Tuesday, 26 August 2014

 രോഗിയായി കിടക്കുന്ന അമ്മയെ കാണാന്‍ മോള്‍ വന്നിട്ടുണ്ട് ,വീട്ടില്‍ അരിയടക്കം ഒന്നും ഇല്ല്യ ,വീട്ടില്‍ കിടക്കുന്ന ഫര്‍ണിച്ചര്‍സ് വിറ്റ് അവള്‍ക്കു എന്തെങ്കിലും വാങ്ങി കൊടുക്കാം എന്ന് കരുതി അടുത്തറിയാവുന്ന സുഹൃത്തിനോട്‌ അതെടുത്ത്കാശു തരാന്‍ പറഞ്ഞപ്പോള്‍ ആണ് അവന്‍ പറയുന്നത് ,ഫര്‍ണീച്ചര്‍ ഞാന്‍ എടുത്തു കൊള്ളാം എനിക്ക് തരാനുള്ള പണത്തിലേക്ക് അത് വാങ്ങിക്കാം എന്ന് അവന്‍റെ ഭാര്യ പറഞ്ഞത്രേ !

_______________________________________________________________________

ബന്തങ്ങള്‍ എത്ര പെട്ടെന്നാണ് നിറം മാറുന്നത് .....?ഇന്നലെ വരെ പ്രിയപെട്ടവര്‍ ആയിരുന്നവര്‍  പെട്ടെന്ന് ഒരു ദിവസം ആരുമാല്ലതവുന്നത്
പറഞ്ഞു പഴകിയ വാക്കുകള്‍ ചത്തു ചീഞ്ഞു ഹൃദയത്തില്‍ നിന്ന് ദുര്‍ഗന്ദം വഹിക്കുന്നുവോ ...ഒരിക്കലും വേര്‍പിരിയില്ല എന്ന് ആണയിട്ടു
പറഞ്ഞവര്‍ ആണ് ആദ്യം യാത്ര പറഞ്ഞു പിരിയുക .....
സ്വാര്‍ത്ഥ തയുടെ ഈ ലോകത്ത് പിടിച്ച് നില്ക്കാന്‍ കഴിയാത്തത് കൊണ്ടാവാം പലരും ജീവന്‍ ഒടുക്കിയത് ...ജീവിതം എങ്ങോട്ടാണ് കൂട്ടി കൊണ്ട് പോകുന്നത് എന്ന് തിരിച്ചറിയാതെ പെരുവഴിയിലേക്ക് വലിച്ചെറിയ പെട്ടത് ഒരേ വയറ്റില്‍ പിറന്ന സഹോദരന്‍റെ അറിവില്ലായ്മ ആണോ ? അറിവുണ്ടായിരുന്നു എങ്കില്‍ ഒരിക്കലും അവന്‍ പതിമൂന്നു വയസ്സ് പോലും തികയാത്ത പെങ്ങളെ സ്വന്തം കാമ പൂര്‍ത്തീകരണത്തിന് ഉപയോഗിക്കാന്‍ ശ്രമിക്കുമായിരുന്നോ ? ഇല്ല .....എല്ലാ തെറ്റുകളുടെയും ആരംഭം അറിയിവില്ലായ്മ മാത്രമാണ് ! അവിടെ  നിന്ന് രക്ഷപെട്ട് ഓടിയ ഓട്ടം ...പിന്നീട് നടത്തേണ്ടി വന്ന പോരാട്ടങ്ങള്‍ ...അധികാരത്തിലും ഭീക്ഷണികളിലും തോല്‍ക്കാത്ത പലരെയും സെന്ടിമെണ്ട്സും സ്നേഹവും കാണിച്ചു കീഴ്പെടുത്തിയ മനുഷ്യര്‍ വിജയക്കൊടി പാറിച്ചുകൊണ്ട് നിര്‍വികാരതയോടെ ഇറങ്ങി പോയവര്‍ .....! അവരില്‍ പല ബന്ദങ്ങളും ഉണ്ടായിരുന്നു ,ഭര്‍ത്താവ് ...കാമുകന്‍ ....മക്കള്‍ ...സഹോദരങ്ങള്‍ ....!
