Tuesday, 22 July 2014



ഒരു ചാറ്റ് ബോക്സ്  ഒന്നാം ദിവസം
‘’ഹായ് ‘’
ഹെലോ ‘’
എന്തുണ്ട് വിശേഷം ?
‘’സുഖമായി പോകുന്നു !
എന്താണ് സ്വന്തം പോട്ടം പ്രൊഫൈല്‍ പിച്ടര്‍ ഇടാത്തത് ?
ചേട്ടന്‍ വഴക്ക് പറയും
എന്താണ് പേര് ?
സുന്തരി
ചേട്ടന്റെയോ?
സുഗുണന്‍
കൊള്ളാം നല്ലപേര്
ചിരി
ചിരി
ഭര്‍ത്താവ് എന്ത് ചെയ്യുന്നു ?
എസ് ബി ഐയില്‍ മാനേജെര്‍ ആണ് ചേട്ടാ
ചേട്ടന്‍ എന്തുചെയ്യുന്നു ?
ഇരുപത്തിനാല് മണിക്കൂറും എഫ് ബി ക്ക് മുന്‍പില്‍ ചൊറിയും കുത്തി ഇരുന്ന മദ്ധ്യവയസ്ക്കന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി !
ഇതിനു മുന്‍പ് ചാറ്റ് ബോക്സില്‍ വന്ന ഒരമേരിക്കന്‍ സുന്തരി ജോലിയൊന്നും ഇല്ലാ എന്ന് പറഞ്ഞതിന്‍റെ പേരില്‍ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ബ്ലോക്ക് ചെയ്തു പോയതിന്‍റെ ഓര്‍മയില്‍ അയാളും തട്ടി വിട്ടു .
ഞാന്‍ ദുബായില്‍ വലിയൊരു ഹോട്ടെലില്‍ മാനാജെര്‍ ആണ് !
സന്തോഷം !
ദിവസങ്ങള്‍ അതിവേഗം പോയ്കൊണ്ടിരുന്നു .
നിരന്തരമായുള്ള സംസാരത്തില്‍ നിന്ന് രണ്ടു പേരുടെയും കഥകള്‍
പൊടിപ്പും തൊങ്ങലും വച്ച് പങ്കുവക്കപെട്ടു .
എല്ലാത്തിലും മുന്നിട്ടു നിന്നത് കിട്ടാതെ പോയ ദാമ്പത്യ സുഖത്തെ പറ്റിയായിരുന്നു .
തലേ ദിവസം പോലും ഭാര്യയുമായി സുഖശയനം നടത്തിയ അയാള്‍
ഭാര്യയുടെ ശേഷി കുറവിനെ കുറിച്ചും ,ഇന്നലെ വരെ നെഞ്ചില്‍ അടക്കിപിടിച്ചു കിടന്ന ഭര്‍ത്താവിനെ കുറിച്ച് അവള്‍ അയാളുടെ സ്നേഹമില്ലായ്മയെകുരിച്ചും തനിക്കു നിഷേധിക്കപെട്ട പരിഗണനകളെ കുറിച്ചും പറഞ്ഞു.
പെട്ടെന്നൊരു ദിവസം സംസാര മദ്ധ്യേ അവള്‍ ചോദിച്ചു ,
ചേട്ടാ ഒരു അത്യാവശ്യ കാര്യത്തിനു വേണ്ടി തിരിമറി നടത്താനാ ഒരു ഇരുപത്തഞ്ചായിരം കടം തരുമോ ?
രണ്ടു മാസത്തിനുള്ളില്‍ തിരികെ തരാം !
ഗള്‍ഫ് കാരന്‍റെ പരിവേഷം നഷ്ട്ടപെടാതിരിക്കാന്‍ പാട് പെട്ട അയാള്‍
ഭാര്യയുടെ സ്നേഹത്തിന്‍റെ അളവ് പരീക്ഷിച്ചു .
ഭര്‍ത്താവിന്‍റെ വാക്കുകള്‍ ദൈവത്തെ പോലെ അനഗീകരിക്കുന്ന ഉധ്യോഗസ്ഥയായ ഭാര്യ പിഎഫ് ലോണ്‍ എടുത്ത് കൊടുത്ത് സ്നേഹം തെളിയിച്ചു കൊണ്ട് പറഞ്ഞു .അടുത്ത മാസം മോന് കോളേജില്‍ ചെര്‍ത്തുംപോള്‍ എടുക്കാമെന്ന് കരുതിയതാണ് ,സാരമില്ല ചേട്ടന്‍ കൊടുക്കുന്ന ആളോട് (കൂട്ടുകാരന്‍ ) വിവരം പറഞ്ഞു കൊടുത്താല്‍ മതി. .
പണം കിട്ടികഴിഞ്ഞതിനു ശേഷം സംസാരത്തിന് മധുരം കൂടുതല്‍ ആയി .
രണ്ടുപേര്‍ക്കും തമ്മില്‍ കാണാതെ ഇരിക്കാന്‍ പറ്റില്ലെന്ന നില .അവസാനം മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് രണ്ടുപേരും കണ്ടുമുട്ടാന്‍ തീരുമാനിച്ചു.
സംസാരത്തിനിടയില്‍ എപ്പോളോ അവള്‍ അയച്ചുകൊടുത്ത ഫോട്ടോ യിലെ അഴക്‌ സ്വപ്നംകണ്ട് യാത്രയിലുടനീളം അയാള്‍ കോള്‍മയിര്‍ കൊണ്ടു. ക്ഷേത്രദര്‍ശനം എന്നപേരില്‍ ഗുരുവായൂരില്‍ വച്ച് കണ്ടുമുട്ടാമെന്നായിരുന്നു കരാര്‍ . അതിനുവേണ്ടി കൈയില്‍ കിടന്ന വിവാഹമോതിരം  പണയം വച്ച് പണം സ്വരുക്കൂട്ടിയ അയാള്‍ വലിയൊരു ഹോട്ടെലില്‍ മുറിയെടുത്തു കാത്തിരിപ്പായി .കാത്തിരിപ്പിനൊടുവില്‍ കതകില്‍ മുട്ട് കേട്ട് മധുര പ്രതീക്ഷകളോടെ കതകു തുറന്ന അയാളെ നോക്കി ചിരിച്ചു കൊണ്ട് നിന്ന രൂപം കണ്ടു ഒന്ന് ഞെട്ടിയെങ്കിലും വളരെ കുറച്ചുദിവസത്തെ ഇടപെടല്‍ കൊണ്ട് മനസ്സില്‍ വന്ന അടുപ്പം കൊണ്ട് മുന്‍പില്‍ നില്‍ക്കുന്ന ആ വെളുത്തുരുണ്ട ,കൊന്ത്രം പല്ലുകാരിയെ അകത്തേക്ക് ക്ഷണിക്കാതിരിക്കാന്‍ ആയതുമില്ല .

