Monday, 20 October 2014

രംഗം ഒന്ന് .!
നഗരത്തിലെ തിരക്ക് പിടിച്ചൊരു തെരുവ് . അത്യാവശ്യമായി ചെയ്തു തീര്ക്കേ ണ്ട ജോലികളുമായി പുറത്തിറങ്ങിയതാണ് ഞാന്‍ .നോ പാര്ക്കിം ഗ് എന്ന് എഴുതിയ ബോര്ഡിനു താഴെ കൂസലില്ലാതെ പാര്ക്ക് ചെയ്ത ഒരു പാട് വണ്ടിക്കളുടെ കൂട്ടത്തില്‍ കുറച്ചൊരു നെഞ്ചിടിപ്പോടെ ഞാനും എന്റെ ടു വീലെര്‍ പാര്ക്ക് ചെയ്തു .പോലീസ് എങ്ങാനും വന്നു പൊക്കികൊണ്ട് പോയാല്‍ മുന്നൂറു രൂപ പിഴ അടക്കുന്നതോടൊപ്പം എന്റെ സുന്തരിയായ വണ്ടിയുടെ ബോഡിയില്‍ നിന്ന് ഇലകിപോയേക്കാവുന്ന സ്കിന്നിനെ പറ്റി ആലോചിച്ചപ്പോള്‍ ഉണ്ടായതാണ് മുന്നേ പറഞ്ഞ നെഞ്ചിടിപ്പ് !
പാര്ക്ക് ചെയ്ത വണ്ടിയില്‍ നിന്നും ഇറങ്ങുന്ന എന്റെ് നേരെ നീളുന്ന വളയിട്ട ഒരു കൈ. കൈയുടെ ഉടമസ്ഥനെ കണ്ട എന്റെ മനസ്സില്‍ വീണ്ടും ഒരു വിങ്ങല്‍ അനുഭവിച്ചുവോ ആവോ ? ഏകദേശം രണ്ടു മാസം പ്രായമുള്ള ഒരു കൈകുഞ്ഞിനെ എടുത്തു ഭിക്ഷ തെണ്ടി ഉപജീവനം നടത്തുന്ന ഒരു നാടോടി പെണ്കുുട്ടി !ഇരുപതോ ഇരുപത്തി രണ്ടോ വയസു തോന്നും. ആ പൊരി വെയിലത്ത്‌ കുഞ്ഞിനേയും എടുത്തു നില്ക്കു ന്ന കാഴ്ച ഒരു നിമിഷത്തേക്ക് എന്റെ മക്കള്ക്ക് ‌ ദൈവം തന്ന സൌഭാഗ്യങ്ങളെ ഓര്ത്ത് സര്‍വ ശക്തനായ ദൈവത്തിനു സ്തുതിയും സ്തോത്രവും ആര്പ്പി ച്ചു. ഒപ്പം തന്നെ എഫ്ബിയില്‍ കണ്ടതായ പല തട്ടിപ്പുകളേയും കുറിച്ച് ഓര്മ വന്നൂ .ഒപ്പം കറുത്ത പക്ഷികള്‍ എന്ന സിനിമയിലെ പത്മപ്രിയ അഭിനയിച്ച കഥാപാത്രത്തേയും ഓര്മ വന്ന എന്നിലെ സംശയാലുവായ മലയാളി സടകുടഞ്ഞു എഴിന്നെറ്റൂ. ഒപ്പം ആ കുഞ്ഞിന്റെ നിഷ്കളങ്കതയെ, നിസ്സഹായാവസ്ഥയെ മുതലെടുത്ത്‌ ഉപജീവനം നടത്തുന്ന ആ പെണ്കുാട്ടിയോട് തെല്ലു ഇട എനിക്ക് നീരസം തോന്നുകയും ചെയ്തു.അടുത്ത നിമിഷം ഒരു ഇരകിട്ടിയ സന്തോഷത്തോടെ ഞാന്‍ അവളുടെ മേല്‍ ചാടിവീണ്.
‘’ക്യോ ബേട്ടി ,യെ ബച്ചീ കൊ ലേക്കര്‍ ബീഗ് മംഗരഹി ഹോ ,ഇസ്കോ മുജ്ഹെ ദേതോ ,മേ പാല്തി ഹൂം !’’