എല്ലാവര്‍ക്കും വേണ്ടിയിരുന്നത് അവളുടെ നിഷ്കളങ്കതയെ ആയിരുന്നു .
ഓരോരോ വേഷങ്ങള്‍ കെട്ടി വന്നു അവര്‍ നേടിയ വിജയങ്ങള്‍ ഒക്കേയും
അവളുടെ നന്മ നിറഞ്ഞ മനസ്സിന്‍റെ ഇഞ്ചിഞ്ചായുള്ള മരണം ആയിരുന്നു എന്ന് തിരിച്ചറിയാതെ പോയവര്‍ ......അവരും അറിവില്ലായ്മ കൊണ്ട് മാത്രം ചെയ്ത തെറ്റുകള്‍ .......!ഒടുവില്‍  കാലം തിരിച്ചു സഞ്ചരിക്കാന്‍ തുടങ്ങി യപ്പോള്‍  നഷ്ടപെട്ടവയൊക്കെ അവളിലേക്ക്‌ തിരിച്ചു വരാന്‍ തുടങ്ങി ...... കാരണം ഇന്നവള്‍ പണക്കാരിയാണ് ....കൊന്നും കൊല വിളിച്ചും കുതികാല്‍ വെട്ടിയും പലരും തകര്‍ത്ത അവളുടെ ജീവിതം ...അഴകും ആരോഗ്യവും വാഗ്ചാതുരിയും കൊണ്ട് അവള്‍ വില്‍പ്പന ചരക്ക് ആക്കി .....! ജീവിതവും സങ്കല്‍പ്പവും ഇണപിരിഞ്ഞു കിടന്ന അവളുടെ കഥയില്‍ അവള്‍ക്ക് സമൂഹം ചാര്‍ത്തികൊടുത്ത പേര് ‘’ വേശ്യ ‘’ !!! സ്വന്തം ശരീരം പവിത്രമായി സൂക്ഷിച്ചപ്പോളും ആ പേരുമായി ജീവിക്കേണ്ടി വന്ന ചന്ദ്രലേഖ ..... വായിച്ചു കഴിഞ്ഞു മുഖം ഉയര്‍ത്തി മറ്റുള്ളവരേ നോക്കി ...രാജമോഹന്‍ എന്ന തിരക്കഥാ കൃത്ത് .

എല്ലാവരുടെ മുഖത്തും സംതൃപ്തി ...മതി ഈ കഥ നമുക്ക് വര്‍ക്ക് ഔട്ട്‌ ചെയ്യാം ...ഇനി എത്രയും പെട്ടെന്ന് കഥ മുഴുവന്‍ ആക്കണം. ഞങ്ങള്‍ ഇറങ്ങട്ടെ. അടുത്ത പതിനഞ്ചാം തിയതി ഞങ്ങള്‍ വീണ്ടും വരാം നിര്‍മ്മാതാവും സംവിധായകനുമായ ആദിത്യ വര്‍മ്മയും സുഹൃത്തും പടിയിറങ്ങി പോകുന്നതുവരെ  അയാള്‍ നോക്കി നിന്നൂ .  


ഗുരുവേ ......
