Sunday, 25 May 2014


              വിഡ്ഢി
______________________________________________________________________

ദിവസങ്ങളായുള്ള അലച്ചിലിനും ഇന്നത്തെ വിവാഹസല്‍ക്കരത്ത്തിനും ഒടുവില്‍  ക്ഷീണിച്ചവശനായി അവസാന അധിതിയേയും യാത്രയാക്കി കഴിഞ്ഞപ്പോളേക്കും ഞാന്‍ നന്നായി
തളര്‍ന്നിരുന്നു .എയര്‍ഫോര്‍സില്‍ ജോലിയുള്ള ഞാന്‍ നാട്ടില്‍ വന്നിട്ട്
ഒരു മാസമായി .അച്ഛനും അമ്മയും തനിക്കു വേണ്ടി കണ്ടെത്തിയ വധു വളരെ സുന്തരിയാനെന്നു വിവാഹ സല്ക്കാരങ്ങള്‍ക്കിടയില്‍
പലവട്ടം ഏറുകണ്ണിട്ടു നോക്കി ഞാന്‍ ഉറപ്പു വരുത്തി . മനസ്സില്‍
അലയടിച്ചുയരുന്ന ആഹ്ലാതാകാംക്ഷകളെ പണിപെട്ട് അടുക്കി
നിര്‍ത്തി വരാനിരിക്കുന്ന ആദ്യരാത്രിയെ കുറിച്ച്മാത്രം സങ്കല്‍പ്പിച്ച്
നിന്നത്കൊണ്ടാവാം പകലത്തെ ആഘോഷങ്ങളോന്നും ബോറടിപ്പികാതിരുന്നതു.
ബെഡ്റുമില്‍ കടന്നശേഷം ചെയ്യേണ്ടുന്ന ഓരോ കാര്യങ്ങളും ചിട്ട
ആയി ആലോചിച്ച് തിട്ടപെടുത്താന്‍ തുടങ്ങിയിട്ട് എത്ര ദിവസങ്ങള്‍
ആയി . ഇന്ന് എല്ലാ ആകാംക്ഷകള്‍ക്കും അവസാനം ആണ് എന്നോര്‍ത്തപ്പോള്‍ പെരുവിരലില്‍ നിന്ന് ഒരു തരിപ്പ് ഇരച്ചുകയറി
യത് എന്താണാവോ ?
     കാത്തിരിപ്പുകള്‍ക്കൊടുവില്‍ കൈയില്‍ ഒരു ഗ്ലാസ്സ് പാലുമായി കുനിഞ്ഞ ശിരസോടെ അവള്‍ മുറിയിലേക്ക്     കടന്നു
വന്നപ്പോള്‍ ഒപ്പം കയറിവന്ന വല്ലാത്തൊരു സുഗന്ധം മൂക്കിലേക്ക്
ഇരച്ചുകയറി ,ആ നിമിഷം തന്നെ അവളെ വാരിപുണരാന്‍ ഉള്ള
വെമ്പലിനെ പണിപ്പെട്ട് അടക്കി , വിറയ്ക്കുന്ന കൈകളാല്‍ നീട്ടിയ
പാല്‍ വാങ്ങി പാതി കുടിച്ച് തിരിച്ചുകൊടുത്തപ്പോള്‍ പതിഞ്ഞ
ശബ്ദത്തില്‍ പറഞ്ഞ വാക്കുകള്‍ പാല് ഇഷ്ട്ടമില്ല എന്നതാണ് എന്ന്
പണിപ്പെട്ടാണ് മനസ്സിലാക്കിയെടുത്തത്, .  ''ഇരിക്കൂ ''  എന്ന് പറയുന്നതോടൊപ്പം താന്‍ കൈനീട്ടി അവളെ പിടിച്ചു കട്ടിലിലിരു-
ത്താന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്നാണ് ഒരു പൊട്ടികരചിലോടെ
അവള്‍ തന്‍റെ കാലുകളിലേക്ക് കുനിഞ്ഞു പിടിച്ചത് ,ഒരു നിമിഷം
പകച്ചുപോയി ഞാന്‍ . പണിപ്പെട്ട് പിടിച്ചെഴുന്നേല്‍പ്പിച്ചു കാര്യം
തിരക്കി യപ്പോള്‍ വളരെ പണിപെട്ട് അവള്‍ പറഞ്ഞ വാക്കുകള്‍
കേട്ട് അല്‍പ്പം നിരാശ തോന്നിയെങ്കിലും ജീവിതത്തില്‍ ആദ്യമായി
കാണുന്ന പുരുഷനെ ഒന്നു നല്ലപോലെ മനസ്സിലാക്കിയതിന് ശേഷം
അവള്‍ക്കുല്ലതെല്ലാം തനിക്കു സമര്‍പ്പിച്ചുകൊള്ളാമെന്നതായിരുന്നു .