നിഷേധാര്ത്ഥ ത്തില്‍ തലയാട്ടി കൊണ്ട് അവള്‍ പറഞ്ഞു ,
‘’നഹീ ,മേരെകോ യെ ഏക്‌ ഹി ബച്ചി ഹേ,ഇസ്കോ മേ കിസികോ നഹി ധുന്ഗി !
അവളുടെ ഉത്തരം കേട്ടപ്പോള്‍ എന്നിലെ സ്ത്രീ മനസ്സ് അഭിമാനം കൊണ്ട് ഒന്ന് വിങ്ങി .എങ്കിലും അടുത്ത ചോദ്യം !
‘’ഏക്‌ ഹേ തോ ,തും ഉസ്കോ ലേക്കര്‍ യെ ധൂപ് മേ ബീക് ക്യോ മങ്കാ രഹി ഹോ ,കുച്ച് കാം കരോനാ ! ധേക് വോ ബഹുത് ടയേര്ട്ധ ദിക്താ ഹേ’’ (‘’ഒന്നേ ഉള്ളു എങ്കില്‍ നീ ഇതിനെയും എടുത്തു ഈ വെയിലില്‍ പിച്ചയെടുക്കാതെ മറ്റെന്തെങ്കിലും ജോലി ചെയ്തൂടെ ? നോക്കൂ അവന്‍ ആകെ വാടി തളര്ന്നി രിക്കുന്നു !)
‘’ഇസ്കാ ഹാത്ത് ടൂടാ ഹേ,ഇസ്കോ ട്രീറ്റ്മെന്റ് ലേനാ ഹേ ,ടോക്റെര്‍ ദോ ഹസാര്‍ പൂച്ചാ !’’ (ഇവന്റെഹ കൈ ഒടിഞ്ഞു ,ട്രീറ്റ്മെന്റ് എടുക്കാന്‍ ഡോക്ടര്‍ രണ്ടായിരം ചോദിച്ചു )
പാവം പെണ്കുകട്ടി ,അഴകും ആരോഗ്യവും ഉള്ള അവള്ക്കുന സ്വന്തം കുഞ്ഞിനു ട്രീറ്റ്മെന്റ് എടുക്കാന്‍ ഈ പൊരി വെയിലത്ത്‌ പിച്ച എടുക്കേണ്ടി വന്നത് ഓര്ത്താപ്പോള്‍ , മഹാനഗരത്തിന്റെ മറവില്‍ എന്തിനും മടിക്കാത്ത ചില സ്ത്രീ മുഖങ്ങള്‍ ഓര്മവയില്‍ വന്നു.
മേരെ പാസ് പൈസ നഹി ഹേ ,മഗര്‍ മേ ഇസ്കോ ട്രീറ്റ്മെന്റ് ദിലാ സക്തി ഹൂം ,(എന്റെഗ കൈയില്‍ പണമില്ല ,പക്ഷേ ഞാന്‍ ഇവന് ട്രീറ്റ്മെന്റ് നേടി തരാം) ഞാന്‍ പറഞ്ഞു .
‘’കിതര്‍ ‘’?( എവിടെ )അവളുടെ ചോദ്യം !
‘’കേ ര്‍ പുരം ഗവര്മെന്റ്റ് ഹോസ്പിറ്റല്‍’’ !
‘’നഹീ ഗവര്മെറന്റ് ഹോസ്പിറ്റല്‍ മേ ,നഹീ ദിഖാവൂന്ഗി ,ഉതര്‍ മേരാ ഭായ് കൊ മാര്‍ ഡാലാ ഹേ! സര്ക്കാര്‍ ആശുപത്രിയില്‍ ഞാനെന്റെ കുഞ്ഞിനെ കാണിക്കില്ല അവിടെ എന്റെ ആങ്ങളയെ കൊന്നതാണ് !’’
അവളുടെ വാക്കുകള്‍ എന്നെ ഞെട്ടിച്ചു !
(തുടരും )
.എന്താണ് അവള്‍ അങ്ങനെ പറഞ്ഞത് എന്നറിയാതെ ഞാന്‍ ചോദിച്ചു!
എപ്പോള്‍ ഏതു ആശുപത്രിയില്‍ ,എങ്ങനെയാണ് നിന്റെ ആങ്ങള മരിച്ചത് ?
‘’ ഭോപ്പാല്‍ .....ഇപ്പോള്‍ അല്ലാ ചെറുപ്പത്തില്‍ !
