Saturday, 18 April 2015

രോഗം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി നില്‍ക്കുകയാണ് .നൊന്തു പ്രസവിച്ച കുഞ്ഞിനോട് പോലും പറയാതെ ,മരണത്തെ വാരി പുണരാനുള്ള വെമ്പലുമായി
കാത്തിരിക്കുകയായിരുന്നു ഞാന്‍ ......ഏകാന്തതയുടെ തുരുത്തില്‍ അങ്ങനെ വെറുതെയിരുന്നപ്പോള്‍ ദിക്കറിയാതെ ആരൊക്കെയോ വന്നു ,എന്തൊക്കെയോ പറഞ്ഞു...ചിലവയെല്ലാം ഓര്‍ത്തു വക്കാന്‍ പറ്റുന്നവയായിരുന്നു.മറ്റു ചിലതൊക്കെ വേദനയുടെ നീര്‍ ക്കയത്തില്‍ ഇട്ടു എന്നെ മുക്കി കൊല്ലുന്നവയും.!
മുങ്ങി ചാവാന്‍ തുടങ്ങിയ എനിക്ക് ആശ്വാസത്തിന്റെ തെളി നീര്‍ ഇറ്റിച്ചു തരാന്‍ തയ്യാറായി വന്നവരോടോക്കെയും നിഷേധാല്മക മറുപടി കൊടുത്ത് ,ഒഴിഞ്ഞു മാറി നിന്നത് ഒറ്റ തന്തക്കു പിറന്നു അദ്ധ്വാനിച്ച് ജീവിച്ചു ശീലമായതു കൊണ്ട് മാത്രമാണ് .നാല്പത്തി മൂന്ന്‍ വയസ്സിനുള്ളില്‍ ,മനുഷ്യന്റെ നെറികേടുകള്‍ മാത്രം കണ്ടു വിരണ്ടു പോയ സന്ദര്‍ഭങ്ങള്‍ ആയിരുന്നു ഏറേയും.എല്ലായിടത്തും വില്ലന്‍ സ്ഥാനം പിടിച്ചടക്കിയത് ,മനുഷ്യന്റെ ഇല്ലായ്മയും ദാരിദ്ര്യവും തന്നെ ,അവയൊക്കെ നാല് പേരെ അറിയിച്ചു സഹതാപത്തിന്റെ
കണ്ണുകളിലൂടെ നോക്കി കാണുന്ന ദിവസം അടുത്തപ്പോള്‍ ആണ് തല മുണ്ഡനം ചെയ്തു
മൂകാംപികാ ക്ഷേത്രത്തില്‍ പോയി ശിഷ്ട കാലം കഴിച്ചു കൂട്ടാന്‍ തീരുമാനിച്ചത് .തീരുമാനങ്ങള്‍ ഒക്കെയും എന്റേത് മാത്രമായിരുന്നു ,ആലോചനകള്‍ ചോദിയ്ക്കാന്‍ എനിക്ക് ആരും ഇല്ലായിരുന്നല്ലോ ?ഓര്മ വച്ച കാലം മുതല്‍  ഇങ്ങോട്ട് ബന്ധുക്കള്‍ക്കൊകെയും കൊടുത്ത ചരിത്രമേ ഉള്ളൂ .ഒന്നും തിരിച്ചു പ്രതീക്ഷിച്ചിട്ടും ഇല്ല ,
രോഗങ്ങളും പ്രതിസന്തികളും പട്ടിണിയും ഒക്കെ മൂടി വച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രം
ജീവിച്ച ഞാന്‍ ,മുഖപുസ്തകത്തിലെ കൂത്താടികള്‍ ആയ ചില സ്ത്രീ രത്നങ്ങള്‍ ഭര്‍ത്താവും കുട്ടികളും ഒക്കെ ഉണ്ടായിട്ടും ഇരുപത്തി നാല് മണിക്കൂറും പച്ച ലൈറ്റ്
ഇട്ടു കുത്തിയിരുന്ന് ഇവര്‍ എന്താണോ കാട്ടി കൂട്ടുന്നത്‌ ,അവയൊക്കെ തന്നെ ആണ് ഞാനും ചെയ്യുന്നത് എന്ന് തെറ്റി ധരിച്ചപ്പോള്‍ എന്റെ ചാരിത്രത്തിനു നേരെ അക്ഷരങ്ങള്‍ വാരി വിതറുമ്പോള്‍ അവര്‍ മറന്നു പോകുന്ന ഒരു സത്യമുണ്ട് .രോഗവും ദാരിദ്ര്യവും ഒക്കെ ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും വരാം എന്നും ,സ്വന്തം കഴിവുകേടുകള്‍
തീര്‍ക്കുന്നത് മുഖപുസ്തകത്തില്‍ സ്ടാടസ് ഇട്ടും ,കമെന്റ് എഴുതിയും അല്ല എന്നും മറ്റും പറഞ്ഞു കൊടുക്കാന്‍ ഒരു വട്ടം കൂടി അവരുടെ അമ്മയായി എനിക്കൊന്നു പിറക്കാന്‍ കഴിഞ്ഞെ

