Monday, 29 September 2014

എന്‍റെ പ്രവാസികളായ സുഹൃത്തുക്കളുടെ ഭാര്യമാര്‍ക്ക് സമര്‍പ്പണം !
_______________________________________________________________________

             മച്ചി 
   __________________________________

'മോളെ എന്‍റെ മരുന്നുകള്‍ ഒക്കെ എടുത്തുവച്ചോ?''

''ഉവ്വ് ഇക്കാ'' !

ഉത്തരം പറയുന്നതിനിടയില്‍ നിറഞ്ഞു തുളുമ്പിയ എന്‍റെ കണ്ണുകള്‍ അദേഹത്തില്‍ നിന്ന് മറക്കാന്‍ വേണ്ടി  ഞാന്‍ താഴേക്ക് നോക്കി .
പാവം ഇക്ക എന്തൊക്കെ പ്രയാസങ്ങളിലൂടെ ആണ് അദേഹം കടന്നു പോകുന്നത് ?

''നിന്നോട് പറഞ്ഞ വാക്ക് പാലിക്കാന്‍ ഇത്തവണ എനിക്ക് കഴിഞ്ഞില്ല ,മൈമൂനാന്റെ പ്രശ്നം ഇത്രയും രൂക്ഷം ആവുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ലല്ലോ'' ?  

''ഹേയ് അതൊന്നും സാരമില്ല ഇക്കാ എനിക്കറിഞ്ഞൂടെ എന്‍റെ ഇക്കാനെ ''?

വര്‍ഷങ്ങളായി അദേഹം ഗള്‍ഫില്‍ പോയിട്ട് ,മൂന്നു പെങ്ങന്‍മാരെ കെട്ടിച്ചു വിട്ടു വന്നപ്പോളേക്കും മുപ്പത്തേഴു വയസ്സ് കഴിഞ്ഞു .ഞാന്‍ അദേഹത്തിന്റെ ജീവിതത്തിലേക്ക് വരുമ്പോള്‍ കുറെ കടങ്ങളും മനസ്സ് നിറയെ സ്നേഹവും മാത്രമേ അദേഹത്തിനുണ്ടായിരുന്നുള്ളൂ .

അതിനിടക്ക് വാപ്പയുടെ മരണം ,പെങ്ങന്മാരുടെ പ്രസവങ്ങള്‍ അങ്ങനെ പോയ അഞ്ചു വര്‍ഷങ്ങള്‍.ഒരു കുഞ്ഞിനെ മുലയൂട്ടി വളര്‍ത്താന്‍ ഉണ്ടായ ആഗ്രഹങ്ങള്‍ ഒക്കെ ഉള്ളില്‍ അടക്കിപിടിച്ചു കഴിയുകയായിരുന്നു .ഇടയ്ക്കു ഒരിക്കല്‍ നാട്ടില്‍ വന്നെങ്കിലും ദൈവം അനുവദിക്കാത്തത് കൊണ്ടാവാം അത് നടക്കാതെ പോയത് .
അതിനിടക്കാണ് ബന്ധുക്കള്‍ക്കിടയില്‍ എനിക്ക് വീണ പുതിയ പേര് ഞാന്‍ തിരിച്ചറിഞ്ഞത് ,’’മച്ചി ‘’

ഒരു ബന്ധുവിന്‍റെ വിവാഹപന്തലില്‍ വച്ച് ഒരു തങ്കകുടതിനെ വാരിയെടുത്ത് ഉമ്മ വക്കുന്നതിനിടയില്‍ മുഖം വീര്‍പ്പിച്ചു കൊണ്ട് വന്ന ഒരു സ്ത്രീ ആ കുഞ്ഞിനെ തട്ടിപറിച്ചു കൊണ്ട് പറഞ്ഞ വാക്കുകളുടെ അര്‍ഥം എനിക്ക് മനസ്സിലായില്ല എങ്കിലും ഷുക്കൂര്‍ ഇക്കയുടെ ഉമ്മ അന്ന് എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടി പോയി .
സാരമില്ല മോളെ കുഞ്ഞുങ്ങളേ തരുന്നതും എടുക്കുന്നതും ഒക്കെ പടച്ചവന്‍ ആണ് ,ആ വിവരം കേട്ട പഹചിക്ക് അത് മനസ്സിലാവാതെ പോയി ,ഇനിയെങ്കിലും നീ ഓന്‍ വരുമ്പോള്‍ ഒന്ന് ഡാക്കിട്ടരെ കാണിക്കൂ !

പിന്നീടുണ്ടായ ഒരു പാട് ദിവസങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനകളുടെതായിരുന്നു. ഒപ്പം ഷുക്കൂര്‍ ഇക്ക ഫോണ്‍ വിളിച്ചപ്പോള്‍ ഒക്കെ ആ മാറില്‍ വീണു പൊട്ടി കരഞ്ഞു .അടുത്ത വരവിനു ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു കൊണ്ട് അദേഹം ആ കണ്ണുനീര്‍ ഒക്കേയും ഏറ്റു വാങ്ങി .അതിനിടക്ക് അദേഹത്തിന് ഷുഗര്‍ പ്രെഷര്‍ എന്നുവേണ്ട ആരോഗ്യം വളരെ മോശപെട്ട അവസ്ഥയിലേക്ക് പോകുകയും ചെയ്തു .നിറവേറ്റ പ്പെടാന്‍ കഴിയാത്ത ഉത്തരവാദിത്വങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഒരു തിരിച്ചു വരവ്  പറ്റില്ലല്ലോ ?

ഇളയ പെങ്ങള്‍ക്ക് ഒരപകടം പറ്റിയിട്ടു പെട്ടെന്ന് വന്നതാണ് ഇപ്രാവശ്യം.ഇതിനിടയില്‍ എനിക്ക് ഡോക്ടറെ കാണുന്ന കാര്യം പറയാന്‍ തോന്നിയതേയില്ല.നാളെ അദേഹം തിരിച്ചു പോകുകയാണ് ,ഇനി കാത്തിരിക്കാം അടുത്ത വരവിനു വേണ്ടി ...നക്ഷത്ര പൂക്കള്‍ ഉറങ്ങുന്ന മാനത്തേക്ക് നോക്കി ഞാനൊന്നു നെടു വീര്‍പ്പിട്ടു !!!
ചില ജന്മങ്ങള്‍ ശാപഗ്രസ്തമാണ് !എത്ര കുടഞ്ഞു കളയാന്‍ ശ്രമിച്ചാലും തലയില്‍ ഏറ്റിയ ശാപത്തിന്റെ വലിയ ഭാണ്ഡങ്ങള്‍ നിക്ഷേപിക്കാനുള്ള കൃത്യമായ സ്ഥലം അറിയാതെ ജല്പനം ചെയ്യുന്ന അവരെ നോക്കി കൊഞ്ഞനം കുത്തുന്നു മേലാളന്‍ മാര്‍. നിരാലംഭയായി മുന്നില്‍ വരുന്ന പെണ്ണിന്റെ മാറിടത്തിന്റെ ഉയര്ച്ച താഴ്ചകള്‍ അളക്കുന്നതിനിടയില്‍ വിശന്നു പൊരിയുന്ന അവളുടെ വയറിന്റെ കാളല്‍ കാണാന്‍ കഴിയാതെ ,എണ്ണി തിട്ടപ്പെടുത്തിയ വെള്ളി നാണയങ്ങള്‍ കൊണ്ട് പെണ്ണിന്റെ മാനം തുലാഭാരം നേര്ന്ന വര്‍ ! ഒരു പിടി അന്നവും തല ചായ്ക്കാന്‍ സുരക്ഷിതമായ ഒരു മേല്കൂരയും കിട്ടിയാല്‍ മതി എന്ന് പറഞ്ഞു വരുന്നവര്‍,ആവശ്യപെട്ടതിനും മേലെ കിട്ടിയിട്ടും പത്തു നാള്‍ തികയുന്നതിനു മുന്പേ പുതിയ മേച്ചില്പ്പു റങ്ങള്‍ തേടി പോകുന്നവര്‍.എല്ലാം എല്ലാം ഈ ശാപത്തിന്റെ ഭാഗം അല്ലാതെ മറ്റൊന്നും ഇല്ല എന്ന് ചിന്തിക്കുന്നവര്ക്ക്ി ആരേയും വെറുക്കാന്‍ കഴിയില്ല ! പക്ഷേ ...പോയപ്പോള്‍ പാല്  കൊടുത്ത കൈക്ക് തന്നെ ആഞ്ഞു കൊത്തി കടന്നു പോകേണ്ടിയിരുന്നുവോ ?