അവളുടെ മറുപടി കേട്ട ഞാന്‍ ഒന്ന് പുഞ്ചിരിച്ചു ,
പൊന്നുമോളേ ,ഇത് ഭോപാല്‍ അല്ല ,പണ്ടത്തെ കാലവും അല്ല ,കൊണ്ട് പോകുന്നത് നീ മാത്രവുമല്ല ,ഞാനും കൂടി വരുന്നുണ്ട് ആശുപത്രിയിലേക്ക് ,നിന്റെ കുഞ്ഞിനെ ഒന്നും സംഭവിക്കാതെ തിരിച്ചേല്പ്പിക്കുന്ന കാര്യം ഞാന്‍ ഏറ്റു !
എന്നിട്ടും അവള്ക്കുു സംശയം മാറിയില്ല ,
ഓക്കേ ,നിനക്ക് വേണ്ടത് ഭിക്ഷ ആണെങ്കില്‍ ഞാന്‍ തരാം നീ അതും കൊണ്ട് സ്ഥലം വിട്ടേക്ക് ,അതല്ല നിന്റെ കുഞ്ഞിനെ യാഥാര്ത്ഥ മായും രക്ഷിക്കാന്‍ വേണ്ടിയാണ് നീ ഇങ്ങനെ അലയുന്നത് എങ്കില്‍ ഞാന്‍ നിന്നെ സഹായിക്കാം ‘’ പത്തു രൂപ അവള്ക്കു നേരെ നീട്ടി കൊണ്ട് ഞാന്‍ തുടര്ന്നു . സത്യമായും നീ ഈ കുഞ്ഞിന്റെ അമ്മയാണെങ്കില്‍ നീ ഇവിടെ എന്നെ വെയിറ്റ് ചെയ്യുക ,ബാങ്കില്‍ പോയി ചില ചില്ലറ പണികള്‍ തീര്ത്തി ട്ട് ഞാന്‍ ഉടനെ തിരിച്ചു വരാം,
എന്ന് പറഞ്ഞു ഞാന്‍ ബാങ്കിനകത്തേക്ക് നടന്നു .പിറ്റേന്ന് ഉത്രാടവും അതിനു പിറ്റേന്നു ഞായാര്‍ ആഴ്ച തിരുവോണവും ആയതുകൊണ്ട് ആയിരിക്കാം ബാങ്കില്‍ നല്ല തിരക്ക് ഉണ്ടായിരുന്നു ,എങ്കിലും മുഖപരിചയവും ,കച്ചവടത്തിനായി പലപ്പോഴും കയറി ചെല്ലുകയും ചെയ്തിട്ടുള്ളത് കൊണ്ടും ,കൌണ്ടറില്‍ ഇരിക്കുന്ന പെണ്കുിട്ടിയോട് വളരെ സ്നേഹത്തോടെയും പുഞ്ചിരിയോടെയും കൂടി ഞാന്‍ കുറച്ചു തിരക്കുണ്ടെന്നും എന്റെ കുഞ്ഞിനു സുഖമില്ലെന്നും ആശുപത്രിയില്‍ കാണിക്കണം എന്നും ,ഇപ്പോള്‍ തന്നെ പതിനൊന്നു മണി ആയി എന്നും ഒക്കെ തട്ടി വിട്ടപ്പോള്‍ മനസ്സില്‍ ഒരു നുണ പറയുന്നതിന്റെ് വേദനയേക്കാള്‍ അധികം ,ആ പെണ്കു ട്ടിയെ ഞാന്‍ പറ്റിച്ചുവല്ലോ എന്നൊരു വിഷമം തോന്നാതിരുന്നില്ല ,(എല്ലാ തെറ്റിലും ഒരു ശരിയുണ്ട് എന്ന് പറഞ്ഞു തന്ന ഗുരുവിന്റെ വാക്കുകള്‍ ഓര്ത്തപ്പോള്‍ പതിവ് പോലെ മനസ്സിന് ആശ്വാസവും തോന്നി )
പുറത്തു വന്നു ചുറ്റിനും കണ്ണോടിച്ചപ്പോള്‍ അവളെ അവിടെ എങ്ങും കണ്ടില്ലാ ,
ഹൂം വൃത്തി കെട്ടവള്‍ ആ കുഞ്ഞിനേയും വെയിലത്തിട്ടു ഭിക്ഷ യാചിച്ചു ജീവിക്കുന്ന ദുഷ്ടയായ അവളെ പത്തു രൂപ കൊടുത്ത് സഹായിച്ചതില്‍ എനിക്ക് എന്നോട് തന്നെ അമര്ഷം തോന്നി .