                                എനിക്ക് നിന്നോട് പറയാന്‍ ഒരു പാടുണ്ട് ,പക്ഷേ അതൊരിക്കലും നേരിട്ട് കേള്‍ക്കാന്‍ നീ ആഗ്രഹിക്കുന്നില്ലാ എന്ന് പലപ്പോഴായി പറഞ്ഞതും എന്നെ നീ നിഷ്ക്കരുണം തള്ളികളഞ്ഞതും നിന്‍റെ അറിവില്ലായ്മ ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു ,നിനക്ക് ഒരിക്കലും ഒരു പെണ്ണിനെ ,അവളുടെ നിഷ്കളങ്കമായ സ്നേഹത്തെ മനസ്സിലാക്കാന്‍ കഴിയുകയില്ല നമ്മള്‍ തമ്മില്‍ പരിചയപെട്ട ആദ്യനാളുകളില്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു ,അതിന്‍റെ അടിസ്ഥാന കാരണവുംഞാന്‍ മനസ്സിലാക്കിയിരുന്നു ,നിന്‍റെ ഹൃദയത്തില്‍ മൂടി കിടന്നിരുന്ന ആഴത്തില്‍ ഉള്ള മുറിവ് സ്നേഹമില്ലായ്മയുടെതാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞ അന്നാണ് ആദ്യമായി നിനക്ക് ഞാനൊരു മെസേജ് അയച്ചത് ,നീ ഇട്ട ഒരു പോസ്റ്റ്‌ നിനക്ക് ഇന്‍ബോക്സില്‍ അയച്ചുകൊണ്ട് ,ആ പോസ്റ്റിന്റെ വിശദീകരണം ചോദിച്ചുകൊണ്ട്.ഓര്‍മ്മയുണ്ടോ നിനക്കതു ? മുഖമില്ലാത്ത നിന്‍റെ മുഖപുസ്തക പ്രൊഫൈലില്‍ നീ പകര്തിയിട്ട പല പോസ്റ്റുകളിലൂടെ ഞാന്‍ നിന്നെ അറിയാന്‍ ശ്രമിച്ചത്‌ ,നീ ആണാണോ പെണ്ണാണോ എന്നൊന്നും അറിയുന്നതിന് മുന്‍പേ ആയിരുന്നു ,കുറെ ചെമ്പകപൂക്കള്‍ അല്ലാതെ മറ്റൊന്നും നീ പകര്‍ന്നു നല്കിയിരുന്നില്ലല്ലോ പ്രൊഫൈല്‍ പിക്ചര്‍ ആയിട്ട് ?

എന്‍റെ ലിസ്റ്റിലെ എണ്ണമില്ലാത്ത പൂവാലന്മാരുടെ പഞ്ചാരവാpinneക്കുകള്‍ കേട്ട് മടുത്തപ്പോള്‍ ഒക്കേയും ഞാന്‍ വെറുതെ നിന്‍റെ വാളില്‍ കയറി ഇരുന്നു നിന്നെ വീക്ഷികാന്‍ തുടങ്ങിയത് ഒരു കൌതുകത്തിനുവേണ്ടി മാത്രമാണ് . ആഴ്ചകളോളം നീ അതിനു മറുപടി അയക്കാതിരുന്നപ്പോള്‍ വീണ്ടും എനിക്ക് നീയൊരു ആശ്ച്ചര്യമാകുകയായിരുന്നു ,ആയിടക്കു പുതിയതായി ഞാന്‍ ഇട്ട പ്രൊഫൈല്‍ പിക്ചര്‍ കണ്ടു വന്നവരുടെ കൂട്ടത്തില്‍ നീ മാത്രമേ എന്നെ ഇന്‍ബോക്സില്‍ ശല്യം ചെയ്യാതിരുന്നത് എന്നതായിരുന്നു ആ ആശ്ചര്യം . അങ്ങനെ ഉള്ള ഒരാളെ ആയിരുന്നു എനിക്ക് വേണ്ടിയിരുന്നത് ,എന്‍റെ ചുണ്ടുകളെ കുറിച്ചും മാറിടത്തെ കുറിച്ചും വര്‍ണ്ണിച്ച് പറയാത്ത ,ഞാന്‍ എഴുതുന്ന മെസേജുകള്‍ പോലും വായിച്ചു നോക്കാത്ത നിന്നെ നിന്‍റെ മനസ്സിലെ മുറിവിനെ അറിയാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് നിനക്ക് ഞാന്‍ നിരന്തരമായി  പ്രഭാത പ്രദോഷ വന്ദ നങ്ങള്‍ അയച്ചുകൊണ്ടിരുന്നത്.

