Friday, 20 March 2015

കഴിഞ്ഞ വര്ഷം ഇതേ ദിവസം ഉറക്കമില്ലാതെ കിടക്കുമ്പോള്‍ എനിക്കൊരു ഫോണ്‍ വന്നു .എന്റെ ഏറ്റവും അടുപ്പവും എനിക്കേറെ വിശ്വാസവും, ബഹുമാനവും തോന്നിയിട്ടുള്ള mrc ചേട്ടായിയുടെ ,
ചേച്ചി മരിച്ചു എന്ന് !!! എനിക്ക് വിശ്വസിക്കാന്‍ ആയില്ല ,അന്നുച്ചക്കാണ് അവര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഞാന്‍ കമെന്റ് ഇട്ടത്,വയസ്സ് അന്‍പത്തി നാലായിട്ടും സഹോദരനെ കാണാന്‍  വരുമ്പോള്‍ കൈ നിറയെ വടയുമായി ഓടി  വരുന്ന ആ ചേച്ചിയെ പറ്റി മാത്രമേ    mrcചേട്ടായി വാ തോരാതെ സംസാരിക്കുകയും ചെയ്തിരുന്നുള്ളൂ ,
അതിനു പിറ്റേന്നു ഞാന്‍ ഒരു കഥ എഴുതി ‘’ചിറകറ്റ പക്ഷി’’ എന്ന പേരില്‍ .അത് ഞാന്‍ ഒരിക്കലും കാണാത്ത ശോഭച്ചേച്ചിയുടെ ഭര്‍ത്താവിനെ കുറിച്ചായിരുന്നു.എല്ലാ കാര്യങ്ങള്‍ക്കും അവര്‍ ഒരുമിച്ചാണ് പോയിരുന്നത് എന്ന് ചേട്ടായി പറഞ്ഞുള്ള അറിവും,തനിച്ചായി പോകുന്ന ആ അവസ്ഥയും ഒക്കെ പതിനൊന്നു വര്‍ഷം അന്യന്‍റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വയം സമര്‍പ്പിച്ചു കൊണ്ട് ഹോം നര്‍സിംഗ് എന്ന മഹാപുണ്യമായ ജോലി ചെയ്യുന്നതിനിടയില്‍ പണക്കാരന്റെ വീടുകളിലെ നാറുന്ന അടുക്കളയും ,മാറാല കൂട് കൂട്ടിയ ചുമരുകളും ,ബാത്രൂമിനുള്ളിലെ ചെറിയ വിടവുകളില്‍ പോലും എന്നെ നോക്കി കണ്ണുരുട്ടിയിരുന്ന വേട്ടാളന്‍ ആ വീട്ടിലെ വെറിപിടിച്ച പുരുഷന്മാരുടെ മനസുകള്‍ ആണെന്ന് സങ്കല്‍പ്പിച്ചു രാപകല്‍ വ്യത്യാസമില്ലാതെ  അന്യന്‍റെ നന്മക്കു വേണ്ടി പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന എനിക്ക് ആരുടേയും മരണങ്ങള്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാറില്ല അതുകൊണ്ടാണ് എപ്പോളും ജീവിച്ചിരിക്കുന്ന മനുഷ്യരുടെ നന്മക്കു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്നത് ,ആ എനിക്ക് വളരെ പുച്ഛം തോന്നിയ പല സന്ദര്‍ഭങ്ങളും പിന്നീടുണ്ടായി, മരിച്ചു പോയ വ്യക്തി യുടെ ഓര്‍മ്മകള്‍ അവസാനിക്കുന്നതിനു മുന്‍പ് അതേ സഹോദരനും കുടുംബാന്ഗങ്ങളും കാട്ടി കൂട്ടിയ ആഘോഷങ്ങള്‍ ,അപ്പോഴൊക്കെയും ഞാന്‍ ചേട്ടായിയോടു  ചോദിക്കും എങ്ങനെയാണ് ഇത്രയും സ്നേഹവതിയായ ഒരു സഹോദരി മരിച്ചു പോയിട്ടും നിങ്ങള്ക്ക് ഇങ്ങനെയൊക്കെ സന്തോഷിക്കാന്‍ കഴിയുന്നത്‌ എന്ന് ?