ഏതൊരു ഭര്‍ത്താവിനും തന്‍റെ ഇണയെ പറ്റി ,അവളുടെ പക്വമായ
പെരുമാറ്റത്തെപറ്റി അഭിമാനം തോന്നി പോകുന്ന രീതിയില്‍ ഉള്ള
പെരുമാറ്റങ്ങളും വാക്കുകളും ഒക്കെ ആയിരുന്നു അവളുടേത്‌ .
രണ്ടാമത്തെ രാത്രിയില്‍ സുന്തരിയായ അവളുടെ സാമീപ്യം അവള്‍
എന്റേതു മാത്രമാണ് എന്ന തോന്നലില്‍ ഉറങ്ങികിടന്ന അവളെ
ആവേശത്തോടെ ചുമ്പിക്കുന്നതിനിടയില്‍ ഞെട്ടിയുണര്‍ന്ന അവള്‍
ഉറക്കെ കരഞ്ഞു കൊണ്ട് എഴുന്നേറ്റ് കതക് തുറന്ന് പുറത്തേക്ക്
ഓടി ,  ഇരുട്ടില്‍ ഉള്ള ആ ഓട്ടത്തിനിടയില്‍ പുറത്തെ ഹാളില്‍
കിടന്നിരുന്ന എന്തിലോ തട്ടി വീഴുന്ന ഒച്ചയും ബഹളവും കേട്ട്
ഉറങ്ങി കിടന്നിരുന്ന എല്ലാവരും ഉണര്‍ന്നു വന്ന് കാര്യം തിരക്കി -
യപ്പോള്‍ അവളുടെ കരച്ചിലും ഇളിബ്യനായപോലുള്ള എന്‍റെ നില്‍പ്പും കണ്ടപ്പോള്‍ എല്ലാവരും അടക്കിപിടിച്ച ചിരിയോടെ
തിരിഞ്ഞു നടക്കുന്നതിനിടയില്‍ '' ഇതൊക്കെ ഒന്ന് ഒതുക്കത്തില്‍
കൈകാര്യം ചെയ്തൂടെ''   എന്ന  അളിയന്‍റെ കളിയാക്കല്‍ കൂടി
കേട്ടപ്പോള്‍ വിളറി പോയി .
മൂന്നാം ദിവസം ഭാര്യവീട്ടിലെ ആദ്യ വിരുന്ന് , സ്വന്തം വീട്ടില്‍
അവള്‍ക്കു  കൂടുതല്‍ സ്വാതന്ദ്ര്യവും അടുപ്പവും തന്നോട്
തോന്നുമെന്നും ഇന്നെങ്കിലും അവള്‍ പൂര്‍ണമായും എന്റെതാകുമെന്നും കരുതി നിമിഷങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് ഞാന്‍ , ഉച്ചയൂണ് കഴിഞ്ഞ് മുറിയില്‍
വന്ന് അവളെ കാത്തിരുന്ന ഞാന്‍ അറിയാതെ ഒന്ന് മയങ്ങിപോയി .
ഉണര്‍ന്നെഴുന്നേറ്റ ഞാന്‍ സങ്കോചത്തോടെ എഴുന്നേറ്റു പുറത്തേക്ക്
വന്നപ്പോള്‍ വീട്ടില്‍ ആകെ ഒരു പരക്കം പാച്ചിലിന്റെ അവസ്ത്ഥ .