എന്തെങ്കിലും ആവട്ടെ അത് കാരണം ബാങ്കിലെ നീണ്ട ക്യൂവില്‍ നില്‍ക്കാതെ വേഗം പോരാറായല്ലോ , ചെന്നിട്ടു വേണം ഓണ സദ്യക്ക് ആവശ്യമുള്ള സാധനങ്ങള്‍ ഒക്കെ വാങ്ങിക്കാന്‍ ,
ഒരു സുഹൃത്തിന്റെ് ആഗ്രഹ പ്രകാരം അമ്മമാരുടെ ഈ വര്ഷത്തെ ഓണം എന്റെ് സ്വന്തം കൈകൊണ്ടു സ്വന്തം വീട്ടില്‍ വച്ച് കൊടുക്കണം എന്ന് തീരുമാനം ആയത് പെട്ടെന്ന് ആയത് കൊണ്ട് ഇന്ന് തന്നെ എല്ലാം വാങ്ങേണ്ടിവരും ,അതിനിടയില്‍ ആശുപത്രിയിലും മറ്റും പോകാന്‍ കഴിയാഞ്ഞത് നന്നായി എന്നോര്ത്ത്യ കൊണ്ട് ഹെല്മെറ്റ്‌ എടുത്തു തലയില്‍ തിരുകി വണ്ടി എടുക്കുന്നതിനിടയില്‍ കേട്ടു,പുറകില്‍ നിന്നൊരു വിളി !
ഹേയ് ...മാഡം !!
തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടു കുറച്ചു ദൂരെയുള്ള ഒരു പെട്ടി കടയുടെ വരാന്തയില്‍ ഇരുന്നു ചായ കുടിക്കുന്ന പെണ്കുട്ടി , താഴെ തറയില്‍ കുഞ്ഞ് സുഖമായി ഉറങ്ങുന്നു !
മനസ്സില്‍ സന്തോഷം അടക്കാന്‍ ആയില്ല ,കാരണം അവള്‍ ആ കുഞ്ഞിന്റെ ശരിക്കും ഉള്ള അമ്മ തന്നെ ആണെന്ന് തീര്ച്ച ആക്കുന്നതായിരുന്നു അവള്‍ എനിക്ക് വേണ്ടി കാത്തിരുന്നതിന്റെ പിന്നില്‍ എന്ന തെറ്റി ധാരണ ! അതായിരുന്നു എന്റെ് ആ സന്തോഷം ,,,
ഞാന്‍ വേഗം അവളുടെ അരികിലേക്ക് ചെന്നു.
ഹെല്‍മെറ്റ്‌ തലയില്‍ തന്നെ ഇരുന്നത് എടുക്കാന്‍ മറന്നു പോയിരുന്നു ,
അവള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു ,
‘’ആപ്നേ ബോലാ ധാ ഹോസ്പിടല്‍ ചലെങ്കെ?(നിങ്ങള്‍ പറഞ്ഞല്ലോ ഹോസ്പിറ്റലില്‍ പോകാം എന്ന് ?)
യെസ് ബേട്ടാ ,ചലേ ...? അതെ മോനേ (എന്റെ പെണ്മക്കളെ ഞാന്‍ അങ്ങനെയാണ് വിളിക്കാറ് ) പോകാം ?
ഞാന്‍ ഹെല്മെേറ്റ്‌ അവളുടെ കൈയില്‍ കൊടുത്ത് കൊണ്ട് ആ കുഞ്ഞിനെ വാരിയെടുത്ത് ഉമ്മ വച്ചു, കുട്ടി ക്യുരാ പൌഡറിന്റെ് മനം മയക്കുന്ന സുഗന്തം എന്റെ മൂക്കിലേക്ക് അടിച്ചു കയറി .