          പാവം ആ മനുഷ്യന്‍ സ്വന്തം തോല്‍വിക്ക് കാരണമായ വിധിയെ പഴിച്ചുകൊണ്ട് രാപകലുകള്‍ ഇന്റര്‍നെറ്റിനു മുന്‍പില്‍ ചിലവഴിച്ചു വീട്ടിലുള്ളവരുടെ പരിഹാസങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും മുന്‍പില്‍ സ്വയം ശപിച്ചു കഴിയുന്നതിനിടയില്‍ ആണ് ഞങ്ങള്‍ കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങിയത് ,സ്വന്തം സങ്കടങ്ങള്‍ അപ്പപ്പോള്‍ കരഞ്ഞു തീര്‍ത്തു എന്റെ ഉള്ളിലെ സന്തോഷത്തെ സ്വയം പൊലിപ്പിച്ചു എന്റെ മക്കള്‍ക്കും കൂട്ടുകാര്‍ക്കും എപ്പോളും സന്തോഷം മാത്രം പകര്‍ന്നു ജീവിച്ചു കൊണ്ടിരുന്ന എനിക്ക് ഒരു മൂത്ത സഹോദരനായി എന്റെ ഭോഷ്ക്ക് മുഴുവന്‍ കേള്‍ക്കാന്‍ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് അവരുടെ ബന്തുക്കളും ,മുഖപുസ്തകത്തില്‍ രാപകലില്ലാതെ പെറ്റ് കിടന്നു അന്യനെ പറ്റിച്ചും ,പ്രണയവും വിവാഹ വാഗ്ദാനങ്ങളും നല്‍കി ,മറ്റു സ്ത്രീകളെ പുരുഷന്മാര്‍ ബഹുമാനിക്കുന്നത്‌ കണ്ടു അസൂയ പൂണ്ടും മറ്റും ഓരോരുത്തികള്‍ കാട്ടി കൂട്ടുന്ന പരാക്രമങ്ങള്‍ കണ്ടാല്‍ തോന്നും അവരെ പോലെ പതിവ്രതകള്‍ ആയ സ്ത്രീ രത്നങ്ങള്‍ വേറെ ഇല്ല എന്ന് ,സ്വന്തം മനസാക്ഷിയെപോലും വഞ്ചിച്ചു ഇത്തരകാര്‍ നടത്തുന്ന കവല പ്രസംഗങ്ങള്‍ കണ്ടു മനസ്സ് മടുത്തിട്ടാണ് ഇവളുമാരൊക്കെ ചേര്‍ന്ന ഈ സമൂഹത്തിന്റെ നന്മക്കു വേണ്ടി ഞാന്‍ സ്വയം ശിഖണ്ടി (അറുവാണിച്ചി} ആയതും ,ഒരു മെഴുകു തിരി പോലെ ഇവര്‍ക്കൊക്കെ വേണ്ടി ഉരുകി തീരുന്നതും,ആണും പെണ്ണും കേട്ട ഒരു മാന്യദേഹം വിധി എഴുതി ഞാന്‍ ചേട്ടായിയുടെ പണം അപഹരിക്കാന്‍ ആണ് കൂടെ കൂടിയിരിക്കുന്നത് എന്ന്.വിദേശ വനിതകൊളോട് പ്രണയം നടിച്ചു അവന്‍ നേടികൂട്ടുന്ന പണം കൊണ്ടൊന്നും അവന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിയാത്ത ആ പാവത്തിനോട് എനിക്ക് സഹതാപം മാത്രമേ ഉള്ളൂ . ,ഭാരത സ്ത്രീകള്‍ തന്‍  ഭാവശുദ്ധി എന്തെന്നറിയാത്ത സ്ത്രീ പുരുഷന്മാരുടെ മനസ്സിലെ പേടി സ്വപ്നമായി ഞാന്‍ ജീവിക്കും.കാന്‍സറും മരണവും ഒന്നും എന്റെ ഉള്ളിലെ ഇച്ചാശക്തിയെ തോല്പ്പിക്കുകയില്ല. .