കാര്യങ്ങള്‍ ഒക്കെ പെട്ടെന്ന് കഴിഞ്ഞു . പുറം തീറ്റയില്‍ വലിയ മുന്‍പരിജയമില്ലാത്ത അയാള്‍ക്ക്‌ പേടി കൊണ്ട് ഒന്നിനും പറ്റിയില്ലെന്നു വേണം പറയാന്‍ .എങ്കിലും ‘’ഒള്ളത് കൊണ്ട് ‘’ഒപ്പിച്ചു എത്രയും പെട്ടെന്ന് അവിടെ നിന്ന് പോന്നാല്‍ മതിയെന്ന ചിന്തയോടെ പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇരച്ചു കയറിയ പോലീസ് സംഘം രണ്ടു പേരേയും കയ്യോടെ പിടികൂടി . മൂന്ന് ദിവസത്തെ റിമാണ്ട് കഴിഞ്ഞു വെളിയില്‍ വന്ന അയാളെ , ഗവേന്മേന്റ്റ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ മൂന്നു ശവങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു 

Monday, 21 July 2014

             

          വ്യത്യസ്ത തട്ടില്‍ ഉള്ളവര്‍ തമ്മില്‍ ഒരിക്കലും ആത്മാര്ത്ഥ സ്നേഹം കടന്നു വരരുത് . വന്നാല്‍ തന്നെ ചെറിയൊരു തെറ്റി ധാരണ മൂലം ഉണ്ടാകുന്ന അകല്ച്ച്യില്‍ പോലും ഉയര്ന്ന തട്ടില്‍ നില്ക്കു ന്ന ആള്‍ ചിന്തിക്കും താഴ്ന്ന തട്ടില്‍ ഉള്ള ആള്‍ തന്നെ സ്നേഹിക്കുന്നത് ബാഹ്യമായ തന്റെ ഭൌതിക സുഖങ്ങള്ക്ക് വേണ്ടിയാണ് എന്ന്. ജീവിത യാത്രകളില്‍ പഠിച്ച ഏറ്റവും വലിയ പാഠം !!! ആത്മാവ് കൊണ്ട് സ്നേഹിച്ച് ആ സ്നേഹത്തിന്റെ അടിമത്ത്വത്തില്‍ പ്രതി സന്തികളെ തരണം ചെയ്യാന്‍ പഠിപ്പിച്ചു തന്ന സാക്ഷാല്‍ ‘’കണ്ണനും ‘’ പിരിഞ്ഞു പോയത് കുലീനതയുടെയും ജ്ഞാനത്തിന്റേയും തട്ടുകളില്‍ ഉണ്ടായ ഏറ്റകുറച്ചിലുകള്‍ കൊണ്ടായിരിക്കാം ....!സ്നേഹമില്ലായ്മയുടെ ഇരുട്ട് ഹൃദയത്തില്‍ തീര്ക്കു ന്ന ഭയത്തിന്റെ. ചീളുകള്‍ ആഴമുള്ള മുറിവുകള്‍ തീര്ക്കു ന്നു .ആ മുറിവുകളില്‍ നിന്ന് ഇറ്റ് വീഴുന്ന ചോര തുള്ളികള്‍ നക്കി കുടിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ചെന്നായ്ക്കളെ തിരിച്ചറിയാന്‍ ശ്രമിക്കുന്ന ഓരോ മനുഷ്യനും പുറം കാഴ്ചകളെ അല്ല ,മറിച്ച് പുറമേ പരുക്കന്‍ എന്ന് തോന്നിപ്പിക്കുന്ന എന്നാല്‍ ഹൃദയത്തില്‍ നന്മയുടെ പൊന്‍ വെളിച്ചം ഒളിപ്പിച്ചു വച്ചവരെ തേടി കണ്ടു പിടിക്കുന്നത്‌ ഭൌതിക സുഖങ്ങള്ക്കതല്ല മറിച്ച് ഒറ്റപെടലിന്റെ തീച്ചൂളയില്‍ ഉരുകി തീരുമ്പോള്‍ ഒരു വാക്കുകൊണ്ടെങ്കിലും കിട്ടുന്ന സമാധാനം ആഗ്രഹിച്ചാണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാവാം ചിലരൊക്കെ നമ്മില്‍ സുഖമുള്ള വേദനകള്‍ ആകുന്നതു ! ഗുരുവിന്‍റെ ഓര്‍മയില്‍ ..... — feelingloved.

