Thursday, 10 April 2014

  1. വാര്‍ധക്യം
    ________________________
    ഒരു കുടം വെള്ളം കൂടി എടുത്തു ഒഴിച്ചുകഴിഞ്ഞാല്‍ വെള്ളം പിടിക്കുന്ന ജോലിയും കൂടി കഴിയും ,പിന്നേയും ഉണ്ട് പണികള്‍
    ഏറെ ,വീടും പരിസരവും വൃത്തിയാക്കണം ,വൈകുന്നെരതെക്കുള്ള
    ചോറും കറികളും ഒക്കെ ഉണ്ടാക്കണം ,എല്ലാം കഴിയുംപോലെക്കും
    എട്ടു മണിയെങ്കിലും ആകും , അതിനിടയില്‍ കേള്‍കേണ്ടി വരുന്ന
    ചീത്തയും വഴക്കും വേറെയും .വയസ്സ് അമ്പതി ഏഴു ആയി തനി-
    ക്ക് ,പക്ഷേ അതിനൊന്നിനും ഒരു മര്യാദയും ഇല്ലാത്ത മക്കള്‍ .

    ''പത്തമ്മോ''
    മുകളില്‍ നിന്ന് വിളിക്കുന്നത്‌ താന്‍ വളര്‍ത്തി വലുതാക്കിയ
    ഏഴു വയസുള്ള പേരകുട്ടിയായ രാജേഷ്‌ ആണ് ,വിളിച്ച ഉടന്‍
    ചെന്നില്ലെങ്കില്‍ പിന്നെ ,ചെല്ലുമ്പോള്‍ കിട്ടുന്ന ചവിട്ടും തൊഴിയും
    തന്റെ ശരീരത്തില്‍ വീഴ്ത്തുന്നു വേദനകള്‍ ,പക്ഷേ മനസിന്റെ
    വേദനകള്‍ക്ക് മുന്‍പില്‍ ഒന്നുമല്ല . ഓടി മേലെ എത്തുമ്പോള്‍
    അന്തരീക്ഷത്തിലൂടെ പറന്നുവന്ന ബോള്‍ വന്നിടിച്ചു കൈത്തണ്ട
    നന്നായി നൊന്തു .
    സ്കൂളില്‍ നിന്നും വന്നിട്ട് വസ്ത്രം മാറ്റാനുള്ള വിളിയാണ് .
    ''എന്തിനാ കിളവി ഇപ്പോള്‍ എഴുന്നള്ളിയത് ,എത്ര നേരമായി
    ഞാന്‍ വിളിക്കുന്നു ?
    ''മോനെ അമ്മുമ്മ വെള്ളം പിടിക്കുകയായിരുന്നു .വെള്ളം നിന്ന്
    പോയാല്‍ അമ്മ വരുമ്പോള്‍ അമ്മുമ്മയെ വഴക്കുപറയും ''
    ''ഉം നുണ ,എനിക്കറിയാം നീ താഴെ ടി വി നോക്കികൊണ്ട്
    ഇരിക്കുകയല്ലയിരുന്നോ ?''
    അതിനു മറുപടി പറയാന്‍ നിന്നാല്‍ വീണ്ടും എന്തെങ്കിലും
    എടുത്തു ഏറിയും ചെക്കന്‍ ,അതുകൊണ്ട് വേഗം മാറാന്‍
    ഉള്ള തുണികള്‍ എടുത്തു കൊടുത്തു താഴോട്ട് പോരുംപോളെക്കും
    ചെക്കന്‍ ഫോണ്‍ എടുത്തു കഴിഞ്ഞിരുന്നു .അമ്മയെ വിളിക്കാന്‍
    ആണ് , വിളിക്കട്ടെ ,ഇന്ന് രാത്രിയിലും താന്‍ പട്ടിണിയാവും അത്ര
    തന്നെ ,പട്ടിണിയും രോഗങ്ങളും തന്റെ ശരീരത്തില്‍ നടത്തിയ
    വിളയാട്ടം ചെറുതൊന്നുമല്ല .ഇപ്പോള്‍ തന്നെ എഴുപതു വയസെങ്കി-
    ലും തോന്നിക്കും .ങ്ഹാ ....എന്ത് ചെയ്യാന്‍ അറിയാതെ വീണു പോയ
    ഒരു വീഴ്ചയില്‍ നിന്നും കരകയറാന്‍ കഴിയാതെ കഴിഞ്ഞ ഇരു
    പത്തേഴു വര്‍ഷമായി താന്‍ അനുഭവിക്കുകയല്ലേ ?