ഒരിക്കലും കാണാത്ത ശോഭച്ചേച്ചിയുടെ ഒരിക്കല്‍മാത്രം കേട്ട ആ ശബ്ദത്തിനു മുന്‍പില്‍ സാഷ്ടംഗപ്രണാമം നടത്തികൊണ്ട് ചേച്ചി ജീവിച്ചിരുന്നെങ്കില്‍ ചേട്ടായിക്ക് വേണ്ടി എന്തൊക്കെ ചെയ്യുമായിരുന്നോ അതിനെക്കാള്‍ ഭംഗിയായി ഞാന്‍ എന്റെ കര്‍മം ചെയ്യും .അതിനു തടസം നില്‍ക്കുന്ന ആരാണെങ്കിലും അവര്‍ സ്വന്തം മനസാക്ഷിക്കൊത്തവണ്ണം എനിക്കെതിരെ ഇനിയും ഇനിയും ശബ്ദിക്കട്ടെ,എന്റെ ഉള്ളിലെ സ്നേഹത്തിന്‍റെ അഗ്നിയെ ഊതി ജ്വലിപ്പിക്കുന്ന എല്ലാ മഹിളാരത്നങ്ങള്‍ക്കും ഹൃദയം നിറഞ്ഞ കൂപ്പുകൈ ! മണ്മറഞ്ഞു കൊണ്ടിരിക്കുന്ന നന്മയുടെ വെളിച്ചം എല്ലാവരിലേക്കും എത്തിച്ചു കൊടുക്കുവാന്‍ ‘’സഹജമാര്‍ഗ വിശ്വാസിയായി അഭ്യാസം ചെയ്യുന്ന എനിക്ക് ഈ പ്രപഞ്ചശക്തിയായ ‘’അമ്മ ‘’എന്ന ഭാവം മാത്രം മതി !

Wednesday, 4 March 2015

അന്തരാത്മാവിനെ പോലും കാര്‍ന്നുതിന്നുന്ന വേദന കടിച്ചമര്‍ത്തി കിടക്കുമ്പോള്‍ അവളുടെ മനസിനെ മതിച്ചിരുന്നത്  മറ്റൊന്ന് മായിരുന്നില്ല .ആറുമാസത്തെ നീണ്ട ആശുപത്രി വാസത്തിനു ശേഷം നാളെ ഡിസ്ചാര്‍ജ് ചെയ്യപ്പെടുകയാണ് .ഇത്രയും നാള്‍ തനിക്കു പേടിയില്ലാതെ കിടക്കാന്‍ ഈ സര്‍ക്കാര്‍ ആശുപത്രിയുടെ മേല്കൂരയെങ്കിലും ഉണ്ടായിരുന്നു.ഇവിടെനിന്നു വിട്ടാല്‍ ഒന്ന് എഴുന്നേറ്റു നില്‍ക്കാനോ തിരിഞ്ഞു പോലും കിടക്കാനോ കഴിയാത്ത തന്നേയും കൊണ്ട് തന്റെ മക്കള്‍ എങ്ങോട്ട് പോകും എന്നോര്‍ത്തപ്പോള്‍ നിറഞ്ഞുവന്ന കണ്ണുകളെ നിയന്ത്രിക്കാന്‍ കഴിയാതെ പുറത്തേക്കു തെറിച്ചു വീണ തേങ്ങല്‍ കേട്ട് ഇളയ മകന്‍ അമിത് അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു .

ദാരിദ്ര്യം പിച്ചവച്ചു നടന്നിരുന്ന ഒരു മലയോര കുടുംബത്തിലെ ഇളയ മകള്‍ ആയി ജനിച്ച അവള്‍ക്കു കിട്ടിയ ജീവിത പങ്കാളി വളരെ സ്നേഹമുള്ളവന്‍ ആയിരുന്നിട്ടു കൂടി നാടിന്‍റെ ശാപമായ മദ്യപാനം തകര്‍ത്തുകളഞ്ഞ മനസമാധാനവും കുടുംബ ജീവിതവും. വല്ലപ്പോഴും കിട്ടുന്ന കൂലി പ്പണി കൊണ്ട് രണ്ടു കുഞ്ഞുങ്ങള്‍ അടങ്ങുന്ന കുടുംബത്തിന്റെ വിശപ്പടക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആണ് പത്രപരസ്യം കണ്ടു ഹോം നാഴ്സിങ്ങിനു ദൂരെയുള്ള പട്ടണത്തിലേക്ക് പോയതാണ് താന്‍ .
വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഹോം നഴ്സിംഗ് ജീവിതത്തിനിടയില്‍ എപ്പോഴോ കൈവിട്ടു പോയ ഭര്‍ത്താവ്. അകാലത്തില്‍ പൊലിഞ്ഞു പോയ ആ ജീവിതത്തിനു ആത്മഹത്യയുടെ അകമ്പടി ഉണ്ടായത് തുടര്‍ച്ചയായ മദ്യപാനം മൂലം ഉണ്ടായ ഒറ്റപ്പെടല്‍ തന്നെയായിരിക്കണം .പിന്നീടങ്ങോട്ട് രണ്ടു മക്കളെ വളര്‍ത്താന്‍ പെട്ട പാട് .ഒരു രോഗിയുടെ വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്കു ബാഗുമെടുത്തുള്ള യാത്രകളുടെ ഇടവേളകളില്‍ കുഞ്ഞുങ്ങളെ ഒരു നോക്ക് കാണാന്‍ വേണ്ടിയുള്ള വെമ്പലില്‍ ഓടിയെത്തുമ്പോള്‍ മാത്രം കിട്ടിയിരുന്ന വിശ്രമം .അല്ലാത്തപ്പോള്‍ ഒക്കെയും മലമൂത്രവിസര്‍ജ്യങ്ങള്‍ക്കിടയില്‍ കിടന്നുള്ള വീര്‍പ്പു മുട്ടല്‍ ആണ് ഒരു ഹോം നഴ്സിന്റെ ജീവിതം .

ജീവിതഭാരം താങ്ങിയുള്ള ഓട്ടത്തിനിടയില്‍ മൂത്ത മകന്‍ തനിക്കിഷ്ടമുല്ലൊരു പെണ്ണിനൊപ്പം ജീവിതം തുടങ്ങിയപ്പോള്‍ മറുത്തൊന്നും പറയാതെ നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ തനിക്കു കഴിഞ്ഞുള്ളു .
ജാതിമതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത പ്രണയമായിരുന്നു അതെങ്കിലും .മുസ്ലീം സമുതായത്തില്‍ പെട്ട പെണ്‍കുട്ടിയുടെ ആള്‍ക്കാര്‍ അധികം താമസിയാതെ അവനെ മതം മാറ്റി അവരുടെ സ്വന്തമാക്കി മാറ്റി . പിന്നെയുള്ളത് ഇളയവന്‍ ആദി മാത്രം .അച്ഛന്റെയും അമ്മയുടേയും സ്നേഹം ഒരുമിച്ചു കിട്ടി വളരേണ്ടുന്ന പ്രായത്തില്‍ അവരെ പിരിഞ്ഞു ജീവിക്കേണ്ടി വന്ന തന്റെ പൊന്നുമക്കള്‍ . അച്ഛന്‍ പോയ വഴിയെ തന്നെ ആയിരുന്നു ആദ്യകാലങ്ങളില്‍ അവന്റെയും പോക്ക് .മദ്യപിച്ചു വണ്ടിയോടിച്ചു രണ്ടു പ്രാവശ്യം മരണത്തെ മുഖാമുഖം കണ്ട അപകടങ്ങളില്‍ നിന്ന് അവനെ രക്ഷപ്പെടുത്തി എടുക്കുമ്പോളെക്കും വര്‍ഷങ്ങളുടെ അദ്ധ്വാനഫലമായ കിടപ്പാടം പോലും വില്‍ക്കേണ്ടി വന്നു .നീണ്ട രണ്ടു വര്‍ഷങ്ങളുടെ വിശ്രമജീവിതം കഴിഞ്ഞു വല്ലവിധേനയും ഒരു കൂലി പണിക്കു പോയിതുടങ്ങിയപ്പോളെക്കും ആണ് അശനിപാതം പോലെ തന്റെ ഈ രോഗം .