അവന്‍ അപ്പോളും തളര്ന്നു ഉറന്ഗുകയാണ് ,അവിടെ നിന്നും അരകിലോമീറ്റര്‍ നടന്നാലേ ആശുപത്രിയില്‍ എത്തൂ ,
എന്ത് കൊണ്ടോ ആ സമയത്ത് വണ്ടിയില്‍ പോകാന്‍ എന്റെ് മനസ്സില്‍ തോന്നാഞ്ഞത് ദൈവത്തിന്റെ കൃപ മാത്രം ആയെ എനിക്ക് പിന്നീട് തോന്നിയുള്ളൂ ,
ആശുപതിയില്‍ ഡോക്ടറും മറ്റു രോഗികളും എന്നെയും ആ കുഞ്ഞിനേയും മാറി മാറി നോക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഒന്ന് പരുങ്ങി ,നമ്മുടെ നാട്ടില്‍ എങ്ങാന്‍ ആയിരുന്നെങ്കില്‍ സദാചാര പോലീസുകാര്‍ എന്നെ തല്ലി ചതക്കാന്‍ പറ്റിയൊരു സീന്‍
(കീറിപരിഞ്ഞ കുപ്പായം ഇട്ടൊരു കുഞ്ഞും ,ജീന്സ്് ഇട്ട ഒരു പരിഷ്കാരി സ്ത്രീയും)
ഡോക്ടര്‍ പരിശോദിക്കുന്നതിനിടയില്‍ ഞാന്‍ ഞെട്ടലോടെ ആ കുഞ്ഞിന്റെ് കൈ കണ്ടു ,ഒടിഞ്ഞു തിരിഞ്ഞു ഇരിക്കുന്ന ഇടതു കൈ ...എക്സ് റേ മേശയില്‍ അവനെ പിടിച്ച് കിടത്തിയപ്പോള്‍ കൈ ശെരിക്കു പിടിച്ച് കൊടുക്കാന്‍ എന്നെയും വിളിച്ചു അകത്തേക്ക് ,
അവന്റെ പിടഞ്ഞുള്ള കരച്ചില്‍ കണ്ടപ്പോള്‍ എന്റെ ഹൃദയം പൊട്ടിപോകുന്നത് പോലെ തോന്നി ,അപ്പോളും ആ പെണ്കു്ട്ടി മാത്രം നിര്വികാരതയോടെ അവനെ നോക്കി കൊണ്ടിരുന്നത് എന്തായിരിക്കും ?
അമ്മ എന്ന വാക്കിനു ‘’ വേദനകളുടെ അക്ഷയപാത്രം ‘’ എന്നുകൂടി അര്ഥംഎ കണ്ടെത്തിയിട്ടുള്ള എനിക്ക് ആശ്ചര്യം തോന്നി ,
എക്സ്രേ പരിശോധിച്ച ഡോക്ടര്‍ എന്റെ നേരെ തട്ടി കേറി !
ഹൂം കണ്ടാല്‍ പഠിച്ച സ്ത്രീ ആണെന്ന് തോന്നുമല്ലോ ?എന്നിട്ടും ഈ കുഞ്ഞിനു ട്രീറ്റ്മെന്റ് കൊടുക്കാന്‍ ഇത്രയും താമസിച്ചത് എന്തേ ?
എന്ന ചോദ്യവുമായി !
ഞാന്‍ അദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞു ,വഴിയില്‍ കണ്ട ഒരു പെണ്കുോട്ടി ആണെന്നും ഈ കുഞ്ഞിനു ട്രീറ്റ്മെന്റ് എടുക്കാന്‍ വേണ്ടി പിച്ചയെടുക്കുകയായിരുന്നു എന്നും പറഞ്ഞു ആ കുഞ്ഞിന്റെ അമ്മയെ കൂടി കാണിച്ചു കൊടുത്തപ്പോള്‍ അദേഹം തണുത്തു.
