Tuesday, 25 March 2014

മണിക്കുട്ടി

തുലാ മഴ പെയ്തു വെള്ളം കയറിയ മുണ്ടകന്‍ പാടത്തിന്റെ വരമ്പിലൂടെ തിടുക്ക പെട്ട് നടക്കുകയാണ് ''മണി കുട്ടി ''
രണ്ടാം ക്ലാസ് കാരിയായ ,അവളുടെ കൊച്ചു കൈകള്‍ ക്കുള്ളില്‍ കൂട്ടു കാരി സുലേഖക്ക് വേണ്ടി കരുതി വച്ച കണ്ണി മാങ്ങകളും ,ഇലഞ്ഞി പൂക്കളും ആണ് .സുലേഖ വലിയ വീട്ടിലെ കുട്ടിയാണ് ,എങ്കിലും മറ്റുള്ള കുട്ടികള്‍ തന്നോട് കാണിക്കുന്ന വേര്‍തിരി ച്ചിലുകള്‍ ഒന്നും അവള്‍ കാണിക്കാറില്ല ,അത് കൊണ്ടാണോ തനിക്കു അവളോട്‌ ഇത്ര ഏറെ ഇഷ്ടം ?

സത്യത്തില്‍ ആളുകള്‍ തന്നെ കാണുമ്പോള്‍ അകലം കാണിക്കുന്നത് എന്തിനാണെന്ന് മണികുട്ടിക്കു അറിയില്ലായിരുന്നു . അതിനെ കുറിച്ചൊന്നും ചിന്തിച്ചു തല പുണ്ണ് ആക്കാന്‍ അവള്‍ക്ക് നേരവും ഇല്ലായിരുന്നു അവള്‍ക്കു എപ്പോളും കളി ആണ് ,തൊടിയിലെ ചെടികളില്‍ വന്നിരുന്നു ,അവളെ നോക്കി ,താളത്തില്‍ പറക്കുന്ന പൂമ്പാറ്റ കളോടു കിന്നാരം ,പറഞ്ഞും ,പൂക്കള്‍ പറിച്ചും നടക്കുമ്പോളും 
അവളുടെ മനസ്സില്‍ എപ്പോളും ,സുലേഖയെ കുറിച്ചുള്ള വിചാരങ്ങളാണ് ,എത്ര സുന്തരിയാണ് അവള്‍ ?
അവള്‍ അടുത്ത് വരുമ്പോളൊക്കെ മൂക്കിലേക്ക് അടിച്ചു കേറുന്ന 
ഒരു തരം കൊതിപ്പിക്കുന്ന മണമുണ്ട് , ഹോ ,,,അത് എത്ര നല്ലതാണ് .അത് എന്താണ് എന്ന് ചോദിക്കുമ്പോള്‍ അവള്‍ 
പറയും ,അവളുടെ അച്ഛന്‍ ദുബായില്‍ നിന്നും കൊണ്ട് വരുന്ന ''സ്നോ '' ആണ് അതെന്നും ,അവളും അമ്മയുമൊക്കെ ദിവസവും 
കുളി കഴിയുമ്പോള്‍ ,ദേഹം മൊത്തം അവ തേച്ചു പിടിപ്പിക്കും എന്നും ! അത് കേള്‍ക്കുമ്പോള്‍ കൊച്ചു മണി കുട്ടിയുടെ മനസ്സില്‍ അവളുടെ അച്ചനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണരും .

ഇന്നലെയും വന്നിരുന്നു 
അച്ഛന്‍ . താനും കുഞ്ഞെട്ടനും ഉറങ്ങി കഴിഞ്ഞു ,കള്ളനെ പോലെ 
കൈ നിറയെ പരിപ്പ് വടകളും മിട്ടായിയും ഒക്കെ ആയി .
അച്ഛന്‍ എന്നും അങ്ങനെയാണ് ........ പാത്തും പതുങ്ങിയുമാണ് വീട്ടില്‍ വരുന്നത് ,തന്നോടും കുഞ്ഞെട്ടനോടും വലിയ സ്നേഹമാണ് ,എങ്കിലും വന്നു കുറെ നേരം കഴിയുമ്പോളേക്കും
അതും ഇതും പറഞ്ഞു വഴക്കിടുന്നതും ,അമ്മയെ പൊതിരെ തല്ലുന്നതും കാണാം ,എന്തിനെന്നരിയില്ലെങ്കിലും ,അച്ഛന്റെ 
അപ്പോളത്തെ ഭാവം കണ്ടാല്‍ ,ഞാനും കുഞ്ഞെട്ടനും അടുത്തേക്ക് 
പോലും പോകാതെ പരസ്പരം കെട്ടി പിടിച്ചിരുന്നു കരയും .

ഇന്നലത്തെ കൂത്തുകള്‍ കുറച്ചു അധികം നേരം നീണ്ടു നിന്നു .അടിയും ഇടിയും കഴിഞ്ഞു പടിയിറങ്ങുന്ന അച്ചനെ തടയാന്‍ 
വേണ്ടിയാണോ അമ്മ ,തന്നെയും ഒക്കത്തെടുത്ത്‌ കുഞ്ഞേട്ടന്റെ 
കൈയും പിടിച്ചു ,അടുത്ത പറമ്പിലെ കുള കരയിലേക്ക് പുലമ്പി കരഞ്ഞു കൊണ്ട് ഓടുന്നതിനിടയില്‍ ,ആരോടെന്നില്ലാതെ വിളിച്ചു പറയുന്നത് ,,നിന്നെ ഇന്ന് ഞാന്‍ പാഠം പടിപ്പിക്കുമെടാ 

എന്റേയും കുഞ്ഞുങ്ങളുടെയു ''ശവം ''നിന്നെ കൊണ്ട് ഞാന്‍ തീറ്റിക്കും എന്ന് .ആ വാക്കുകളുടെ അര്‍ഥം ആദ്യമൊന്നും മണി കുട്ടിക്ക് അറിയില്ലായിരുന്നു ,എങ്കിലും എട്ടു വയസുള്ള തന്‍റെ 
കുഞ്ഞേട്ടന്‍ അപ്പോള്‍ അമ്മയുടെ പിടിവിടുവിക്കാന്‍ ശ്രമിച്ചു കൊണ്ട് ഉറക്കെ വിളിച്ചു കരയും ,''അമ്മേ,,,വേണ്ടമ്മേ ,,,നമുക്ക് മരിക്കണ്ട ,അമ്മേ ....ബാബുട്ടന് പേടിയാ,,,അമ്മേ എന്ന് 
അത് കേള്‍ക്കുമ്പോള്‍ ഒക്കത്തിരിക്കുന്ന കൊച്ചു മണികുട്ടിയും
കരയും ,ഉറക്കെ ഉറക്കെ ..........അതു കേട്ടാണോ എന്തോ പതിവുപോലെ ഇന്നലേയും അമ്മ ,അച്ഛനോടുള്ള ദേഷ്യം തീരുന്നത് വരെ ആ പാതിരാത്രിയില്‍ തങ്ങളെ രണ്ടാളെയും 
മാറി മാറി അടിച്ചു . അതൊന്നും കാണാന്‍ നില്‍ക്കാതെ അച്ചന്‍ 
എപ്പോളെ ഇറങ്ങി പോയിരുന്നു .

''പ്ടും'' 
എന്തോ വെള്ളത്തിലേക്ക്‌ ചാടിയ ശബ്ദം കേട്ടാണ് കൊച്ചു മണികുട്ടി ഞെട്ടി യത് .ഹോ ....ഒരു വലിയ തവള ,മണികുട്ടിയെകണ്ടു പേടിച്ചു വെള്ളത്തിലേക്ക് എടുത്തു ചാടിയതാണ് ,സത്യത്തില്‍ പേടിച്ചത് മണികുട്ടിയയിരുന്നു
അല്ലെങ്കിലും ,പാവം മണി കുട്ടി ആ തവളയെ എന്ത് ചെയ്യാനാ ?
എന്ന് മനസ്സില്‍ പിറുപിറുത്തു കൊണ്ട് അവള്‍ ,നടത്തം മാറ്റി ഓട്ടമാക്കി .

വയറ്റില്‍ കത്തുന്നത് പോലെ ഉള്ള വേദന വിശപ്പാണ് എന്ന് തിരിച്ചറിവ് ആയി തുടങ്ങിയിട്ടില്ല 
അവള്‍ക്കു എങ്കിലും ,മറ്റു കുട്ടികള്‍ എത്തുന്നതിനു മുന്‍പ് സ്കൂള്‍ വളപ്പിലെത്തിയാല്‍ ,സ്കൂള്‍ മുറ്റത്ത്‌ വീണു കിടക്കുന്ന മധുര മുള്ള പഴുത്ത പുളികള്‍ പെറുക്കി തിന്നു ,വയറു നിറയെ വെള്ളം കുടിക്കുംപോളെക്കും അടങ്ങുന്ന വേദന .
അതിനാണ് അവള്‍ തിടുക്കപെട്ട് ഓടുന്നത് .കുഞ്ഞേട്ടന്‍ ഉള്ള ദിവസങ്ങളില്‍ അവള്‍ക്കു ഒന്നും പേടിക്കാനില്ല ,അവള്‍ക്കുള്ളത്‌ കൂടി അവന്‍ പെറുക്കിയെടുത്തു സൂക്ഷിക്കും ,ഇന്ന് കുഞ്ഞേട്ടന്
പനി ആണ് .പാവം അച്ഛന്‍ വരുന്ന ദിവസങ്ങളുടെ പിറ്റേന്ന് ,മിക്കവാറും ദിവസങ്ങളില്‍ കുഞ്ഞേട്ടന് പനി വരുന്നത് ,എന്ത് കൊണ്ടാണോ ആവോ ?

