Thursday, 24 April 2014

           
              പ്രവാസി
___________________________________________________________________________

      കത്തിയെരിയുന്ന മീനചൂടിനെ വകവയ്ക്കാതെ കുതിച്ചു പായുന്ന ട്രൈയിനില്‍ അതിനേകാള്‍ വേഗത്തില്‍ ഓടുന്ന മനസുമായി ഇരിക്കുമ്പോള്‍ എനിക്ക് തോന്നി ഞാനൊരു ജഡമാണെന്ന് ,ചുറ്റിനും ഉള്ള യാത്രകാര്‍ എനിക്ക് ചുറ്റും കൂടിയിരിക്കുന്നത് എന്റെ അവസാനമായി യാത്രയാക്കാന്‍ വന്നവരും .തൊട്ടടുത്തിരിക്കുന്ന വൃദ്ധ ദമ്പതികള്‍ ഇടയ്ക്കിടയ്ക്ക് എന്നെ പാളി നോക്കുന്നുണ്ട് , അതിനുമപ്പുറം  ഒരു മൊബൈല്‍ ഫോണുമായി ഒരു ചെറുപ്പകാരന്‍ കുറേനേരമായി അതിനോട് മല്ലിടുന്നു ,എങ്കിലും അവന്‍റെ കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക് എതിര്‍വശം ചേര്‍ന്ന് ഒതുങ്ങിയിരിക്കുന്ന സുന്തരിയായ പെണ്കുട്ടിയിലേക്ക് ഒരു ഓട്ടപ്രദക്ഷിണം വച്ച് തിരിച്ചു പോരുന്നുമുണ്ട് ,പക്ഷേ ആ പെണ്‍കുട്ടി അവയൊന്നും ശ്രദ്ധിക്കാതെ വിദൂരതയില്‍ മിഴികള്‍ നട്ട് ഏതോ ഓര്‍മകളില്‍ മുഴുകി ഇരിക്കുകയാണ് ,അവളുടെ ആ ഇരിപ്പ് കണ്ടപ്പോള്‍ എനിക്ക് തോന്നി അവള്‍ എന്നെ പോലെതന്നെ തന്റെ പ്രിയപ്പെട്ട ആരുടെയോ ഓര്‍മകളില്‍ സ്വയം മറന്ന് ഇരിക്കുകയാണ് എന്ന് ,അല്ലെങ്കില്‍ ഇത്രയും സുമുഖനായ ഒരു ചെറുപ്പകാരന്‍ എതിര്‍ വശത്തിരുന്ന് മണികൂറുകള്‍ ആയി അവളെ കടക്ഷിച്ചിട്ടും അവള്‍ അത് അറിയാത്തത് എന്തുകൊണ്ടാണ് എന്ന് ആശ്ചര്യത്തോടെ ഞാന്‍ ഓര്‍ക്കാതിരുന്നില്ല .
               അതിനും അപ്പുറത്ത് പുതുതായി വിവാഹം കഴിഞ്ഞവരെന്നു തോന്നുന്ന ഒരു ദമ്പതികള്‍ അവരുടെ യാത്ര വളരെ മധുരതരമാകുന്നുണ്ട്  ഇടയ്ക്കിടെ അവള്‍ അവന്‍റെ മാറിലേക്ക്‌ മുഖം ചേര്‍ത്തുവച്ചു ചാരിയിരുന്നു ഉറക്കം നടിച്ചിരിക്കുമ്പോള്‍ അവന്‍  അവളുടെ തൂനെറ്റിയില്‍ കൊടുക്കുന്ന ചുംബനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ അവളുടെ കണ്ണുകളുടെ കൃഷ്ണ മണി ഇളകുന്നത് അറിയാതെ ആയിരിക്കുമോ ? എന്ന് ചിന്തിച്ചപോളെക്കും അവയൊക്കെ നോക്കി ഇരുന്ന് അവരെ ശല്യം ചെയ്യുന്നത് ശരിയല്ലെന്നു എന്‍റെ മനസ്സ് എന്നെ വിലക്കാന്‍ തുടങ്ങിയപ്പോള്‍ കണ്ണുകള്‍ പിന്‍വലിച്ചു . അപ്പോളും ഞാന്‍ ചിന്തിച്ചത് എന്‍റെ ജഡം കാണാന്‍ വന്നിരിക്കുന്ന ഈ കാഴ്ച്ചകാര്‍ ഒക്കെ എന്തുകൊണ്ടാണ് ഇങ്ങനെ അവരവരുടെതായ കാര്യങ്ങളില്‍ മുഴുകി ഒന്ന് കരയാന്‍ പോലും മറന്ന് ഇരിക്കുന്നത് എന്നാണ് .