Sunday, 28 September 2014

നീ നിന്‍റെ പ്രണയാതുരമായ മനസ്സ് മുഖപുസ്തകതാളില്‍
തുറന്നു കാട്ടരുത് ,നിന്‍റെ നിഷ്കളങ്കതയെ തിരിച്ചറിയാത്ത
ഞാന്‍  വട്ടമിട്ടു പറക്കുന്നുണ്ട്‌ നന്മയുടെ കുപ്പായങ്ങള്‍ അണിഞ്ഞു,
എനിക്ക്  സ്ത്രീയെന്നോ പുരുഷനെന്നോ ലിങ്കഭേദങ്ങള്‍ ഇല്ലാ ,
പ്രണയം തേടുന്ന മനസ്സുകള്‍ ബലഹീനര്‍ ആണെന്ന് തെറ്റിദ്ധരിച്ച്‌
ഞാന്‍ നിന്നിലേക്ക്‌ വരും ,നിന്‍റെ രഹസ്യങ്ങളുടെ താക്കോല്‍
മോഷ്ട്ടിക്കാന്‍ ,ആദ്യത്തെ പ്രതിക്ഷേധം ഒന്നൊടുങ്ങി കഴിയുമ്പോള്‍
നീ എനിക്ക് അടിമയാകും ,പിന്നെ എനിക്കെന്നും നിന്നെ ജയിക്കാം ,
വാക്കുകളുടെ വര്‍ണ്ണ പ്രപഞ്ചത്താല്‍ നിന്നെ ഞാന്‍
എന്റേത് മാത്രമാക്കും ,ഇടം വലം തിരിയാന്‍ ഇടം നല്‍കാതെ
ഇടനെഞ്ചിലെ ചൂടും നല്‍കി നീയെന്നില്‍ അമരുമ്പോള്‍
നീയണിഞ്ഞ വസ്ത്രങ്ങളും പിന്നെ നിന്‍റെ സ്വപ്നങ്ങളും
സ്വന്തമാക്കി ഞാന്‍ യാത്രതിരിക്കും നിന്നേക്കാള്‍ ശ്രേഷ്ടമായ

മറ്റൊന്ന് തേടി !ഞാന്‍ എന്‍റെ സ്വപ്നങ്ങളുടെ അന്വേഷണത്തിലാണ് !

Sunday, 21 September 2014


മുഖപുസ്തകത്തിന്റെ പേജുകള്‍ക്കുള്ളിലൂടെ വെറുതെ ഒന്ന് സഞ്ചരിക്കുകയായിരുന്നു ഞാന്‍. പഠിത്തം കഴിഞ്ഞു ജോലി തേടിയുള്ള യാത്രകളുടെ ഇടവേളകളില്‍ തുടങ്ങിയ വെറുമൊരു നേരം പോക്ക്. അത്രക്കൊന്നും സുന്തരമല്ലാത്ത സ്വന്തം ഫോട്ടോ ഇട്ട്‌ തുടങ്ങിയ എക്കൌണ്ടില്‍ നിന്ന് ഞാന്‍ അയക്കുന്ന സൗഹൃദ അപേക്ഷകള്‍ക്ക് ഒന്നും വേണ്ടത്ര പ്രതികരണം കിട്ടാതായപ്പോള്‍ ആണ് ഞാന്‍ ബന്തുവായ സുഹൃത്തിന്‍റെ സുന്തരമായ മുഖം കടം കൊണ്ടത്‌. ആദ്യമൊക്കെ സഹപാടികളെയും ബന്തുക്കളെയും കൂട്ടി ആരംഭിച്ച അക്കൊണ്ട് ,മുഖം മാറ്റത്തിലൂടെ കിട്ടിയ പുതിയ സൌഹൃദങ്ങള്‍ക്കിടയിലെ വൈ വിധ്യങ്ങള്‍ ക്കിടയില്‍ നിന്ന് ഞാന്‍ പതുക്കെപ്പതുക്കെ അവരെയൊക്കെ ഒഴിവാക്കി .