Sunday, 20 July 2014



മുത്തശീ .....കുഞ്ഞുവാവ ഉണ്ടാവുന്നത് എങ്ങനെയാണ് ?
ആറുവയസ്സുകാരി പേരകുട്ടിയുടെ ചോദ്യം കേട്ട് മുത്തശി ഒന്ന് പരുങ്ങി എങ്കിലും അടുത്ത നിമിഷം അവര്‍ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു .
വിവാഹിതരായ സ്ത്രീയും പുരുഷനും ജീവിക്കുന്ന വീടിനു മുന്‍പില്‍ മഴ പെയ്യുമ്പോള്‍ ദൈവം ഒരു പ്രത്യേകതരം മുട്ട വീഴ്ത്തും അത്രേ അത് എടുത്തു കഴിക്കുന്ന ഭാര്യ പത്ത് മാസം കഴിയുമ്പോള്‍ കുഞ്ഞുവാവ പുറത്ത് വരുമെന്ന് ......
അതുകേട്ട കുഞ്ഞു മണികുട്ടിക്ക് സന്തോഷമായി ....അങ്ങിനെയിരിക്കെ ചിറ്റപ്പന്റെ വിവാഹം കഴിഞ്ഞു .അതിനു ശേഷം മഴ  പെയ്യുന്ന ഓരോ രാവും അവള്‍ ആകാംഷയോടെ ...ജനലരുകില്‍ പോയി ഉറക്കമിളച്ചു കാത്തിരുന്നു ......ആ അപൂര്‍വ മുട്ട വീഴുന്നതും കാത്ത്.

ടി വി യും ഇന്റര്‍ നെറ്റും ഒന്നും കടന്നു ചെന്നിട്ടില്ലാത്ത ഒരു ഗ്രാമീണ ബാലികയുടെ മനസ്സില്‍ പതിഞ്ഞ തെറ്റായ ധാരണ കൊണ്ടാവാം പതിനഞ്ചു വയസുള്ളപ്പോള്‍ ഒരു ചെന്നായാല്‍ കടിച്ചു കീറപെട്ട ശേഷം  അത് തുറന്നു പറയാന്‍ ഉള്ള തന്റേടം ഇല്ലാതെ ജീവിച്ച അഞ്ചു മാസങ്ങള്‍ക്ക് ശേഷം വീര്ത്തുവരുന്ന വയറിലേക്ക് നോക്കി നാട്ടുകാര്‍ അടക്കം പറയാന്‍ തുടങ്ങിയപ്പോള്‍ നിഷ്കളങ്കയായ ആ പെണ്‍കുട്ടി ആശ്ചര്യത്തോടെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു ....ഏതുമഴയില്‍ എപ്പോള്‍ വീണ മുട്ടയാണ്‌ താന്‍ കഴിച്ചത് എന്ന് !!!

