Tuesday, 22 July 2014



ഒരു ചാറ്റ് ബോക്സ്  ഒന്നാം ദിവസം
‘’ഹായ് ‘’
ഹെലോ ‘’
എന്തുണ്ട് വിശേഷം ?
‘’സുഖമായി പോകുന്നു !
എന്താണ് സ്വന്തം പോട്ടം പ്രൊഫൈല്‍ പിച്ടര്‍ ഇടാത്തത് ?
ചേട്ടന്‍ വഴക്ക് പറയും
എന്താണ് പേര് ?
സുന്തരി
ചേട്ടന്റെയോ?
സുഗുണന്‍
കൊള്ളാം നല്ലപേര്
ചിരി
ചിരി
ഭര്‍ത്താവ് എന്ത് ചെയ്യുന്നു ?
എസ് ബി ഐയില്‍ മാനേജെര്‍ ആണ് ചേട്ടാ
ചേട്ടന്‍ എന്തുചെയ്യുന്നു ?
ഇരുപത്തിനാല് മണിക്കൂറും എഫ് ബി ക്ക് മുന്‍പില്‍ ചൊറിയും കുത്തി ഇരുന്ന മദ്ധ്യവയസ്ക്കന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി !
ഇതിനു മുന്‍പ് ചാറ്റ് ബോക്സില്‍ വന്ന ഒരമേരിക്കന്‍ സുന്തരി ജോലിയൊന്നും ഇല്ലാ എന്ന് പറഞ്ഞതിന്‍റെ പേരില്‍ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ബ്ലോക്ക് ചെയ്തു പോയതിന്‍റെ ഓര്‍മയില്‍ അയാളും തട്ടി വിട്ടു .
ഞാന്‍ ദുബായില്‍ വലിയൊരു ഹോട്ടെലില്‍ മാനാജെര്‍ ആണ് !
സന്തോഷം !
ദിവസങ്ങള്‍ അതിവേഗം പോയ്കൊണ്ടിരുന്നു .
നിരന്തരമായുള്ള സംസാരത്തില്‍ നിന്ന് രണ്ടു പേരുടെയും കഥകള്‍
പൊടിപ്പും തൊങ്ങലും വച്ച് പങ്കുവക്കപെട്ടു .
എല്ലാത്തിലും മുന്നിട്ടു നിന്നത് കിട്ടാതെ പോയ ദാമ്പത്യ സുഖത്തെ പറ്റിയായിരുന്നു .
തലേ ദിവസം പോലും ഭാര്യയുമായി സുഖശയനം നടത്തിയ അയാള്‍
ഭാര്യയുടെ ശേഷി കുറവിനെ കുറിച്ചും ,ഇന്നലെ വരെ നെഞ്ചില്‍ അടക്കിപിടിച്ചു കിടന്ന ഭര്‍ത്താവിനെ കുറിച്ച് അവള്‍ അയാളുടെ സ്നേഹമില്ലായ്മയെകുരിച്ചും തനിക്കു നിഷേധിക്കപെട്ട പരിഗണനകളെ കുറിച്ചും പറഞ്ഞു.
പെട്ടെന്നൊരു ദിവസം സംസാര മദ്ധ്യേ അവള്‍ ചോദിച്ചു ,
ചേട്ടാ ഒരു അത്യാവശ്യ കാര്യത്തിനു വേണ്ടി തിരിമറി നടത്താനാ ഒരു ഇരുപത്തഞ്ചായിരം കടം തരുമോ ?
രണ്ടു മാസത്തിനുള്ളില്‍ തിരികെ തരാം !
ഗള്‍ഫ് കാരന്‍റെ പരിവേഷം നഷ്ട്ടപെടാതിരിക്കാന്‍ പാട് പെട്ട അയാള്‍
ഭാര്യയുടെ സ്നേഹത്തിന്‍റെ അളവ് പരീക്ഷിച്ചു .