            തൊട്ടടുത്തിരിക്കുന്ന  വൃദ്ധ ദമ്പതികള്‍ എന്റെ മാതപിതാകള്‍ അല്ലേ ? സ്വന്തം മകന്‍ നഷ്ടപെട്ടത്തില്‍ അവര്‍ക്ക് ഒട്ടും സങ്കടമില്ലെന്നോ ?
അതിനുമപ്പുറത്തിരിക്കുന്ന പെണ്‍കുട്ടി എന്റെ മൂത്തമോള്‍ അല്ലേ ?അവളുടെ ആ നിസംഗമായ ഇരുപ്പ് ഒരു പക്ഷേ എന്‍റെ വിയോഗത്തില്‍ ഉണ്ടായ ദുഖം കൊണ്ടായിരിക്കുമോ ?
അവളുടെ എതിര്‍വശത്ത് ഇരുന്ന് മൊബൈല്‍ ഫോണില്‍ കസര്‍ത്ത് കാണിക്കുന്നത് എന്‍റെ ഒരേയൊരു മകന്‍ കിരണ്‍ അല്ലേ ? അവന്‍ എന്റെ വേര്‍പാട് അറിഞ്ഞില്ലെന്നുണ്ടോ ? പ്രണയപാരവശ്യത്തല്‍ തന്‍റെ ഇണയുടെ മാറില്‍ കണ്ണുകള്‍ ചിമ്മി കിടക്കുന്നത് എന്റെ ഇളയ മകള്‍ തുഷാര തന്നെ , ഇണയുടെ പ്രണയ ചൂടില്‍ സ്വന്തം അച്ഛന്റെ മരണ വാര്‍ത്തയൊന്നും അവള്‍ അറിഞ്ഞിടുണ്ടാവില്ല എന്ന് ചിന്തിച്ചു സമാധാനിക്കാനേ തരമുള്ളൂ .
ഒരു ശരാശരി കുടുംബത്തിന്റെ ഉയര്‍ച്ചക്ക് വേണ്ടി രാപകല്‍ കഷ്ടപ്പെട്ട് യവനം മുഴുവന്‍ ഏകാന്തതയുടെ നേരിപോടില്‍ പാതിയുണ്ടും ഉറങ്ങാതെയും അന്യനാട്ടില്‍ കിടന്നു വീര്‍പ്പു മുട്ടിയതിന്റെ പ്രതിഫലമായി  കുടുംബവും മക്കളും ഒക്കെ രക്ഷപെട്ടെങ്കിലും ,താന്‍ ഏറെ സ്നേഹിക്കുന്ന തന്റെ പൊന്നുമക്കളുടെ മനസ്സില്‍ തന്നോട് ഉള്ള അപരിചിതത്വം തന്റെ നെഞ്ച് പൊള്ളിച്ചിരുന്നത് പുറത്തുകാട്ടാന്‍ കഴിഞ്ഞിരുന്നില്ല  ,രണ്ടോ മൂന്നോ വര്ഷം കൂടുമ്പോള്‍ മാത്രം അറബി കൊടുക്കുന്ന മുപ്പതു ദിവസത്തിന്‍റെ മോചനത്തില്‍ നാട്ടില്‍ വരുന്ന എനിക്ക് ഒരുപാട് സ്നേഹം നെഞ്ചില്‍ ഒളിപ്പിച്ചു വച്ചിട്ടും അവയൊന്നും പ്രദര്‍ശിപ്പിക്കാന്‍ കഴിയാതിരുന്നത്  , വര്‍ഷങ്ങളായുള്ള യാധനകളുടെ മറു പുറമാണെന്ന് തിരിച്ചറിഞ്ഞവള്‍ തന്‍റെ മാലതി മാത്രമായിരുന്നു . ആ പേര് ഓര്‍ത്തപ്പോളെക്കും നെഞ്ചിലെ അതുവരെ അടക്കി വച്ചിരുന്ന തീ ജ്വാലകള്‍ ആളി കത്തി തുടങ്ങി .