കുറേദിവസം അവയൊക്കെ അവഗണിച്ച നീ  പിന്നീട് എപ്പോള്‍ ആണ് എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ? ഒരു രാത്രിയില്‍ ഞാന്‍ അയക്കാന്‍ മറന്ന ശുഭരാത്രി മെസേജ് കാണാതിരുന്ന അന്നോ ....? 
ആയിരിക്കണം .അതിനു പിറ്റേന്ന് ആണ് നീ എനിക്ക് ആദ്യമായി ഒരു മെസേജ് അയച്ചത് , 
''ഇന്നലെ എന്നെ മറന്നു അല്ലെ ?
എന്നായിരുന്നു ആ മെസേജ് ....ഓര്‍മ്മയുണ്ടോ നിനക്കതു ? 
ഒരു നല്ല സൗഹൃദത്തിന്റെ തുടക്കം ആണ് അതെന്നു ഞാന്‍ അന്ന് തിരിച്ചറിഞ്ഞിരുന്നു .പിന്നീടുള്ള ദിവസങ്ങളില്‍ നാം സംസാരിച്ചപ്പോള്‍ ആണ് നിന്‍റെ ഹൃദയത്തിലെ വേദനിക്കുന്ന  സംഭവങ്ങള്‍ ,ദുരനുഭവങ്ങള്‍  എല്ലാം എല്ലാം എന്‍റെ ജീവിതവുമായി പല സാമ്യങ്ങളും ഞാന്‍ കണ്ടെത്തിയതും ,ഏതൊരു രാത്രിയില്‍ നിന്നോട് സംസാരിച്ചാലും നീ എന്നെ വാക്കുകള്‍കൊണ്ട് വിവസ്ത്രയാക്കതിരുന്നതും ഒക്കെ എനിക്ക് പുതിയ പുതിയ തിരിച്ചറിവുകള്‍ ആയിരുന്നു .ആയിടക്കാണ്‌ ഞാന്‍ ചേട്ടായിയെ പരിചയപെടുന്നത്. നിന്നെ പോലെ തന്നെ ഹൃദയ ശുദ്ധിയുള്ള ഒരു കൂട്ടുകാരന്‍ എന്ന നിലക്ക് നിന്നെ കുറിച്ച് ഞാന്‍ അദേഹത്തോട് പറഞ്ഞതും .ആ നന്മകള്‍ കൊണ്ട് മാത്രമാണ് .
മുഖ പുസ്തകത്തില്‍ കണ്ടു പരിചയപെട്ട രണ്ടു അപൂര്‍വ വ്യക്തിത്വങ്ങള്‍ ആണ് എന്ന നിലക്ക് നിങ്ങളോട് ഞാന്‍ എന്‍റെ ജീവിത സാഹജര്യങ്ങള്‍ തുറന്നു സംസാരിച്ചത് ,ഒരു അനിശ്ചിതത്വത്തില്‍ നിന്നിരുന്ന എനിക്ക് ജീവിതത്തില്‍ വ്യക്തമായ ഒരു കാഴ്ചപാട് ,അല്ലെങ്കില്‍ നിര്‍ദേശം കിട്ടും എന്നൊരു ഉള്‍വിളി ഉണ്ടായത് കൊണ്ട് മാത്രമാണ് , അല്ലാതെ  മുഖ പുസ്തകത്തില്‍ നിങ്ങള്‍ കണ്ട അനേക സ്ത്രീകളുടെ പോലെ ,സ്വാര്‍ത്ഥമായ ഒരു ഉദേശവും താല്‍പര്യവും ആദ്യ നാളുകളില്‍ എന്നില്‍ ഉണ്ടായിരുന്നില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ലയിരിക്കും അല്ലേ ?
