Wednesday, 21 May 2014

കാത്തിരുപ്പ്
__________________________________________________________________

മുറ്റത്തെ തൈമാവില്‍ ഇരുന്നു ഈണത്തില്‍ പാടുന്ന കുയിലിന്റെ
മനസ്സിലപ്പോള്‍ എന്തായിരിക്കും ? ഇണയെ കാത്തിരിക്കുന്നതിന്റെ
ആവേശമോ അതോ വേര്‍പെടലിന്റെ വേദനയില്‍ ഉള്ള ശോകമോ ?
എന്ത് തന്നെയായാലും ആ പാട്ടിന്‍റെ ഈണം എന്റെ മനസ്സില്‍
നിറക്കുന്നത് ശോകം മാത്രം !
ഓര്‍മകളില്‍ ഇപ്പോഴും ഗൌരി ചെറിയമ്മയുടെ കവിതകളിലെ ഒരിക്കലും മാറ്റാന്‍ കഴിയാത്ത ശോക ഭാവം തങ്ങി
നില്‍പ്പുണ്ട് . എല്ലാവരുടെ മുന്‍പിലും ഒരു കിലുക്കാം പെട്ടി പോലെ
കലപില കൂട്ടി പൊട്ടിച്ചിരിച്ച് ചുറുചുറുക്കോടെ വീട്ടിലെ ജോലികളൊക്കെ തീര്‍ത്തു ഓടിനടക്കുന്ന ഗൌരി ചെറിയമ്മ ,
തന്‍റെ രചനകളില്‍ തീര്‍ക്കുന്ന ശോകഭാവം എങ്ങിനെയാണ് എന്ന്
എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല .
തന്‍റെ ഇരട്ടി വയസുള്ള ഭര്‍ത്താവിനെ ,അഥവാ തന്റെ ചെറിയച്ചനെ
വിവാഹം കഴിച്ചു അവര്‍ ഈ വീട്ടില്‍ വന്നതിനു ശേഷമാണ് താന്‍
അറിയുന്നത് അവര്‍ക്ക് തന്റെയത്രയും പ്രായം പോലും ഇല്ലെന്ന് .
ആ അറിവ് പലപ്പോഴും അവരോടു ചില കുസൃതികള്‍ ഒക്കെ
പറയ്യാന്‍ തനിക്കൊരു ധൈര്യമായി . സത്യത്തില്‍ ചെറിയച്ചനു ഒരു
ഭാര്യ എന്നതിലുപരി അദേഹത്തിന്റെ ആദ്യഭാര്യയില്‍ ഉണ്ടായ
കുഞ്ഞുങ്ങളെ പരിചരിക്കാനൊരു സ്ത്രീ എന്ന സ്ഥാനമേ അവര്‍ക്ക്
ആ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ എന്ന് തനിക്കെന്നപോലെ അവര്‍ക്കും
അറിയാമായിരുന്നിരിക്കുമോ ? ഏതോ ശാപ ഗ്രസ്തമായ തന്‍റെ തറവാടിന്റെ ചരിത്രത്തിലേക്ക് തന്റെ അമ്മയുടെ മരണത്തോടെ
അനാഥമാക്കപെട്ട തന്നെ ഉപേക്ഷിച്ചു ദൂരെഎങ്ങോ ജോലി തേടിപോയ അച്ഛന്റെ സ്ഥാനത്ത് നിന്ന് തന്നെ പഠിപ്പിച്ചു വളര്‍ത്തി
വലുതാക്കിയ ചെറിയച്ചന്റെ ഭാര്യയും രണ്ടു മക്കളേയും ചെറിയച്ചനെയും ഉപേക്ഷിച്ചു മറ്റൊരാളുടെ കൂടെ ഇറങ്ങിപോയ
രാധ ചെറിയമ്മക്കു പകരം വന്നതാണ് ഗൌരി ചെറിയമ്മ . വന്ന നാള്‍ മുതല്‍ അവര്‍ തന്നോട് കാട്ടിയ അമിതമായ താല്പര്യം അവര്‍ക്ക് തന്നോട് അതിരു വിട്ട മറ്റെന്തോ ഇഷ്ടമാണ് എന്ന് തെറ്റി
ധരിച്ച തന്നിലെ ചാപല്യങ്ങള്‍ , യാദ്രിശ്ചിക മെന്നപോലെ അവരുടെ
ശരീരത്തില്‍ മുട്ടിയും ചില വില കുറഞ്ഞ തമാശകളിലൂടെ തന്‍റെ
ഇങ്കിതം അവര്‍ മനസ്സിലാക്കി കാണും എന്ന മൂഡ വിശ്വാസം ഒക്കെ തന്‍റെ വിവേകത്തെ ഇല്ലാതാക്കിയ ഒരു രാത്രിയില്‍ ചെറിയച്ചന്‍ വരാന്‍ വേണ്ടി കാത്തു കിടന്ന് കുഞ്ഞിനെ മുലയൂട്ടി