അവനെ അങ്ങനെ കണ്ടിട്ടും അമ്മ പണിക്ക് പോയി ,വൈകുന്നേരം വരുമ്പോള്‍ ആശുപത്രിയില്‍ പോകാമെന്നു സമാധാനിപിച്ചു കൊണ്ട് .
പോയില്ലെങ്കില്‍ ആ മുതലാളി ,ഈ വര്‍ഷം പുര മേയാന്‍ ഉള്ള ഓലയും മറ്റും തരില്ല അത്രേ .അത് കൊണ്ടാണ് ഇന്നലത്തെ അച്ഛന്റെ അടി മുഴുവന്‍ കൊണ്ടിട്ടും തീരെ വയ്യെങ്കിലും അമ്മ പണിക്കു പോയത് .പാവം അമ്മയും കുഞ്ഞേട്ടനും...മണി കുട്ടി വലുതാവുമ്പോള്‍ പഠിച്ചു വലിയ മിടുക്കി ആയി അമ്മയേയും
കുഞ്ഞെട്ടനേയും പൊന്നുപോലെ നോക്കികൊള്ളാമെന്നു കുഞ്ഞേട്ടനെ സമാദാനിപ്പിചിട്ടാണ് താന്‍ പോന്നത് ഇന്ന് .
വന്നില്ലെങ്കില്‍ ഇന്ന് രാത്രി അമ്മ വരുന്നത് വരെ വയറ്റില്‍ കാളുന്ന വേദനയോടെ ഇരിക്കണം ,മണികുട്ടിയും ,കുഞ്ഞെട്ടനും 
. സ്കൂളില്‍ വന്നാല്‍ ഉച്ചക്ക് കിട്ടുന്ന ഉപ്പു മാവിന്‍റെ ബലത്തില്‍ രാത്രി വരെ പിടിച്ചു നില്‍ക്കാം .

സമാദാനമായി ,ആരും വന്നിട്ടില്ല 
സ്കൂളില്‍ ,അവള്‍ നിറയെ കാച്ചു നില്‍ക്കുന്ന മധുര പുളിയുടെ
ചോട്ടിലേക്ക് ആര്‍ത്തിയോടെ ഓടി ,
പക്ഷേ....അവിടെയെങ്ങും ഒരു പുളിപോലും കണ്ടില്ല 
മണികുട്ടിക്കു വല്ലാതെ കരച്ചില്‍ വന്നു . ആരാണ് ഈ പുളിയൊക്കെ ഇത്ര വേഗം പെറുക്കി കൊണ്ട് പോയത് ? ഇനി ഉച്ച വരെ മണികുട്ടി വയറ്റിലെ കത്തുന്ന വേദന അടക്കാന്‍ എന്ത് ചെയ്യും ? ഇങ്ങനെയൊക്കെ ആണോ എല്ലാ പാവപെട്ട കുട്ടികളുടേയും അവസ്ത്ഥ ? ആര്‍ക്കറിയാം എന്‍റെ ദൈവമേ ....
അങ്ങിനേ ഒന്നും ആയിരിക്കരുതേ...എല്ലാവര്‍ക്കും സുലേഖയുടെ അച്ഛനെ പോലെ ദുബായ് കാരനായ ,സ്നേഹ മുള്ള അച്ഛനേയും,മിനുങ്ങുന്ന ഉടുപ്പുകളും ,കൊതിയൂറുന്ന മണമുള്ള ചോറും ,കറികളും ഒക്കെ കൊടുക്കണമേ ...എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ,കൊച്ചു മണികുട്ടി സ്കൂള്‍ തിണ്ണയില്‍ കാത്തിരിക്കുകയാണ് ,സുലേഖയുടെ വരവും കാത്തു .അപ്പോളും അവളുടെ ഇളം കൈകളില്‍ ,മുറുക്കിപിടിച്ച ചുക്കിച്ചുളിഞ്ഞ കടലാസ്സു പൊതിക്കുള്ളില്‍ അവളുടെ പ്രിയ പെട്ട കൂട്ടുകാരിക്ക് കാത്തുവച്ച ,കണ്ണി മാങ്ങകളും ,ഇലഞ്ഞി പൂക്കളും ഉണ്ടായിരുന്നു !!!

Sunday, 23 March 2014

ഞാന്‍ ലക്ഷ്മി ,അടുത്ത കൂട്ടുകാര്‍ എന്നെ ലച്ചു എന്ന് വിളിക്കും ,അതിലും അടുപ്പമുള്ളവര്‍ പൊട്ടികാളി എന്നും ....സാമാന്യ വിദ്യാഭ്യാസം പോലും ഇല്ലാത്ത എനിക്ക് എഴുത്തില്‍ വളരെ താല്പര്യം ഉണ്ടെന്നറിഞ്ഞ എന്റെ ഒരു മുഖ പുസ്തക സുഹൃത്ത്‌ ആണ് എനിക്ക് ഒരു ലാപ്ടോപ് സമ്മാനിച്ച്‌ എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത്.എന്‍റെ എല്ലാ ആവശ്യങ്ങളിലും ദൈവത്തിന്‍റെഅദ്രിശ്യമായ ഇടപെടലുകള്‍ എന്നും ഉണ്ടായിട്ടുള്ളത് പോലെ,ഇവിടേയും എന്നില്‍ നിന്നും മറിച്ചൊന്നും പ്രതീക്ഷിക്കാതെ എന്നെ പ്രോത്സാഹിപ്പിക്കുന്ന എന്‍റെ ആ വലിയവനായ സുഹൃത്തിനെ ദൈവത്തിന്‍റെ സ്ഥാനത് സമര്‍പ്പിച്ചു കൊണ്ട് ,സൈബര്‍ ലോകത്തെ എന്‍റെ യാത്ര ,മുഖപുസ്തകത്തില്‍ നിന്നും ,ഈ ബ്ലോഗിലേക്ക് ,മനസ്സില്‍ നന്മ വറ്റാത്ത ,എല്ലാ സുഹൃത്തുക്കള്‍ക്കും സ്വാഗതം ,ഈ ബ്ലോഗ്‌ തുടങ്ങാന്‍ എന്നെ സഹായിച്ച എന്‍റെ എഴുത്തുകാരനായ സുഹൃത്ത്‌ ,സലിം മുഹമ്മദിനും ,ഇതിനു വേണ്ട ഉപദേശങ്ങള്‍ തന്ന എന്‍റെ പ്രിയകൂട്ടുകാരിയും,എന്‍റെ മകളുമായ സൂര്യമുകേഷിനും,എന്‍റെ ദൈവ തുല്യനായ ആ പ്രിയ സുഹൃത്തിനും എന്‍റെ കണ്ണന്‍റെ നാമത്തില്‍ ഞാന്‍ നന്ദി രേഖപെടുത്തട്ടെ!