അല്ലെങ്കിലും കുറച്ചു നാളത്തെ ഉപയോഗം കൊണ്ട് തന്നെ മുഖപുസ്തകത്തിന്റെ ഒഴുക്ക് ഞാന്‍ മനസ്സിലാക്കിയിരുന്നു വല്ലോ ?
പരിചയമുള്ള കൂട്ടുകാരുടെ ഒക്കെ സൗഹൃദം ദൃഡ പെടുത്താം എന്ന എന്‍റെ വ്യാമോഹങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവരൊക്കെ എനിക്ക് അപരിചിതരായി തീര്‍ന്നത് എന്ത് കൊണ്ടാണ് എന്ന് എത്ര ആലോചിട്ടും എനിക്ക് പിടികിട്ടിയില്ലായിരുന്നു. ആണും പെണ്ണും അടക്കം എല്ലാവരും തേടുന്നത് അപരിചിതരുടെ സൗഹൃദങ്ങള്‍ ആണെന്ന് മനസ്സിലാക്കിയ അന്നാണ് ഞാനും സുഹൃത്തുക്കളുടെ മ്യുച്ചല്‍ ഫ്രണ്ട്സിനെ ഒക്കെ എന്‍റെ ലിസ്റ്റില്‍ ആക്കാന്‍ തുടങ്ങിയത്. കോളേജില്‍നിന്ന് കിട്ടിയ ചില്ലറ കലാ വാസന കൂടി ചേര്‍ത്തപ്പോള്‍ അധികം താമസിയാതെ ഞാനൊരു സ്റാര്‍ ആയി മാറി. എന്‍റെ സൗഹൃദത്തിനു കൊതിച്ചു വട്ടമിട്ടു പറക്കുന്നതില്‍ അധികവും സ്ത്രീകള്‍ ആയിരുന്നു എന്നുള്ളത് എന്നില്‍ അത്ഭുതങ്ങള്‍ ഉളവാക്കി. പടിത്തത്തിനിടയില്‍ പ്രണയം നിഷിദ്ധമായിരുന്ന എന്‍റെ മനസ്സിലേക്ക് പ്രണയത്തിന്‍റെ വിത്തുകള്‍ വാരി എറിഞ്ഞു കൊണ്ട് കടന്നു വന്ന സുന്തരിയായ പെണ്‍കുട്ടിയുടെ വാക്കുകള്‍ ,ആദ്യമൊക്കെ കണ്ടില്ലെന്ന് നടിചെങ്കിലും നിരന്തരമായ സന്ദേശങ്ങളിലൂടെ ഞാന്‍ പോലും അറിയാതെ എന്‍റെ മനസ്സില്‍ കടന്നു കൂടി. പ്രണയിക്കുന്നവര്‍ തമ്മില്‍ വിവാഹം കഴിക്കണമെന്ന വിശ്വാസത്തില്‍ അടിയുറച്ചു നിന്ന എന്നില്‍ അവളെ കുറിച്ചുള്ള സുന്തരമായ സ്വപ്നങ്ങളും പ്രതീക്ഷകളും വന്നു നിറയാന്‍ തുടങ്ങിയപ്പോള്‍ ജീവിതത്തിന് പുതിയ അര്‍ത്ഥങ്ങള്‍ കൈവന്ന പോലെ തോന്നി എനിക്ക്.അത്രക്ക്‌ മനോഹരമായിരുന്നു അവള്‍ക്കു എന്നോടുള്ള പ്രണയവും ,ഒരുമിച്ചുള്ള ജീവിത സങ്കല്പങ്ങളും. അവളുടെ പേജില്‍ ആരാധകരുടെ കമെന്റുകള്‍ കൊണ്ട് നിറയുന്നത് കാണുമ്പോള്‍ അല്പമൊക്കെ അസൂയ തോന്നുമെങ്കിലും എന്നോടുള്ള അവളുടെ പ്രണയം എത്ര കടുത്തതാണ് എന്ന് അവളുടെ അക്ഷരങ്ങളിലൂടെ ഞാന്‍ മനസ്സിലാക്കിയിരുന്നത് കൊണ്ടും ,വിവാഹ ശേഷം എല്ലാം നിര്‍ത്താം എന്ന അവളുടെ വാക്കുകളുടെ വിശ്വാസത്തിലും എല്ലാം നിസ്സാരമായി കാണാന്‍ എനിക്ക് കഴിഞ്ഞു.ഇടയ്ക്കിടെ അവള്‍ അയച്ചു തരുന്ന ഫോട്ടോകളില്‍ നോക്കി ഇരുന്നു ദിവാസ്വപ്നങ്ങള്‍ കാണുന്നതിനിടയില്‍ ആണ് എനിക്കൊരു ജോലി കിട്ടിയത്. ദൂരെയുള്ള നഗരത്തില്‍. ഐ ട്ടി കമ്പനിയില്‍. കിട്ടാന്‍ സാധ്യതയുള്ള ഭീമമായ ശമ്പളതുകയെ കുറിച്ച് ഒക്കെ വിവരിച്ചു കൂട്ടുകാര്‍ അസൂയ പ്പെടുന്നതിനിടയില്‍ എന്നെ അലട്ടിയിരുന്നത് എന്‍റെ പ്രിയപെട്ടവളെ ഇത്രയും നാള്‍ ഞാന്‍ പറ്റിക്കുകയായിരുന്നു എന്നുള്ള ചിന്തയായിരുന്നു.പോകുന്നതിനു മുന്‍പ് എല്ലാം തുറന്നു പറയണം എന്നു തീരുമാനിച്ച ഞാന്‍ അന്ന് അവളോട്‌ എനിക്ക് കിട്ടിയ ജോലിയെകുറിച്ചും ഞങ്ങള്‍ക്ക് വരാന്‍ പോകുന്ന ഭാവിജീവിതത്തെ കുറിച്ചും ഒക്കെ വിശദമായി എഴുതിയ ഞാന്‍ പോകുന്നതിനു മുന്‍പ് അവളെ ഒന്ന് നേരിട്ട് കാണണം എന്നുകൂടി ആവശ്യപെട്ടു. പതിവായി മുഖപുസ്തകത്തില്‍ കാണാറുണ്ടായിരുന്ന അവളെ മൂന്നു ദിവസം ആയി കാണാത്തപ്പോള്‍ എന്‍റെ ഹൃദയം പൊട്ടി ഞാന്‍ മരിച്ചു പോകുമെന്ന് വരെ ഞാന്‍ ഭയപ്പെട്ടു . അപ്പോള്‍ മാത്രമാണ് എനിക്ക് അവളോടുള്ള പ്രണയത്തിന്‍റെ തീക്ഷ്ണത എത്ര വലുതായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയത് .അവളുടെ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നെങ്കില്‍ ഈ അവസരത്തില്‍ ഉപയോഗിക്കാമായിരുന്നു എന്നാലോചിച്ചു ഊണും ഉറക്കവും നഷ്ടപെട്ട ഞാന്‍  ദിവസങ്ങള്‍ മുഴുവന്‍ മുഖപുസ്തകത്തിനു മുന്‍പില്‍ കഴിച്ചു കൂട്ടി. ഇന്നലെ ഉറക്കത്തിനും ഉണര്‍വിനും ഇടയിലെപ്പോഴോ അവളുടെ മെസേജ് എന്നെ തേടിയെത്തി .കാണാതിരുന്നതില്‍ ക്ഷമാപണം ചോദിച്ചുകൊണ്ട്,ഒപ്പം അവളുടെ അമ്മ അത്യാസന്നനിലയില്‍ ആശുപത്രിയില്‍ ആണെന്നും.ആശുപതിയുടെ പേരും വാര്‍ഡും കൂട്ടത്തില്‍ ഉള്ള കുഞ്ഞനിയന്റെ നമ്പറും വച്ച് അവള്‍ എഴുതിയ സന്ദേശത്തില്‍ ,എത്രയും പെട്ടെന്ന് അമ്മക്ക് നടത്തേണ്ടുന്ന ഓപ്പരേഷനെ കുറിച്ചും ,അതിനു വേണ്ടുന്ന അമ്പതിനായിരം രൂപയെ കുറിച്ചും ഒക്കെ വിശദമാക്കിയിരുന്നു . പാവം എന്‍റെ പെണ്ണ് ,അമ്മയെ രക്ഷിക്കാന്‍ ഉള്ള നെട്ടോട്ടത്തിനിടയിലും എന്നോട് അവള്‍ പണം ചോദിക്കാതിരുന്നതില്‍ എനിക്ക് അവളോട്‌ ഉണ്ടായിരുന്ന സ്നേഹത്തിന്‍റെ അളവ് വീണ്ടും കൂടി.  ആറുമാസം പരസ്പരം ജീവന് തുല്യം പ്രണയിച്ചിട്ടും ഒരിക്കല്‍ പോലും ശബ്ദം പോലും കേട്ടിട്ടില്ലാത്ത,എന്‍റെ പ്രിയപെട്ടവള്‍ ,അവളുടെ അമ്മയുടെ ജീവന്‍ രക്ഷിക്കാനുള്ള പണവുമായി ചെല്ലുന്ന എന്നെ കാണുമ്പോള്‍ അവള്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക ? ഇത്രയും നാള്‍ മറ്റൊരാളുടെ ഫോട്ടോ ഇട്ടുകൊണ്ട്‌ ഞാന്‍ അവളെ പറ്റിക്കുകയായിരുന്നു എന്നറിയുമ്പോള്‍ അവള്‍ എന്നെ വെറുക്കുമോ ?ബസ്സില്‍ കയറുന്നതിനു മുന്‍പ് അവള്‍ക്കു ഞാനൊരു സന്ദേശം അയച്ചിരുന്നു .ഞാന്‍ വരികയാണെന്നും ഓപ്പെരേഷനുള്ള പണത്തെ കുറിച്ച് ഓര്‍ത്തു വിഷമിക്കെണ്ടെന്നും ആശുപത്രിയുടെ പുറത്തു വന്നു ഫോണ്‍ ചെയ്യാമെന്നും അറിയിച്ചു കൊണ്ട്.
ഡയല്‍ ചെയ്തു ചെവിയോടു ചേര്‍ത്ത് പിടിച്ച ഫോണിനു മറുതലക്കല്‍ ആദ്യമായി കേള്‍ക്കാന്‍ പോകുന്ന അവളുടെ ശബ്ദത്തെ കുറിച്ച് സങ്കല്പിച്ച എന്നെ വരവേറ്റത് ഒരു പുരുഷ ശബ്ദമാണ്.
ഞാന്‍ വിനീത് ആണെന്നും സുശീലയെ ലൈനില്‍ വേണമെന്നും ആശുപത്രി മുന്‍പില്‍ വെയിറ്റ് ചെയ്യുകയാണ് എന്നും പറഞ്ഞ എന്നോട് ഒരു മിനിറ്റ് എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു . ഇവിടെ കാത്ത് നില്ക്കാന്‍ തുടങ്ങിയിട്ട് അരമണിക്കൂര്‍ ആയി ,എവിടെ അവള്‍ ?
‘’ഹെലോ അളിയാ !
പിന്നില്‍ നിന്നും കേട്ട ശബ്ദത്തിനു നേരെ മുഖം തിരിച്ച എന്നെ എതിരേറ്റത് ഊന്നുവടി ഊന്നിയ ഒരു ചെറുപ്പകാരന്റെ പുഞ്ചിരിക്കുന്ന മുഖമാണ് .

