Friday, 10 April 2015

 പിതൃക്കള്‍ സമ്പാദിച്ച പണവും പ്രതാപവും നശിച്ചപ്പോള്‍ മാത്രമാണ് അവന്‍ സ്വന്തമായി ഒന്നും ഉണ്ടാക്കിയില്ലല്ലോ എന്നോര്‍ത്തത് .അതിനു കാരണമായതോ മക്കള്‍ക്കും മരുമക്കള്‍ക്കും സ്നേഹം എന്ന പേരില്‍ അദേഹം വാരികോരി കൊടുത്ത സമ്മാനങ്ങളുടെ എണ്ണം കുറഞ്ഞു പോയപ്പോള്‍ മക്കള്‍ തന്നെ അവനെ കുറേശ്ശെ കുറേശ്ശെയായി അകറ്റാന്‍ തുടങ്ങിയിരുന്നു ,ഇഹലോക ജീവിതം വെറും മായകാഴ്ചകള്‍ മാത്രമാണ് എന്നും കണ്ണടച്ചും തുറക്കും മുന്‍പ് പൊളിഞ്ഞു പോയേക്കാവുന്ന വെറുമൊരു കൈത്തിരി നാളമാണ് ജീവന്‍ (ആത്മാവ് )എന്നും മനസ്സിലാക്കിയിരുന്ന ഏതോ ഒരു കാക്ക തമ്പുരാട്ടി അവന്റെ ജീവന് വേണ്ടി ആഹോരമൂര്തിയായ ശിവന് മുന്‍പില്‍ സ്വന്തം ജീവന്‍ പണയം വച്ച് യാചിച്ചു . ലക്ഷണങ്ങള്‍ എല്ലാം അവള്‍ക്കു അനുകൂലമാണ് .കാന്‍സര്‍ ബാധിച്ചു മരണവുമായി ചൂതാട്ടം നടത്തിയിരുന്ന അവള്‍ക്കു മരണ ഭയം നീക്കി കൊടുത്ത ആ മഹാശക്തിക്ക് മുന്‍പില്‍ ജന്മകര്‍മ്മ പാപങ്ങള്‍ കഴുകിക്കളഞ്ഞ് അവള്‍ കാത്തിരിക്കുന്നത് മോക്ഷത്തിനായി മാത്രം !ആ മോക്ഷത്തിലേക്കുള്ള യാത്രക്കിടയില്‍ കണ്ടുമുട്ടിയ ആരോടൊക്കെയോ തോന്നിയ സ്നേഹവും അലിവും ....അതാണ്‌ ചാപല്യം മാത്രം നിറഞ്ഞ സ്ത്രീകളും ,കാപട്യം കൈമുതലാക്കിയ പുരുഷന്മാരും ചേര്‍ന്ന് അവളെ വാക്കുകള്‍ കൊണ്ട് പലവട്ടം കുരിശിലേറ്റി വിട്ടു ആര്‍ത്തു ചിരിച്ചതും ,ആഘോഷിച്ചതും ,കാരണം അവള്‍ അവരുടെയൊന്നും ആരുമായിരുന്നില്ല. അവര്‍ക്ക് ആരെ കുറിച്ച് വേണമെങ്കിലും എന്തുവേണമെങ്കിലും പറയാം. പറയുന്നതിനും ചിരിക്കുന്നതിനും പണച്ചിലവ് ഇല്ലല്ലോ ?ഇന്നവള്‍ സന്തുഷ്ടയാണ് .കാപട്യം മാത്രം നിറഞ്ഞ ഈ ലോകത്ത് നിന്ന് മോക്ഷത്തിലേക്കുള്ള യാത്രയുടെ അന്ത്യയാമങ്ങള്‍ പിന്നിട്ടു കൊണ്ടിരിക്കുമ്പോള്‍ അവള്‍ തിരിച്ചറിയുന്നു എന്താണ് മരണമെന്ന് ,എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത്‌ എന്ന് !!!(പൊട്ടികാളി)


No comments:

Post a Comment