എവിടെ നീ




ഓര്‍മകളില്‍ പച്ചപുതച്ചു നില്‍ക്കുന്ന ഗ്രാമ ഭംഗിയിലേക്ക് ഒരു എത്തി നോട്ടതിനായ് മനസ് കൊതിക്കുന്നുവോ...?പ്രവാസ ജീവിതത്തിന്‍റെ മടുപ്പിക്കുന്ന ഏകാന്തതയുടെവിഴുപ്പു ഭാണ്ഡം ചുമന്നു,തളര്‍ന്നിരിക്കുന്നു,മനസ്സും..ശരീരവും, പന്ത്രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്ന് ഓര്‍ത്തപ്പോള്‍ വിസ്മയം തോന്നുന്നു .എല്ലാവരില്‍ നിന്നും ഒറ്റപെട്ടു ,ഒന്നിനെകുറിച്ചും ഓര്‍ക്കാന്‍ ശ്രമിക്കാതെ തള്ളി നീക്കിയ ദിനരാത്രങ്ങള്‍,,,,,,മനുഷ്യ സഹജമായ എല്ലാ മൃദുല വികാരങ്ങളെ ഒക്കെ മൂടി പുതപ്പിച്ചു ,നെഞ്ചിലെരിയുന്ന തീയിലേക്ക്,ആശ്വസത്തിനായ് ഒഴിച്ചുകൊടുത്തിരുന്ന മധ്യത്തിനൊന്നിനും വേര്‍പാടിന്‍റെ വേദനകളെ അടക്കി നിര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ ജീവിതം അസഹ്യമായ വേനല്‍ ചൂട് പോലെ ചുട്ടു പഴുക്കാന്‍ തുടങ്ങി ,,,ജനിച്ചു വീണപ്പോള്‍ തന്നെ അമ്മയുടെ തണല്‍ നഷ്ടപെടുത്തിയ ദൈവത്തോട് ഒട്ടും പരിഭവം കാട്ടാതിരിക്കാന്‍ പോന്നതായിരുന്നു അച്ഛന്റെ സ്നേഹം ,അമ്മിഞ്ഞ പാലിനായ് വായ്തുറന്നു കരഞ്ഞ വായിലേക്ക് അച്ഛന്‍ ഒഴിച്ച് തന്ന പാല്‍ മണം ചുണ്ടില്‍ നാവിലും ഊറിനില്‍ക്കുന്നുവോ,പിന്നെ എപ്പോഴോ ജീവിതത്തിന്റെ പരുക്കന്‍ മുഖത്തിന്‌ മുന്‍പില്‍ തന്നെ വളര്‍ത്താന്‍ അച്ഛന്‍ കൊണ്ടുവന്ന ചെറിയമ്മ ,അമ്മയുടെ സഹോദരി ആയിരുന്നിട്ടു കൂടി തന്നിലെ ബാല്യ കാല ചേഷ്ടകള്‍ ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ കിട്ടിയിരുന്ന ചൂരല്‍ പഴത്തിന്‍റെ നോവ്‌, കരഞ്ഞു തളര്‍ന്നുറങ്ങുന്ന തന്നെ ആദ്യമൊക്കെ അച്ഛന്‍ നെഞ്ചോടു ചേര്‍ത്ത് കിടത്തി ആശ്വസിപ്പിചിരുന്നത് കാലപഴക്കത്തില്‍ ജീര്‍ണിച്ചു പോയി ,അതിനിടയില്‍ ചെറിയമ്മയിലൂടെ പിറന്ന അനുജനും ,അനുജത്തിക്കും സ്നേഹം വാരി കോരി കൊടുക്കുന്ന അച്ഛനെയും ചെറിയമ്മയേയും മനസിലാക്കാന്‍ കഴിയാതെ കണ്ണീര്‍ വറ്റിയ കണ്ണുകളോടെ അലഞ്ഞു തിരിഞ്ഞു നടന്ന ബാല്യവും കൗമാരവും ,വിദ്യാഭ്യാസത്തിനു മാത്രം കുറവൊന്നും വരുത്തിയില്ല അച്ഛന്‍ ,,,,,എങ്കിലും നിഷേധിക്കപെട്ട തന്‍റെ അവകാശങ്ങളില്‍ തറവാടും തനിക്കു അന്യമായത് വളരെ വൈകിയാണ് അറിഞ്ഞത്,അതിനിടയില്‍ ഹൃദയത്തിലേക്ക് കുടിയേറിയ പ്രണയിനി ജീവിതത്തിലെ തോല്‍വികളെ എല്ലാം ജയമാക്കി മാറ്റുവാന്‍ അവള്‍ക്കു കഴിഞ്ഞു എട്ടുവര്‍ഷത്തെ പ്രണയ സാഫല്യം ,അവശേഷിച്ചിരുന്ന ഇത്തിരി സ്നേഹവും അച്ഛനില്‍ നിന്നും നഷ്ടപെടുത്തി. .സ്നേഹവും പ്രണയവും ഒക്കെ വര്‍ധിച്ചു വന്ന ജീവിത ചിലവുകളില്‍ അന്യമാകുന്നത്‌ അറിയാന്‍ വര്‍ഷങ്ങളധികമൊന്നും വേണ്ടി വന്നില്ല ,അപ്പോളാണ് മികച്ച ജീവിത ചുറ്റുപാടുകള്‍ തേടുന്നവരെ ആകര്‍ഷിക്കുന്ന പ്രവാസ ജീവിതത്തിന്റെ സ്വപ്നങ്ങള്‍ ഭാര്യയിലൂടെ തന്നിലേക്ക് കടന്നെത്തിയത് ,പിന്നെ താമസിച്ചില്ല ,ജീവനു തുല്യം സ്നേഹിക്കുന്ന ഭാര്യയെയും മകനെയും പിരിഞ്ഞു ആദ്യമായി മണലാരണ്യത്തില്‍ എത്തിയപ്പോള്‍ ദിവസങ്ങള്‍ക്ക് നീളമേറെയാണെന്ന് തോന്നിയ ദിവസങ്ങള്‍ . ഭൂമിയിലെ പറുദീസ ആയിരുന്നിട്ടു കൂടി ,ഭാര്യയോടുള്ള സ്നേഹത്തിന്റെ ആഴത്തില്‍ യൌവ്വനമോഹങ്ങളെ എല്ലാം ബലികൊടുത്തു ജോലിയില്‍ മാത്രം സന്തോഷം കണ്ടെത്തിയ ദിവസങ്ങള്‍ .ആദ്യത്തെ രണ്ടു വര്‍ഷം പെട്ടെന്ന് കടന്നു പോയി ,സൊരുകൂട്ടി വച്ച സ്വപ്നങ്ങളുമായി തിരിച്ചു പറന്ന ആദ്യത്തെ അവധിക്കാലം ,മുപ്പതു ദിവസം .മകന്‍റെ കുസൃതികളിലും ''സു '' എന്ന് ഓമന പേരിട്ടു ഞാന്‍ വിളിക്കുന്ന സുലോചന എന്ന സ്നേഹത്തിലും പെട്ടെന്ന് കടന്നു പോയി .തിരിച്ചു പറക്കാന്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കാത്തിരുന്ന യാത്രയുടെ തലേ ദിവസമാണ് ,ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് അറിയിപ്പ് ,ഗള്‍ഫ്‌ മേഖലയെ കാര്‍ന്നു തിന്നിരുന്ന സാമ്പത്തിക മാന്ദ്യം കാരണം അടച്ചു പൂട്ടലിന്‍റെ ഭീക്ഷണിയില്‍ ലീവിന് പോയവരെ ഒക്കെ തല്‍ക്കാലത്തേക്ക് തിരിചെടുക്കേണ്ട എന്ന കമ്പനിയുടെ തീരുമാനം മൂലം മുടങ്ങിപോയ യാത്രയുടെ ബാക്കി പത്രം .സ്നേഹത്തിന്‍റെ മുഖമൂടികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നമ്മെ മുതലെടുത്തിരുന്ന ബന്തങ്ങളുടെ കെട്ടുറപ്പ് എത്ര മാത്രം ബലഹീന മാണെന്ന് തിരിച്ചറിഞ്ഞ നാളുകള്‍ ....!ജീവിക്കാന്‍ സ്നേഹം മാത്രം പോര എന്ന് മനസിലാക്കി തരുന്നവരുടെ കൂട്ടത്തില്‍ ''സു'' വും ഉണ്ടായിരുന്നു .പ്രതാപം വറ്റിയ തറവാട്ടു വീട്ടില്‍ തനിക്കുണ്ടായിരുന്ന അവകാശം പകുത്തു കിട്ടിയിരുന്നെങ്കില്‍ ,എന്തെങ്കിലും ബിസിനസ്‌ ആരംഭിക്കാമെന്ന മോഹത്തോടെയാണ് അച്ഛനോട് അതിനെക്കുറിച്ച്‌ സൂചിപ്പിച്ചത് .