‘’സംശയിക്കേണ്ട അളിയനെ തന്നെ യാണ് ,ഞാന്‍ സനൂപ്, സുശീലയുടെ അനുജന്‍ ,എന്നെ കുറിച്ച് ഒന്നും ചേച്ചി പറഞ്ഞിട്ടില്ല അല്ലേ?

‘’ഇല്ല ‘’ എന്ന മറുപടിയോടെ ഞാന്‍ അവന്‍റെ ഊന്നുവടിയിലേക്ക് നോക്കി .
‘’ഒരു അപകടം പറ്റിയതാ ‘’ രണ്ടു വര്‍ഷമായി ,ഇവയൊക്കെ പറഞ്ഞാല്‍ അളിയന്‍ ചേച്ചിയെ വെറുക്കും എന്ന് പേടിച്ചത് കൊണ്ട് മാത്രമാണ് ചേച്ചി ഇവയൊന്നും പറയാതിരുന്നത് .എന്നോട് അവള്‍ എല്ലാം പറയാറുണ്ട്‌ .പാവം ചേച്ചി അളിയനെ ഒരു പാട് സ്നേഹിക്കുന്നുണ്ട്.വീട്ടിലെ കഷ്ടപ്പാടുകള്‍ക്കിടയില്‍ സ്വന്തമായി ഒരു ജീവിതം ഉണ്ടാക്കാന്‍ ഇനി എന്നാണാവോ അതിനു കഴിയുക ‘’
അവന്‍റെ വാക്കുകളിലെ നനവ്‌ എന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചു .
‘’എല്ലാം നേരെയാകും സനൂപ് ,ആദ്യം അമ്മയുടെ അസുഖം മാറട്ടെ.ഞങ്ങളുടെ വിവാഹം കഴിയുന്നതോടെ ചേച്ചിയുടെ എല്ലാ കഷ്ടപാടുകളും മാറും ‘’
എന്‍റെ വാക്കുകള്‍ അവന്‍ ആശ്വാസം നല്‍കിയോ ആവോ ,ഒരു നെടുവീര്‍പ്പ് ഇട്ടു കൊണ്ട് അവന്‍ എന്‍റെ കൈകളില്‍ പിടിച്ചു.

‘’അമ്മ കിടക്കുന്ന വാര്‍ഡ്‌ മൂന്നാം നിലയില്‍ ആണ് ,അളിയന്‍ പണം കൊണ്ട് വരാം എന്ന് പറഞ്ഞ സന്തോഷത്തില്‍ അപ്പോള്‍ തന്നെ ഒപെരെഷന് ഉള്ള ഒരുക്കങ്ങള്‍ നടക്കുകയാണ് ,പണം കെട്ടിയ രെശീതി കാണിച്ചാല്‍ ഉടന്‍ ഒപെരെഷന് കേറ്റും ,അപ്പോള്‍ മാത്രമേ ചേച്ചി ഫ്രീ ആകൂ അതുവരെ അളിയന്‍ ഇവിടെ വെയിറ്റ് ചെയ്യേണ്ടി വരും ,എന്താ കുഴപ്പം ഉണ്ടോ’’ ?
‘’ഹേയ് ഇല്ല , ഇതാ പണം കൊണ്ട് പോയി കേട്ടൂ ‘’
‘’ഈ ഉപകാരം ഞാനും എന്‍റെ കുടുംബവും ഒരിക്കലും മറക്കില്ല അളിയാ ,അളിയനെ ദൈവം രക്ഷിക്കും ‘’
 പണം വാങ്ങി ഏന്തി വലിഞ്ഞു,റിസപ്ഷന് മുന്നിലേക്ക്‌  നടന്നു നീങ്ങുന്ന ചെരുപ്പകാരനെ നോക്കി ഇരുന്നപ്പോള്‍ കുടുംബത്തിനു വേണ്ടി കഷ്ടപെടുന്ന എന്‍റെ പ്രിയപെട്ടവളും അവളുടെ കുഞ്ഞനിയനും അമ്മയും എനിക്ക് കൂടുതല്‍ അടുപ്പമുള്ളവര്‍  ആകുകയായിരുന്നു.

കുറച്ചു അപ്പുറത്ത് മാറിനിന്നു എന്നെ വീക്ഷിച്ചിരുന്ന ചെരുപ്പകാരനടുത്തു ചെന്ന് ഊന്നുവടി അവനെ ഏല്പിച്ചു ബൈക്കില്‍ കേറി ഒരു പുച്ച ചിരിയോടെ എന്നെ നോക്കി ഓടിച്ചു പോയ ചെരുപ്പകാരനെ ഞാന്‍ കണ്ടതേയില്ല ,എന്‍റെ കണ്ണുകള്‍ അപ്പോളും പ്രധാന വാതില്‍ക്കല്‍ പ്രത്യക്ഷപ്പെടുന്ന എന്‍റെ പ്രിയതമയെ തേടുകയായിരുന്നു വല്ലോ ?