Friday, 17 April 2015

ചക്രവാളസീമയില്‍ ചതുരംഗം കളിക്കുന്നുണ്ട് ചില മേഘകീറുകള്‍....
ചത്ത്‌ പൊങ്ങുന്ന പിരാന്തന്‍ സ്വപ്നങ്ങളുടെ തേങ്ങല്‍ കേള്‍ക്കാതെ ,
ചാറ്റല്‍ മഴപോലും പിറക്കുന്നീലാ നേരമൊട്ടായി ഞാന്‍ കാത്തിരിക്കുന്നൂ .....
വെളുപ്പും നീലയും ഇടതിങ്ങുന്ന വാനില്‍ എന്തിനു നീ കരി മഷി പടര്‍തീ മേഘമേ ...

ചാറ്റ് ബോക്സിന്റെ മൂലയില്‍ നിന്നും ആരൊക്കെയോ കൂകി വിളിക്കുന്നു
ആളറിയാതെ നേരറിയാതെ ...അവര്‍ക്കറിയാന്‍ വേണ്ടി മാത്രം ഞാനൊന്നും
കരുതി വച്ചില്ല നാളിതു വരെ ...

ഞാനൊരു മുഴു നീള യാത്ര പോകുന്നു ,എന്റെ കല്പനകളുടെ കാരുണ്യ ഭൂമിയിലൂടെ
ഞരങ്ങി നീങ്ങുന്ന തീവണ്ടി ഒച്ചയില്‍ എന്റെ ഞരക്കങ്ങള്‍ അലിഞ്ഞില്ലാതായി ,
വര്‍ഷവും വാനവും മാത്രമറിയാന്‍ വേണ്ടി കുറിക്കുന്നു ഞാനെന്റെ പൊട്ടന്‍ ചിന്തകള്‍ !!!
                                                 (പൊട്ടികാളി )

Sunday, 12 April 2015

രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീട്ടിലേക്കു കടക്കുമ്പോള്‍ ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങളെ കുറിച്ച് അവന്‍റെ മനസ്സില്‍ വ്യക്തമായ ധാരണ ഉണ്ടായിരുന്നു . ,ആര്‍ത്തലച്ചു പെയ്യുന്ന മഴയുടെ മറപറ്റി ഒന്ന് പൊട്ടി കരയാന്‍ കൊതിച്ചെങ്കിലും അതിനു വേണ്ടി ചിലവാക്കപ്പെടുന്ന സമയത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍ പുരയിറമ്പില്‍ നിന്നൊഴുകുന്ന വെള്ളത്തിലേക്ക്‌ കൈനീട്ടി പിടിച്ചു വഴുവഴുത്ത ചോരക്കറ കഴുകിക്കളഞ്ഞ് കൈലിയുടെ കോന്തലില്‍ കൈതുടച്ച് അകത്തേക്ക് കടക്കുമ്പോള്‍ കണ്ണുകള്‍ ഉടക്കിയത് അവളുടെ മനോഹരമായ നഗ്നമേനിയിലേക്ക് ആണ് ,ചുവന്ന പട്ടു വിരിച്ചപോല്‍ ചുറ്റിനും പടര്‍ന്നിറങ്ങിയ ചോരപൂക്കള്‍ ,  കുത്തികീറിയ വയറ്റില്‍ നിന്ന് പുറത്തേക്കു വലിച്ചെടുത്ത അസന്ഖ്യം മടക്കുകള്‍ കുടല്‍ മാലക്കുള്ളില്‍ എവിടെയോ ഉപേക്ഷിക്കപ്പെട്ട കത്തി തിരയുവാന്‍ മിനക്കെടാതെ അവന്‍ നേരെ പോയത് അടുക്കളയിലേക്കു.