 വേണമെന്നില്ല ഗുരുവേ ... നീ എനിക്ക് ആരായിരുന്നു എന്ന് എന്നോട് ചോദിച്ചവരോടൊക്കെ എനിക്ക് പറയാന്‍ വ്യക്തമായൊരു ഉത്തരമുണ്ടായിരുന്നു .  ചതിയും വഞ്ചനയും സ്നേഹമില്ലായ്മയും കൊണ്ട് വീര്‍പ്പുമുട്ടി ,സ്വന്തം കാഴ്ച്ചപാടുകല്‍ക്കനുസരിച്ചു ജീവിക്കാന്‍ കഴിയാതെ മരണത്തെ അന്തമായി പ്രണയിച്ചു അവനെ സ്വന്തമാക്കാന്‍ ആഗ്രഹിച്ച് കാത്തിരുന്ന എന്നിലേക്ക്‌ പുതിയൊരു ജീവിത വീക്ഷണം തന്ന് ,സ്നേഹം തന്ന് ഈ പുതിയ ജീവിതത്തിലേക്ക് എന്നെ കൈ പിടിച്ച് കൂട്ടികൊണ്ടുവന്ന സാക്ഷാല്‍ ഗുരുവായൂര്‍ അപ്പന്‍ ആണ് നീ  എന്ന് ഞാന്‍ പറഞ്ഞത് ആത്മാര്‍ഥമായി തന്നെ ആണ് . ആ കണ്ണനെ ആത്മാവ് കൊണ്ട് മാത്രം പ്രണയിക്കാനെ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളു .പ്രണയം എന്നാല്‍ ഒരുമിചു ജീവിക്കലോ ,കിടക്ക പങ്കുവക്കുന്നതിലോ അല്ല മറിച്ച് പരസ്പരം അടുത്തറിയാനും ,നന്മകള്‍ ആഗ്രഹിക്കാനും  സമയം കിട്ടുമ്പോഴൊക്കെ നിന്നോട് കൂടെ ആയിരിക്കാനും ഒക്കെ ഞാന്‍ ആഗ്രഹിച്ചതും ഒക്കെ നീ എന്നോട് സംസാരിച്ച മാതിരി എന്നോട് ആരും പെരുമാരാത്തത് കൊണ്ട് മാത്രമാണ് . 
എന്നിട്ടും ചിലപ്പോള്‍ ഒക്കെ നിന്‍റെ പൊള്ളയായ വാഗ്ദാനങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് വേദനിച്ചിരുന്നു കേട്ടോ .
നീ എന്നെ കാണാന്‍ ബംഗ്ലൂരില്‍ വരുമെന്നും ,നാം തമ്മില്‍ ചിലപ്പോള്‍ ഒന്നിക്കുമെന്നുമൊക്കെ നീ സൂചിപ്പിച്ചപ്പോള്‍ അത് വെറും ഒരു വാഗ്ദാനം മാത്രമാണ് എന്ന് തിരിച്ചറിഞ്ഞ ഞാന്‍ നിന്നെ ജീവിതത്തിന്‍റെ യാഥാര്‍ത്യങ്ങള്‍ അതിനുമൊക്കെ എത്രയോ വലുതാണ്‌ എന്ന് നിന്നെ എനിക്ക് പറഞ്ഞു മനസ്സിലാക്കാന്‍ കഴിയാത്തതിനെ ഓര്‍ത്തു എത്ര കരഞ്ഞിട്ടുണ്ടെന്നോ?