Wednesday, 17 September 2014

നീണ്ട വരാന്തയില്‍ നിന്ന് മുറ്റത്തേക്ക് ഇറങ്ങുന്ന പടികള്‍ ഇറങ്ങുമ്പോള്‍ എന്‍റെ ഉള്ളില്‍ അലയടിച്ച പുത്രീസ്നേഹത്തിന്റെ ഓര്‍മയില്‍ ഞാന്‍ അറിയാതെ എന്‍റെ കണ്ണുകള്‍ തെക്കേ മുറ്റത്ത്‌ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന നാട്ടുമാവിലേക്ക് പാഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ സുലുമോള്‍ നട്ട ഇത്തിരി പോന്ന ഒരു മാവിന്‍ തൈ, അന്നവള്‍ക്ക് ഏഴോ എട്ടോ വയസ്സേ ഉണ്ടായിരുന്നുള്ളൂ .അദേഹം വടക്ക് എങ്ങോ ടൂര്‍ പോയി വന്നപ്പോള്‍ കൊണ്ടുവന്ന മൂന്നു മാവിന്‍ ചെടികള്‍ മൂന്നു മക്കള്‍ക്ക്‌ കൊടുത്ത് മൂന്നു പേരോടും വീടിന്‍റെ മൂന്നു അതിര്‍ത്തിയില്‍ നട്ട് വളര്‍ത്താന്‍ പറഞ്ഞു കൊടുത്തത് ,കുട്ടികള്‍ അത് കൊണ്ട് മത്സരിച്ചു ഓടുന്നതും ,അതിനിടയില്‍ അദേഹം എന്‍റെ വയറിലൂടെ കൈച്ചുറ്റി മാറോടു ചേര്‍ത്ത് കുളിച്ച്  ഈറന്‍ മാറാത്ത എന്‍റെ മുടിയിഴകള്‍ എടുത്തു മണപ്പിച്ചു പിന്‍കഴുത്തില്‍ നല്‍കിയ ആ ചുംപനതിന്റെ ഓര്‍മയില്‍ വര്‍ഷങ്ങള്‍ക്കു ശേഷവും സ്നേഹത്തിന്‍റെ ഇത്തിരി നറുമണം കാറ്റില്‍ എങ്ങോ പരക്കുന്നത് പോലെ !
മൂത്തവര്‍ നട്ടവ രണ്ടും എങ്ങിനെയൊക്കെയോ നഷ്ടപെട്ടു പോയപ്പോളും സുലുമോള്‍ നട്ടതു മാത്രം ആരവത്തോടെ വളരുന്നത്‌ കണ്ടു ഉപ്പ മറ്റു മക്കളെ കെറുവ് പിടിപ്പിക്കാന്‍ സുലുമോളെ പുകഴ്ത്തി പറയും. ഇളയ മകള്‍ ആയത് കൊണ്ടാവാം അവളോട്‌ അദേഹത്തിന് വല്ലാത്തൊരു സ്നേഹവും അറ്റാച്ച് മെന്റും ഉണ്ടായിരുന്നത്, ചോദിക്കുന്നതെന്തും നേടിക്കൊടുക്കാന്‍ മത്സരിച്ചിരുന്നു ഞാനും അദേഹവും, ചിലപ്പോള്‍ ഒക്കെ മൂത്തവരുടെ മനസ്സില്‍ ഇത്തിരി നേരത്തേക്ക് കുശുമ്പു പടര്‍ത്തുന്ന രീതിയില്‍ ആയിരുന്നു തങ്ങള്‍ അവളെ സ്നേഹിച്ചിരുന്നത്.
എല്ലാ കാര്യത്തിലും അവള്‍ക്കു കിട്ടിയിരുന്ന മുന്‍ഗണന വിവാഹകാര്യത്തിലും സംഭവിച്ചത് പടച്ചവന്‍റെ തിരു ഹിതം ആയിരിക്കും ,മൂത്തവളെ പെണ്ണ് കണ്ടു ഇറങ്ങിയ പുതുമാരന്റെ ഘല്‍ബിലേക്ക് സൈക്കിളോടിച്ചു കേറിവന്നത് സുലുമോള്‍ ആയിരുന്നു, അങ്ങിനെയാണ് പതിഞ്ചാം വയസ്സില്‍ അവളുടെ നിക്കഹ് കഴിപ്പിച്ചു കൊടുക്കാന്‍ അദേഹം തീരുമാനിച്ചത്, ഒരു പാട് പഠിക്കണമെന്നും വലിയ ഉദ്യോഗം നേടണം എന്നും ഒക്കെ ആഗ്രമുള്ള എല്ലാ മുസ്ലീം പെണ്‍കുട്ടികളേയും പോലെ തന്നെ അവളും കരയുകയും ഭീക്ഷണി പെടുത്തുകയും ഒക്കെ ചെയ്തെങ്കിലും വാപ്പയുടെ സ്നേഹത്തിനു മുന്‍പില്‍ എല്ലാ ആഗ്രഹങ്ങളെയും പണയം വച്ച് വിവാഹ പന്തലിലേക്ക് ഇറങ്ങിയ തന്‍റെ കുഞ്ഞ് സുലു.
ആദിയായിരുന്നു എനിക്ക് മനസ്സ് നിറയെ.ഇത്തിരിപോന്ന പൂ പോലെയുള്ള എന്‍റെ മോള്‍ , കുടുംബ ജീവിതത്തിന്‍റെ ഭാരങ്ങളും ഏറ്റി നടന്നു നീങ്ങുന്നത്‌ എന്‍റെ കണ്ണുകളില്‍ നീറ്റലായി ,നെഞ്ചിടത്തില്‍ വിങ്ങല്‍ ആയി അങ്ങനെ കിടന്നുരുകി. പക്ഷേ..........ഞാനും വെറുമൊരു മുസ്ലീം പെണ്ണ് മാത്രമായിരുന്നുവല്ലോ? മതത്തിന്റെയും സമൂഹത്തിന്റെയും കേട്ടുപാടുകള്‍ക്കുള്ളില്‍ ബന്ധിക്കപെട്ട വെറുമൊരു പെണ്ണ്,
ഇന്നവള്‍ മുതിര്‍ന്ന രണ്ടു കുട്ടികളുടെ അമ്മയാണ്, പൊന്നുപോലെ നോക്കുന്ന ഭര്‍ത്താവും ആവശ്യത്തിനു മേല്‍ സ്വത്തും പണവും ഉള്ള അവളുടെ ജീവിതം സ്വര്‍ഗ്ഗ തുല്യമായപ്പോള്‍ കാലചക്രത്തിന്റെ തേരോട്ടത്തില്‍ എങ്ങോ നഷ്ടപെട്ട എന്‍റെ യൌവനവും ,ദാമ്പത്യവും, മകന്‍ വിവാഹം കഴിഞ്ഞു അങ്ങ് അമേരിക്കയില്‍.മൂത്തവള്‍ ഹൈദ്രാബാദില്‍ ,സുലുമോള്‍ അങ്ങ് ചെന്നെയില്‍ .
ഇവിടെ ഈ വലിയ മണിമാളികയില്‍ കൂട്ടിലടക്കപെട്ട കിളിയേ പോലെ ഞാനും എന്‍റെ ഏകാന്തതയും,ഏതോ ഒരു ചെറിയ വിഷയത്തിനു ഞാന്‍ പറഞ്ഞ ഏതോ ഒരു വാക്ക് സുലുമോളുടെ ഹൃദയത്തില്‍ പടര്‍ത്തിയ ദേഷ്യം, എത്രയോ വട്ടം ഞാന്‍ വിളിച്ചിട്ടും ഫോണ്‍ എടുക്കാന്‍ കൂട്ടാക്കാതെ വാശിയില്‍ ആണ് അവള്‍. അവളോടുള്ള സ്നേഹത്തിനു ഒരിക്കലും ഒരു കുറവും വരുത്തിയിട്ടില്ലാത്ത ഈ ഉമ്മയെ ,ഈ വാര്‍ധക്യത്തില്‍ ഇങ്ങനെ വെറുക്കാനും ഒറ്റപ്പെടുത്താനും എന്തായിരിക്കും കാരണം? അവളും ഒരമ്മയല്ലേ ?ഒരമ്മ തന്‍റെ മകളോട് പറയുന്നവാക്കുകള്‍ ക്ഷമിക്കപെടാന്‍ പാടില്ലാത്തത് ആകുന്നതു എപ്പോള്‍ ആണ് ?അവളുടെ സ്വാതന്ത്ര്യങ്ങളില്‍ ,അവള്‍ക്കു പറ്റിപോയെക്കാവുന്ന തെറ്റുകളേ കുറിച്ച് ബോധാവതിയാകണം എന്ന ആഗ്രഹം ,അത് പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ച എന്‍റെ വാക്കുകള്‍ മുറിപ്പെടുത്തിയ അവളുടെ മനസ്സിന്‍റെ വേദന ,എന്നേക്കാള്‍ എത്രയോ വലുതായിരിക്കും ?
ന്‍റെ പടച്ചോനെ ഈയുള്ളവളുടെ തെറ്റുകള്‍ ക്ഷമിക്കാന്‍ എന്‍റെ പൊന്നുമോളുടെ മനസ്സില്‍ നീ ഇടയാക്കേണമേ !
നാനാ വിധത്തില്‍ ഉള്ള രോഗങ്ങള്‍ക്കിടയില്‍ ,വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലില്‍ എന്‍റെ മക്കളെ കുറിച്ചുള്ള നല്ല ഓര്‍മ്മകളില്‍ നെഞ്ചുവിങ്ങുന്ന വാത്സല്യം ഉള്ളില്‍ നിറഞ്ഞു തുളുമ്പുമ്പോള്‍ ഒക്കേയും ഞാന്‍ എന്‍റെ തെക്കേ മുറ്റത്തേക്ക് മിഴികള്‍ തിരിക്കുമ്പോള്‍  മങ്ങിത്തുടങ്ങിയ ഓര്‍മ്മകള്‍ക്ക് അപ്പുറത്ത് ,ആ മാവിന്‍ തൈക്ക് ചുറ്റും നിന്ന് മത്സരിച്ചു വെള്ളമൊഴിക്കുകയും എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന എന്‍റെ മക്കള്‍ മൂന്നുപേരും !