തന്‍റെ ആവശ്യത്തിനു മുന്‍പില്‍ തലകുനിച്ചു നില്‍ക്കുന്ന അച്ഛന്റെ നിസ്സഹായാവസ്ഥ ,എല്ലാ സ്വത്തുക്കളും ഇളയമ്മയുടെ പേരില്‍ ഇഷ്ട്ടദാനം കൊടുത്ത ,വെറുമൊരു ഭാര്ത്താവിന്‍റെത് മാത്രമായിരുന്നു .ആഴ്ചകളും മാസങ്ങളും കടന്നു പോകുന്നതിനിടെ ,വേനല്‍ ചൂടില്‍ പെയ്ത കുളിര്‍ മഴപോലെയാണ് ''സു'' വിനു സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടിയത് .പകല്‍ വേളകളില്‍ മോനെ നോക്കുന്ന ജോലി തന്നെ ഏല്‍പ്പിച്ചു ജോലിക്ക് പോയി വരുന്ന അവളുടെ തളര്‍ച്ച കാണുമ്പോള്‍ ,സഹതാപത്തോടെ വീട്ടിലെ മറ്റെല്ലാ ജോലികളും തീര്‍ത്തു ,അവള്‍ക്കു വിശ്രമിക്കാനുള്ള അവസരങ്ങള്‍ ഒരുക്കി കൊടുക്കുമായിരുന്നു .ജീവിതത്തില്‍ സന്തോഷം മുറ്റിയ ദിവസങ്ങള്‍ വീണ്ടും വന്നപ്പോള്‍ അഹങ്കരിച്ചുവോ ,തന്റെ മനസ്സ്?
അതുകൊണ്ടാണോ അച്ചിയുടെ ചിലവില്‍ ജീവിക്കുന്ന അച്ചികോന്തന്‍ മാത്രമാണ് താന്‍ എന്ന അയല്‍ക്കാരുടെ അടക്കം പറച്ചിലുകള്‍ മുന്‍ നിര്‍ത്തി ''സു'' പറഞ്ഞ പല വാക്കുകളും മനസ്സില്‍ വല്ലാതെ പോറല്‍ഏല്‍പ്പിച്ചത് ?
            പിന്നെയങ്ങോട്ട് എങ്ങിനെയും ഒരു ജോലി കണ്ടു പിടിക്കുക എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ ,ഇടക്കെപ്പോഴോ പണം കിട്ടാന്‍ പറ്റുന്ന എളുപ്പ മാര്‍ഗമായ വണ്ടിയുടെ സി സി പിടുത്ത കാരന്‍ വരെ ആയി .പലപ്പോഴും വൈകി എത്തുന്ന തന്റെ ഗന്തത്തിനു മദ്യത്തിന്റെ അകമ്പടി കൂടെ ഉണ്ടായിരുന്നത് ''സു'' വിനെ അസ്വസ്ഥ പെടുതികൊണ്ടിരുന്നു .ആദ്യമൊക്കെ സ്നേഹത്തോടെ ഉപദേശിച്ചിരുന്ന അവളുടെ ഭാവങ്ങളില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത് എപ്പോള്‍ മുതലായിരുന്നു ? മിക്കവാറും ദിവസങ്ങളില്‍ വീട്ടില്‍ വാക്കുതര്‍ക്കങ്ങള്‍ പതിവായി .അതൊക്കെ ജീവിതത്തിന്റെ ഭാഗമാണ് എന്ന് അറിയാവുന്നതുകൊണ്ട്‌ എല്ലാം ഉള്ളിലൊതുക്കി .പക്ഷേ......? ഓഫീസില്‍ കാണുന്ന കാഴ്ച്ചകളുടെ വിവരണങ്ങളിലൂടെ മറ്റുള്ളവരുടെ ജീവിതവുമായി തരദംമ്യം ചെയ്തു നോക്കുന്ന ഒരു സാദാരണ പെണ്ണ് മാത്രമായിരുന്നു ''സു''വും. അത് തന്റെ ഭാര്യാ സങ്കല്‍പ്പങ്ങളുടെ മാറ്റ് കുറച്ചു കളഞ്ഞു .തോല്‍ക്കുന്നവന്റെ മനസ്സിലെ ഇച്ച്ചാ ഭങ്കമായിരിക്കാം എല്ലായ്പ്പോഴും തന്നെ ,ജയിക്കാന്‍ വേണ്ടി എന്തും പറയുന്ന അവസ്ഥയിലേക്ക് എത്തിച്ചത് .വഴക്കും പിണക്കങ്ങളും മോന്‍റെ ജീവിതത്തെ കൂടി ഭാധിക്കുന്നത് കണ്ടതുകൊണ്ടാവാം ''സു'' ഒരു തീരുമാനത്തില്‍ എത്തിയത് .ഒരു തരത്തിലും മുന്നോട്ടു കൊണ്ട് പോകാന്‍ പറ്റാത്ത ഒരു ബന്ദം ,നീട്ടി കൊണ്ട് പോകുന്നതില്‍ വലിയ കാര്യമില്ലെന്ന് തീരുമാനിക്കാന്‍ അവളെ പ്രേരിപ്പിച്ചത് സ്വന്തം കാലില്‍ നില്ക്കാന്‍ അവള്‍ക്കു താന്‍ നേടികൊടുത്ത ജോലിയായിരുന്നിരിക്കാം ....! ബന്ദന്കള്‍ക്ക് വിലയിടുന്നത് പണവും സ്ഥാനമാനങ്ങളും മാത്രമാണ് എന്ന തിരിച്ചറിവ് ,എട്ടു വര്‍ഷത്തെ അമൂല്യ പ്രണയവും ,അഞ്ചു വര്‍ഷത്തെ ദാമ്പത്യ ജീവിതവും ഉപേക്ഷിച്ചു തന്നില്‍ നിന്നും പടിയിറങ്ങി പോയ തന്റെ ''സു'' വിന്റെ മുഖത്തെ നിസംഗത ......
വാശിയും പിണക്കങ്ങളും കുറച്ചു ദിവസങ്ങളിലെ വേര്‍പാട് കൊണ്ട് മാറും എന്ന് വിചാരിച്ച തന്റെ കണക്കു കൂട്ടലുകള്‍ തെറ്റായിരുന്നു എന്ന് അവള്‍ തെളിയിച്ചു തന്നു .പല വട്ടം പോയി വിളിച്ചിട്ടും തിരിച്ചു വരാന്‍ കൂട്ടക്കതിരുന്നത് തന്റെ മാത്രം തെറ്റായി അവള്‍ പറഞ്ഞപോളും ,മറുത്തൊന്നും പറയാതിരുന്ന തന്റെ സ്നേഹം ,സ്നേഹിക്കുന്നവളെ മറ്റുള്ളവരുടെ മുന്‍പില്‍ തരംതാഴ്ത്തി സംസാരിക്കരുതെന്ന എന്റെ കാഴ്ച്ച പാടിനെ പ്രതിക്കൂട്ടില്‍ കയറ്റി .എല്ലാവരുടേയും എതിര്‍പ്പിനെ വക വയ്ക്കാതെ സ്വന്തമാക്കിയ ജീവിതം തന്നെ എല്ലാവരില്‍ നിന്നും ഒറ്റപെടുതികളഞ്ഞ നാളുകള്‍.......ദൈവത്തിനോട് പക തോന്നി തുടങ്ങിയത് അപ്പോളാണ് ,ജനിച്ചു വീണപ്പോള്‍ മുതല്‍ അന്ന് വരെ തന്നെ ശിക്ഷിക്കാന്‍ മാത്രം എന്ത് തെറ്റായിരിക്കാം താന്‍ ചെയ്തിട്ടുണ്ടാവുക? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് മറുപടി തേടി ദേശാടന പക്ഷിയായി അലഞ്ഞു തിരിഞ്ഞ നാളുകള്‍ .ഒറ്റപെടലിന്റെ നെരിപ്പോടില്‍ സ്വയം കുഴിച്ചു മൂടാന്‍ വേണ്ടി ,പലതിനെയും കൂട്ടുപിടിച്ചു നോക്കി .ഒന്നിലും ആശ്വാസം കണ്ടെത്താന്‍ കഴിയാതെ ,മരണം മാത്രമാണ് ഏക വഴി എന്ന് ചിന്തിച്ചു തീരുമാനങ്ങളെടുത്ത് പടിയിറങ്ങിയ തന്നെ എതിരേറ്റതു ,ചെറിയച്ചനെ കാണാനില്ല എന്ന വാര്‍ത്തയാണ് .പിന്നെ അന്വേഷണങ്ങള്‍ .....ഒടുവില്‍ രാത്രിയിലെപ്പോഴോ അകലെയുള്ള പുരയിടത്തില്‍ തൂങ്ങിമരിച്ച ,മൂന്ന് ദിവസം പഴക്കമെത്തിയ ജീര്‍ണിച്ച ശരീരത്തിലൂടെ തന്റെ മരണത്തിന്റെ നിയോഗം മാറ്റികുറിക്കു ന്നതായി തീര്‍ന്നു ! പിന്നേയും ദിവസങ്ങള്‍ ..മാസങ്ങള്‍ .....ഒടുവില്‍ ഒരു കൂട്ടുകാരന്‍റെ സഹായത്തോടെ വീണ്ടും പ്രവാസത്തിന്റെ പരുദീസയിലേക്ക് ...... 