    ദാരിദ്ര്യം കൊടികുത്തി വാണിരുന്ന തന്റെ വീട്ടിലെ അമ്മയടക്ക-
    മുള്ള അഞ്ചു പേരുടെ വിശപ്പടക്കാന്‍ വേണ്ടിയാണ് രാധമ്മയുടെ
    പ്രസവ സുസ്രൂഷകയായി താന്‍ നിയോഗിക്കപെട്ടത്‌ .
    അന്ന് മുപ്പതു വയസ്സ് ആയിരുന്നു എങ്കിലും വിവാഹം എന്നതൊ-
    ക്കെ ഒരു സ്വപ്നം മാത്രമായിരുന്നു തനിക്കു ,അമ്മയും ,വിധവയായ
    ചേച്ചിയും രണ്ടു കുഞ്ഞുങ്ങളും ജീവിക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ട-
    പ്പോള്‍ ,തന്നെ സ്വന്തമാക്കാന്‍ വേണ്ടി ചെറുപ്പം മുതല്‍ വൃതമെടുത്ത്
    കാത്തിരുന്ന സെബാനെ മറന്നു ,പതിനേഴാം വയസ്സില്‍ ഇറങ്ങിയതാ -
    ന്നു വീട്ടുജോലിക്ക് ,അന്നുതൊട്ട് മുപ്പതു വയസുവരെ യവനമോഹ-
    ങ്ങളെ ഒക്കെ അടക്കിവച്ചു ജീവിച്ച തനിക്കു ,ദൈവം കരുതിവച്ച
    ജീവിതം ആ വീട്ടില്‍ ആയിരുന്നുവോ ?
    അല്ലെങ്കില്‍ പിന്നെ രാധമ്മയുടെ മൂന്നാമത്തെ പ്രസവം നോക്കാന്‍
    വന്ന താന്‍ എങ്ങനെ അവരുടെ ഭര്‍ത്താവ് വിരിച്ച വലയില്‍
    പെട്ട് സ്വന്തം സ്ത്രീത്വം അടിയറവു വെച്ചു?
    അത്രയും കാലം ആരൊക്കെയോ ശ്രമിച്ചിട്ടും മുറുക്കി പിടിച്ചിരുന്ന
    തന്‍റെ കുടുംബ സ്നേഹം ,നിരന്തരമായ വാഗ്ദാനങ്ങളിലൂടെ ,
    ചന്ദ്രേട്ടന്‍ എന്നാ രാധമ്മയുടെ ഭര്‍ത്താവു ,അദേഹത്തിനു നിഷേധിക്കപ്പെട്ട പെട്ട ഭാര്യയുടെ സ്നേഹവും ,കരുതലും തന്നില്‍
    നിന്ന് കിട്ടും എന്ന പ്രതീക്ഷയോടെ തനിക്കു വേണ്ടതെല്ലാം ചെയ്തു
    തരാമെന്നു പലവട്ടം കാതില്‍ വീണപ്പോള്‍ ,ഒരു ജീവിതം കൊതിച്ചു
    നടന്നിരുന്ന തന്റെ പാവം പെണ്മനസ്സ് അത് നിഷേധിക്കാന്‍ കഴിയാതെ തളര്‍ന്നു പോയി .അങ്ങിനെ രാധമ്മ ക്ക് മാത്രം അടിമ
    യായിരുന്ന ഭര്‍ത്താവ് ,തന്റെ ജീവിതത്തിന്റെ തണല്‍ ആയി .