ഇത്രയും സുന്തരിയായ ഒരു പെണ്കു്ട്ടി വഴിയരുകില്‍ നിന്ന് യാജിക്കുന്നത് കണ്ടാല്‍ അവളുടെ ജീവനും ജീവിതവും ഒക്കെ പോയ്‌ പോകും എന്ന തിരിച്ചറിവ് ആണ് ഞാന്‍ ഇവളെ ഇവിടെ കൊണ്ട് വന്നത് എന്ന് കൂടി കൂട്ടി ചേര്ക്കേ ണ്ടി വന്നു എനിക്ക് അപ്പോള്‍ ! എക്സ്രേ യില്‍ രണ്ടായി പിരിഞ്ഞിരിക്കുന്നു ആ കുരുന്നു എല്ലുകള്‍ ,
കേരളത്തില്‍ ആയിരുന്നു എങ്കില്‍ ഞാന്‍ അടക്കം അപ്പോള്‍ തന്നെ അറെസ്റ്റ്‌ ചെയ്യപെട്ടെക്കാവുന്ന സംഭവം , എന്നിട്ടും ഡോക്ടര്‍ എന്നോട് പറഞ്ഞു ,ശിവാജി നഗര്‍ ഹോസ്പിറ്റലില്‍ കൊണ്ട് പോയി കാണിക്കൂ ,ഒപ്പെരെഷന്‍ വേണ്ടി വരും ,എല്ലുകള്‍ വല്ലാതെ അകന്നിരിക്കുന്നു ,
എന്ടീശ്വരാ ...ആ കൈകള്‍ നേരെ പിടിച്ചപ്പോള്‍ അവന്‍ പിടഞ്ഞു കരഞ്ഞത് എത്രമാത്രം വേദനയോടെ ആയിരിക്കും അല്ലേ ?
പുറത്തിറങ്ങിയ ഞാന്‍ അവളോട്‌ പറഞ്ഞു ,ഇപ്പോള്‍ സമയം ഒരു മണി കഴിഞ്ഞു ,ഇപ്പോള്‍ അത്രയും ദൂരെ പോയി ഡോക്ടറെ കാണിക്കാന്‍ സമയം ഇല്ലാ ,ഇന്നു വെള്ളിയാഴ്ച്ച ,നമുക്ക് തിങ്കള്‍ ആഴ്ച ഇവനെ കൊണ്ട് പോകാം ഏതായാലും ഇത്രയും ദിവസം ട്രീറ്റ്മെന്റ് എടുത്തില്ലല്ലോ ?എങ്കില്‍ പിന്നെ ഈ രണ്ടു ദിവസം കൂടി ഇങ്ങനെ പോകട്ടെ മോളെ ,
അത് പറ്റില്ലാ ,നിങ്ങള്‍ എനിക്ക് പോകാന്‍ ഉള്ള പണം തന്നാല്‍ മതി എന്ന് പറഞ്ഞു അവള്‍ എന്നെ നിര്ബീന്തിച്ചു കൊണ്ടിരുന്നു ,
എന്തുകൊണ്ടോ അപ്പോള്‍ എനിക്ക് അവള്ക്കു ആ പണം കൊടുക്കാന്‍ തോന്നിയതും ഇല്ലാ ,
പകരം ഞാന്‍ അവളോടൊപ്പം അവളുടെ താമസ സ്ഥലത്തേക്ക് നടന്നു ,കേ ആര്‍ പുരം ഐ ടി ഐ ഗേറ്റിനു അടുത്തുള്ള റോഡ്‌ ഓരത്ത് കെട്ടിയുണ്ടാക്കിയ ടാര്പോളിന്‍ കൂടാരത്തില്‍ നിന്ന് സ്ത്രീകളും കുട്ടികളും ഒക്കെ ആയി ഒരു പറ്റം ആളുകള്‍ എന്നെ വലം വച്ചു, എന്റെ വലിയ മനസ്സിനെ കുറിച്ച് പറഞ്ഞു പലരും എന്നെ പുകഴ്തുന്നുണ്ടായിരുന്നു !