മുറ്റത്തെ പൂമുല്ലയില്‍ പാറി പറക്കുന്ന വണ്ടുകളെ നോക്കി ഇരിക്കുന്ന കുഞ്ഞനിയനെ കണ്ടപ്പോള്‍ അവള്‍ക്കൊരു കുസൃതി തോന്നി.കൈയിലിരുന്ന മൊബൈലില്‍ നിന്ന് വീട്ടിലെ ലാന്‍ഡ്‌ ഫോണിലേക്ക് ഡയല്‍ ചെയ്ത് വീട്ടിലേക്കു കടക്കുന്ന മതിലിനോട് ചേര്‍ന്ന് നിന്ന് അവള്‍ അവനെ വീക്ഷിക്കാന്‍ തുടങ്ങി.ഫോണ്‍ അടിക്കുന്ന കേട്ട് അവന്‍ ഓടി പ്പോയി ഫോണ്‍ എടുക്കുമെന്നും ആ നിമിഷം അവനെ വിഡ്ഢിയാക്കി കൊണ്ട് ഫോണ്‍ കട്ട് ചെയ്തു പൊട്ടിചിരിക്കാമെന്നും മോഹിച്ച അവളുടെ കൊച്ചു മോഹം ! ഫോണിന്‍റെ ബെല്‍ ഉച്ചത്തില്‍ മുഴങ്ങുന്നത് ഇവിടെ നില്‍ക്കുന്ന അവള്‍ക്കു കേള്‍കാം എങ്കിലും അവയൊന്നും കേട്ട ഭാവമില്ലാതെ ഒരേ ഇരുപ്പു ഇരിക്കുന്ന തന്‍റെ കുഞ്ഞനിയന്റെ മട്ടും ഭാവവും കണ്ട അവള്‍ക്കു എന്തിനെന്നറിയാത്ത ഒരു തരം വിഷാദം നിഴലിടുന്ന മനസ്സോടെ അവള്‍ അവന്‍റെ അരികിലേക്ക് ചെന്നു. വീട്ടിലെ അഞ്ചു പെണ്മക്കള്‍ക്കു ശേഷം ഉണ്ടായ ഏക ആണ്‍ തരിയായതിനാല്‍ എല്ലാ വിധ സ്നേഹവും സ്വാതന്ത്ര്യവും കൊടുത്താണ് തങ്ങള്‍ അവനെ വളര്‍ത്തുന്നത് ,ആ അവന്‍റെ മനസ്സില്‍ ഇത്രയധികം ചിന്താഭാരം ഉണ്ടായേക്കാവുന്ന സംഭവം എന്താണ് എന്നറിയുക തന്നെ എന്ന ചിന്തയോടെ അവള്‍ അവന്‍റെ തൊട്ടരുകില്‍ എത്തി അവനെ വിളിച്ചൂ .
‘’ ബാബുട്ടാ ...!!
വിളികേട്ട അവന്‍ സാവധാനം തല തിരിച്ചു അവളെ നോക്കി. നിഷ്കളങ്കത മാത്രം നിഴലിച്ചിരുന്ന പ്രകാശം പരത്തുന്ന മിഴികള്‍ ഉള്ള അവന്‍റെ കണ്ണുകളില്‍ പടര്‍ന്നു കയറിയ ചുവപ്പ് രാശി കണ്ടു അവള്‍ ശരിക്കും അമ്പരന്നു .
‘’ എന്തേ മോനെ നിനക്ക് പറ്റിയത് ‘’ ?
‘’ഒന്നും ഇല്ല ചേച്ചി ‘’
അവന്‍റെ നിസങ്കതയോടെയുള്ള മറുപടി അവള്‍ക്കു ഒട്ടും ത്രുപ്തികരമായിരുന്നില്ല.
പതിനാറു വയസ്സേ ആയിട്ടുള്ളൂ തന്‍റെ ആ കുഞ്ഞനിയന് .തന്നെക്കാള്‍ എട്ടു വയസ്സേ കുറവുള്ളൂ എങ്കിലും മൂത്തേച്ചി എന്ന സ്ഥാനത്തിനും അപ്പുറത്ത് ഒരമ്മക്ക് ഉണ്ടാവേണ്ട വാത്സല്യമാണ് അവനോട് അവള്‍ക്കുള്ളത്‌. ചെറുപ്പം മുതലേ അവനു അവളോടായിരുന്നു ഏറ്റവും അടുപ്പവും. എന്തും തുറന്നു പറയാന്‍ ഉള്ള സ്വാതന്ത്ര്യം ഉള്ളൊരു നല്ല കൂട്ടുകാരി ആണ് അവനു അവള്‍. പത്താംക്ലാസ് ജയിച്ച അവന്‍ കോളേജ്തുറക്കാനുള്ള ഇടവേളയില്‍ ഇന്നലെ വരെ ആടിത്തിമിര്‍ത്തു ഉല്ലസിച്ചു നടന്നിരുന്നത്, എന്നിട്ടിപ്പോള്‍ എന്തേ ഇങ്ങനെ ?