                     ഇത്തവണ സ്വപ്നങ്ങള്‍ക്ക് സ്ഥാനമില്ലാത്ത ജീവിതം ആയിരുന്നു തന്നെ കാത്തിരുന്നത് .ഓര്‍മ്മകള്‍ തന്നെ തോല്‍പ്പിച്ച് കളയാതിരിക്കാന്‍ ജീവിതത്തെ എപ്പോളും തിരക്കുള്ളതാക്കി നിര്‍ത്താന്‍ വേണ്ടി ചെയ്യേണ്ടവയൊക്കെ താന്‍ ചെയ്തു .ജോലി ,കൂട്ടുകാര്‍ ,,,,എന്ന് വേണ്ട എല്ലാ അര്‍ത്ഥത്തിലും ജീവിതം ആഘോഷമാക്കി തീര്‍ത്ത വര്‍ഷങ്ങള്‍ ,,,പരിചയകാരില്‍ നിന്ന് മാത്രം എപ്പോളും ഒരകലം പാലിച്ചത് നാട്ടിലെ വിശേഷങ്ങളുടെ വിവരണങ്ങള്‍ വീണ്ടും തന്നെ തോല്‍പ്പിച്ചു കളയാതിരിക്കാന്‍ വേണ്ടിയായിരുന്നു .യവ്വനം പിന്നിട്ടു തുടങ്ങിയിട്ട് നാളുകള്‍ കഴിഞ്ഞിരിക്കുന്നു.ജോലിത്തിരക്കുകള്‍ക്കിടയില്‍ നിന്ന് വിട്ടു മാറി നില്‍ക്കുന്ന അപൂര്‍വ്വം സമയങ്ങളില്‍ മാത്രം , തന്നെ വേട്ടയാടിയിരുന്ന ഒറ്റപെടല്‍ ,,മത ഗ്രന്ഥങ്ങളും ....മുഖപുസ്തക സവ്ഹൃദങ്ങളും കൊണ്ട് സമ്പന്നമാക്കാന്‍ കഴിഞ്ഞ നാളുകളില്‍ ഒന്നില്‍ എപ്പോളോ തന്നിലേക്ക് വന്ന ,,ഒരു സവ്ഹൃതം .ഒരു പാട് പേരെ കണ്ടും പരിചയപെട്ടും മനസ്സ് മടുത്തു തുടങ്ങിയിരുന്നു സത്യത്തില്‍ , എങ്കിലും പ്രൊഫൈല്‍ പിക് ചറുകള്‍ മറിച്ചു നോക്കുന്നതിനിടയില്‍ കണ്ണില്‍ പെട്ട ഒരു പച്ച ചുരിദാറഉകാരിയുടെ കുസൃതി കണ്ണുകളില്‍ തോന്നിയ കവ്തുകം ,,,,അവളെ തന്റെ കൂട്ടുകാരില്‍ പ്രിയപ്പെട്ട വളാക്കി മാറ്റിയത് എങ്ങനെയായിരുന്നു ?ചിരിക്കുമ്പോളും വിഷാദം നിറഞ്ഞ പോസ്റ്റുകളിലൂടെ അവള്‍ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നതായി തോന്നിയിരുന്നെങ്കിലും , സന്ധ്യ ആയാല്‍ പച്ച ലൈറ്റും കത്തിച്ചു വച്ചു ഇരയെ പിടിക്കാനിരിക്കുന്ന ഒരു നിശാ ശലഭമായിരിക്കുമെന്നാണ് ആദ്യം കരുതിയത്‌ .അത് കൊണ്ട് തന്നെ ,ആ സാന്നിധ്യം വലിയ ആഹ്ലാധമോന്നും ഉണ്ടാക്കിയില്ല ,അല്ലെങ്കിലും അത്തരം ആവശ്യങ്ങള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ കയറിയിരിക്കാന്‍ മാത്രം സമയവും സന്ദര്‍ഭവും തനിക്കില്ലയിരുന്നല്ലോ ! 
          മാസങ്ങള്‍ കഴിഞ്ഞു പോകവേ ,മനസ്സില്‍ ഒറ്റപെടലിന്റെ നോവ്‌ വല്ലാതെ വട്ടു പിടിപ്പിച്ച ഏതോ ദിവസം ,തുറക്കാന്‍ മടികാണിക്കുന്ന മെസ്സേജ് തുറന്നു നോക്കിയപ്പോള്‍ വിസ്മയം തോന്നാതിരുന്നില്ല ,പ്രഭാതങ്ങളിലും ,പ്രതോഷങ്ങളിലും മുടങ്ങാതെ വന്നിട്ടുള്ള ആശംസകളുടെ നിര ! ഒന്നിനും പ്രതികരിക്കണമെന്ന് തോന്നതിരുന്നതുകൊണ്ട് മൌനം ആചരിച്ചതെയുള്ളു.കാരണം മുഖം പോലുമില്ലാത്ത തന്റെ പ്രൊഫയിലില്‍ വന്നു മെസ്സേജ് അയക്കുന്നവരാരും തന്റെ പ്രതികരണ മനോഭാവത്തിന്റെ കുറവ് കൊണ്ട് അധിക നാള്‍ മിനക്കെടാറില്ല . എന്നിട്ടും ദിവസങ്ങല്‍കഴിയവേ അറിയാതെ എന്നോണം അവര്‍ തന്റെ മനസ്സ് തന്റെ മുന്‍പില്‍ തുറന്നു കാട്ടാന്‍ തുടങ്ങിയപ്പോള്‍ ........എങ്കില്‍ പിന്നെ ഒരു കൈ നോക്കി കളയാം എന്ന് ഓര്‍ത്തു ,ഒരു മറുപടി കൊടുത്തു .പതിവായി കൈ മാറിയിരുന്ന ആ സന്ദേശങ്ങളിലൂടെ അവരുടെ ജീവിതത്തിന്റെ കൈപ്പേറിയ അനുഭവങ്ങളുടെ തീഷ്ണത ,അവരെ ഒരു മനോരോഗത്തിന്റെ വക്കിലെത്തിച്ചു നിര്‍ത്തിയിരിക്കുന്നത് പോലെ തോന്നിയിരുന്നു ,അത്തരം ഒരു മനസികാവസ്തയുള്ള ഒരു സ്ത്രീയുമായി ഒരടുപ്പത്ത്തിനു മനസ്സ് വിലക്കിയെങ്കിലും ,ആ എഴുത്തിന്റെ മാസ്മരികതയില്‍ ലയിച്ചു പോയ മനസ്സ് ,സ്വയമറിയാതെ അവളെ തേടികൊണ്ടിരുന്നു .പിന്നീട് തണുപ്പ് ഉള്ളൊരു രാത്രിയില്‍ , തനിക്കിവിടെ പത്തു മണിയെ ആയിട്ടുള്ളൂ എങ്കിലും ,ഇന്ത്യന്‍ സമയം അര്‍ദ്ധ രാത്രി കഴിഞ്ഞ നേരത്ത് ''എന്നെ ഒന്ന് വിളിക്കാമോ എന്ന സന്ദേശത്തോടൊപ്പം വന്ന ഫോണ്‍ നമ്പറിലേക്ക് അപ്പോള്‍ തന്നെ വിളിച്ചത് തന്നിലെ പുരുഷന്റെ അടങ്ങാത്ത ആകാംഷയോടെ തന്നെയാണ് ,എന്നാല്‍ ചെവിയില്‍ കേട്ട ആദ്യ സ്വരം തന്നെ അടക്കി പിടിച്ച ഒരു തേങ്ങലിന്റെതായിരുന്നു ,,,കേള്‍ക്കാന്‍ ഇമ്പമില്ലെങ്കിലും ,ആ സമയത്ത് അവള്‍ കരയുന്നതിന്റെ പൊരുള്‍ അറിയാന്‍ വേണ്ടി കരച്ചിലടങ്ങുവോളം താന്‍ കാത്തിരുന്നു .ഒടുവില്‍ അതിന്റെ കാരണമറിഞ്ഞപ്പോള്‍ ചിരിക്കാനാണ് ആദ്യം തോന്നിയത് , ഏതോ ഒരു ചങ്ങാതി പറഞ്ഞ വാക്കുകള്‍ വിശ്വസിച്ചു പ്രണയത്തിന്റെ കുരുക്കില്‍ വീണു പോയ അവള്‍......തന്റെ സ്നേഹിതന്‍ കാരണങ്ങളില്ലാതെ പിരിഞ്ഞു പോയതിന്റെ സങ്കടത്തിലാണ് അവള്‍. എങ്കിലും പൊട്ടി വന്ന ചിരി പുറത്ത് കാണിക്കാതെ അവളെ ആശ്വസിപ്പിക്കുന്നതിനിടയിലും ആ സമയത്ത് അവളെ തനിക്കായി വിട്ടു തന്ന ആ ,അറിയാത്ത സുഹൃത്തിനോട് നന്ദി പറഞ്ഞു മനസ്സില്‍ !.