Tuesday, 15 July 2014





                തെറ്റുകാരി

പെണ്ണേ നീ തെറ്റ് കാരിയാണ്, വലിയ തെറ്റുകാരി ......!
നിന്‍റെ ഏറ്റവും വലിയ തെറ്റ് നിന്‍റെ ശരീരം തന്നെയാണ് ...!
നിഷ്കളങ്കതയും നിസ്സഹായാവസ്ഥയും ആണ് രണ്ടാമത്തെ തെറ്റ് .....!
സ്നേഹം എന്ന കപട വാക്കിന്‍റെ പേരില്‍ നീ നിനക്കുള്ളതെല്ലാം
പങ്കുവച്ചു കൊടുക്കുകയും ,നിന്‍റെ രഹസ്യങ്ങളുടെ താക്കോല്‍ കൂട്ടം
മറ്റുള്ളവരുടെ കൈയില്‍ കൊടുക്കുകയും ചെയ്യുന്നത് മൂന്നാമത്തെ തെറ്റ് .......!
അതുവരെ നിനക്ക് കിട്ടാത്ത പലതും നിനക്ക് ലഭിച്ചു കഴിയുമ്പോള്‍ വിധേയത്വം കൊണ്ട് നീ നിന്നെ തന്നെ അടിയറവു പറയുന്നത് നാലാം തെറ്റ് ....
ഒടുവിലൊരു നാള്‍ നീ,  ഇല്ലാത്ത കടപ്പാടുകളുടെ പേരില്‍ അടിമയെ പോലെ നഷ്ട വസന്തങ്ങളുടെ കൊട്ടാരം സൂക്ഷിപ്പുകാരിയെ പോലെ മൂഡ
സിംഹാസനത്തില്‍ അമര്‍ന്നിരുന്നു ആശ്വസിക്കാന്‍ ശ്രമിക്കുമ്പോള്‍ അതുവരെ നിന്നോട് കൂടെ ഉണ്ടായിരുന്നവന്‍ തന്നെ ഒരു തുടം കള്ളിനും
ഇത്തിരി കാശിനും വേണ്ടി നിന്നെ കൂട്ടുകാര്‍ക്ക് വീതിച്ചു കൊടുക്കും
അതോടെ നീ സ്വപ്നങ്ങളുടെ അന്വേഷകരില്‍ ഒരാള്‍ ആയിത്തീരുന്നതും നിന്‍റെ അഞ്ചാം  തെറ്റ് ....!
കള്ളവും കാപട്യവും കൊണ്ട് മറ്റുള്ളവര്‍ തകര്‍ത്ത നിന്‍റെ സ്വപ്‌നങ്ങള്‍ തേടിയുള്ള നിന്‍റെ യാത്രകള്‍ നിന്നെ കൊണ്ട് എത്തിക്കുന്നത് ഒന്നുകില്‍ ആത്മഹത്യയിലോ അതുമല്ലെങ്കില്‍ മാംസ ചന്തയിലോ ആകും എന്നറിഞ്ഞിട്ടും ആദര്‍ശം പ്രസംഗിക്കുന്ന നിന്നെ പോലുള്ളവരുടെ മുന്‍ഗാമികള്‍ പലരും ഉണ്ട് നിനക്ക് ചുറ്റും ......ഒരു നേരത്തെ ആഹാരത്തിനും ഒന്ന് നാണം മറക്കാന്‍ ഉള്ള വസ്ത്രത്തിനും തല ചായ്ക്കാന്‍ സുരക്ഷിതമായ നാല് ചുമരുകളുടെ സംരക്ഷണവും ഉണ്ടെങ്കില്‍ അതില്‍ സന്തോഷം കണ്ടെത്തി നീ ജീവിക്കാത്തിടത്തോളം കാലം
നിന്നെപോലുള്ളവരെ കാത്ത് ചൂണ്ടയില്‍ ഇരയും കൊരുത്ത് ചുണ്ടത്ത്
പുഞ്ചിരിയും ആയി കാത്തിരിക്കുന്നവര്‍ പുറത്തുണ്ട് എന്നോര്‍ക്കാത്തത് നിന്‍റെ ആറാം തെറ്റ് !......പാതിരിക്ക് പട്ടം കൊടുക്കുന്നതും നിന്‍റെ പാവാട കെട്ടഴിക്കുന്നതും ഒരേ സമൂഹവും ഒരേ മനുഷ്യരുംതന്നെ ആണെന്ന് തിരിച്ചറിയുമ്പോള്‍ നീ  നിന്‍റെ തെറ്റുകളില്‍ നിന്ന് മോചിതയാകും ......!
അന്ന് ....അന്ന് മാത്രം നിന്നെ തള്ളികളഞ്ഞ ഈ സമൂഹത്തില്‍ നിന്‍റെ അദ്ധ്വാനത്തിന്റെ ഫലം കൊണ്ട്
സ്വന്തം ആവശ്യങ്ങള്‍ സാധിക്കാന്‍ വേണ്ടി മാത്രം നിന്നിലേക്ക്‌ വന്ന കപട സ്നേഹത്തിന്‍റെമുഖം
മൂടി അണിഞ്ഞവരെ നീ അറിയിച്ചു കൊടുക്കണം  ''നീ '' എന്താണ് എന്ന് !!!


Saturday, 12 July 2014





 അമ്മ മനസ്സ് !

വെണ്മണി പൂക്കളാല്‍ താളം പിടിക്കുന്ന നറു_
നിലാ മഴയായ് വന്നതല്ലേ ...മകര മാസത്തിലെ
കുളിര്‍ മഞ്ഞു പെയ്യുന്ന പുലര്‍കാല വേളപോല്‍ വന്നതല്ലേ ....
എന്‍ മനതാരില്‍ നീ വന്നതല്ലേ ....
അന്ന് തൊട്ടിന്നോളം എന്മടിതട്ട് ഞാന്‍
മകളേ നിനക്കായി തന്നതല്ലേ ....തന്നതല്ലേ .....

ഒരു നേര്‍ത്ത താരാട്ടിന്‍ ഈണമായ് നിന്നി-
ലെന്‍ ഹൃദയ താളം ഞാന്‍ ചേര്‍ത്തതല്ലേ....
ഉദര ബന്ധങ്ങള്‍ തന്‍ നിണരേഖ യിലാതെ
അരുമയായ് പാലിച്ചതല്ലേ...ഒരുമയായ് ജീവിച്ചതല്ലേ...

ഇന്നലെ ഈ വഴി വന്നൊരു വേടന്‍റെ
അമ്പേറ്റു വീണവളല്ലേ ,അമ്പേറ്റ് വീണവളല്ലേ
അമ്മ മനസ്സിലെ നൊമ്പരപൂക്കളെ
വരണ മാല്യം കോര്‍ത്ത്‌ ചൂടിയില്ലേ ,,,,
മരണ മാല്യം ചാര്‍ത്തി പോയതല്ലേ .....
മകളേ ...മകളേ അമ്മ മനസ്സ് നിനക്ക് സ്വന്തം ...
ഈ അമ്മ മനസ്സ് നിനക്ക് സ്വന്തം ....




-

Thursday, 10 July 2014





തകര്‍ന്നടിഞ്ഞ വിശ്വാസ നൌകയുടെ അവശിഷ്ടങ്ങള്‍ ക്കിടയില്‍ എന്തോ തേടി കൊണ്ടിരുന്ന അവളോട്‌ അതുവഴി കടന്നു പോയ ഒരു വഴി യാത്രകാരന്‍ ചോദിച്ചു . ‘’ എന്താണ് നിങ്ങള്‍ ഇവിടെ തേടി കൊണ്ടിരിക്കുന്നത് ?