അതു കേട്ടപ്പോള്‍ എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞതും ഇല്ലാ ,
കാരണം പുകഴ്ത്തലുകള്‍ പറയുന്ന അതെ മനുഷ്യര്‍ തന്നെ തള്ളി പറയുന്നതും ഞാന്‍ അനുഭവിച്ചിട്ടുണ്ട് ,
(ഞാന്‍ ഈ ചെയ്യുന്നത് മുഴുവന്‍ ആളുകളെ കാണിക്കാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞു പരിഹസിക്കുന്ന എന്റെ് പ്രിയപെട്ടവരെ എനിക്ക് നന്നായി അറിയാം,അവരുടെ അറിവ് കേടുകള്‍ എന്ന് കരുതി ഞാന്‍ അതിനെ ക്ഷമിച്ചു കളയുമ്പോള്‍ അവര്‍ പിന്നേയും പറയുന്നു ,എനിക്ക് ഭ്രാന്ത് ആണെന്ന് ,ഹി ഹി ഹി )
ചുറ്റിനും കൂടിയ കുഞ്ഞുങ്ങളോട് ഞാന്‍ ചോദിച്ചു ,
മക്കളേ...നിങ്ങള്‍ പഠിക്കുന്നുണ്ടോ ? അവര്‍ മറുപടി പറയാതെ മാറി നിന്നപ്പോള്‍ ഒരു സ്ത്രീ ആവേശത്തോടെ പറഞ്ഞു ,
നഹീ മേം സാബ് ,യെ ലോക് അഭി പച്ചീസ് നഹി ഹുവാ ,പച്ചീസ് ലോക് ഹോനേ സെ ഇന്കോ വിജയ്‌ നഗര്‍ മേം ഹോസ്റ്റല്‍ മേം ലഗാതെങ്കെ ,( ഇല്ല മാം ,ഇവര്‍ ഇനിയും ഇരുപത്തഞ്ചു പേര്‍ തികഞ്ഞിട്ടില്ലാ ,തികഞ്ഞാല്‍ ഉടന്‍ വിജയ നഗറില്‍ ഉള്ള ഹോസ്റ്റലില്‍ ആക്കും )
ഓ ..ഗുഡ്.... മഗര്‍ യെ പച്ചീസ് കാ ക്യാ മത്ലബ് ?സ്കൂള്‍ ഓപ്പണ്‍ ഹുവാ ഹെനാ ?ഈസ്‌ സാല്‍ മേം ക്യോ നഹി ലഗാതെ ?
(അത് ശരി ഇരുപഞ്ച് പേര്‍ തികയുന്നത് എന്തിനാണ് ,ഇപ്പോള്‍ തന്നെ സ്കൂള്‍ തുറന്നില്ലേ ? ഈ വര്ഷം എന്ത് കൊണ്ട് ആക്കിയില്ല ?)
എന്തോ പറയാന്‍ വന്ന ആ സ്ത്രീയോട് അവരുടെ ഭാക്ഷയില്‍ മറ്റൊരുത്തി എന്തോ പറഞ്ഞപ്പോള്‍ അവള്‍ പെട്ടെന്ന് മൌനം പാലിച്ചു .,കുറച്ചു നേരം അവരുടെ കൂടെ ചിലവഴിക്കുന്നതിനിടയില്‍ അവരുടെ കുറച്ചു ഫോട്ടോ ഗ്രാഫ്സ് എടുത്തു എന്റെ അമ്മമാരെ കാണിക്കാന്‍ ,(ഇങ്ങനെയും ജീവിതങ്ങള്‍ ഉണ്ടെന്നു അവര്‍ തിരിച്ചറിയണം ,അത് ഉപേക്ഷിക്കപെട്ടവര്‍ എന്ന മഹാ വേദനയിലും അവര്ക്ക് കിട്ടിയിരിക്കുന്ന സൌഭാഗ്യങ്ങള്‍ തിരിച്ചറിയാന്‍ അവരെ സഹായിക്കും എന്ന് എനിക്ക് അറിയാം )
ഇടക്കൊരുത്തി, അഞ്ചു വയസ്സ് തോന്നിക്കും ,കുഞ്ഞ് മണികുട്ടിയുടെ മുഖച്ഛായ ഉണ്ട് അവള്ക്ക്,നാണം കുണുങ്ങി കൊണ്ട് നില്ക്കു ന്നത് കണ്ടപ്പോള്‍ എന്റെ് നെഞ്ചില്‍ വാത്സല്യം തുടിച്ചുയര്ന്നു ,ഞാനവരോട് ചോദിച്ചു ,
ഇസ്കോ മേരെക്കോ ദേദോ നാ ,മേ പടാതി ഹൂം ‘’(എനിക്കിവളെ തരുമോ ഞാന്‍ പഠിപ്പിച്ചു കൊള്ളാം )
ഉടനെ മറ്റേ പെണ്കുട്ടിയുടെ ഉത്തരം ,
യെഹ് നഹി ,,യെഹ് തോ മോസിക്കാ ഭച്ചി ഹേ ,ആപ്കൊ മേനെ ദൂസരാ ബച്ചാ ദേന്കെ ,അഗര്‍ ആപ് മേരെകോ പൈസാ ദേ തോ !!
