Thursday, 22 May 2014



ഓരോ പ്രഭാതങ്ങളിലും വിശുദ്ധ ഗ്രന്ഥതിലേക്കെന്നപോലെ അവള്‍
എന്നും ഉറ്റുനോക്കുന്നു നീ കോറിയിടുന്ന അക്ഷരങ്ങള്‍ക്കിടയില്‍
എവിടെയെങ്കിലും അവളുടെ ആത്മാവിനെ ആശ്വാസം പകരുന്ന
എന്തെങ്കിലുമൊക്കെ ലഭിക്കുമെന്ന വിശ്വാസത്തില്‍ , വിശ്വാസമെന്നത്
സ്നേഹത്തിന്‍റെ നിര്‍വചനങ്ങളില്‍ ഒന്ന് മാത്രമാണെന്ന് വാദിക്കുന്നു
അവള്‍ തന്‍റെ സഹപാഠികളോട്. അവള്‍ക്ക്നേരെ കൊട്ടിയടക്ക പെട്ട
നിന്‍റെ പടിപ്പുര വാതില്‍ ഒരിക്കലും അവള്‍ക്കായി തുറക്കില്ലെന്ന്
അറിയാമായിരുന്നിട്ടും ,നിനക്കായി എന്നുമവള്‍ കാത്തുനില്‍ക്കുന്നത്
മറ്റൊരാളുടെ പടിപ്പുരയില്‍ .....ഭൂതകാലത്തിന്റെ പേടിപെടുത്തുന്ന
ഓര്‍മകളില്‍ നിന്നും ഈ ലോകത്തിന്‍റെ സൃഷ്ടികളായ കാപട്യം നിറഞ്ഞ
മനുഷ്യരുടെ കരുനീക്കങ്ങളില്‍ നിന്നും സ്വയ രക്ഷക്കായി മരണത്തെ
പുല്‍കാന്‍ വെമ്പലോടെ കാത്തിരുന്ന അവളിലേക്ക് അറിവിന്‍റെ തത്വങ്ങളും ,ജീവിതത്തിന്‍റെ പുതിയ പാഠങ്ങളും പഠിപ്പിച്ചു തന്നു
നീ മറഞ്ഞത് പക്വതയില്ലാത്ത അവളുടെ വാക്കുകളുടെമൂര്‍ച്ചയില്‍
മുറിവേല്‍ക്കപ്പെട്ട ഹൃദയവുമായാണ് എന്നറിഞ്ഞതില്‍ പിന്നെ
അവളെഴുതിയ ഓരോ അക്ഷരങ്ങളും നിനക്ക് വേണ്ടിയായിരുന്നു ,
ജീവിതത്തിന്‍റെ കുത്തൊഴുക്കില്‍ പെട്ട് ,സ്വന്തം അസ്ഥിത്വം പണയം
വെക്കേണ്ടി വന്നപ്പോളും ,എല്ലാ നഷ്ടങ്ങള്‍ക്കിടയിലും നിന്നെകുരിച്ചുള്ള
നന്മകള്‍ മാത്രം നിറഞ്ഞ ഓര്‍മകളെ അവള്‍ നിധിപോലെ സൂക്ഷിച്ച് വച്ചു,
ഒരായുസ്സില്‍ ഒരിക്കല്‍ മാത്രം കാണാന്‍ കഴിഞ്ഞേക്കുന്ന ആ അപൂര്‍വ
വ്യക്തിത്വത്തിന്റെ വെളിച്ചത്തില്‍ നീ കാട്ടിതന്ന വഴികളിലൂടെ യാണ്
അവളുടെ ഇന്നത്തെ ഓരോ യാത്രകളും ,നന്ദി ...ഗുരുവേ ...ഒരായിരം
നന്ദി .....മൂഡതയുടെ തമസ്സകറ്റി ഞാനതിന്റെ വെളിച്ചം പകര്‍ന്നു തന്നതിന് ! 

No comments:

Post a Comment