ഈ വര്ഷം അവസാനം ഇരുപത്താറു വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി തന്‍റെ എല്ലാമായ കുടുംബത്തോടൊപ്പം ശിഷ്ട കാലം കഴിക്കാന്‍ തീരുമാനിച്ച് ,അതിനുള്ള ഒരുക്കങ്ങളില്‍ സ്വപനങ്ങള്‍ കണ്ട് നടന്നിരുന്ന താനും മാലതിയും .
വിവാഹം കഴിഞ്ഞു നാലാം മാസം പോയതാണ് താന്‍ .അന്ന് മാലതിക്ക് രണ്ടു മാസം വയറ്റില്‍ ഉണ്ടെന്നു താന്‍ അറിഞ്ഞിരുന്നില്ല .ജോലിയില്‍ പ്രവേശിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഒരു കത്തെഴുതാന്‍ പോലും  അവസരം കിട്ടിയത് .അപ്പോളേക്കും തന്‍റെ അച്ഛനും അമ്മയും മകന്‍റെ വിവരങ്ങളൊന്നും അറിയാതിരുന്നതിന്റെ കെറുവ് മൊത്തം മാലതിയോടു തീര്‍ക്കാന്‍ തുടങ്ങിയിരുന്നു .വാര്‍ത്താ വിനിമയ മാര്‍ഗങ്ങളൊന്നും ഇന്നത്തെ പോലെ സജീവമല്ലാതിരുന്ന ആ കാല ഘട്ടത്തില്‍ തന്നെ കുറിച്ച് ഒന്നും അറിയാന്‍ കഴിയാതെ ,വീട്ടുകാരുടെ മാനസിക പീഡനങ്ങളും ഗര്‍ഭാവസ്ഥയും സഹിച്ചു തന്റെ കുഞ്ഞിനേയും കുടുംബത്തെയും സ്നേഹിച്ചു എനിക്ക് വേണ്ടി കാത്തിരുന്ന അവളെ കിട്ടിയത് എന്റെ മഹാ ഭാഗ്യങ്ങളില്‍ ഒന്നായി ഞാന്‍ എന്നും വിശ്വസിക്കുന്നു .മൂത്ത മകള്‍ പിറന്നു മൂന്നാം വയസ്സില്‍ ആദ്യമായി അവധിക്കു നാട്ടില്‍ പോകാന്‍ കഴിഞ്ഞത് .അതും പലവട്ടം തയാറായി കാത്തിരുന്നിട്ടും ക്യാന്‍സല്‍ ആയിപോയ പല സന്ദര്‍ഭങ്ങള്‍ക്കൊടുവില്‍ . എല്ലാ പ്രാവശ്യം വരുമ്പോളും അവള്‍ക്കു പറയാന്‍ ഒരുപാട് പരാധികള്‍ ഉണ്ടാകും എന്ന് താന്‍ ഊഹിക്കുമെങ്കിലും തന്റെ കഷ്ട പാടുകള്‍ കേള്‍ക്കുമ്പോള്‍ അവള്‍ എല്ലാം നിശബ്ദം സഹിക്കുകയാണ് എന്ന് താന്‍ മനസിലാക്കിയിരുന്നു , ആ അറിവ് തന്നെയാണ് ഇത്രവര്‍ഷവും അവളെ മാത്രം മനസിലിട്ട്‌ താലോലിച്ച് ,അവളോടുള്ള പ്രണയ തെയെല്ലാം കവിതകള്‍ ആക്കി അവള്‍ക്കു അയച്ചു കൊടുക്കുന്നത് വായിച്ച് ,വടിവില്ലാത്ത അക്ഷരങ്ങള്‍കൊണ്ട് അവള്‍ അയക്കുന്ന കത്തുകളിലൂടെ മാത്രം അറിഞ്ഞിരുന്ന മക്കളുടേയും അച്ഛനമ്മ മാരുടെയും ,അവളുടെയും സ്നേഹത്തിന്റെ മാസ്മരികത .  