‘’ അപരിചിതനായ അവന്‍റെ ചോദ്യം പാടെ അവഗണിച്ചു കൊണ്ട് അവള്‍ തിരച്ചില്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു .
പതിവായി അത് വഴി കടന്നുപോകുമ്പോള്‍ ഒക്കെ അയാള്‍ ആ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു .
ദിവസങ്ങള്‍ കഴിയുംതോറും അവളിലെ ശക്തി ക്ഷയിക്ക്കുകയും കവിളത്ത് സ്ഥിരമായി രൂപം കൊണ്ട ഒരു കണ്ണീര്‍ ചാല്‍ പ്രത്യക്ഷപെടുകയും ചെയ്തു .
അത് അയാളുടെ മനസ്സിലെ ആകാംഷകള്‍ വളര്‍ത്തുകയും ചെയ്തു . ആവര്‍ത്തിക്കപെട്ട ചോദ്യത്തിന്‍റെ ഉത്തരമായി ഒരിക്കല്‍ അവള്‍ അസഹ്യതയോടെ അവനോട് മൊഴിഞ്ഞു .
‘’ എന്‍റെ ജീവിത തോണിയുടെ പങ്കായം എനിക്കിവിടെ എവിടെയോ നഷ്ടപെട്ടു. നാളുകളായി ഞാന്‍ അതാണ്‌ ഇവിടെ തേടി കൊണ്ടിരിക്കുന്നത്’’.
തകര്‍ന്ന്‍ കിടക്കുന്ന ആ അവശിഷ്ടങ്ങളിലേക്ക് നോക്കി അയാള്‍ വീണ്ടും ചോദിച്ചു .
‘’നൌകയില്ലാത്ത നിനക്ക് വെറുമൊരു പങ്കായം കിട്ടിയിട്ട് എന്ത് ചെയ്യാനാണ് ‘’
‘’ നാളുകള്‍ ചെല്ലുംതോറും ദുര്‍ബലമായി കൊണ്ടിരിക്കുന്ന എനിക്ക് ഒരൂന്നു വടി ആയിട്ടെങ്കിലും അത് ഉപയോഗിക്കാമാല്ലോ ‘’
ചിലമ്പിച്ച വാക്കുകളോടെ അവള്‍ ഉത്തരം പറഞ്ഞു .
തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്ടു മുട്ടിയപ്പോള്‍ ഒക്കേയും അവള്‍ തന്‍റെ പ്രവര്‍ത്തികള്‍ തുടര്‍ന്ന് കൊണ്ടേഇരുന്നു .
ദിവസവും കണ്ടുമുട്ടിയപ്പോള്‍ ഒക്കെ അവര്‍ ചോദ്യങ്ങളും ഉത്തരങ്ങളും ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു .അവന്‍റെ വാക്കുകളിലെ മാസ്മരികത അവളുടെ ഹൃദയത്തിലെ മുറിവുകളില്‍ മൃദു തലോടലായ് സുഖം പകര്‍ന്നു .
കണ്ണുനീര്‍ ചാലുകളുടെ സ്ഥാനത്ത് പുഞ്ചിരി വിടര്‍ന്നു. ഭൂതകാലത്തിന്റെ കയ്പ്പും വേദനയും പേറി ബഹുദൂരം പിന്നിട്ട അവളുടെ തലയില്‍ നിന്ന് അയാള്‍ ആ നാറുന്ന ഭാണ്ടകെട്ടുകള്‍ എടുത്ത് ദൂരെ എറിഞ്ഞു. ചുരുങ്ങിയ നാളുകല്‍ക്കൊണ്ട് സംഭവിച്ച ആ വലിയ മാറ്റത്തിന്‍റെ കാരണം അവന്‍റെ വാക്കുകളുടെ ആജ്ഞാ ശക്തിയായിരുന്നു എന്ന് തിരിച്ചറിഞ്ഞ അവള്‍ അവന്‍റെ ആ വാക്കുകള്‍ എന്നും കേള്‍ക്കാന്‍ ആഗ്രഹിച്ചു. അതിനു വേണ്ടി അവന്‍റെ വരവിനു വേണ്ടി ആകാംഷയോടെ കാത്തിരിക്കാന്‍ തുടങ്ങി . ദിവസങ്ങള്‍ കഴിയവേ ഒരു നാള്‍ അവന്‍ അവളോട്‌ ചോദിച്ചു .
