Saturday, 19 April 2014

                        യാത്രാമൊഴി
                    _________________


എന്‍റെകണ്ണാ എനിക്കൊരു ഹൃദയമുണ്ടായിരുന്നുവല്ലോ
മുറിവേറ്റതെങ്കിലും ,നീയെന്നില്‍ വരും വരെ 
ഇപ്പോള്‍ അതില്‍ ഒച്ചയനക്കങ്ങളില്ലാത്ത 
നിന്നോര്‍മ്മകളില്‍ നിന്നടരുന്ന ദീന രോദനങ്ങള്‍ മാത്രം 

ജന്മ പാപങ്ങള്‍ അകറ്റി കളഞ്ഞുവോ നിന്‍ 
പാദ സേവക്കായി വരം ചോതിചോരെന്നെ
മീരയാവാന്‍ കൊതിച്ചവള്‍ ഞാന്‍ 
വിധി രാധാ വേഷം കെട്ടിച്ചു വിരഹ ചൂടില്‍ 
ഉരുക്കുന്നോരെന്‍ കരളും ,കല്പനകളും 

തമസ്സെഴും ഭൂതകാലസ്മൃതികളില്‍ പുതഞ്ഞു
മൃത്യുവാം പ്രിയ കാമുകനെ വരിക്കുവാന്‍
നോമ്പും നോറ്റ് കാത്തിരുന്നോള്‍ ഇവള്‍
മൌനമായ് പെയ്തിറങ്ങിയ നിന്‍ പ്രണയ മഴയില്‍
കുളിച്ചീറന്‍ ചുറ്റി നീ പോയ വഴിയോരത്ത് വെറുതെയാണെങ്കിലും
നിന്നെയും കാത്തിരിക്കവേ ,കേള്‍ക്കുന്നു ഞാന്‍
പാതിയില്‍ ഉപേക്ഷിക്ക പെട്ടവന്‍റെ
കാഹളനാദം ,മരവിച്ച കൈകളാല്‍ എന്നെ
പുല്കിയുറക്കുവാന്‍ ,പാപപുണ്യങ്ങള്‍ തന്‍ കണക്കുകള്‍
പരസ്പരം വെറുക്കാത്ത സുന്ദര നാടിലേക്ക് യാത്രയാവട്ടെ ഞാന്‍

No comments:

Post a Comment