ഉറങ്ങിപോയ ചെറിയമ്മയുടെ തടിച്ച മാറിടത്തിന്റെ മാസ്മരിക
സൌന്തര്യത്തില്‍ ആ മൃദുലതയെ ഒന്ന് തൊട്ടറിയാനുള്ള ആവേശത്തില്‍ അവരുടെ മുറിയില്‍ പമ്മികയറിയ താന്‍ ശബ്ദ മുണ്ടാക്കാതെ അവരുടെ അടുത്ത് കിടന്നപ്പോള്‍ ഉറക്കത്തിനിടയില്‍
ചെറിയച്ചന്‍ ആണെന്ന് തെറ്റിദ്ധരിച്ച്‌ തന്നെ ചേര്‍ത്ത് പിടിച്ച അവരിലേക്ക്‌ ആദ്യമായി അറിഞ്ഞ ഒരു സ്ത്രീശരീരത്തിന്റെ ദുര്‍ബലമെങ്കിലും ആ ആലിന്കനത്തില്‍ അവരെ ആവേശത്തോടെ ചുംപിക്കുന്നതിനിടയില്‍ കണ്ണുകള്‍തുറന്ന അവരുടെ ഉച്ചത്തിലുള്ള
ആര്‍ത്തനാദത്തില്‍ സപ്ത നാഡികളും തളര്‍ന്നു പോയ തന്നെ തള്ളി
മാറ്റി പിടഞ്ഞെഴുന്നേറ്റ്‌ പൊട്ടികരയുന്ന അവരുടെ കാല്‍ക്കല്‍ വീണു
മാപ്പ് ചോദിച്ച ,അവരുടെ തുറന്ന പെരുമാറ്റങ്ങള്‍ ആണ് തന്നോട്
അവര്‍ക്ക് ഇഷ്ടമുണ്ടെന്നു തോന്നിപ്പിച്ചത് എന്ന പതംപറചിലിനൊ
ടുവില്‍ അവര്‍ തനിക്കു മാപ്പ് തന്നത് ചെറിയച്ചന് വേണ്ടിയാണെന്ന്
പറഞ്ഞത് ,അമ്മയില്ലാത്ത തന്നെ സ്വന്തം കുഞ്ഞുങ്ങളെ എന്നപോലെ
തന്നെ കരുതണം എന്ന് പറഞ്ഞ ചെറിയച്ചന്‍റെ വാക്കുകളെ അനുസരി ക്കുക മാത്രമാണ് താന്‍ ചെയ്തത് എന്ന് പറഞ്ഞ ചെറിയമ്മയിലെ വലിയ മനസ്സിനെ വാനോളം പുകഴ്ത്തി ,മാപ്പര്‍ഹിക്കാത്ത തെറ്റിന് മാപ്പ് കിട്ടിയ സന്തോഷത്തില്‍ പുറത്തിറങ്ങിയ തനിക്ക് മുന്നില്‍ കണ്ട ചെറിയച്ചന്റെ മുഖത്തെ ഭാവം തനിക്കൊരിക്കലും നേരിടാന്‍ കഴിയുന്നതായിരുന്നില്ല . പിറ്റേന്ന്
പുലര്‍ച്ചെ പടിയിറങ്ങി പോയ ചെറിയച്ചന്‍ പിന്നീടൊരിക്കല്‍ തിരിച്ചു വന്നു തന്‍റെ മൂത്ത മക്കളെ കൂട്ടി കൊണ്ട്പോകാന്‍ . തന്റെയോ ചെറിയമ്മയുടെയോ കണ്ണുനീരിനോ വാക്കുകള്‍ക്കോ ചെവി കൊടുക്കാതെ അവരേയും കൂട്ടി പോകുകയും ചെയ്തു ,
ഒരുവാക്കുപോലും മിണ്ടാതെ , എവിടെയാണെന്ന് ഒരറിവും ഇല്ലാ ,
ചെറിയമ്മയും താനും ഇപ്പോളും ഇവിടെ കാത്തിരിക്കുന്നു , എന്നെങ്കിലും ഒരിക്കല്‍ തിരിച്ചു വരുന്ന ചെറിയച്ചനോട് എല്ലാ തെറ്റിനും കാരണകാരന്‍ വികലമായ എന്‍റെ ചിന്തകള്‍ ആയിരുന്നു
എന്നും ചെറിയമ്മ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പറയാന്‍ , അച്ഛനെ തിരക്കുന്ന ഗീതു മോളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു മടുത്ത ചെറിയമ്മ ഇപ്പോള്‍ ചിരിക്കാന്‍ മറന്നിരിക്കുന്നു .അനന്തമായ മൌനത്തില്‍ ഒളിപ്പിച്ചു വച്ച നൊമ്പരങ്ങള്‍ ഒരിക്കലും
മറ്റാരും അറിയരുത് എന്ന് അവര്‍ ശഠിക്കുന്നുവോ ?!

No comments:

Post a Comment