ഭര്‍ത്താവിന്‍റെ വാക്കുകള്‍ ദൈവത്തെ പോലെ അനഗീകരിക്കുന്ന ഉധ്യോഗസ്ഥയായ ഭാര്യ പിഎഫ് ലോണ്‍ എടുത്ത് കൊടുത്ത് സ്നേഹം തെളിയിച്ചു കൊണ്ട് പറഞ്ഞു .അടുത്ത മാസം മോന് കോളേജില്‍ ചെര്‍ത്തുംപോള്‍ എടുക്കാമെന്ന് കരുതിയതാണ് ,സാരമില്ല ചേട്ടന്‍ കൊടുക്കുന്ന ആളോട് (കൂട്ടുകാരന്‍ ) വിവരം പറഞ്ഞു കൊടുത്താല്‍ മതി. .
പണം കിട്ടികഴിഞ്ഞതിനു ശേഷം സംസാരത്തിന് മധുരം കൂടുതല്‍ ആയി .
രണ്ടുപേര്‍ക്കും തമ്മില്‍ കാണാതെ ഇരിക്കാന്‍ പറ്റില്ലെന്ന നില .അവസാനം മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് രണ്ടുപേരും കണ്ടുമുട്ടാന്‍ തീരുമാനിച്ചു.
സംസാരത്തിനിടയില്‍ എപ്പോളോ അവള്‍ അയച്ചുകൊടുത്ത ഫോട്ടോ യിലെ അഴക്‌ സ്വപ്നംകണ്ട് യാത്രയിലുടനീളം അയാള്‍ കോള്‍മയിര്‍ കൊണ്ടു. ക്ഷേത്രദര്‍ശനം എന്നപേരില്‍ ഗുരുവായൂരില്‍ വച്ച് കണ്ടുമുട്ടാമെന്നായിരുന്നു കരാര്‍ . അതിനുവേണ്ടി കൈയില്‍ കിടന്ന വിവാഹമോതിരം  പണയം വച്ച് പണം സ്വരുക്കൂട്ടിയ അയാള്‍ വലിയൊരു ഹോട്ടെലില്‍ മുറിയെടുത്തു കാത്തിരിപ്പായി .കാത്തിരിപ്പിനൊടുവില്‍ കതകില്‍ മുട്ട് കേട്ട് മധുര പ്രതീക്ഷകളോടെ കതകു തുറന്ന അയാളെ നോക്കി ചിരിച്ചു കൊണ്ട് നിന്ന രൂപം കണ്ടു ഒന്ന് ഞെട്ടിയെങ്കിലും വളരെ കുറച്ചുദിവസത്തെ ഇടപെടല്‍ കൊണ്ട് മനസ്സില്‍ വന്ന അടുപ്പം കൊണ്ട് മുന്‍പില്‍ നില്‍ക്കുന്ന ആ വെളുത്തുരുണ്ട ,കൊന്ത്രം പല്ലുകാരിയെ അകത്തേക്ക് ക്ഷണിക്കാതിരിക്കാന്‍ ആയതുമില്ല .

കാര്യങ്ങള്‍ ഒക്കെ പെട്ടെന്ന് കഴിഞ്ഞു . പുറം തീറ്റയില്‍ വലിയ മുന്‍പരിജയമില്ലാത്ത അയാള്‍ക്ക്‌ പേടി കൊണ്ട് ഒന്നിനും പറ്റിയില്ലെന്നു വേണം പറയാന്‍ .എങ്കിലും ‘’ഒള്ളത് കൊണ്ട് ‘’ഒപ്പിച്ചു എത്രയും പെട്ടെന്ന് അവിടെ നിന്ന് പോന്നാല്‍ മതിയെന്ന ചിന്തയോടെ പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇരച്ചു കയറിയ പോലീസ് സംഘം രണ്ടു പേരേയും കയ്യോടെ പിടികൂടി . മൂന്ന് ദിവസത്തെ റിമാണ്ട് കഴിഞ്ഞു വെളിയില്‍ വന്ന അയാളെ , ഗവേന്മേന്റ്റ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ മൂന്നു ശവങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു 

No comments:

Post a Comment