വെറുമൊരു നടുവേദനയില്‍ തുടങ്ങിയതാണ്‌ .ആദ്യമൊന്നും വലിയ കാര്യമാക്കാതെ വേദന സംഹാരികള്‍ കഴിച്ചു അഡ്ജസ്റ്റു ചെയ്യാന്‍ ശ്രമിച്ചെങ്കിലും തീരെ സഹികെട്ടപ്പോള്‍ ആണ് ബാങ്ക്ലൂരിലെ ജോലി മതിയാക്കി നാട്ടില്‍ വന്നു ചികിത്സ തുടങ്ങിയത് ,തൊടുപുഴയിലും പാലായിലും ഉള്ള സ്വകാര്യാശുപത്രികളില്‍ ചിലവഴിച്ച മാസങ്ങളില്‍ അതുവരെ ഉണ്ടായിരുന്ന ചില്ലറ സമ്പാദ്യങ്ങള്‍ മുഴുവനും പിന്നെ നാട്ടുകാരുടെ സഹായം കൂടി ചിലവഴിചെങ്കിലും ഒട്ടും കുറവില്ലാതെ വന്നപ്പോള്‍ ആണ് കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയതു.അവിടെ വച്ച് നടത്തിയ എം ആര്‍ ഐ സ്കാനിങ്ങില്‍ ആണ് രോഗം സ്ഥിരീകരിച്ചത് ,
നട്ടെല്ലിനെ ബാധിച്ച ക്ഷയരോഗം !!!
വര്‍ഷങ്ങളുടെ ഹോം നഴ്സിംഗ് ജീവിതത്തില്‍ ഇത്രയും വേദനകള്‍ സഹിച്ച ഒരൊറ്റ രോഗിയെ പോലും കാണാന്‍ തനിക്കു കഴിഞ്ഞിട്ടില്ല .അത്രയേറെ വേദനകള്‍ ആണ് കഴിഞ്ഞ ഒരു വര്ഷം കൊണ്ട് തന്റെ ശരീരം താങ്ങിയത് .കൂട്ടത്തില്‍ പോഷകാഹാര കുറവും !
ഇത്രയും മാസങ്ങള്‍ ഒക്കെയും തന്നെ ഒരു കുഞ്ഞിനെ പോലെ പരിപാലിച്ച തന്റെ ആണ്മക്കള്‍ .ആശുപത്രിയില്‍ നിന്ന് കിട്ടുന്ന കഞ്ഞിയും പയറും കഴിച്ചു കടന്നുപോയ ആറുമാസം .ഇനിയും എത്ര നാള്‍ എന്ന് അറിയാതെയുള്ള ഈ കിടപ്പ് .ആറുമാസം കൂടി മരുന്ന് കഴിക്കണം എന്നും അതിനിടയില്‍ രോഗം പൂര്‍ണമായും മാറും എന്നും ഉള്ള ഡോക്ടറുടെ ഉറപ്പും ,ഇതില്‍ കൂടുതല്‍ കാലം ആശുപത്രിയില്‍ കിടത്തുവാന്‍ നിര്‍വാഹമില്ല എന്ന അവസ്ഥയില്‍ ആണ് ഇപ്പോള്‍ ഉള്ള ഈ ഡിസ്ചാര്‍ജ് എന്നാണു ഡോക്ടര്‍ പറഞ്ഞത് .അതുകൊണ്ട് തന്നെ ഇനിയും ഇവിടെ പിടിച്ചു നില്ക്കാന്‍ യാതൊരു നിര്‍വാഹവും കാണുന്നില്ലല്ലോ എന്റെ ദൈവമേ ....!ഈ അവസ്ഥയില്‍ എന്നെയും എന്റെ കുഞ്ഞിനേയും രക്ഷിക്കാന്‍ വരുന്നത് ഏതു ദൈവമാണ് എന്ന ചിന്തയോടെ അവള്‍ ഇരുട്ട് തിങ്ങിയ ശൂന്യതയിലേക്ക് മുഖം പൂഴ്ത്തി !!!