                   തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒരു ഒഴുക്കുപോലെ വന്നുകൊണ്ടിരുന്ന അവളുടെ സന്ദേശങ്ങളില്‍ കുരുങ്ങി കിടന്ന മരണത്തിന്റെ കറുത്ത മുഖം കണ്ടെത്താന്‍ തന്നിലെ ജ്ഞാനിക്കു കഴിഞ്ഞു ,ഒപ്പം അവളെ അറിയാനുള്ള മോഹവും ,വാക്കുകളില്‍ വരച്ചു കാട്ടിയ അവളുടെ ജീവിതം ,ഒരു പുരുഷനായ തന്നെകാള്‍ സംഭവ ബഹുലമായിരുന്നു ,,,,എന്തും തുറന്നു പറയുന്ന ആ മനസ്സ് തന്റെ ആദ്യത്തെ ,അവളെ കുറിച്ചുള്ള കാഴ്ച്ചപാടുകളെ മാറ്റി മറിച്ചു കളഞ്ഞു ,കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി മനസ്സില്‍ കുഴിച്ചു മൂടി വച്ചിരുന്ന മൃദുല വികാരങ്ങളുടെ ചിത മാന്തി എടുക്കാന്‍ അവളുടെ കഥ മതിയായിരുന്നു ,ജീവിതത്തില്‍ വന്നവരോക്കെയും തങ്ങളുടേതായ ആവശ്യങ്ങള്‍ക്ക് മാത്രം കടന്നു വന്നു അവളെയും അവള്‍ക്കുള്ളത്ഒക്കെയും കവര്‍ന്നെടുത്തു പോയതിന്റെ നേര്‍ക്കാഴ്ചകള്‍ ,,,,എല്ലാം നഷ്ടത്തിന്റെ കഥകള്‍ .....എന്തിനു വേണ്ടിയാണ് അവള്‍ തന്നോടിവ യൊക്കെ പറയുന്നത് എന്നോര്‍ക്കുമ്പോ ളെക്കും അവളുടെ കണ്ണുനീര്‍ തന്റേതായി കഴിഞ്ഞിരുന്നത് താന്‍ പോലുമറിയാതെ അല്ലെ ?സ്നേഹം മുരടിച്ചു പോയ ഹൃദയത്തിലേക്ക് അവള്‍ വാക്കുകളിലൂടെ വാരിയിട്ടത് ,,,എന്തായിരുന്നു ?
                വര്‍ഷങ്ങളായി താന്‍ തീര്‍ത്ത ഒറ്റപെടലിന്റെ ചിതയില്‍ നിന്ന് ,ദിവ്യമായ സ്നേഹത്തിന്റെ ,,,വിത്തുകള്‍ വാരിയിട്ട എന്റെ പ്രിയ സ്നേഹിത....വാക്കുകളിലൂടെ അവള്‍ തീര്‍ക്കുന്ന കര വലയത്തിന്റെ കരുത്തില്‍ ,നഷ്ട സ്വപ്നങ്ങളെ മദ്യത്തിന്റെ എരിവില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചിരുന്ന തന്റെ സ്മ്രുതിയിലേക്ക് ,,,പഴയ ഓര്‍മ്മകളെ ,,,,തനിക്കു നഷ്ട്ടപ്പെട്ട് പോയ ജീവിതത്തെ തിരികെ പിടിക്കണമെന്ന അവാച്യമായ ആഗ്രഹത്തെ തന്റെ മനസിലേക്ക് കൊണ്ട് വരാന്‍ അവള്‍ക്കു കഴിഞ്ഞു .പിന്നീടുള്ള ദിവസങ്ങള്‍ ,,,,,കാത്തിരിപ്പിന്റെതായിരുന്നു ജോലി തിരക്കുകള്‍ കഴിഞ്ഞു എത്രയും പെട്ടെന്ന് അവളുടെ മുന്പിലെത്തന്‍ ,,,അവളുടെ സന്ദേശങ്ങളില്‍ അടങ്ങിയിട്ടുള്ള മാതൃസ്നേഹ അടക്കമുള്ള ,ആകാംഷകളും ,പരിഭവങ്ങളും ,അവളുടെ ജീവിതത്തിന്റെ ആകുലതകളും ,,,സുഹൃത്തുക്കളുമായിടുള്ള സംഭവങ്ങളും ഒന്നും മറച്ചു വക്കാത്ത ആ വചാലതയിലൂടെ , തന്റെ മനസിലേക്ക് നാള്‍ക്കുനാള്‍ ആഴത്തില്‍ പതിഞ്ഞ ഒരു കൌതുകം ,,,പരിചയ പെട്ടിട്ടു നാളുകള്‍ ഏറെ ആയിരുന്നെങ്കിലും ഒരിക്കല്‍ പോലും തന്റെ മുഖം ഒന്ന് കാണണം എന്ന് ആവശ്യപെടാതെ തന്റെ നല്ല വാക്കുകളല്ലാതെ മറ്റൊന്നും ആവശ്യപെടാത്ത അവളുടെ ,മനസ്സിന്റെ മുഖം മൂടി എന്താണ് എന്നറിയാന്‍ വേണ്ടി മാത്രം താന്‍ കാണിച്ച ഒരു അധി ബുദ്ധി അവളെ തന്നില്‍ നിന്ന് എന്നെന്നേക്കുമായി അകറ്റി കളഞ്ഞതിന്റെ വേദന ,തന്റെ മനസിന്‍റെ കണക്കു കൂട്ടലുകള്‍ അറിയാതെ തനിക്കവള്‍ വെറുമൊരു മുഖപുസ്തക സുഹൃത്ത്‌ മാത്രമായിരുന്നു എന്ന് തെറ്റി ധരിച്ചു ,അവള്‍ നടത്തിയ തിരിച്ചു പോക്ക് ......വര്‍ഷങ്ങളുടെ തപസിലൂടെ താന്‍ നേടിയെടുത്ത മനശക്തിയുടെ കടപുഴക്കിയത്‌ അവളറിയുന്നുണ്ടാവുമോ ? 
എന്തിനായിരുന്നു ആ കണ്ടു മുട്ടല്‍ ...? ഒരിക്കലും നഷ്ടപെടരുത് എന്നാഗ്രഹിച്ച് മാറോടു ചേര്‍ത്ത് പിടിച്ചിരുന്ന ആ അനുഭൂതി ധായകമായ ആ പുണ്യനിമിഷങ്ങള്‍ ,,,ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നത് തന്റെ ജീവിതത്തിന്‍റെ രണ്ടാമത്തെ തോല്‍വിയാണ് ,മതി ,,,ഒരു പുരുഷയുസ്സില്‍ രണ്ടു സ്ത്രീകള്‍..... ഒരുത്തി മനസും ജീവിതവും പങ്കു വച്ചിട്ടും തന്നെ തിരിച്ചറിയാതെ പോയവള്‍ ,,,മറ്റൊരുത്തി ,സ്നേഹം മാത്രം തന്നു മരുഭൂമിയയിരുന്ന തന്റെ മനസ്സില്‍ ,മഴവെള്ള പാച്ചില്‍ പോലെ ,,,കുലം കുത്തി ഒഴുകി തന്നില്‍ അന്ധര്‍ലീനമായികിടന്ന മാനുഷിക വികാരങ്ങളെ തൊട്ടുണര്‍ത്തി തന്നില്‍ തന്നെ ഒതുങ്ങി പോയവള്‍ ....ഇനിയില്ല തന്റെ മനസ്സില്‍ ആര്‍ക്കുമൊരിടം ,,,,,ഇന്ന് എന്റെ ഹൃദയത്തിന്റെ ഭിത്തിയില്‍ നിന്ന് ,അവളുടെ അവസാനത്തെ ഓര്‍മകളായ എഴുത്തിനേയും മായിച്ചു കളഞ്ഞപ്പോള്‍ താന്‍ അറിയുന്നു .......അവള്‍ തനിക്കരായിരുന്നു എന്ന് ,കയെത്താവുന്ന ദൂരത്തില്‍ അവളുണ്ടായിട്ടും ,ഒരു തുറന്നു പറച്ചിളിലൂടെ തിരിച്ചു പിടിക്കാമായിരുന്നിട്ടും ,,,അഞ്ജതയുടെ ,അറിവില്ലായ്മയുടെ അകതുകയായ അവളെ ,,,, അവളുടെ എഴുത്തിലൂടെ മാത്രം ,മരണ വേദനയോടെ നോക്കി കാണുവനെ തനിക്കിനി കഴിയു !!!