കാര്യങ്ങള്‍ ചോദിച്ചാല്‍ തുറന്നു പറയാന്‍ സന്നധനല്ലാത്ത അവനെ കൂടുതല്‍ അസ്വസ്തനാക്കേണ്ട എന്ന് തീരുമാനിച്ച അവള്‍ തിരിഞ്ഞു നടന്നത് അവന്‍റെ മുറിയിലേക്ക് ആണ് ,
അവിടെ പുസ്തകതാളുകള്‍ക്കുള്ളില്‍ അവന്‍ പകര്‍ത്തി വച്ചേക്കാവുന്ന അവന്‍റെ മനസ്സ് തേടി നടന്ന അവള്‍ക്കു അവയില്‍ നിന്നൊന്നും മനസ്സിലായില്ല.ഒടുവില്‍ നിരാശയോടെ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ അവള്‍ ,അലക്കാന്‍ അഴിച്ചിട്ട അവന്‍റെ ഉടുപ്പുകള്‍ കൂടി എടുത്തേക്കാം എന്ന് ചിന്തിച്ചു വാരിയെടുത്ത ഷര്‍ട്ടിന്റെ പോക്കറ്റില്‍  നിന്ന് ഊര്‍ന്നു വീണ ഇന്‍ജക്ഷന്‍ ആമ്പിള്‍ ‘’പെത്തിടിന്‍’’ എന്ന മയക്കുമരുന്ന് ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം സപ്തനാഡികളും തളര്‍ന്നു നിന്നുപോയീ !


Monday, 15 September 2014

ഇന്നലെ എന്‍റെ വലിയ മുലകളെ വര്‍ണ്ണിച്ചു അവന്‍ ഒരു കവിത പാടി
ആ മുലകള്‍ക്ക് മുകളിലെ എന്‍റെ കരഞ്ഞു കലങ്ങിയ കണ്ണും
താഴെ വിശന്നൊട്ടിയ വയറും കാണാന്‍ അവനിലെ കാമുകന്
കഴിയാഞ്ഞത് എന്‍റെ അഭിനയ മിഴിവുകൊണ്ട് മാത്രമായിരുന്നോ ......?
അതോ അവനൊരു വെറും പുരുഷന്‍ ആയത് കൊണ്ടോ ...?

Friday, 12 September 2014

രാത്രിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഒരു കാലന്‍ കോഴിയുടെ കൂവല്‍ കേട്ട അവള്‍ ഞെട്ടി ഉണര്ന്നു ! തൊട്ടടുത്ത്‌ കിടന്ന മകളുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകള്‍ മാടി ഒതുക്കി വക്കുമ്പോള്‍ അറിയാതെ മനസ്സ് ഒന്ന് തേങ്ങി,എത്ര സുഖമായും സന്തോഷമായും ജീവിച്ചിരുന്നവര്‍ ആണ് തങ്ങള്‍,ആകസ്മികമായ ഒരപകടത്തില്‍ പെട്ട് അദേഹം തങ്ങളെ വിട്ടു പോയതോടെ ജീവിതത്തിലെ വസന്തകാലങ്ങള്‍ ഒക്കേയും അവസാനിക്കുകയായിരുന്നു. അന്യജാതിയില്‍ പെട്ട പെണ്ണിനെ സ്നേഹിച്ചു കൂടെ കൂട്ടിയതുകൊണ്ട് വാടകവീടിന്റെ തണലില്‍ ആയിരുന്നു ജീവിതം .അച്ഛന്റെ മരണശേഷം വന്നുപെട്ട പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഴിയാത്ത മകന്‍ നാടുവിട്ടു പോയതോടെ ആ നാടു ഉപേക്ഷിച്ചു ഒരു പരിചയക്കാരിയുടെ സഹായത്താല്‍ വന്നതാണ് ഈ ചേരിയില്‍,ചെറിയ വാടകയും മറ്റു ജീവിത ചിലവുകള്ക്കും വേണ്ടി വീട്ടുജോലിക്ക് പോകുമായിരുന്നു എങ്കിലും തുടര്ച്ചിയായുണ്ടായ അസുഖങ്ങള്‍ മൂലം ഒരു മാസമായി ജോലിക്ക് പോകാന്‍ കഴിഞ്ഞില്ല. ,നാളെ ഫീസ് കൊടുക്കേണ്ട അവസാന ദിവസമാണ് ,ഇല്ലെങ്കില്‍ അവളുടെ പഠിത്തം മുടങ്ങി പോകും ,പരീക്ഷ എഴുതാന്‍ കഴിയാതെ വന്നാല്‍ ഇതുവരെ അവളും താനും നെയ്തു കൂട്ടിയ സ്വപ്‌നങ്ങള്‍ ഒക്കേയും വൃധാവിലാകും. പലരോടും ചോദിച്ചു എങ്കിലും അത്താഴ പട്ടിണിക്കാര്‍ ആയ തന്റെ അയല്കാരില്‍ ആര്ക്കും എഴുന്നൂറ് രൂപ തന്ന് തന്നെ സഹായിക്കാന്‍ കഴിയുമായിരുന്നില്ല. ഇനി ഒരേ ഒരു വാതിലേ മുട്ടാന്‍ ഉള്ളൂ. തൊട്ടടുത്ത പുരയിടത്തിലെ മാണിക്കോത്ത് വീട് .താനും മക്കളും ഇവിടെ വന്നു താമസിച്ചിട്ട് രണ്ടു മൂന്നു വര്ഷ്ങ്ങള്‍ ആയെങ്കിലും ആ മനയില്‍ ആരൊക്കെ ഉണ്ടെന്നോ എന്താണ് അവരുടെ ജീവിതമെന്നോ ഒന്നും അറിയാന്‍ പറ്റാത്ത വിധം ഉയര്ത്തി കെട്ടിയ ചുറ്റു മതിലുകള്ക്കപ്പുറം തലയുയര്ത്തി പ്പിടിച്ച് നില്ക്കുന്ന ആ മാളിക വീടിനെ കുറിച്ച് വലിയ അറിവുകള്‍ ഒന്നും അവള്ക്കു ഇല്ലായിരുന്നു .വര്ഷാവര്ഷം ഓണത്തിന് മാത്രം മലര്ക്കെ തുറന്നിട്ട ഗൈറ്റിനു മുന്പി‍ല്‍ നീണ്ടു പോകുന്ന മനുഷ്യ നിരകളില്‍ ഒരുവളായി അവളും പോയി നിന്ന് അവര്‍ കൊടുക്കുന്ന ഓണ സദ്യയും ഓണക്കോടിയും വാങ്ങി തിരിച്ചു പോരുമ്പോള്‍ മാണിക്കോത് ക്കാരെ പറ്റി പുകഴ്ത്തി പറയുന്ന മറ്റു മനുഷ്യരോടൊപ്പം അവളുടെ മനസ്സും അനുകൂലിക്കും !അത്രയും വിശാല മനസ്ക്കതയോടെ ചെയ്യുന്ന ആ സല്ക്കാരത്തില്‍ പങ്കെടുക്കാന്‍ അയല്‍ ഗ്രാമങ്ങളില്‍ നിന്ന് പോലും ആളുകള്‍ വന്നിരുന്നു. അങ്ങിനെയുള്ള അവരോടു, തന്നെ പോലെ ദരിദ്രയായ ഒരു വിധവ ,തന്റെ മകളെ പഠിപ്പിക്കാന്‍ ഒരു സഹായം ചോദിക്കാതിരുന്നത് തെറ്റായി പോയി എന്നും ചോദിച്ചാല്‍ തീര്ച്ചയായും അവര്‍ തരാതിരിക്കില്ല എന്നൊരു വിശ്വാസവും ഇന്ന് ത്രിസന്ദ്യക്കാണ് ഒരു വെളിപാട് പോലെ അവളുടെ മനസ്സില്‍ കയറി കൂടിയത്. അതിനുശേഷം കടന്നു പോയ ഓരോ നിമിഷവും ഓരോ യുഗങ്ങള്‍ പോലെ തോന്നിയത് കൊണ്ടാവാം ഉറക്കം മുറിയുന്ന ഇടവേളകളില്‍ ഒക്കെ അവള്‍ ഇരുട്ടില്‍ മുങ്ങി കിടക്കുന്ന ആ മാളിക വീട്ടിലേക്കു കണ്ണുകള്‍ പായിക്കുന്നത്‌ .നേരം പുലരാന്‍ ഇനിയും എത്ര നാഴിക ഉണ്ട് എന്ന് അവള്‍ തന്റെ പഴകിയ മൊബൈല്‍ ഫോണ്‍ എടുത്തു നോക്കി .മണി മൂന്നു കഴിഞ്ഞതേയുള്ളൂ,ഒന്നുകൂടി മയങ്ങി ഉണരുംപോളെക്കും നേരം പുലരും .

