Friday, 20 March 2015

കഴിഞ്ഞ വര്ഷം ഇതേ ദിവസം ഉറക്കമില്ലാതെ കിടക്കുമ്പോള്‍ എനിക്കൊരു ഫോണ്‍ വന്നു .എന്റെ ഏറ്റവും അടുപ്പവും എനിക്കേറെ വിശ്വാസവും, ബഹുമാനവും തോന്നിയിട്ടുള്ള mrc ചേട്ടായിയുടെ ,
ചേച്ചി മരിച്ചു എന്ന് !!! എനിക്ക് വിശ്വസിക്കാന്‍ ആയില്ല ,അന്നുച്ചക്കാണ് അവര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഞാന്‍ കമെന്റ് ഇട്ടത്,വയസ്സ് അന്‍പത്തി നാലായിട്ടും സഹോദരനെ കാണാന്‍  വരുമ്പോള്‍ കൈ നിറയെ വടയുമായി ഓടി  വരുന്ന ആ ചേച്ചിയെ പറ്റി മാത്രമേ    mrcചേട്ടായി വാ തോരാതെ സംസാരിക്കുകയും ചെയ്തിരുന്നുള്ളൂ ,
അതിനു പിറ്റേന്നു ഞാന്‍ ഒരു കഥ എഴുതി ‘’ചിറകറ്റ പക്ഷി’’ എന്ന പേരില്‍ .അത് ഞാന്‍ ഒരിക്കലും കാണാത്ത ശോഭച്ചേച്ചിയുടെ ഭര്‍ത്താവിനെ കുറിച്ചായിരുന്നു.എല്ലാ കാര്യങ്ങള്‍ക്കും അവര്‍ ഒരുമിച്ചാണ് പോയിരുന്നത് എന്ന് ചേട്ടായി പറഞ്ഞുള്ള അറിവും,തനിച്ചായി പോകുന്ന ആ അവസ്ഥയും ഒക്കെ പതിനൊന്നു വര്‍ഷം അന്യന്‍റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വയം സമര്‍പ്പിച്ചു കൊണ്ട് ഹോം നര്‍സിംഗ് എന്ന മഹാപുണ്യമായ ജോലി ചെയ്യുന്നതിനിടയില്‍ പണക്കാരന്റെ വീടുകളിലെ നാറുന്ന അടുക്കളയും ,മാറാല കൂട് കൂട്ടിയ ചുമരുകളും ,ബാത്രൂമിനുള്ളിലെ ചെറിയ വിടവുകളില്‍ പോലും എന്നെ നോക്കി കണ്ണുരുട്ടിയിരുന്ന വേട്ടാളന്‍ ആ വീട്ടിലെ വെറിപിടിച്ച പുരുഷന്മാരുടെ മനസുകള്‍ ആണെന്ന് സങ്കല്‍പ്പിച്ചു രാപകല്‍ വ്യത്യാസമില്ലാതെ  അന്യന്‍റെ നന്മക്കു വേണ്ടി പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന എനിക്ക് ആരുടേയും മരണങ്ങള്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാറില്ല അതുകൊണ്ടാണ് എപ്പോളും ജീവിച്ചിരിക്കുന്ന മനുഷ്യരുടെ നന്മക്കു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്നത് ,ആ എനിക്ക് വളരെ പുച്ഛം തോന്നിയ പല സന്ദര്‍ഭങ്ങളും പിന്നീടുണ്ടായി, മരിച്ചു പോയ വ്യക്തി യുടെ ഓര്‍മ്മകള്‍ അവസാനിക്കുന്നതിനു മുന്‍പ് അതേ സഹോദരനും കുടുംബാന്ഗങ്ങളും കാട്ടി കൂട്ടിയ ആഘോഷങ്ങള്‍ ,അപ്പോഴൊക്കെയും ഞാന്‍ ചേട്ടായിയോടു  ചോദിക്കും എങ്ങനെയാണ് ഇത്രയും സ്നേഹവതിയായ ഒരു സഹോദരി മരിച്ചു പോയിട്ടും നിങ്ങള്ക്ക് ഇങ്ങനെയൊക്കെ സന്തോഷിക്കാന്‍ കഴിയുന്നത്‌ എന്ന് ?