,അവിടെ അതാ താന്‍ വരുന്നത് കണ്ടു അവള്‍ തനിക്കു ഏറ്റവും ഇഷ്ടപെട്ട പോത്തിറച്ചി റോസ്റ്റ് ചെയ്തുകൊണ്ട് അവനെ നോക്കി വശ്യമായി ചിരിക്കുന്നു .അവളുടെ കൈകൊണ്ടു ഉണ്ടാക്കുന്ന രുചിയുള്ള ഭക്ഷണങ്ങള്‍ അവനു അവളോടുള്ള സ്നേഹം പോലെ തന്നെ പ്രിയപെട്ടതാണ് .അവന്‍ പതുക്കെ നടന്നു ചെന്ന് അവളുടെ പിന്നാമ്പുറത്ത് കൂടി കൈകള്‍ നീട്ടി അവളെ തന്നോട് ചേര്‍ത്ത് നിര്‍ത്തി കൊണ്ട് അവളുടെ പിന്‍കഴുത്തില്‍ പതുക്കെ ചുമ്പിച്ചു.  അപ്പോള്‍ അവള്‍ എപ്പോളും എന്നപ്പോലെ   കൂമ്പിയ  കണ്ണുകളോടെ അവന്‍റെ മാറിലേക്ക്‌ ചാഞ്ഞുകൊണ്ട് പതുക്കെ മന്ത്രിച്ചു ,
'' ആദീ   നീയിതു എവിടെ ആയിരുന്നു ? നിന്നെ കാണാതെ ഇന്നലെ രാത്രി മുഴുവന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ നിന്നെ കുറിച്ച് ചോദിച്ചു കൊണ്ടേയിരുന്നു. ''
 ''എന്നോട് ക്ഷമിക്കൂ ഡിയര്‍ ,ഓഫീസിലെ ജോലി തിരക്കുകളെ പറ്റി ഞാന്‍ പറയാതെ തന്നെ നിനക്ക് അറിവുള്ളതല്ലേ ? ആ വെടക്ക് കാര്‍ന്നവര്‍ വന്നതില്‍ പിന്നെ എനിക്ക് നിന്നെയും കുഞ്ഞുങ്ങളേയും കുറിച്ചോര്‍ക്കാന്‍ പോലും സമയം കിട്ടുന്നില്ല മോളെ .
അത് പറയുമ്പോള്‍ മാസങ്ങള്‍ക്ക് മുന്‍പ് സ്ഥലം മാറി പോയ അവന്‍റെ മേലധികാരിയുടെ നരച്ചു തുടങ്ങിയ തലയുടെ സ്ഥാനത് വശ്യമായി ചിരിക്കുന്ന ,കുസൃതി കണ്ണുകള്‍ ഉള്ള ഒരു മുപ്പത്തി അഞ്ചു കാരിയുടെ മാസ്മരീക ശക്തിയുള്ള വിരലുകള്‍ അവന്‍റെ നെഞ്ചിലാകെ ഇഴഞ്ഞു നടക്കുന്നതായി അവനു തോന്നി .എത്ര മാത്രം നിരുല്‍സാഹപ്പെടുത്താന്‍ ശ്രമിച്ചിട്ടും ആ ചിന്തകള്‍ വന്നു നിറഞ്ഞപ്പോള്‍ അവനിലെ ദാഹാര്‍ത്തനായ പുരുഷന്‍ പരിസരം പോലും മറന്നു അവളെ കൂടുതല്‍ ശക്തിയോടെ തന്നിലേക്ക് വലിച്ചടുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ് പോക്കറ്റില്‍ കിടന്ന മൊബൈലില്‍ നിന്ന് വന്ന പ്രത്യേക തരം പാട്ട് അവനെ പിടിച്ചു നിര്‍ത്തിയത് ,
ഫോണ്‍ എടുത്തു നോക്കാതെ തന്നെ വിളിക്കുന്ന ആളെക്കുറിച്ച് അവനു അറിയാമായിരുന്നത് കൊണ്ടും അവന്‍ വന്ന കാര്യത്തെക്കുറിച്ച് അവനെ ഓര്‍മിപ്പിക്കുവാന്‍ വേണ്ടി മാത്രം ആണ് അപ്പോള്‍ ആ ഫോണ്‍ കാള്‍ എന്നും മനസ്സിലാക്കിയ അവന്‍ അവളെ തൂക്കിയെടുത്തു കൊണ്ട് കിടപ്പ് മുറിയിലേക്ക് നടക്കുന്നതിനിടയില്‍ ദുര്‍ബലമായ എതിര്‍പ്പോടെ അവള്‍ അവനോടു മന്ത്രിച്ചു കൊണ്ടിരുന്നത് അവള്‍ക്കു അവനോടുള്ള സ്നേഹത്തെ കുറിച്ച് മാത്രമായിരുന്നു . പക്ഷേ അവയൊന്നും കേള്‍ക്കുവാന്‍ പറ്റുന്നതിനുമപ്പുറം അവന്‍റെ കാതുകള്‍ മരവിച്ചു പോയിരുന്നു .കണ്ണുകള്‍ക്ക്‌ മുന്‍പില്‍ കെട്ടി മറിയുന്ന രണ്ടു നിഴല്‍ രൂപങ്ങളില്‍ ഒന്നിന് തന്‍റെ നെഞ്ചില്‍ വിധേയത്തോടെ തളര്‍ന്നു കിടക്കുന്ന തന്‍റെ ഭാര്യയുടെ മുഖമാണെന്ന തിരിച്ചറിവില്‍ നീണ്ട പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ അവള്‍ നല്‍കിയ സ്നേഹവും പരിചരണവും ഒന്ന് കൊണ്ട് മാത്രമാണ് ജീവിതത്തില്‍ ഒന്നും അല്ലാതിരുന്ന താന്‍ ഈ നിലയില്‍ എത്തിയത് എന്നുപോലും മറന്ന അവന്‍,അവളെ കട്ടിലിലേക്ക് കിടത്തി .