ചിറകറ്റ പക്ഷി

         



ഉമ്മറത്ത് കത്തിച്ചു വച്ച വിളകിന്റെ തിരിനാളം  കാറ്റില്‍ മെല്ലെ യുലയുന്നതും നോക്കി ഇരിക്കവെ വിശപ്പ്‌ തന്‍റെ യുള്ളില്‍ മുറവിളി കൂട്ടുന്നത്‌ ഞാനറിയുന്നു .ഉച്ചക്ക് കിട്ടിയ അളവ് ചോറിന്റെ ഒരു പങ്കു ,മീര ഓമനിച്ചു വളര്‍ത്തിയ നായക്ക് കൊടുക്കേണ്ടി വന്നതിനാല്‍ ,ശെരിക്കും വയര്‍ നിറഞ്ഞിരുന്നില്ല 
പക്ഷേ ,....അറുപതു കഴിഞ്ഞപ്പോളെക്കും ശരീരത്തില്‍ കൂട് കൂട്ടിയ രോഗങ്ങളുടെ പേരില്‍ ,നാല് തലമുറയ്ക്ക് തിന്നാലും 
തീരാത്ത സ്വത്തുക്കള്‍ ഉണ്ടായിട്ടും ,ഒരു നേരമെങ്കിലും വയര്‍ 
നിറച്ച്‌ ഉണ്ണാനുള്ള ഭാഗ്യം ഇല്ലാത്ത അനേകായിയങ്ങളില്‍ ഞാനും ഒരാള്‍ ....!മീരയുള്ളപ്പോള്‍ മരുമകളുടെ കണ്ണു വെട്ടിച്ചു 
എന്തെങ്കിലുമൊക്കെ എപ്പോളും കഴിക്കാന്‍ തരുമായിരുന്നു അവള്‍ ...അവളുടെ സ്നേഹം പുരട്ടിയ കൈകള്‍ കൊണ്ട് 
അവളുണ്ടാകിയിരുന്ന ഏതൊന്നിനും വയറുകള്‍ മാത്രമല്ല 
മനസുകളും നിറക്കാനുള്ള രുചിയുണ്ടായിരുന്നു .
അമിതവണ്ണം എന്ന മരകാവസ്തയുടെ കാഠിന്യം തന്‍റെ ജീവിതത്തില്‍ കളിയാടാന്‍ തുടങ്ങിയപ്പോള്‍ ,കൂട്ടുകാര്‍ 
കളിയാക്കി പറയുമായിരുന്നു ,ഗോപാലേട്ടനെ മീരചേച്ചി 
സ്നേഹിച്ചു കൊല്ലുമെന്ന് ,അവരോടൊപ്പം ഞാനും കൂടിയിരുന്നുവല്ലോ ....എല്ലാം കേട്ട് പരിഭവത്തോടെ അവള്‍ പറയുമായിരുന്ന വാക്കുകള്‍ ശെരിക്കും അറംപറ്റിയാതാവാം 
''ഞാന്‍ ഇല്ലാതാവുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് എന്‍റെ വിലയറിയൂ എന്ന് ''
അപ്പോള്‍ വീണ്ടും ഞാന്‍ കളിയാക്കും ,''എന്താടി ഭാര്യേ, നീ മുഖപുസ്തകത്തിലെ ആരെങ്കിലുമൊത്ത് ഒളിച്ചോടാന്‍ തീരുമാനിച്ചോ '' എന്ന് .    ദേഷ്യം കൊണ്ട് ചുമക്കുന്ന മുഖം കാണാന്‍ അപ്പോള്‍ നല്ല രസമാണ് .
                                      വിവാഹം  കഴിഞ്ഞു മുപ്പത്തിഅഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടപോഴും ,മൂന്നു മക്കള്‍ക്ക്‌ ജന്മം നല്‍കി അവള്‍ അവളുടെ വീട്ടില്‍ കിടന്നപ്പോളല്ലാതെ തമ്മില്‍ പിരിഞ്ഞു ഇരുന്ന നാളുകള്‍ വളരെ കുറവായിരുന്നു ,എവിടെ പോയാലും ഒരു വാല് പോലെ അവള്‍ക്കു ഞാനും എനിക്ക് അവളും എന്നും കൂട്ടിനുണ്ടാവും .
മക്കള്‍ ഒക്കെ പറക്കമുറ്റി ,വിവാഹവും കഴിഞ്ഞു പല വഴിക്ക് 
പോയി ,മൂത്തവന്‍ അമേരിക്കയില്‍ ,മകള്‍ ദുബായില്‍ ,ഇളയവന്‍ അടുത്ത ജില്ലയിലെ മേയറുടെ മകളെ കെട്ടിയതോടെ അവിടെയായി 
താമസം .ഓണത്തിനും വിഷുവിനും മാത്രം വിരുന്നു കാരെപോലെ 
കടന്നു വന്നിരുന്ന അവന്‍റെ ഭാര്യയോട്‌ ,ഒരിക്കലും മകളോട് തോന്നിയിരുന്ന വാത്സല്യം തോന്നാതിരുന്നത് എന്താണാവോ ?
സ്നേഹത്തിന്‍റെ കാര്യത്തില്‍ ,തന്‍റെ പങ്കു കൂടി നല്‍കുവാന്‍ 
മീര ഒട്ടും മടി കാണിച്ചിരുന്നില്ല .എന്നിട്ടും അവയൊന്നും വേണ്ട 
പോലെ ഉള്‍കൊള്ളാന്‍ മരുമകള്‍ക്ക് കഴിയാതിരുന്നത് കൊണ്ടാവാം 
വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ തന്നെ ,ജോലിക്ക് പോയി 
വരാന്‍ വഴിയെളുപ്പം ആണെന്ന് പറഞ്ഞു അവര്‍ അവളുടെ വീട്ടിലേക്കു പോയത് .
         മക്കളുടെ വേര്‍പാടുകള്‍ ആദ്യകാലങ്ങളില്‍ മീരയെ ഒരു പാട് വിഷമിപ്പിച്ചിരുന്നു എങ്കിലും ,മാറിവരുന്ന ജീവിത ചുറ്റ്പാടുകള്‍ മനസിലാക്കാന്‍ അവളിലെ കാര്യ പ്രാപ്തിയുള്ള അമ്മക്ക് കഴിഞ്ഞിരുന്നു .
                     അച്ചന്റെ കാലത്ത് തുടങ്ങിയ തടി മില്ലിന്റെ നടത്തിപ്പ് ജോലിയൊഴിച്ചാല്‍ ബാക്കിയുള്ള സമയങ്ങളൊക്കെയും ഒരുമിച്ചുണ്ടായവള്‍....തന്നെ വിട്ടു പോയിട്ട് 
മൂന്നു വര്‍ഷങ്ങള്‍ കഴിയുന്നു .എന്നും എപ്പോളും കൂടെയുണ്ടാവും 
എന്ന് വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്തിരുന്നവള്‍ .
ഒരിക്കലും വേര്‍പെട്ടൊരു ജീവിതത്തെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടേയില്ലായിരുന്നു . അത് കൊണ്ട് തന്നെ ഒന്നിനെ കുറിച്ചും മനസ് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ല ,തലേ -
ദിവസം രാത്രിയില്‍ പോലും തന്‍റെ നെഞ്ചില്‍ മുഖം അമര്‍ത്തി
ഉറങ്ങാന്‍ കിടന്നവള്‍ ,തനിക്കു ഏറ്റവും ഇഷ്ട്ടമുള്ള ഉഴുന്നുവട
നാലുമണി പലഹാരമായി ഉണ്ടാക്കി തന്നവള്‍ ,വൈകുന്നേരത്തെ 
പതിവ് നേരം പോക്ക് ആയ മുഖപുസ്ത്തക തമാശകള്‍ക്ക് 
തന്നോട് ചേര്‍ന്നിരുന്നു കമെന്റുകള്‍ എഴുതാന്‍ തന്നെ പ്രേരിപ്പിച്ചവള്‍, പിറ്റേന്നു രാവിലെ അവളുടെ ഏറ്റവും ഇഷ്ടമുള്ള 
അമ്പലപ്പുഴ കണ്ണനെ കാണാന്‍ പോകാനുള്ള പട്ടു സാരി എടുത്തു 
വക്കുമ്പോള്‍ പതിവില്ലാതെ പാടിയ മൂളിപാട്ടില്‍ ,അവള്‍ മൂളിയത് 
ആ വര്‍ഷത്തെ ഏറ്റവും ഹിറ്റ്‌ ആയ ''മരണമെത്തുന്ന നേരത്ത് നീയെന്‍റെ ,അരികില്‍ ഇത്തിരി നേരം ഇരിക്കുമോ ''എന്നാണ് 
അത് കേട്ടപ്പോള്‍ ഞാന്‍ പതിവുപോലെ വീണ്ടും കളിയാക്കി 
'',ഓ...ആ സമയത്തെങ്കിലും ഞാനൊന്നു മാരിയിരുന്നോട്ടെ മീരേ ''
അതിനു അവള്‍ മറുപടി പറയുന്നതിന് മുന്‍പേ ,ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങിയിരുന്നു , അമേരിക്കയില്‍ ഉള്ള മകന്‍ 
ആയിരുന്നു .അടുത്ത മാസം അവന്‍റെ ഭാര്യയുടെ അനുജത്തിയുടെ 
കല്യാണമുണ്ടത്രേ ,അതിനു അവര്‍ കുടുംബ സമേദം വരുന്നുണ്ടെന്നു ,
,അവള്‍ക്കു സന്തോഷമായി ,മക്കളേയും പെരകുട്ടികളെയും കാണാന്‍ 
കിട്ടുന്ന സുവര്‍ണ്ണ അവസരമല്ലേ ...?പക്ഷേ താന്‍ അപ്പോള്‍ ഈര്‍ഷ്യയോടെ പറഞ്ഞു ,ഹൂം ...കഴിഞ്ഞ മാസം നിന്‍റെ ഓപ്പറേഷന് 
മുന്‍പ് നിനക്കൊന്നു കാണണം എന്ന് പറഞ്ഞപ്പോള്‍ കിട്ടാതിരുന്ന 
ലീവ് ഇപ്പോള്‍ എങ്ങനെ കിട്ടിയോ ആവോ...?അത് കേട്ടപ്പോള്‍ 