‘’നഷ്ടപെട്ട നിന്‍റെ ജീവിത നൌകയുടെ പഴയ പങ്കായം തിരഞ്ഞ് ഇനിയും നാളുകള്‍ നഷ്ട പെടുത്താതെ പുതിയൊരു നൌക ഉണ്ടാക്കാന്‍ ശ്രമിക്കുന്നതല്ലേ നല്ലത് ‘’
അവന്‍റെ ആ ചോദ്യത്തെ മറ്റൊരു മറുചോദ്യം കൊണ്ടവള്‍ നേരിട്ടു.
 ‘’അനുഭവങ്ങളുടെ മുറിപാടുകള്‍ വീണു ചോരയും ചലവും ഒലിക്കുന്ന എന്‍റെ ഈ കൈ പിടിക്കാന്‍ സന്മനസുള്ള ആരാണ് തയ്യാറാവുക എന്ന് ‘’
‘’ ഇത്രയേറെ ഒരാളുടെ മനസ്സിനേയും വാക്കുകളേയും വിശ്വസിക്കുകയും അനുസരിക്കുകയും സര്‍വ്വോപരി മനസ്സിലാക്കുകയും ചെയ്യുന്ന ഒരു പെണ്ണിനെ സ്വന്തമാക്കാന്‍ ഏതു പുരുഷന്‍ ആണ് ഇഷ്ടപെടാത്തത് ‘’
ആ ചോദ്യത്തിലെ അര്‍ത്ഥം എന്തായിരുന്നു എന്ന് ഗ്രഹിക്കാന്‍ കഴിയാതെ അവള്‍ ,മരിച്ചുതുടങ്ങിയിരുന്ന തന്‍റെ സ്വപ്നങ്ങള്‍ക്ക് അവന്‍റെ  വാക്കുകളുടെ മൃത സന്ജീവനിയില്‍ പുതു ജീവന്‍ പകര്‍ന്നു കാത്തിരിക്കാന്‍ തുടങ്ങി .
പിന്നീടുള്ള ദിവസങ്ങളില്‍ അതുവഴിയുള്ള അവന്‍റെ വരവുകള്‍ കുറഞ്ഞു.
പല പല തിരക്കുകള്‍ ആയിരുന്നു അതിനു കാരണം എന്ന് പറഞ്ഞ് അവളെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ,അവളുടെ നിഷ്കളങ്കമായ സ്നേഹം തന്‍റെ മനസമാധാനം നഷ്ടപെടുത്തുന്നു എന്ന് അവന്‍ തിരിച്ചറിഞ്ഞു .
അതോടെ അവന്‍ ആ വഴിക്കുള്ള യാത്ര എന്നെന്നേക്കുമായി അവസാനിപ്പിച്ചു.
അവളാകട്ടെ അവന്‍ കൊടുത്ത മൃത സഞ്ജീവനി സ്വന്തം ജീവിതത്തിന്‍റെ പാടപുസ്തകങ്ങളില്‍ എഴുതിച്ചേര്‍ത്ത് ,അവശേഷിക്കുന്ന തന്‍റെ ഇത്തിരി ദിവസങ്ങളെ സ്നേഹത്തിന്‍റെ ഒരു വലിയ മരം നട്ട് ആ വഴി വക്കില്‍ ഇപ്പോഴും കാത്തിരിക്കുന്നുണ്ട്.പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് ആ വഴി കടന്നു പോകുന്നവര്‍ക്കൊക്കെ അവന്‍റെ വാക്കുകളില്‍ നിന്ന് പകര്‍ന്നു കിട്ടിയ ഊര്‍ജം തിരികെ പകര്‍ന്നുകൊണ്ട് .കാലചക്രം കറങ്ങിത്തിരിഞ്ഞ് കടന്നുപോകുമ്പോള്‍ എന്നെങ്കിലും ഒരിക്കല്‍ അവന്‍ പറഞ്ഞ അവസാന വാക്കുകളുടെ അര്‍ഥം എന്തായിരുന്നു എന്ന് മനസ്സിലാക്കി തരാന്‍ ആ വഴി ഒരിക്കല്‍ കൂടി വരാതിരിക്കാന്‍ അവനു കഴിയുകായില്ല എന്ന ഉറച്ച വിശ്വാസത്തോടെ !!!