                   അവളുടെ വസ്ത്രങ്ങള്‍ ഓരോന്നും അഴിച്ചു മാറ്റുന്നതിനിടയില്‍ അവനിലെ പതിവില്ലാത്ത മാറ്റങ്ങളെ കുറിച്ചോര്‍ത്തു അവള്‍ ആശങ്കാകുലയായി. അഴിച്ചു മാറ്റിയ വസ്ത്രങ്ങള്‍ക്കൊടുവില്‍ പൊക്കിളിനു വലത്തുവശത്തായി കാണുന്ന ആ മറുക് ,അതിലൂടെ വിരലുകള്‍ ഓടുമ്പോള്‍ പുളകം കൊണ്ട് പിടയുന്ന അവളുടെ ആ നിഴല്‍ രൂപത്തെ കുറിച്ചോര്‍ത്തപ്പോള്‍ പിന്നെ ഒരു നിമിഷം പോലും വൈകിയില്ല പോക്കറ്റില്‍ ഒളിപ്പിച്ചു വച്ച കത്തി വലിച്ചൂരി ആ പോക്കില്‍ ചുഴിയില്‍ കുത്തി യിറക്കി തിരിക്കുമ്പോള്‍ ചീറ്റിതെറിച്ച ചുടുചോരയോടൊപ്പം അവളുടെ ആര്‍ത്തനാദവും അവനില്‍ ഉണര്‍ത്തിയത് ഉന്മാദാവസ്തയാണ് .
അത്രയേറെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ഭാര്യയുടെ ദുര്‍നടപ്പിനെ കുറിച്ച് തന്നെ ബോധ്യപ്പെടുത്തി തന്ന തന്‍റെ ബോസ് ,ആ സ്ത്രീയോടുള്ള കടപ്പാടിനാല്‍  അന്തനായി പോയ അവന്‍ അവളുടെ കുടല്‍ മാലകള്‍ വലിച്ചു പുറത്തിടുന്ന തിരക്കിനിടയില്‍ ,മാസങ്ങള്‍ക്ക് മുന്‍പ് അവന്‍ കാണിച്ച ഒരു കുസൃതിയുടെ ബാക്കിപത്രമായ അവന്‍റെ തന്നെ കിടപ്പറ ചെയ്തികള്‍ ,പിന്നീട് നഷ്ടമായിപോയ മൊബൈലിലൂടെ ലോകം മുഴുവന്‍ കാണാന്‍ ഇടയായപ്പോള്‍ അവന്‍റെ മുഖത്തിന്റെ സ്ഥാനത് ഒട്ടിച്ചു ചേര്‍ത്ത മുഖം മറ്റാരുടെയോ ആയിരുന്നു എന്നത് നിഷ്കളങ്കയായൊരു പെണ്ണിന്റെ ജീവനും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളുടെ ഭാവിയും ഇരുട്ടില്‍ ആഴ്ത്തി കളഞ്ഞത് കണ്ടു ആര്‍ത്തു ചിരിക്കുന്നതും മറ്റൊരു പെണ്ണ് തന്നെ .........അവന്‍റെ ജീവിതം നരകമാക്കാന്‍ വന്ന ആ മുപ്പത്തഞ്ചുകാരിയായ മേലധികാരി !!!  