മീര തന്നെ ശാസിച്ചു ...''എന്താ ഗോപാലേട്ടാ ,ഇത് ...എങ്ങനെയാണേലും 
നമുക്ക് അവരെയൊക്കെ കാണാന്‍ കിട്ടുന്ന അവസരങ്ങള്‍ അല്ലേ
അത് എങ്ങനെ കിട്ടിയലെന്താ ''?  അവള്‍ എപ്പോളും അങ്ങനെയാണ് 
സ്നേഹിക്കുന്നവരില്‍ എല്ലാവരിലും ,അവരുടേതായ ന്യായങ്ങള്‍ 
കണ്ടെത്താന്‍ ശ്രമിക്കും ,പരാതികളോ ,പരിഭവങ്ങളോ ഇല്ലാതെ ,
തനിക്കത്തിനു കഴിയാതെ പോയത് ,ഞാന്‍ പുരുഷന്‍ ആയി പോയത് 
കൊണ്ടാകാം എന്നോര്‍ത്ത് സമാധാനിക്കുന്നതും അവള്‍ ശീലമാക്കി .
ഫോണ്‍ കട്ട് ചെയ്തു തനിക്കു തരാനുള്ള മരുന്നെടുക്കാന്‍ അകത്തേക്ക് പോയതാണ് ,പിന്നീട് കേട്ടത് ''ഗോപാലേട്ടാ എന്ന 
രോധനമാണ് , കരച്ചില്‍ കേട്ട ഇടത്തേക്ക് മനസ് പാഞ്ഞു എങ്കിലും 
ആവശ്യത്തില്‍ കൂടുതല്‍ ഭാരമുള്ള ശരീരം പൊന്തിച്ചു കൊണ്ട് 
അവളുടെ അടുത്തെത്താന്‍ വളരെ പാടുപെട്ടു ,താഴെ തറയില്‍ 
വീണു കിടക്കുന്ന മീരയെ ഒന്ന് താങ്ങിഎടുക്കാന്‍ കഴിയാതെ 
,അവളുടെ അരികില്‍ ഒന്ന് ഇരുന്നു അവളെയൊന്നു മാറോടു 
ചേര്‍ക്കാന്‍ കഴിയാതെ ,ഞാന്‍ അനുഭവിച്ച വേദന ,....രക്തം ഒലിക്കുന്ന മൂക്ക്  പൊത്തിപിടിച്ച്‌ കൊണ്ട് സ്വയം എഴുന്നേല്‍ക്കാന്‍ ശ്രമിച്ച മീര ,വീണ്ടും തളര്‍ന്നു വീഴുന്നത് കണ്ടു 
നിസഹായതയോടെ ,ഫോണ്‍ ഇരിക്കുന്ന മുറിയില്‍ പോയി 
അടുത്ത് താമസിക്കുന്നവരെ വിളിച്ചു വീണ്ടും മീരയുടെ 
അരികില്‍ എത്തുമ്പോഴേക്കും ,ചലനങ്ങള്‍ നിലച്ചുപോയ 
മീരയെ ,ഓടിയെത്തിയ അയല്‍ക്കാര്‍ താങ്ങിയെടുത്ത് അടുത്തുള്ള 
ആശുപത്രിയില്‍ എത്തുമ്പോള്‍ ആ ശരീരത്തില്‍ ജീവന്‍ ഉണ്ടായിരുന്നില്ലത്രെ . വീഴ്ച്ചയുടെ ആഘാതത്തില്‍ ശക്തമായി ഇടിച്ച 
തലയോട്ടി ,തലച്ചോര്‍ കലങ്ങിയ നിലയില്‍ ....എല്ലാം സംഭവിച്ചത് 
വളരെ പെട്ടെന്ന് .....!നിനച്ചിരിക്കാതെ കടന്നുവന്ന ഭീകരനായ
മരണത്തിന്‍റെ മുഖം ,തന്‍റെ താങ്ങും തണലുമായി മൂന്നര പതിറ്റാണ്ടായി,തന്നെ ജീവിതം പഠിപ്പിച്ചവള്‍...
തന്നെ തനിച്ചാക്കി ,കവര്‍ന്നെടുത്തു പോയപ്പോള്‍ അവസാനിച്ചത്‌ 
തന്‍റെ ജീവന്‍ തന്നെയായിരുന്നു .കാരണം അന്നുതൊട്ട് ഇന്നോളം 
താന്‍ മരിച്ചു ജീവിക്കുകയാണ് .ഒരിറ്റു സ്നേഹത്തിനു വേണ്ടി 
ദാഹിക്കുമ്പോള്‍ കുടിക്കാന്‍ കിട്ടേണ്ട ഒരു ഗ്ലാസ് വെള്ളത്തിന്‌ 
വേണ്ടി ,വിശപ്പടക്കാനുള്ള  ആവശ്യമായ ആഹാരത്തിനു വേണ്ടി ,
കാരണം ,ഞാനൊരു പുരുഷന്‍ ആണ് ,വാര്ധക്യത്തിലേക്ക് കലൂന്നിയിട്ടെ ഉള്ളു എങ്കിലും വിഭാര്യനായ ,രോഗിയായ പുരുഷന്‍ ,
ഞാനിന്നു അടിമയാണ് ,മകന്‍റെ അഭിമാനത്തിന്റെ ,മരുമകളുടെ 
ഇല്ലാത്ത സ്നേഹത്തിന്‍റെ ,അമിത വണ്ണം എന്ന രോഗത്തിന്‍റെ,
ആര്‍ക്കും വേണ്ടാത്ത ഒരു ശരീരത്തില്‍ ജീവന്‍റെ തുടിപ്പും 
പേറി ജീവിച്ച മൂന്നു വര്‍ഷങ്ങളിലും ,സംബാധിച്ചുവച്ച
പണമോ ,ബന്ദങ്ങളുടെ കൂട്ടായ്മയോ തുണയില്ലാതെ ,കൂട്ടിലടച്ച 
കിളിയായി ,എന്തിനോ വേണ്ടി തള്ളി നീക്കിയ ദിനരാത്രങ്ങള്‍ ,
കൂട്ടിനുണ്ടായിരുന്നത്‌ മീരയുടെ നനുത്ത ഓര്‍മ്മകളും ,അവള്‍ 
വളര്‍ത്തിയ ജൂലി എന്ന വളര്‍ത്തു നായുടെ സ്നേഹവും മാത്രം .
നാട്ടുകാരുടെ മുന്‍പില്‍ മകനും മരുമകളും നീതിമാന്മാരായ 
മക്കളാണ് ,കാരണം വയസായ മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ 
വിട്ടു സ്വന്തം സുഖങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്ന മക്കള്‍ക്കിടയില്‍ 
അമ്മ മരിച്ചിട്ടും അച്ഛനെ പൊന്നുപോലെ നോക്കുന്ന ആ മകന്‍ 
അച്ഛനോട് ഒരു വാക്ക് മിണ്ടിയിട്ടു നാളുകള്‍ ആയെന്നു 
ആരറിയാന്‍ ......
വയ്യാ,,ഇനിയും ഈ ചങ്ങലകെട്ടുകള്‍ താങ്ങാന്‍ ,മൌനത്തിന്‍റെ
സഹനത്തിന്റെ ചങ്ങലകെട്ടുകള്‍.........ജീവിതം തന്നെ ഒരുപാട് 
പഠിപ്പിച്ചു ,മൂനുവര്‍ഷം കൊണ്ട് ,വിഭാര്യനായി ,മക്കളുടെ തണലില്‍ 
കഴിയുന്നതിന്‍റെ ,തീരാത്ത നോവുകള്‍ ,അത്യാവശ്യങ്ങള്‍ക്ക് പോലും 
ഒരു തുള്ളി വെള്ളം എടുത്തു കുടിക്കാന്‍ പോലും അടുക്കളയില്‍ 
പ്രവേശിക്കാന്‍ അനുവാദമില്ലാത്ത വിധമുള്ള ചങ്ങലകെട്ടുകള്‍......
അകലെ ഗ്രാമത്തില്‍ തന്‍റെ മീരയോടൊപ്പം താന്‍ ജീവിച്ച മണ്ണും 
വീടും ഉണ്ട് , പോണം ,    തനിക്കു.ചിറകുകള്‍ നഷ്ടപെട്ട് പറക്കുവാന്‍ 
കഴിയില്ല എങ്കിലും ,താനും ഒരു മനുഷ്യനാണ് എന്ന അവകാശ 
ബോധത്തോടെ ....അവിടെ വച്ച് ,മീരയുടെ കൈകളാല്‍ അവള്‍ ഉണ്ടാക്കിയിരുന്ന എന്തെങ്കിലും ഒരു കറിയുണ്ടാക്കി ,വയര്‍ നിറച്ചും 
ആഹാരം കഴിക്കണം ,അതിനു ശേഷം മീരക്ക് ഏറ്റവും ഇഷ്ടപെട്ട 
അമ്പലപ്പുഴ കണ്ണന്‍റെ മുന്‍പില്‍ പോയി അവനോടൊരു കാര്യം 
തിരക്കണം ,തന്‍റെ മീര ,അവള്‍ ഞാനില്ലാതെ ഇപ്പോള്‍ എങ്ങിനെ 
ഉറങ്ങുന്നുന്നു എന്ന് ,.ഒരുപക്ഷേ,,,അവള്‍ എന്നേയുംകാത്തു വീടിലെ 
ഉമ്മറപടിയില്‍ ഇരിക്കുന്നതുപോലെ ,അവിടേയും ഇരിക്കുന്നുണ്ടോ 
എന്ന് ,ഉണ്ടെങ്കില്‍ ,,,,,,,,,,അവളോട്‌ പറയണം ,ഞാന്‍ എത്രയും പെട്ടെന്ന് 
അവളുടെ അരികില്‍ എത്തിയേക്കാം എന്ന് ,അതിനു തടസമായി നില്‍ക്കുന്ന എന്നിലെ ഭയത്തെ എന്നില്‍നിന്നു എടുത്തു മാറ്റാന്‍ .
സത്യത്തില്‍ മരിക്കാനുള്ള ഭയം ആയിരുന്നല്ലോ വര്‍ഷങ്ങള്‍ ആയി 
മരിച്ചു ജീവിക്കാന്‍ എന്നെ പ്രേരിപ്പിച്ചതും ,ഇനിയത് വേണ്ട .
മനസ്സില്‍ തീരുമാനങ്ങള്‍ മുറുകവേ തന്‍റെ കാലുകള്‍ക്ക് ശക്തി 
പ്രാപിക്കുന്നതും ,ഇല്ലാത്ത സ്നേഹത്തിന്‍റെ പാരതന്ത്ര്യത്തിന്‍റെ
ബന്ധനങ്ങളില്‍ നിന്ന് സ്വയം മോചിതനകാനും കഴിഞ്ഞ ഗോപാലന്‍ 
നായര്‍ സ്നേഹശൂന്യതയുടെ മാറില്‍ ആഞ്ഞുപതിപ്പിച്ച കാല്‍ 
പാദ ങ്ങള്‍ പെറുക്കി വച്ച് യാത്രയായി ,സ്വാതന്ത്ര്യത്തിലേക്ക് !!!