കാരണം ....നിറവേറാത്ത പൊള്ളയായ വാഗ്ദാനങ്ങള്‍  മാത്രമാണ് ഒരു പുരുഷന്‍ എന്നതായിരുന്നു എന്‍റെ മോശമായ ജീവിതാനുഭവങ്ങള്‍ . നിന്‍റെ എല്ലാ നന്മകള്‍ക്കിടയിലും  ആ ഒരു ഒറ്റ കാരണം കൊണ്ട് ഞാന്‍ ഇത്തിരി ഒക്കെ വേദനിച്ചിരുന്നു എങ്കിലും ,മറ്റേതൊരു പുരുഷനെക്കാളും എന്‍റെ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിരുന്നു എന്നുള്ളത് കൊണ്ട് മാത്രം ഞാന്‍ നിങ്ങളെ എന്‍റെ ഗുരുവായി കാണുന്നു. നീയെന്നില്‍ വന്ന ശേഷമാണ് ചേട്ടായി എന്ന ദൈവം എന്നിലേക്ക്‌ വന്നത് . ആ ദൈവമാണ് ഇന്ന് വരെ എന്നെ ഈ ഭൂമിയില്‍ താങ്ങി നിര്‍ത്തിയത്. സുലേഖ (എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി )അടക്കം ഉള്ള എന്‍റെ കൂട്ടുകാര്‍ എനിക്ക് ജീവിക്കാന്‍ അറിയില്ലെന്ന് പറഞ്ഞു കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തത് എന്തിനാണെന്നോ ? പണം സമ്പാദിക്കാനുള്ള വഴികള്‍ എന്‍റെ കൈയില്‍ ഉണ്ടായിരുന്നിട്ടും ഞാന്‍ ചെയ്യാത്തത് എന്‍റെ അഹങ്കാരം കൊണ്ടാണ് എന്ന് .ഇല്ലായ്മയില്‍ നിന്ന് തൊരു കൂട്ടി വച്ച് ഞാന്‍ അനാഥരെ സഹായിക്കുന്നത് എന്‍റെ വിഡ്ഢിത്തമാനെന്ന് , നിരാലംഭയായ ഒരു പെണ്‍കുട്ടി ഇരുപത്തി മൂന്ന് ദിവസം എന്‍റെ കൈകളില്‍ ഉണ്ടായിരുന്നിട്ടു അവളെ വച്ച് പണമുണ്ടാക്കാതിരുന്നത് ,ഒന്‍പതിനായിരം രൂപാ മാസ വാടക കൊടുക്കുന്ന വീട് പഴയ പോലെ (മനുവേട്ടന്‍ ഉണ്ടായിരുന്നപ്പോലെ) വാടകയ്ക്ക് കൊടുത്ത് പണമുണ്ടാക്കി കടങ്ങള്‍ വീട്ടാത്തത് എന്‍റെ അഹങ്കാരമാല്ലാതെ എന്താണ് എന്ന് അവര്‍ ചോദിക്കുമ്പോള്‍ അവക്കൊന്നും വ്യക്തമായ വിശദീകരണം കൊടുക്കാന്‍ നില്‍ക്കാത്തത് അനാവശ്യമായ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് . അതെ ഗുരുവേ ഞാന്‍ അഹങ്കാരിയാണ് , സ്വന്തം വിശപ്പടക്കാന്‍ വേണ്ടി എന്റെ ശരീരം വില്‍ക്കാത്ത അഹങ്കാരി ,പതിവ്രത അല്ലാതിരുന്നിട്ടും  സ്നേഹത്തിന്‍റെ അടിമത്വം കൊണ്ട് മാത്രം എല്ലാ മാനസീക പ്രയാസങ്ങളും ഒറ്റയ്ക്ക് അനുഭവിച്ചു ഞാന്‍ തീര്‍ക്കുംപോളും ചിലരൊക്കെ എന്നെ കുത്തി നോവിക്കുന്നു . സഹായത്തിന്‍റെ കരം നീട്ടി വന്ന ഒരു മനുഷ്യന്‍ എല്ലാം നേരിട്ട് കണ്ടു ബോധ്യപെട്ടിട്ടും ഒരു മനസാക്ഷിയും ഇല്ലാതെ എന്നോട് സംസാരിച്ച വാക്കുകളുടെ ഓര്‍മ്മയില്‍ എന്‍റെ ഇല്ലായ്മയുടെ നിസ്സഹായവസ്തയുടെ പച്ചയായ യാദാര്‍ത്ഥ്യം ആട്ടിന്‍ തോല്‍ അണിഞ്ഞ ഒരു ചെന്നായ് മനസ്സിലാക്കിയല്ലോ എന്ന വേദന ,നിരാശ ഇവയൊക്കെ കൊണ്ട് മാത്രമാണ് ഇന്നലെ ഞാന്‍ നിന്നോട് ഒന്ന് മിണ്ടണം എന്നാഗ്രഹിച്ചത് ....വെറുതെ .......! 