സമയം എട്ടുമണി കഴിഞ്ഞ സമയത്താണ് അവള്‍ പൂട്ടിയിട്ടിരുന്ന ഗേറ്റിനുമുന്പില്‍ പരുങ്ങലോടെ നിന്നത്.അകത്തുള്ളവരെ കാണേണ്ടതും തന്റെന ആവശ്യങ്ങള്‍ അറിയിക്കേണ്ടതും ചുരുങ്ങിയ സമയങ്ങള്ക്കു ള്ളില്‍ വേണ്ടിയിരുന്നതുകൊണ്ട് ആ വലിയ ഗേറ്റ് മേലെകയറി ഇറങ്ങിയാണ്‌ അവള്‍ ആ മുറ്റത്തേക്ക് പ്രവേശിക്കുന്നത്.അപരിചിതത്വവും ജാള്യതയും കൊണ്ട് അവള്ക്കു കാലുകള്ക്ക്ന ഭാരം അനുഭവപ്പെടുന്നുണ്ടായിരുന്നു. ആരോട് എങ്ങനെയാണ് താന്‍ തന്റെു ആവശ്യം തുറന്നു പറയേണ്ടത് എന്നറിയാത്ത അവസ്ഥയില്‍ ചുറ്റും കണ്ണുകള്‍ പായിച്ചു കൊണ്ട് നടന്നുചെന്ന അവള്‍ വീടിനു പിന്നാമ്പുറത്തേക്കുള്ള ഭാഗത്ത്‌ തുറന്നു കിടന്ന ഒരു ജനലിലൂടെ അകത്തോട്ട് ഒന്നെത്തി നോക്കി. അവിടെ കണ്ട കാഴ്ച അവളുടെ ഹൃദയത്തില്‍ നിന്നോരാര്ത്ത നാദം അലയടിച്ചു പുറത്തേക്കു ഒഴുകി. ഒരു വലിയ മേശക്കുമുകളില്‍ കയറിനിന്നു മുകളിലെ ഫാനില്‍ കെട്ടിയ കുരുക്കില്‍ ഒരു സ്ത്രീ ശരീരം കെട്ടി തൂക്കാന്‍ ശ്രമിക്കുന്ന ഒരു പുരുഷരൂപം പുറം തിരിഞ്ഞു നില്ക്കുന്ന കാഴ്ചയായിരുന്നു അത്.
പ്രതീഷിക്കാത്ത നേരത്ത് പുറത്തു നിന്ന് കേട്ട ആ ആര്ത്തനാദത്തിന്റെ ആഘാതത്തില്‍ ഞെട്ടിത്തിരിഞ്ഞ അയാളുടെ കൈകളില്‍ നിന്ന് ആ ശരീരം നിലത്തേക്ക് ഊര്‍ന്നു വീണു. അപ്പോളേക്കും സ്ഥലകാലബോധം വീണ്ടെടുത്ത അവള്‍ പുറത്തേക്കു കുതിച്ചു പാഞ്ഞിരുന്നു.
ആ കാഴ്ച്ചയുടെ ആഘാതം തളര്ത്തി യ മനസോടെ തളര്ന്നു കിടന്ന അവള്ക്കു മകളുടെ ആവലാതികള്ക്കൊ ന്നും ചെവികൊടുക്കാന്‍ പറ്റിയതെയില്ല.
കണ്ട കാഴ്ചയെപറ്റി ആരോടും പറയാനോ പരാതിപെടാനോ കഴിയാത്ത വണ്ണം അവളുടെ ബുദ്ധി മരവിച്ചു പോയിരുന്നു. മൂന്നാം ദിവസം പുലര്ച്ചേ തൊട്ടടുത്ത്‌ ഒഴിഞ്ഞു കിടക്കുന്ന പീടിക തിണ്ണയില്‍ പൂര്ണ നഗ്നയായി മൃഗീയമായി കൊലചെയ്യപെട്ട നിലയില്‍ അവളുടെ ശരീരം കിടക്കുന്നത് കണ്ടാണ്‌ ഗ്രാമം ഉണര്ന്നത് !.