          പാവം ആ മനുഷ്യന്‍ സ്വന്തം തോല്‍വിക്ക് കാരണമായ വിധിയെ പഴിച്ചുകൊണ്ട് രാപകലുകള്‍ ഇന്റര്‍നെറ്റിനു മുന്‍പില്‍ ചിലവഴിച്ചു വീട്ടിലുള്ളവരുടെ പരിഹാസങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും മുന്‍പില്‍ സ്വയം ശപിച്ചു കഴിയുന്നതിനിടയില്‍ ആണ് ഞങ്ങള്‍ കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങിയത് ,സ്വന്തം സങ്കടങ്ങള്‍ അപ്പപ്പോള്‍ കരഞ്ഞു തീര്‍ത്തു എന്റെ ഉള്ളിലെ സന്തോഷത്തെ സ്വയം പൊലിപ്പിച്ചു എന്റെ മക്കള്‍ക്കും കൂട്ടുകാര്‍ക്കും എപ്പോളും സന്തോഷം മാത്രം പകര്‍ന്നു ജീവിച്ചു കൊണ്ടിരുന്ന എനിക്ക് ഒരു മൂത്ത സഹോദരനായി എന്റെ ഭോഷ്ക്ക് മുഴുവന്‍ കേള്‍ക്കാന്‍ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് അവരുടെ ബന്തുക്കളും ,മുഖപുസ്തകത്തില്‍ രാപകലില്ലാതെ പെറ്റ് കിടന്നു അന്യനെ പറ്റിച്ചും ,പ്രണയവും വിവാഹ വാഗ്ദാനങ്ങളും നല്‍കി ,മറ്റു സ്ത്രീകളെ പുരുഷന്മാര്‍ ബഹുമാനിക്കുന്നത്‌ കണ്ടു അസൂയ പൂണ്ടും മറ്റും ഓരോരുത്തികള്‍ കാട്ടി കൂട്ടുന്ന പരാക്രമങ്ങള്‍ കണ്ടാല്‍ തോന്നും അവരെ പോലെ പതിവ്രതകള്‍ ആയ സ്ത്രീ രത്നങ്ങള്‍ വേറെ ഇല്ല എന്ന് ,സ്വന്തം മനസാക്ഷിയെപോലും വഞ്ചിച്ചു ഇത്തരകാര്‍ നടത്തുന്ന കവല പ്രസംഗങ്ങള്‍ കണ്ടു മനസ്സ് മടുത്തിട്ടാണ് ഇവളുമാരൊക്കെ ചേര്‍ന്ന ഈ സമൂഹത്തിന്റെ നന്മക്കു വേണ്ടി ഞാന്‍ സ്വയം ശിഖണ്ടി (അറുവാണിച്ചി} ആയതും ,ഒരു മെഴുകു തിരി പോലെ ഇവര്‍ക്കൊക്കെ വേണ്ടി ഉരുകി തീരുന്നതും,ആണും പെണ്ണും കേട്ട ഒരു മാന്യദേഹം വിധി എഴുതി ഞാന്‍ ചേട്ടായിയുടെ പണം അപഹരിക്കാന്‍ ആണ് കൂടെ കൂടിയിരിക്കുന്നത് എന്ന്.വിദേശ വനിതകൊളോട് പ്രണയം നടിച്ചു അവന്‍ നേടികൂട്ടുന്ന പണം കൊണ്ടൊന്നും അവന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിയാത്ത ആ പാവത്തിനോട് എനിക്ക് സഹതാപം മാത്രമേ ഉള്ളൂ . ,ഭാരത സ്ത്രീകള്‍ തന്‍  ഭാവശുദ്ധി എന്തെന്നറിയാത്ത സ്ത്രീ പുരുഷന്മാരുടെ മനസ്സിലെ പേടി സ്വപ്നമായി ഞാന്‍ ജീവിക്കും.കാന്‍സറും മരണവും ഒന്നും എന്റെ ഉള്ളിലെ ഇച്ചാശക്തിയെ തോല്പ്പിക്കുകയില്ല. .ഒരിക്കലും കാണാത്ത ശോഭച്ചേച്ചിയുടെ ഒരിക്കല്‍മാത്രം കേട്ട ആ ശബ്ദത്തിനു മുന്‍പില്‍ സാഷ്ടംഗപ്രണാമം നടത്തികൊണ്ട് ചേച്ചി ജീവിച്ചിരുന്നെങ്കില്‍ ചേട്ടായിക്ക് വേണ്ടി എന്തൊക്കെ ചെയ്യുമായിരുന്നോ അതിനെക്കാള്‍ ഭംഗിയായി ഞാന്‍ എന്റെ കര്‍മം ചെയ്യും .അതിനു തടസം നില്‍ക്കുന്ന ആരാണെങ്കിലും അവര്‍ സ്വന്തം മനസാക്ഷിക്കൊത്തവണ്ണം എനിക്കെതിരെ ഇനിയും ഇനിയും ശബ്ദിക്കട്ടെ,എന്റെ ഉള്ളിലെ സ്നേഹത്തിന്‍റെ അഗ്നിയെ ഊതി ജ്വലിപ്പിക്കുന്ന എല്ലാ മഹിളാരത്നങ്ങള്‍ക്കും ഹൃദയം നിറഞ്ഞ കൂപ്പുകൈ ! മണ്മറഞ്ഞു കൊണ്ടിരിക്കുന്ന നന്മയുടെ വെളിച്ചം എല്ലാവരിലേക്കും എത്തിച്ചു കൊടുക്കുവാന്‍ ‘’സഹജമാര്‍ഗ വിശ്വാസിയായി അഭ്യാസം ചെയ്യുന്ന എനിക്ക് ഈ പ്രപഞ്ചശക്തിയായ ‘’അമ്മ ‘’എന്ന ഭാവം മാത്രം മതി !

No comments:

Post a Comment