വെറുതെ !അതിന്‍റെപേരില്‍ നീ നമ്പര്‍ മാറ്റണ്ട പ്ലീസ്  നവമ്പര്‍ മാസത്തിനു ഇനിയും മൂന്ന് മാസം കൂടി ബാക്കിയുണ്ട് ,അതുവരെ ഈ ശരീരത്തില്‍ ജീവന്‍ അവശേഷിക്കുമെന്ന് യാതൊരു ഉറപ്പുമില്ല ....!അതിനുമുന്‍പ്‌ എനിക്ക് എന്‍റെ നോവല്‍ പൂര്‍ത്തിയാക്കണം ,പുരുഷന്മാരെ ആകര്‍ഷിക്കുന്ന രീതിയില്‍ ഉള്ള ഈ ശരീരത്തിന്‍റെ കാഴ്ചയില്‍ വ്യത്യാസങ്ങള്‍ വരുത്തണം ,ആരോഗ്യം വീണ്ടെടുക്കാന്‍ ആയി ആയുര്‍വേദം ആശുപത്രിയില്‍ അഡ്മിററ് ആവണം ,ഇതിനൊക്കെ ഇടയില്‍  നിന്നെ കുറിച്ച് ഓര്‍ത്തു വല്ലാതെ മനസ്സ് നീറുമ്പോള്‍ ആ നമ്പരിലേക്ക് ഒരു മിസ്സ്‌ കാള്‍ അടിക്കുമ്പോള്‍ എന്തിനെന്നറിയാത്ത ഒരു സമാധാനം ,എന്നെ പ്രാപിക്കണം എന്നാഗ്രഹിക്കാതെ എന്‍റെ വിഷമങ്ങളില്‍ ,വേദനകളില്‍ നിന്‍റെ പണം ചിലവാക്കി എന്നോട് സഹാനുഭൂതി പ്രകടിപ്പിച്ച ആ വലിയ മനസ്സ് കുറച്ചു നാളെക്കെങ്കിലും എന്‍റെയും സ്വന്തമായിരുന്നുവല്ലോ എന്ന സമാധാനം !!! 

Wednesday, 20 August 2014

ഇഹലോകവാസം അസാമാന്യമാം വിധം വിസ്മൃതിയിലേക്ക് പോയ്ക്കൊണ്ടിരിക്ക്കുകയാണോ ......ഉന്മാദാവസ്ഥയുടെ ആദ്യത്തെ പടവില്‍ നില്‍ക്കുമ്പോള്‍ നീണ്ട മൌനത്തിന്‍റെ ചില്ല് ജാലകത്തിനുള്ളില്‍ കൊടും തപം ചെയ്യുന്ന കാര്‍വര്‍ണ്ണന്‍.മധുരിക്കുന്ന മോഹന വാഗ്ദാനങ്ങള്‍ കാട്ടി വശ്യമായി പുഞ്ചിരിച്ചിരുന്ന സ്ഥാനത്ത് സ്വന്തം നിറകണ്ണുകള്‍ തുടക്കാന്‍ കഴിയാതെ നിര്‍ന്നിമേഷം എന്നിലേക്ക്‌ ഉറ്റു നോക്കുന്നത് പോലെ. മാധുര്യം നഷ്ട പെട്ട എന്‍റെ പരുക്കന്‍ വാക്കുകളുടെ കല്ലുകളാല്‍ ആ ചില്ല് ജാലകം എനിക്കൊന്നു തകര്‍ക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍............?