മൂത്ത അളിയന്‍ തന്നെ പിടിച്ച് മുറിയിലേക്ക് കൊണ്ടുപോകാന്‍
ശ്രമിക്കുന്നതിനിടയില്‍ ആരോ കൊണ്ടുവന്ന ഒരു ഗ്ലാസ്സ് ചായ
എന്റെ കൈകളില്‍ പിടിപ്പിക്കപെട്ടു . അകത്തെ മുറിയില്‍ നിന്ന്
അമ്മായി അമ്മയുടെ കരച്ചിലും ആരൊക്കെയോ സമാധാനിപ്പിക്കുന്നതും കേള്‍ക്കാമായിരുന്നു ,എങ്കിലും കാര്യം
തിരക്കാന്‍ ശ്രമിച്ച എന്നെ മുറിയില്‍ കൊണ്ടിരുത്തി ''ഞാനിപ്പോള്‍
വരാം അളിയന്‍ ഇവിടെയിരി '' എന്ന് പറഞ്ഞ് പുറത്തേക്കോടി
.സന്ദ്യ ഇരുട്ടുന്നതോടെ വീട്ടിലേക്കുള്ള ആളുകളുടെ വരവുകള്‍
കൂടി വരാന്‍ തുടങ്ങിയതോടെ ഇരിക്കപ്പൊറുതിയില്ലാതെ മുറി
വിട്ട് പുറത്തിറങ്ങിയ ഞാന്‍ എന്തെങ്കിലും ഒന്ന് ചോദിച്ചറിയാന്‍
ഓരോരുത്തരേയും സമീപിച്ചെങ്കിലും എല്ലാവരും എന്നെ സമാധാനിപ്പിച്ച് പിടിച്ചിരുത്താന്‍ ശ്രമിക്കുന്നതുകണ്ടാപ്പോള്‍
ഞാന്‍ ''അവളെ '' തിരക്കി . അവള്‍ അമ്പലത്തില്‍ പോയിരിക്കുകയാണ്
എന്ന മറുപടി കേട്ട് ഞാന്‍ അന്തംവിട്ടു പോയി .  ആദ്യ വിരുന്നിന്
വന്ന തന്നെ ഒഴിവാക്കി അവള്‍ തനിയെ അമ്പലത്തില്‍ പോയതിന്‍റെ
അസ്വാഭാവികത ആയിരുന്നു അതിനു കാരണം . സന്ധ്യ കനക്കുകയും
ഇരുള്‍ വീഴുകയും ചെയ്തിട്ടും അവളെ കാണാതെ ഞാന്‍ കൂടുതല്‍
വിഷണ്ണനായി ,  എങ്കിലും അവളെ കുറിച്ചോര്‍ത്തപ്പോള്‍ അവളുടെ
ഓരോ ചലനങ്ങളിലും തുളുമ്പി നില്‍ക്കുന്ന ലാളിത്യവും വീട്ടിലെ
മറ്റുള്ളവരോട് അവള്‍ ഇടപെട്ടിരുന്ന രീതികളില്‍ സംതൃപ്തരായ
തന്‍റെ മാതാപിതാക്കളേയും കുറിച്ചോര്‍ത്ത എന്‍റെ മനസ്സില്‍ അവളോടുള്ള എല്ലാ നീരസങ്ങളും അലിഞ്ഞുപോയ്‌ .അവളെ
കൂടുതല്‍ കൂടുതല്‍ സ്നേഹത്തോടെ ഇന്നുമുതല്‍ കീഴ്പെടുത്തണം
എന്ന് തീരുമാനിച്ച് അക്ഷമയോടെ കാത്തിരിക്കുന്ന എന്നിലേക്ക്‌
അശനിപാതം പോലെ ആ വാര്‍ത്ത വന്നുപതിച്ചു . പരസ്പരം
മനസിലാക്കിയതിന് ശേഷം മാത്രം എനിക്ക് സ്വയം സമര്‍പ്പിക്കാം
എന്ന വാഗ്ദാനത്തോടെ അവള്‍ കാത്തുവച്ച അവളുടെ പ്രണയം
സംരക്ഷിക്കാന്‍ വേണ്ടി , എന്നേയും കുടുംബാങ്കങ്ങളെയും എല്ലാം
വിഡ്ഢികള്‍ ആക്കി അവള്‍ ആ വീട് വിട്ട് അവനോടൊപ്പം  
ഇറങ്ങി പോയി എന്ന് . ആ വാര്‍ത്ത എന്നിലെ പുരുഷനെ
ഒരു ഷന്‍ടനാക്കി കളഞ്ഞു .ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങള്‍
ചോദിച്ചറിയാന്‍  ആഗ്രഹിച്ച് പൊട്ടി തെറിച്ച എന്നെ ആ വീട്ടിലെ
പൊട്ടികരച്ചിലുകള്‍ പരക്കം പാച്ചിലുകള്‍ എല്ലാം നിശബ്ദനാക്കി
കളഞ്ഞു .

No comments:

Post a Comment