അക്ഷരങ്ങളിലൂടെ ഇത്രയധികം സ്നേഹം കൈമാറാന്‍ കഴിയുമെന്ന് തന്നെ പഠിപ്പിച്ച തന്റെ പ്രിയതമ ,ഒരിക്കലും ഒന്നും തന്നോട് ആവശ്യപെട്ടിട്ടില്ലാത്ത ,എല്ലാ ഇഷ്ടങ്ങളും അവള്‍ തന്റേതാക്കി മാറ്റിയിരുന്നതു പലപോഴാകി താന്‍ മനസിലാക്കിയിരുന്നത് കൊണ്ട് അവള്‍ക്കിഷ്ടപെട്ട പലതും അവള്‍ക്കായി നേടികൊടുക്കാന്‍ തനിക്കു കഴിഞ്ഞിരുന്നതും വര്‍ഷങ്ങള്‍ക്കുശേഷം കൂടിയും  പ്രണയത്തിന്‍റെ നിറം മങ്ങാതെ സൂക്ഷിക്കാന്‍ തങ്ങള്‍ക്കു കഴിഞ്ഞതും അതുകൊണ്ടായിരിക്കാം , . വര്‍ഷങ്ങള്‍കൊണ്ട്‌ നഷ്ടപെടുത്തിയ അവളുടെ സാമീപ്യവും സ്നേഹവും ആസ്വതിച്ചു ശിഷ്ട ജീവിതം നാട്ടില്‍ ചിലവഴിക്കാന്‍ തീരുമാനിച്ചു കാത്തിരുന്ന തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് തിരശീല വീഴ്ത്തിയ ദൈവത്തിനോട് ,അവളെ തന്നില്‍ നിന്നും വേര്‍പെടുത്തിയ ക്രൂരതയെ എന്ത് പറഞ്ഞാണ് ഞാന്‍ ചോദ്യം ചെയ്യേണ്ടത് ? മൂന്ന് ദിവസം മുന്‍പ് കിട്ടിയ അവളുടെ മരണ വാര്‍ത്തക്ക് ശേഷം താനും ജീവിക്കുന്ന ഒരു ജഡം മാത്രമായിരുന്നുവല്ലോ ? ആരൊക്കെയോ ചേര്‍ന്ന് തയാരാക്കിതന്ന തന്ന വിമാന ടിക്കെറ്റ് കോയമ്പത്തൂര്‍ വരേക്കുമേ കിട്ടിയിരുന്നുള്ളൂ ,അവിടെ നിന്ന് നാട്ടിലേക്കുള്ള ട്രെയിന്‍ പിടിച്ചത് പോലും അവളുടെ സാന്നിധ്യം ഇല്ലാത്ത തന്റെ വീട്ടിലേക്കു ചേതനയറ്റ് കിടക്കുന്ന അവളുടെ മുഖം കാണാന്‍ ഉള്ള കരുത്തു സംപാതിക്കാന്‍വേണ്ടി കിട്ടിയേക്കാവുന്ന സമയത്തെ കുറിച്ചോര്‍ത്തു മാത്രമാണ് .അവിടെ താന്‍ ഇറങ്ങുമ്പോള്‍ മക്കളുടെ അപരിചിതത്വം നിറഞ്ഞ പെരുമാറ്റങ്ങള്‍ തകര്‍ന്ന തന്റെ ഹൃദയത്തിനെ എങ്ങനെ സന്തൊനിപ്പിക്കും എന്നറിയാതെ ഞാന്‍ എന്ന പാവം പ്രവാസി !!!

No comments:

Post a Comment