Friday, 10 April 2015

 പിതൃക്കള്‍ സമ്പാദിച്ച പണവും പ്രതാപവും നശിച്ചപ്പോള്‍ മാത്രമാണ് അവന്‍ സ്വന്തമായി ഒന്നും ഉണ്ടാക്കിയില്ലല്ലോ എന്നോര്‍ത്തത് .അതിനു കാരണമായതോ മക്കള്‍ക്കും മരുമക്കള്‍ക്കും സ്നേഹം എന്ന പേരില്‍ അദേഹം വാരികോരി കൊടുത്ത സമ്മാനങ്ങളുടെ എണ്ണം കുറഞ്ഞു പോയപ്പോള്‍ മക്കള്‍ തന്നെ അവനെ കുറേശ്ശെ കുറേശ്ശെയായി അകറ്റാന്‍ തുടങ്ങിയിരുന്നു ,ഇഹലോക ജീവിതം വെറും മായകാഴ്ചകള്‍ മാത്രമാണ് എന്നും കണ്ണടച്ചും തുറക്കും മുന്‍പ് പൊളിഞ്ഞു പോയേക്കാവുന്ന വെറുമൊരു കൈത്തിരി നാളമാണ് ജീവന്‍ (ആത്മാവ് )എന്നും മനസ്സിലാക്കിയിരുന്ന ഏതോ ഒരു കാക്ക തമ്പുരാട്ടി അവന്റെ ജീവന് വേണ്ടി ആഹോരമൂര്തിയായ ശിവന് മുന്‍പില്‍ സ്വന്തം ജീവന്‍ പണയം വച്ച് യാചിച്ചു . ലക്ഷണങ്ങള്‍ എല്ലാം അവള്‍ക്കു അനുകൂലമാണ് .കാന്‍സര്‍ ബാധിച്ചു മരണവുമായി ചൂതാട്ടം നടത്തിയിരുന്ന അവള്‍ക്കു മരണ ഭയം നീക്കി കൊടുത്ത ആ മഹാശക്തിക്ക് മുന്‍പില്‍ ജന്മകര്‍മ്മ പാപങ്ങള്‍ കഴുകിക്കളഞ്ഞ് അവള്‍ കാത്തിരിക്കുന്നത് മോക്ഷത്തിനായി മാത്രം !ആ മോക്ഷത്തിലേക്കുള്ള യാത്രക്കിടയില്‍ കണ്ടുമുട്ടിയ ആരോടൊക്കെയോ തോന്നിയ സ്നേഹവും അലിവും ....അതാണ്‌ ചാപല്യം മാത്രം നിറഞ്ഞ സ്ത്രീകളും ,കാപട്യം കൈമുതലാക്കിയ പുരുഷന്മാരും ചേര്‍ന്ന് അവളെ വാക്കുകള്‍ കൊണ്ട് പലവട്ടം കുരിശിലേറ്റി വിട്ടു ആര്‍ത്തു ചിരിച്ചതും ,ആഘോഷിച്ചതും ,കാരണം അവള്‍ അവരുടെയൊന്നും ആരുമായിരുന്നില്ല. അവര്‍ക്ക് ആരെ കുറിച്ച് വേണമെങ്കിലും എന്തുവേണമെങ്കിലും പറയാം. പറയുന്നതിനും ചിരിക്കുന്നതിനും പണച്ചിലവ് ഇല്ലല്ലോ ?ഇന്നവള്‍ സന്തുഷ്ടയാണ് .കാപട്യം മാത്രം നിറഞ്ഞ ഈ ലോകത്ത് നിന്ന് മോക്ഷത്തിലേക്കുള്ള യാത്രയുടെ അന്ത്യയാമങ്ങള്‍ പിന്നിട്ടു കൊണ്ടിരിക്കുമ്പോള്‍ അവള്‍ തിരിച്ചറിയുന്നു എന്താണ് മരണമെന്ന് ,എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത്‌ എന്ന് !!!(പൊട്ടികാളി)