Wednesday, 9 July 2014



                  വിധി  

________________________________________________________________________
ചന്നം പിന്നം പെയ്യുന്ന ചാറ്റല്‍മഴയിലേക്ക് നോക്കി ഇരുപ്പ് തുടങ്ങിയിട്ട്
എത്ര നേരമായി എന്നറിയില്ല , കുഞ്ഞനന്തന്‍ സ്കൂള്‍ വിട്ട് വരാന്‍ ഇനി അധിക നേരം ഇല്ല എന്ന് തോന്നുന്നു .അവന്‍ വരുന്നതിനു മുന്‍പേ ഇവിടം വിട്ടു പോകണം എന്നാണു കൊച്ചമ്മയുടെ അന്ത്യശാസന.അമ്മയില്ലാത്ത ഏഴു വയസുകാരന്‍ കുഞ്ഞനന്തുവിനെ വേലകാരനായ ഞാന്‍ കൂടുതല്‍ കരുതല്‍ കൊടുത്തതിനു സമ്പന്ന വര്‍ഗം തനിക്കു വിധിച്ച ശിക്ഷ . വെറുമൊരു പാചക കാരന്‍റെ ഒഴിവിലേക്ക് ആണ് താന്‍ നിയമിക്കപെട്ടത്‌ എങ്കിലും ,താന്‍ ജീവിക്കുന്ന വീടും വീട്ടുകാരും തന്‍റെ  സ്വന്തക്കാര്‍ ആണ് എന്ന ചിന്തയോടെ എല്ലാവരുടെ കാര്യങ്ങളിലും താന്‍ അങ്ങേയറ്റം ശ്രദ്ധ ചെലുത്തിയിരുന്നു .
കൊച്ചമ്മയും മുതലാളിയും കൊച്ചുമോനും മാത്രം അടങ്ങുന്ന കുടുംബം .ഒരേയൊരു മകന്‍  അമേരിക്കയില്‍ ,അമേരിക്കന്‍ ജീവിതത്തിന്‍റെ ബാക്കി പത്രം പോലെ ,അമ്മയാല്‍ ഉപേക്ഷിക്കപെട്ട കുഞ്ഞിനെ നോക്കാന്‍ കഴിയാത്തത് കൊണ്ട് ഇവിടെ അച്ഛനമ്മമാരുടെ കൂടെ വിട്ടിരിക്കുകയാണ്
കുഞ്ഞനന്തുവിനെ. ഓമനത്തം തുളുമ്പുന്ന ആ കുഞ്ഞിനെ ഉപേക്ഷിച്ചു പോയ ആ അച്ഛനമ്മമാരെ കുറിച്ചോര്‍ത്തപ്പോള്‍ അതുവരെ മനസ്സില്‍ തന്‍റെ അമ്മയോട് തോന്നിയ വെറുപ്പിനു അല്‍പ്പം ശമനം വന്ന പോലെ തോന്നിയിരുന്നു . .ഓര്‍മ വച്ച കാലം തൊട്ടു താന്‍ രാമേട്ടന്റെ വീട്ടില്‍ ആണ് .രാമേട്ടന് തന്നെ ഏതോ വഴിയരുകില്‍ ഉപേക്ഷിക്കപെട്ട നിലയില്‍ കിട്ടുമ്പോള്‍ തനിക്ക് നാലോ അഞ്ചോ വയസ്സേ ഉണ്ടായിരുന്നുള്ളൂ അത്രേ .
ഏതോ ഒരു സ്ത്രീയോടൊപ്പം തലേ ദിവസം തന്നെ ആ കവലയില്‍ കണ്ടിരുന്നു എന്ന് ആരോ പറഞ്ഞ അറിവേ രമേട്ടനുള്ളൂ .എന്തായാലും രാമേട്ടന്റെ കനിവില്‍ മൂന്ന് നേരം ആഹാരവും കിടക്കാന്‍ ഇടവും ലഭിച്ചു .എങ്കിലും അദ്ധേഹത്തിന്റെ മക്കള്‍ക്ക്‌ അവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് തല്ലിക്കളിക്കാന്‍ ഒരു ചെണ്ട പോലെ ആയിരുന്നു തന്‍റെ കുട്ടികാലം . വളര്‍ന്നപ്പോള്‍ പാചകകാരനായ അദ്ധേഹത്തിന്റെ സഹായി ആയി കൂടി ,രാമേട്ടന്റെ മകളുടെ മനസ്സില്‍ തന്നോട് തോന്നിയ അരുതാത്ത അടുപ്പം സ്നേഹമായിരുന്നു എന്ന് അവള്‍ പറഞ്ഞെങ്കിലും എന്ത് കൊണ്ടോ ആ സ്നേഹത്തെ പ്രോത്സാഹിപ്പിക്കാന്‍ തനിക്കു കഴിഞ്ഞില്ല ,അതിന്‍റെ പേരില്‍ താന്‍ നന്ദിയില്ലാതവനും അന്നം തന്ന കൈക്ക് തിരിച്ചു കൊത്തിയവനും ഒക്കെ ആക്കി ചിത്രീകരിക്കപെട്ടപ്പോള്‍ ആ തണലും തനിക്കു നഷ്ടപെട്ടു. ബസ് സ്റാണ്ടിലും പരിസരത്തും അന്തിയുറങ്ങാന്‍ ശ്രമിച്ച കൌമാര കാരനോട് കരുണ കാണിക്കാന്‍ പോലീസും സമ്മതിച്ചില്ല .ഒരു രാത്രിയില്‍ തന്നെ പിടിച്ച് കൊണ്ടുപോയി ലോക്കപ്പില്‍ ഇട്ട് തലങ്ങും വിലങ്ങും ചോദ്യം ചെയ്ത അവര്‍ പറയുന്നതൊക്കെ അനുസരിച്ചാല്‍ ദിവസവും രാത്രി അവിടെ കിടക്കാന്‍ സ്ഥലം തരാം എന്ന് ഏറ്റു. അന്നുമുതല്‍ അവിടത്തെ വരാന്തയില്‍ അന്തിയുറങ്ങി. ചിലപ്പോളൊക്കെ ഏമാന്‍ മാരുടെ ‘’ഒപ്പവും’’ . ചെയ്യുന്നത്
തെറ്റാണ് എന്ന ഉണര്‍വ്വ് മനസ്സില്‍ ഉണ്ടായിരുന്നിട്ടും എല്ലാം നിശബ്ദം സഹിക്കാന്‍ വിധിക്കപെട്ട് ഇരുളില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന എത്രയോ രാത്രികളില്‍ താന്‍ തന്‍റെ അമ്മയെ വെറുക്കുകയും ശപിക്കുകയും ചെയ്തിരിക്കുന്നു .....! അങ്ങിനെ കിടന്ന ഏതോ ഒരു രാവില്‍ ആണ് പുതിയതായി സ്ഥലം മാറി വന്ന ‘’രാജന്‍ സര്‍ തന്‍റെ രക്ഷകന്‍ ആയതും ,ഈ വലിയ വീട്ടില്‍ തന്നെ ജോലിക്കാരന്‍ ആയി കൊണ്ട് വന്നു ആക്കിയതും .പുതിയ ജീവിതം പുതിയ അന്തരീക്ഷം എല്ലാം കൊണ്ടും തനിക്കു സന്തോഷം മാത്രം നല്‍കി .അതിനു മാറ്റ് കൂട്ടുവാന്‍ എന്നപോലെ കുഞ്ഞനന്തുവും. അവന്‍റെ കുസൃതികളും സംശയങ്ങളും ഒക്കെ കണ്ടും കേട്ടും ഒക്കെ ഇരിക്കുമ്പോള്‍ ഈ ലോകത്ത് തനിക്കു ആരും ഇല്ലെന്ന കാര്യം പോലും താന്‍ മറക്കും. ചിലപ്പോളൊക്കെ അവന്റെ കൊച്ചു കൊച്ചു സങ്കടങ്ങളില്‍ അവനെ ആശ്വസിപ്പിക്കുമ്പോള്‍ തന്‍റെ മനസ്സും ഒരു അമ്മയുടേതെന്നപോലെ തുടിക്കുകയും ഒരു പുരുഷന്‍ ആവാന്‍ തയ്യാറെടുക്കുന്ന തന്‍റെ ശരീരത്തിലെ മാറിടം ചുരക്കുന്നത്പോലേയും ഒക്കെ തനിക്കു തോന്നും .