(ഇത് വേണ്ട ,ഇത് ഇളയമ്മയുടെ കുഞ്ഞ് ആണ് ,നിങ്ങള്‍ എനിക്ക് പൈസാ തരാമെങ്കില്‍ ഞാന്‍ വേറെ കുഞ്ഞിനെ തരാം )
അവളുടെ ആ വാക്കുകള്‍ എന്റെെ ഹൃദയത്തില്‍ മുള്ളുകള്‍ പോലെ തറഞ്ഞിറങ്ങി ,എനിക്ക് ചുറ്റും ഉള്ള ആ കുരുന്നുകള്‍ മറ്റാരുടെ ഒക്കെയോ കുഞ്ഞുങ്ങള്‍ ആയിരുന്നെങ്കില്‍ പണത്തിനു വേണ്ടി ഇവര്‍ അതിനെ വില്ക്കുമോ എന്നൊരു ഭയം ഉള്ളില്‍ ചിറകടിക്കാന്‍ തുടങ്ങി ,
പിന്നെ അവിടെ അധിക നേരം നില്ക്കാന്‍ എനിക്ക് കഴിഞ്ഞില്ല ,ഞാന്‍ യാത്ര പറഞ്ഞു പിരിയാന്‍ നേരം അവള്‍ എന്നെ പിടി കൂടി ,
മേനെ ഉധര്‍ കാം കര്ര ഹിധി നാ ,ഹോസ്പിറ്റല്‍ ജാക്കര്‍ തും നേ മേരെ ടൈം ബര്ബാദ് കര്ദിയാ ,മേരെക്കോ പൈസാ ചായിയെ ‘’(ഞാന്‍ അവിടെ പണി എടുക്കുകയല്ലായിരുന്നോ ?നീ എന്നെ ആശുപത്രിയില്‍ വിളിച്ച് കൊണ്ട് പോയി എന്റെ സമയം നശിപ്പിച്ചു ,എനിക്ക് പൈസാ താ !
ആ വാക്കുകള്‍ എന്നെ ഒരു നിമിഷ നേരത്തേക്ക് ശുണ്ടി പിടിപ്പിച്ചു എങ്കിലും ആ മുഖം കണ്ടപ്പോള്‍ അവളും ഒരു പെണ്ണ് മാത്രമാണെന്നും ,മറ്റാരുടെയോ നേട്ടങ്ങള്ക്ക് വേണ്ടി പണിയെടുക്കുന്ന വെറുമൊരു പണി കാരി മാത്രം ആയിരിക്കും നിഷ്കളങ്ക ആയ ആ പെണ്കുേട്ടി എന്നോര്ത്തപ്പോള്‍ എന്റെ കാലിയായ മണിപേഴ്സ് തുറന്നു കാട്ടി ഞാന്‍ അവളോട്‌ പറഞ്ഞു ,!’’നിനക്ക് തരാന്‍ എന്റെ് കൈയില്‍ എന്റെ സ്നേഹവും സമയവും അല്ലാതെ പണം ഇല്ല്യ കുട്ടീ ,തല്കാലം എന്നെ പോകാന്‍ അനുവദിക്കൂ ,തിങ്കള്‍ ആഴ്ച ഞാന്‍ വന്നു കുഞ്ഞിനെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാം കേട്ടോ ‘’
നിരാശ നിറഞ്ഞ അവളുടെ ചുണ്ടുകള്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു ,അത് ശ്രദ്ധിക്കാതെ തിരിഞ്ഞു നടക്കുമ്പോള്‍ ആ കുരുന്നു കുഞ്ഞിന്റെ കൈതണ്ടയിലെ മുറിഞ്ഞ എല്ലിന്റെ മുറിവ് എന്റെ് ഹൃദയത്തിലും രൂപ പെട്ടിരുന്നു !!!
(വാല്കഷ്ണം .....സ്ത്രീ എന്നും ഉപയോഗിക്ക പെടുന്നവള്‍) ഏതോ ഭിക്ഷാടന മാഫിയക്കോ അനാഥ ശാലക്കോ വേണ്ടി കുഞ്ഞുങ്ങളേ തട്ടി എടുക്കുന്നവര്‍ സ്ത്രീകളുടെ ഇല്ലായ്മയും അറിവില്ലായ്മയേയും ഉപയോഗിക്കുന്നു ).

No comments:

Post a Comment