എങ്കില്‍ എനിക്ക് നേരെ കൊട്ടിയടക്കപെട്ട അവന്‍റെ കാതുകളില്‍ എന്‍റെ യീ പൊട്ടി ചിരികള്‍ അലയടിച്ചേനെ.........!എന്‍റെ തേങ്ങലുകള്‍ മാത്രം കേട്ട് മരവിച്ച അവന്‍റെ കാതുകള്‍ക്ക്   എന്‍റെ ഈ ചിരി ആനന്ദം പകരാതിരിക്കുമോ ...?വേദനകളുടെ മഹാപര്‍വങ്ങളില്‍ നിന്ന് ആദ്യ പ്രണയത്തിന്‍റെ ഉന്മാദത്തിലേക്ക് ഞാന്‍ വലിച്ചെറിയപ്പെട്ടത് എപ്പോള്‍ ആണാവോ ...? ജീവിത മഹാ നാടകത്തിലെ കഥകളും കഥാപാത്രങ്ങളും അനസ്യൂതം വന്നും പോയ്ക്കൊണ്ടും ഇരിക്കുന്നു........ഒരിക്കലും നിലക്കാതെ.ഓരോരുത്തരും തകര്‍ത്ത് അഭിനയിക്കുന്നുണ്ട് ഒരേ സമയം പല വേഷങ്ങളില്‍ .പക്ഷേ ആ അഭിനയങ്ങള്‍ക്കൊന്നും ഒരു അഭിനന്ദനം പോലും കിട്ടാതെ വരുന്നത് കൊണ്ടാവാം നിമിഷാര്‍ദ്ധം കൊണ്ട് വേഷപകര്‍ച്ചകള്‍ നടത്തി ഒന്നും സംഭവിക്കാത്ത പോലെ അവര്‍ നടന്നു നീങ്ങുന്നത്‌ അപരിചിതരെ പോലെ, ജീവിതത്തിന്‍റെ ഏതെങ്കിലും ഒരു നാല്‍ക്കവലയില്‍ വച്ച് വീണ്ടും അവിചാരിതമായി കണ്ടു മുട്ടുമ്പോള്‍ മാത്രം മുന്‍പ് കെട്ടിയ വേഷത്തിന്‍റെ ഓര്‍മ പുതുക്കലുകള്‍ മടുപ്പുളവാക്കുംപോളും പുഞ്ചിരിയുടെ മുഖം മൂടി അണിഞ്ഞ് പരസ്പരം ആശ്വസിപ്പിക്കുന്നു ....എന്തിനോ വേണ്ടി ...ആര്‍ക്കോ വേണ്ടി ....!

ഈ പേക്കൂത്തുകള്‍ കണ്ട്‌ മനസ്സ് മാടുത്തവര്‍ ആണോ സന്യാസത്തിന്റെ ചിത്തഭ്രമം പിടിച്ച ചുമരുകള്‍ക്കുള്ളില്‍ തങ്ങളെ സ്വയം ഭന്തിതരാക്കിയത് ? അവിടെ അവര്‍ സ്വതന്ദ്ര്യത്തിന്റെ ശീതള തല്പങ്ങള്‍ പിന്നിടുന്നുണ്ടാവുമോ ..?അതോ അവിടേയും ഇവിടുത്തെ പോലെ മൂല്യങ്ങള്‍ നിര്‍ണയിക്കാന് കഴിയാത്ത സ്വപ്നങ്ങളുടെ മുഖം മൂടികള്‍ ധരിച്ച് സ്വയം വിഡിയാക്കപെട്ട് ഉഴറുകയായിരിക്കുമോ ....? ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങള്‍ക്ക് നടുവില്‍ മറ്റൊരു ചോദ്യ ചിഹ്നമായ് ഞാനും !!!