്തുന്നത് .അവരെ കുറിച്ച് ഗീത എന്താണ് പറയുന്നത് എന്ന അന്വേഷണത്തില്‍ ആയിരുന്നു ഇത്രയും നാള്‍ .കണ്ടു മുട്ടിയ മുഖങ്ങള്‍ക്കൊക്കെയും സ്വന്തം ജീവിതവുമായി അഭേദ്യമായ ബന്ദമുണ്ടെന്നു അടിയുറച്ചു വിശ്വസിച്ചിരുന്നു .എന്നാല്‍ നശ്വരമായ ഈ ലോകത്ത് എന്നേക്കും നിലനില്‍ക്കുന്ന ബന്ദങ്ങളെകുറിച്ച് ചിന്തിച്ചാല്‍ അന്തമില്ലാതെ പോകുന്ന ആകുലതകള്‍ .ഭഗവാന്‍ അതേ കുറിച്ച് പറയുന്നത് ഇങ്ങനെയാണ് .''

''ഓം അസതോമാ സദ്ഗമയ,തമസോമാ ജ്യോതിര്‍ഗമയ
മൃത്യോര്‍മാ അമൃതങ്കമയ...ഓം ശാന്തി ശാന്തി ഓം !


                                                               വേദ വിജ്ഞാനം ഗവേഷണ പ്രശ്നമല്ല തന്നെ ,അപൂര്‍ണമായ ഞാനെന്ദ്രിയങ്ങള്‍ കൊണ്ടാകയാല്‍  നമ്മുടെ എല്ലാ ഗവേഷണ വൃത്തികളും അപൂര്‍ണമത്രേ. ഭഗവദ് ഗീതയില്‍ പറഞ്ഞിരിക്കുന്നത് പോലെയുള്ള ശിക്ഷ്യപരമ്പരയിലൂടെ  തുടര്‍ന്ന് വരുന്ന ആ പരിപൂര്‍ണത ജ്ഞാനത്തെ ഒരു ആധികാരിക സ്രോതസ്സില്‍ നിന്ന് നാം സ്വീകരിക്കണം .ശ്രീകൃഷ്ണന്റെ ശിക്ഷ്യനായി ഉപദേശങ്ങള്‍ സ്വീകരിച്ച അര്‍ജുനനന്‍ യാതൊരു എതിര്‍വാദവും ഇല്ലാതെ അവിടന്ന് പറയുന്നതെല്ലാം അനുസരിക്കുന്നു .അങ്ങിനെ അനുസരിക്കപ്പെടുമ്പോള്‍ മാത്രമാണ് ഗീതയില്‍ അടങ്ങിയിരിക്കുന്ന ജീവിത മഹാരഹസ്യങ്ങള്‍ മുഴുവനും നമ്മെ മോക്ഷത്തിലേക്ക്  നയിക്കുന്നത് .ഈ ലോകത്തിന്‍റെ ദുഷ്ട ശക്തികളെ  കുറിച്ച് ഗീത ഇങ്ങനെ വിവരിക്കുന്നു .

''രജോ ഗുണവുമായുള്ള സമ്പര്‍ക്കത്തില്‍ ന്നിന്നുണ്ടാവുന്നതും പിന്നീട്
       ക്രോധമായി തീരുന്നതുമായ കാമമാണിങ്ങനെ പ്രേരിപ്പിക്കുന്നത്
എല്ലാം നശിപ്പിക്കുന്ന ഈ മഹാ പാപമാണ് ഈ ലോകത്തെ നശിപ്പിക്കുന്ന ശത്രു .

(       അ  ;3 ശ്ലോകം 37; )

No comments:

Post a Comment