    ആദ്യമൊന്നും രാധമ്മ അറിഞ്ഞില്ല എങ്കിലും ഏതൊരു രഹസ്യ
    ബന്ധവും പോലെതന്നെ ഇതും മറനീക്കി വെളിയില്‍ വന്ന അന്ന്
    ഒരുപാട് കോളിളക്കങ്ങള്‍ ഉണ്ടായി ,എങ്കിലും തന്നെ കൈവിടാന്‍
    ചന്ദ്രേട്ടന്‍ തയ്യാറായില്ല .മൂന്നാം ദിവസം രാധമ്മയെയും മൂന്ന്
    മാസം മാത്രം പ്രായമുള്ള കൈകുഞ്ഞിനെയും കാണാതായി
    ഒരുപാട് സ്ഥലങ്ങളില്‍ അന്വേഷിച്ചു എങ്കിലും അവരെക്കുറിച്ച്
    വിവരമൊന്നും കിട്ടിയില്ല ,പിന്നീടങ്ങോട്ട് ചന്ദ്രേട്ടന്റെ രണ്ടു ആണ്മക്കള്‍ ക്ക് അമ്മയായി ജീവിക്കുന്നതിനിടയില്‍ തന്റെ വയറ്റില്‍
    പിറന്ന ജീവന്‍ ചന്ദ്രേട്ടന്‍ തന്ത്ര പൂര്‍വ്വം ഒഴിവാക്കി .അന്ന് ചന്ദ്രേട്ടന്‍
    സ്നേഹത്തോടെ തന്റെ ചെവിയില്‍ ഓതിയ വാക്കുകള്‍ ഓര്‍ത്തു
    പിന്നീട് പലപ്പോഴും അദ്ദേഹവും ദുഖിചിടുണ്ട് ,സതീഷും രതീഷും
    നിനക്ക് സ്വന്തം മക്കളല്ലെടി പിന്നെന്തിനാ നമ്മുക്ക് വേറൊരു കുഞ്ഞു ,അവര്‍ വലുതാവുമ്പോള്‍ നിന്നെ പൊന്നുപോലെ നോക്കി
    കൊള്ളും എന്ന് .പക്ഷേ മക്കള്‍ വളരുന്നതിനനുസരിച്ച് അവരുടെ
    മനസ്സില്‍ തന്നോടുള്ള പകയും വളര്‍ന്നത്‌ സ്നേഹകൂടുതളിനിടയില്‍
    തനിക്കു കാണാന്‍ കഴിഞ്ഞില്ല .
    അവരുടെ അമ്മയെ അവര്‍ക്ക് നഷ്ടപെടുത്തിയ തന്നോട് വളര്‍ന്ന
    ത്തിനു ശേഷം ഒരികലും ഒരിത്തിരി സ്നേഹം കാട്ടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല .ചന്ദ്രേട്ടന്റെ മരണത്തോടെ തനിക്കു പിന്നെ അവിടെ നില്നില്‍പ്പില്ലാത്ത അവസ്ഥ .ഇതിനിടയില്‍ ചന്ദ്രേട്ടന്റെ മരണത്തോടെ
    നാട്ടില്‍ വന്ന രാധമ്മ ,മക്കളുടെ അനുവാദത്തോടെ തന്നെ ഇങ്ങോട്ട്
    കൊണ്ട് പോന്നു ,അത് അവര്‍ക്ക് തന്നോടുള്ള സ്നേഹമായിരിക്കും
    എന്ന് ധരിച്ച തന്റെ മണ്ടത്തരം ,മകളും കുട്ടികളും അവരും അടങ്ങുന്ന വലിയ കുടുംബത്തിന്റെ മുഴുവന്‍ ജോലിയും ചെയ്യാന്‍ ശമ്പളം ഇല്ലാത്തൊരു വേലക്കാരി മാത്രമാണ് താന്‍ ഇവിടെ .നാല് വര്‍ഷത്തിനിടയില്‍ പലപോഴായി കൊണ്ട തല്ലു ഒക്കെ തന്റെ തെറ്റിന് ദൈവം തന്ന പ്രായചിത്തമായി കണക്കാകി നിശബ്ദം സഹിക്കുകയാണ് .മരുന്നോ വസ്ത്രമോ ഇല്ലാതെ ,എന്തിനേറെ ,വയറുനിറക്കാന്‍ കിട്ടുന്ന പഴയ ഭക്ഷണമല്ലാതെ ഇതുവരെ തനിക്കു ഒന്നും കിട്ടിയിട്ടില്ല .എന്നിട്ടും ചോതിക്കാന്‍ ആരും ഇല്ലാത്ത തിനാല്‍ നാളുകള്‍ എണ്ണി കഴിയുകയാണ് ,അടുത്തവീടിലെ മലയാളിയായ തന്റെ മകളാവാന്‍ പ്രായമുള്ള ലത വല്ലപ്പോഴും വാങ്ങിത്തരുന്ന അടിവസ്ത്രങ്ങള്‍ ,മരുന്നുകള്‍ ഒക്കെയാണ് ആകെയുള്ള തന്റെ ആശാസം ,ഇങ്ങനെ ഇനിയും എത്ര നാള്‍ ?തനിക്കു പോകാന്‍ ഒരിടമില്ലതായത് തന്‍റെ വിധിയാണ് എന്ന് സമാധാനിക്കാന്‍ ശ്രമിക്കുമ്പോളും ഒരിക്കല്‍ മാത്രം ചെയ്ത ഒരു തെറ്റിന് ജീവിത കാലം ഒക്കെയും ശിക്ഷ അനുഭവിച്ചിട്ടും ,മതിവരാതെ .....!!!എന്നെ ഈ നരക കുഴിയില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുന്ന ആരെങ്കിലും വരുമോ .

No comments:

Post a Comment