അത്രയധികം സ്നേഹം നുരഞ്ഞു പൊന്തുന്നുണ്ടാവും അപ്പോള്‍ തന്‍റെ ഉള്ളില്‍ . സത്യത്തില്‍ ഒരു ആണ്‍കുട്ടിക്ക് തോന്നുന്ന ഒരു വികാരവിചാരങ്ങളും ഈ പതിനേഴാം വയസ്സിലും തനിക്കു തോന്നിയിട്ടില്ല എന്ന് ചിലപ്പോള്‍ ഒക്കെ താനും ഓര്‍ക്കാറുണ്ട് .എന്നിട്ടും കുഞ്ഞനന്തുവിനോട് ഞാന്‍ കാണിക്കുന്ന സ്നേഹത്തെ ‘’മറ്റെന്തോ ‘’ ആയി തെറ്റിദ്ധരിച്ച കൊച്ചമ്മയുടെ മുന്‍പില്‍ തന്‍റെ മനസ്സിന്‍റെ അവസ്ഥ തുറന്നു പറയാന്‍ കഴിയാതെ ഇനിയെങ്ങോട്ട് എന്ന ചോദ്യ ചിന്ഹവുമായി ഇരിക്കുകയാണ് താന്‍ .വിധി എന്ന കാട്ടാളന്‍ തന്നോട് എന്തിനാണ് ചെറുപ്പം മുതല്‍ ഇത്രയും ക്രൂരത കാട്ടുന്നത് എന്ന ഉത്തരം കിട്ടാത്ത ചോദ്യം അപ്പോളും എന്‍റെ മനസ്സിനെ കുഴക്കുന്നു .   

Monday, 7 July 2014



                                                          വെടി 

____________________________________________________________________________________________



ഇന്നലെ വരെ സ്വന്തം എന്ന് വിശ്വസിച്ചവര്‍ ,കലക്കവെള്ളത്തില്‍
മീന്‍ പിടിക്കാന്‍ നോക്കുന്ന ശ്രമങ്ങള്‍ , നിശ്വാസ വായുവില്‍
പോലും വിഷം നിറച്ചു കാത്തിരിക്കുന്നുണ്ട് , ഒരു പറ്റം കഴുകന്‍
മാര്‍ ,അതിനിടയില്‍ നന്മയും തിന്മയും വേര്‍തിരിച്ചറിയാന്‍ കഴിയാതെ
വീര്‍പ്പുമുട്ടിയ പെണ്‍കുട്ടി , സഹായ ഹസ്തം നീട്ടിയവരൊക്കെ
നിറഞ്ഞൊഴുകിയ അവളുടെ കണ്ണുകള്‍ അല്ല ,മറിച്ച് വിടര്‍ന്നു
വരുന്ന താമര മുകുളങ്ങള്‍ പോലുള്ള മാറിടമാണ് കണ്ടത് ,
അഭയം കൊടുക്കാം എന്ന് വാഗ്ദാനം നല്‍കിയവര്‍ അവളിലെ
നിഷ്കളങ്കതയുടെ പാവാട കെട്ടുകള്‍ അഴിച്ചു നോക്കി ,ഒറ്റക്കും
കൂട്ടമായും വന്നവരില്‍ പലര്‍ക്കും അവള്‍ക്ക് എന്നോ നഷ്ടപെട്ട
പിതാവിന്‍റെ പ്രായമുണ്ടായിരുന്നു , മധുര സ്വപ്‌നങ്ങള്‍ കണ്ട്‌
ഉറങ്ങേണ്ട പ്രായത്തില്‍ ബലിഷ്ടങ്ങലായ കൈകളുടെ കരുത്തുകളില്‍
വേദനയുടെ കൈപ്പുനീരില്‍ മുങ്ങി കുളിച്ച് തളര്‍ന്നുറങ്ങിയ അവളെ
ദുസ്വപ്‌നങ്ങള്‍ മാത്രം തേടിയെത്തി , കരള്‍ വേവുന്ന കഥനങ്ങള്‍
ചോദിച്ചറിയാനുള്ള പലരുടേയും വ്യഗ്രത കണ്ടവള്‍ ,ആശ്വാസ
ത്തോടെ ,ആവേശത്തോടെ അവളുടെ ദുഃഖങ്ങള്‍ പങ്കുവച്ചു, എല്ലാം
കേട്ടുകഴിയുമ്പോള്‍ അവരില്‍ നിന്നും തനിക്കു ലഭിച്ചേക്കാവുന്ന
മോചനത്തെ കുറിച്ച് ചിന്തിച്ചിരിക്കുന്ന അവളിലേക്ക്‌ അടക്കാനാവാത്ത
കാമത്തിന്‍റെ ഉഷ്ണപുണ്ണ്‍ പിടിച്ച് നാറുന്ന മനസോടെ പടര്‍ന്നു കയറി,
ഒടുവില്‍ ഒരു നാള്‍ തെരുവിലേക്ക് വലിച്ചെറിയ പെട്ട അവള്‍ ,,അന്തിയുറങ്ങാന്‍ ഒരു മേല്‍കൂരതേടി സന്ധ്യ് മയങ്ങികഴിഞ്ഞാല്‍
തന്നെ തേടിവരുന്നവരുടെ കൂടെപോകും ,രാത്രിയുടെ ഇരുട്ടില്‍
അവള്‍ക്കുള്ളതെല്ലാം പകുത്തെടുത്ത് കടന്നുപോകുന്ന പലരും
പകല്‍വെളിച്ചത്തില്‍ അവളെ കാണുമ്പോള്‍ കൂട്ടുകാരോട് അടക്കം
പറയും '' ദാണ്ടേ അളിയാ ഒരു ''വെടി '' നില്‍ക്കുന്നു !!!